Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൃഷിഭവനുകൾ ജനകീയമാകണം, സ്മാർട്ടും
Monday, September 13, 2021 11:52 PM IST
കാർഷിക മേഖലയിൽ ശാസ്ത്രീയമായ കൃഷിരീതികളും വളപ്രയോഗവും യന്ത്രവത്ക്കരണവുമൊക്കെ സമന്വയിപ്പിച്ചതു വഴിയാണ് രാജ്യത്ത് ഹരിത വിപ്ലവവും ഭക്ഷ്യസമൃദ്ധിയുമെല്ലാം യാഥാർത്ഥ്യമായത്. ഡോ. എം.എസ്. സ്വാമിനാഥനെപ്പോലെയുള്ള ധിഷണാശാലികൾ നേതൃത്വം നൽകിയ ആ കാർഷിക വിപ്ലവത്തിന്റെ കരുത്തിൽ ഭക്ഷ്യ ക്ഷാമത്തിന്റെ ദുരിതത്തിൽനിന്നു ഭക്ഷ്യ സ്വയംപര്യാപ്തതയുടെ നിറവിലേക്ക് രാജ്യം വളർന്നു. കൃഷിയിൽ ശാസ്ത്രത്തിന്റെ കൈയൊപ്പ് ചാർത്തിയ വിജയചരിത്രം തന്നെയാണത്.
കാലങ്ങൾ കടന്നു പോയി. കർഷകരെ സഹായിക്കാൻ 1987-ൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവൻ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആകെ 1076 കൃഷി ഭവനുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ബ്ലോക്കിനു കീഴിൽ നാലോ അഞ്ചോ കൃഷിഭവനുകൾ ഉണ്ടാവും. താഴെത്തട്ടിൽ കർഷകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കേണ്ടവയാണ് കൃഷിഭവനുകൾ. എന്നാൽ ഈ കൃഷിഭവനുകളിൽ ഉള്ള കൃഷി ഓഫീസർമാർക്കു കർഷകരുടെ സാങ്കേതിക സംശയം തീർക്കലിനും കൃഷിയിട സന്ദർശനത്തിനുമൊന്നും സാധിക്കാറില്ല. അവർക്ക് മറ്റു പല ഭരണപരമായ കാര്യങ്ങളും നിർവഹിക്കാനുണ്ടാവും. അല്ലെങ്കിൽ ഇതുസംബന്ധിച്ചുള്ള അറിവില്ലായിരിക്കാം. കൃഷിഭവനുകളിൽ നിലവിലുള്ള ഈ പരിമിതി മറികടക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടണ്ടത്. ഓരോ കൃഷിഭൂമിയും അനുസരിച്ചുള്ള ഫാം ഡെവലപ്മെന്റ് പ്ലാൻ ഉണ്ടാവണം.
കാർഷികമേഖലയുടെ പ്രതിസന്ധി
കേരളത്തിലെ കാർഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തിലെ മിക്കവാറും എല്ലാ വിളകളുടെയും സ്ഥലവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുന്നതായാണ് സർക്കാരിന്റെ ഏറ്റവും പുതിയ സാന്പത്തികാവലോകന കണക്കുകൾ സൂചിപ്പിക്കുന്നത്. റബർ, തേയില, ഏലം എന്നിവ ഒഴികെ എല്ലാ വിളകളുടെയും ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതു ഗ്രാമീണമേഖലയിലെ തൊഴിൽ ലഭ്യതയെ ബാധിച്ചു.
കാർഷികമേഖല തകർച്ചയിലേക്ക് പോയതിന്റെ കാരണങ്ങൾ പലതാണ്. കാർഷിക ഉത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന് അനുസൃതമായി കർഷകനു വില ലഭിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. അതേസമയം, കന്പോളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യുന്നു. നാണ്യവിളകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതു കാരണം അന്താരാഷ്ട്ര കന്പോളവിലകളുടെ വ്യത്യാസം അനുസരിച്ച് കർഷകർക്കു ലഭിക്കുന്ന വിലയിൽ സ്ഥിരത ഇല്ലാതായത് ഗ്രാമീണമേഖലയെ പ്രതികൂലമായി ബാധിച്ചു.
മിക്ക കാർഷിക ഉത്പന്നങ്ങളുടെയും ഉത്പാദനക്ഷമതയിൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ ഉള്ള കൃഷിയിടങ്ങൾ നികത്തി പലവക കാര്യങ്ങൾക്കായി ഉപയോഗിച്ചു. ഗ്രാമീണമേഖലയിൽ കാർഷിക കടം ഗണ്യമായി വർധിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ കർഷകരെ രക്ഷിക്കാനാണ് കൃഷിഭവനുകൾ സ്മാർട്ട് ആകേണ്ടത്.
കൃഷി നഷ്ടക്കച്ചവടം
വലിയ വില കൊടുത്താണ് കർഷകർ വിത്തും വളവും വാങ്ങുന്നത്. ചെലവെല്ലാം കഴിച്ച് കണക്കുകൂട്ടിയാൽ കൃഷി നഷ്ടമാണെന്നു കാണാം. വളം കീടനാശിനി കന്പനികൾ കൊള്ളലാഭം കൊയ്യുന്നു. വിത്തിന്റെയും വളത്തിന്റെയും അവകാശം കോർപറേറ്റുവത്കരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരോ പ്രദേശത്തിന്റെയും തനതായ വിത്തിനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. കാർഷിക യൂണിവേഴ്സിറ്റികളിൽ നിന്നു കൃഷിഭവൻ വഴി കർഷകർക്ക് വിത്തുകളെത്തുന്നുണ്ടെങ്കിലും അതും പരിമിതമാണ്. ഓരോ പ്രദേശത്തും കർഷകർ വിത്ത് ഉത്പാദിപ്പിക്കുകയും കൃഷി ഭവൻ വഴി മറ്റു കർഷകരിലേക്ക് എത്തുകയും ചെയ്യുന്നില്ല. കൃഷി ഭവൻ മുഖേന വർഷത്തിലൊരിക്കലെങ്കിലും രാസകീടനാശിനികൾ ഉപയോഗിക്കേണ്ടതിനെക്കുറിച്ചും വളപ്രയോഗത്തെ കുറിച്ചും പരിശീലനം നൽകുന്നുണ്ടോ? ഫയൽ വിട്ട് വയലിലേക്കിറങ്ങുന്ന ഉദ്യോഗസ്ഥരായിരിക്കണം കൃഷിഭവനിൽ ഉണ്ടാകേണ്ടത്.
കൃഷിഭവനുകൾ ജനകീയമോ?
കർഷകർ ഇന്നു നട്ടം തിരിയുകയാണ്. എത്രയേറെ ആത്മഹത്യകളാണ് ഓരോ ദിനവും സംഭവിക്കുന്നത്. പലരും ആത്മഹത്യ ചെയ്യാത്തതു കുടുംബങ്ങളെ ഓർത്താണ്. പദ്ധതികൾ ഫയലുകളിൽ ഉറങ്ങുകയും കൃഷിഭവനുകൾ സ്മാർട്ടായി പ്രഖ്യാപിക്കുന്നതുമല്ലാതെ കർഷകർക്ക് എന്താണ് നേട്ടമെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?
കൃഷിഭവനുകൾ ജനകീയമാകണം. ഓരോ കൃഷിയിടത്തിലെയും മണ്ണു പരിശോധിച്ച് അതിനനുസരിച്ചു കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന എത്ര കൃഷിഭവനുകൾ നമ്മുടെ നാട്ടിലുണ്ട്.
പലപ്പോഴും കർഷകന്റെ മുന്നിൽപോലും നിശ്ശബ്ദരാകേണ്ടി വരുന്നതുകൊണ്ടാണ് ഇവരിൽ ഒരു വിഭാഗം ജനങ്ങളിലേക്ക് ഇറങ്ങാത്തത്. മണ്ണിനൊത്ത് വിത്ത് നല്‍കാനും ഉത്പാദിപ്പിക്കുന്നതു സംഭരിക്കാനും അതു വിൽക്കാനും സാധിക്കുന്ന വിധത്തിൽ കൃഷിഭവൻ മാറിയാൽ കേരളത്തിലെ കർഷകരുടെ പ്രശ്നം തീരും. കൃഷിഭവനോടു ബന്ധപ്പെടുത്തി കാർഷികസഹകരണ ബാങ്കുകൾ ഉണ്ടാകണം. ഇപ്പോൾ ഇവയെല്ലാം കർഷകരുടെ കഴുത്തറുക്കുന്ന ബാങ്കുകളായി അധഃപതിച്ചിരിക്കുന്നു.
ഓരോ പ്രദേശത്തെയും വിളകളുടെ പ്രോട്ടോകോൾ തയാറാക്കി വിത്തിറക്കലിനും വിളവെടുപ്പിനും സമയക്രമം തയാറാക്കണം. പ്രദേശത്തെ കർഷകരുടെ കൂടി പങ്കാളിത്തത്തിലായിരിക്കണം ഇതെല്ലാം നിശ്ചയിക്കേണ്ടത്. കാലാവസ്ഥയിൽ വരുന്ന മാറ്റം മുൻകൂട്ടിക്കണ്ടു കൃഷിയിറക്കി കൃഷിനാശം ഉണ്ടാകാതെ വിളവെടുക്കാൻ സാധിക്കണം. നടുന്നത് നേരത്തേയാക്കി കൃത്യമായി വിളവെടുത്ത് അത് സൂക്ഷിച്ചുവച്ച് കർഷകനു നല്ല വില ഉറപ്പാക്കാനും സാധിക്കും.
സ്മാർട്ടാകണം കൃഷിഭവൻ
കൃഷിഭവനുകളും ഉദ്യോഗസ്ഥരും സ്മാർട്ടാകണം. ഇല്ലെങ്കിൽ ആർക്കും പ്രയോജനമില്ലാത്ത മനോഹരമായ കെട്ടിടം മാത്രമായി കൃഷിഭവനുകൾ മാറും. സർക്കാർ പദ്ധതികളോ, പ്രഖ്യാപനങ്ങളോ ഇല്ലാത്തതു കൊണ്ടല്ല കേരളത്തിലെ കാർഷികമേഖലയും കർഷകരും രക്ഷപ്പെടാത്തത്. ഇതു കർഷകരിലെത്തുന്നില്ല. നാമമാത്രമായ കർഷകരിൽ എത്തിയാൽ കേരളത്തിലെ കാർഷികമേഖല രക്ഷപ്പെടുമോ?
കൃഷിഭവനുകളെ സ്മാർട്ട് ആക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല തുടങ്ങിയവ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനികവത്ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഹരിത വിപ്ലവത്തിന്റെ കാലത്ത് കാർഷിക രംഗത്ത് ശാസ്ത്രത്തിന്റെയും മോഡേണ്‍ മെഷീനുകളുടെയും പ്രയോജനപ്പെടുത്തൽ വഴി കൂടുതൽ ഉത്പാദനക്ഷമത കൈ വരിക്കുകയായിരുന്നു. കർഷകന്റെ സാമൂഹിക, സാന്പത്തിക ഭദ്രത അത് ഉറപ്പാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് രാജ്യം വളർന്നു. തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ച നേതൃത്വം അതിൽ പ്രധാനമായിരുന്നു. ആധുനിക സാങ്കേതികതയും ശാസ്ത്രീയമായ അറിവുകളും കൃഷിയിലേക്ക് കൊണ്ടുവരുന്നത് നല്ലതുതന്നെ. കാർഷിക ശാസ്ത്രജ്ഞർ കൃഷിയിലേക്ക് എത്തുന്നത് തികച്ചും സ്വാഗതാർഹമാണ്. കാലത്തിന്റെ മാറ്റങ്ങൾ കൃഷിയിൽഫലപ്രദമായി പ്രയോജനപ്പെടുത്താൻ നമുക്ക് അതുവഴി സാധിക്കണം. കാർഷികമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിയും അതിലൂടെ സാധ്യമാക്കണം. അതിനായി കൃഷിഭവനുകൾ ജനകീയമായി മാറണം, ഒപ്പം സ്മാർട്ടും.
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top