ഉറക്കംകെടുത്തുന്ന സ്ത്രീരോദനങ്ങൾ
Monday, September 13, 2021 11:48 PM IST
ഇക്കഴിഞ്ഞ ഡിസംബർ 19ന് ദ ഗാർഡിയൻ പത്രം രാജസ്ഥാനിൽ ആറു വയസുള്ള ഒരു പെൺകുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ വാർത്ത നല്കിയിരുന്നു. അതിന്‍റെ തലക്കെട്ട് ഇന്ത്യയിൽ വർധിച്ചുവരുന്ന മാനഭംഗത്തിന്‍റെയും തുടർന്നുള്ള ക്രൂരപീഡനത്തിന്‍റെയും സൂചനയാണ്.

അവളുടെ ശരീരം കണ്ടാൽ പിന്നെ നിങ്ങൾ ഉറങ്ങില്ല'എന്നായിരുന്നു തലക്കെട്ട്. ഡൽഹിയിലെ നിർഭയക്കേസും ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊന്നതുമൊക്കെ ഇന്നും മനുഷ്യരുടെ ഉറക്കംകെടുത്തുന്നതാണ്. അത്തരമൊരു കാഴ്ചയാണ് മുംബൈയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊടുംക്രൂരതയ്ക്കൊടുവിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവും പോസ്റ്റ്മോർട്ടം ടേബിളിലേക്കെടുത്ത ഡോക്ടർമാരും കണ്ടത്. ആ യുവതിയുടെ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ ഛിന്നഭിന്നമാക്കപ്പെട്ടനിലയിലായിരുന്നെന്നാണ് ഡോക്ടർ പറഞ്ഞത്. സ്വകാര്യഭാഗത്തുനിന്ന് ഇരുന്പുദണ്ഡ് ഊരിയെടുക്കുകയായിരുന്നു. കുടലും മറ്റും പുറത്തേക്കു വന്നനിലയിൽ. മാനഭംഗത്തിനിടെ പ്രതി നടത്തിയ ക്രൂരതകളാണ് ഈ സംഭവത്തെ നിർഭയ കേസുമായി താരതമ്യം ചെയ്യാനിടയാക്കിയത്.

സക്കിനാക്കയിൽ നടന്നത്

മുബൈയില അന്ധേരിക്കടുത്ത് തിരേക്കേറിയ സ്ഥലമാണ് സക്കിനാക്ക. അബോധാവസ്ഥയിലായ യുവതിയെ അക്രമി വഴിയരികിൽ പാർക്കു ചെയ്തിരുന്ന വാനിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. സമീപത്തെ കെട്ടിടസമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡാണ് പോലീസിനെ വിളിച്ചറിയിച്ചത്. 10 മിനിറ്റിനകം സ്ഥലത്തെത്തിയ പോലീസ് ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില അതീവഗുരുതരമായിരുന്നതിനാൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ശനിയാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതോടെയാണ് ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഉത്തർപ്രദേശുകാരനായ ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മഹാരാഷ്‌ട്രയിൽ കേസുകളൊന്നും മുന്പു രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇയാളെക്കുറിച്ച് കൂടുതലറിയാൻ ശ്രമിച്ച പോലീസിനു ലഭിച്ചത് നടുക്കുന്ന വിവരങ്ങളാണ്. യുപിയിലെ വീട്ടിൽ സഹോദരനൊപ്പമായിരുന്നു താമസം. അദ്ദേഹത്തിന്‍റെ മകളെ മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ നാളുകൾക്കു മുന്പ് വീട്ടിൽനിന്നു പുറത്താക്കുകയായിരുന്നു. പിന്നീട് മുംബൈയിലെത്തി ഡ്രൈവറായി. അവിടെ മോഷണം നടത്തിയതിനെത്തുടർന്ന് പുറത്താക്കി.

പിന്നീട് കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചു ജീവിക്കുകയായിരുന്നു.
ക്രുരതയിൽ അഭിരമിക്കുന്നവരും കുറ്റകൃത്യമനോഭാവമുള്ളവരുമായവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള പദ്ധതിയൊന്നും ഇന്ത്യയിലെ പോലീസ് ഇനിയെങ്കിലും ആവിഷ്കരിക്കുന്നില്ലെങ്കിൽ നിർഭയമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. അതിനു ഡൽഹിയെന്നോ മുംബൈയെന്നോ കൊച്ചിയെന്നോ വ്യത്യാസമുണ്ടാകില്ല. മാനഭംഗവും അതിനുശേഷം ഇരയുടെമേൽ ഇത്തരം മനോവൈകല്യമുള്ളവരും മയക്കുമരുന്നടിമകളുമായ പ്രതികൾ നടത്തുന്ന ക്രൂരമായ മാനസികവൈകൃതങ്ങൾ കേൾക്കുന്നവരുടെ മാനസികനിലയെയും പ്രതിലോമകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ മനസിൽ ഭയവും അരക്ഷിതാവസ്ഥയും നിറയ്ക്കുകയാണ് ഇത്തരം നിഷ്ഠൂരകൊലപാതകങ്ങൾ.

ഡൽഹിയിലെ നിർഭയക്കേസുപോലെ അത്യന്തം പൈശാചികമായ പ്രവൃത്തിയാണ് മുംബൈയിലും അരങ്ങേറിയത്. എന്നാൽ അതിനു കാര്യമായ വാർത്താപ്രാധാന്യം ലഭിക്കാതെ പോയതിന്‍റെ കാരണങ്ങളിൽ ഒന്ന് യുവതി ദരിദ്രയായിരുന്നു എന്നതുമാകാം. കാരണം തെരുവിൽ ഉറങ്ങിയിരുന്ന ആ യുവതി സമൂഹത്തിലെ അറിയപ്പെടുന്നയാളായിരുന്നില്ല. പ്രബലമോ ശബ്ദമുയർത്താൻ കെല്പുള്ളതോ ആയ ഏതെങ്കില ും വിഭാഗത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്ന വ്യക്തിയും ആയിരുന്നില്ല. അവരുടെ തെരുവിലെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതുപോലും വികൃതമാക്കപ്പെട്ട ഒരു മൃതദേഹം മൂലമാണ്. പലരും അത്തരമൊരു വ്യക്തിയെ അറിഞ്ഞതുതന്നെ മരണവാർത്തയോടെയാണ്. ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് ദാരിദ്ര്യത്തിലായ അവർ മക്കളെ വളർത്താൻ ബന്ധുക്കളെ ഏല്പിച്ചാണ് തെരുവിലെത്തിയത്.


ഇതാവരുത് പോലീസ്

മുംബൈയിലെ മാനഭംഗക്കൊല വാർത്തകളിൽ നിറഞ്ഞതിനു മറ്റൊരു കാരണംകൂടിയുണ്ട്. മുംബൈ പോലീസിന്‍റെ ആ പ്രതികരണമാണ് ഈ കൊലപാതകക്കേസ് കൂടുതൽ ശ്രദ്ധയാർകർഷിക്കാനിടയാക്കിയത്. ഉത്സവസീസണായതിനാൽ എപ്പോഴും പോലീസ് പട്രോളിംഗ് ഉള്ള സ്ഥലത്ത് ഇത്തരമൊരു കുറ്റകൃത്യം നടന്നതെങ്ങനെ എന്ന ചോദ്യത്തിനുത്തരമായിട്ടായിരുന്നു പോലീസ് ചീഫ് (കമ്മീഷണർ) ഹേമന്ദ് നാഗ്‌രലെയുടെ മറുപടി.

10 മിനിറ്റിനകം പോലീസ് സംഭവസ്ഥലത്തെത്തിയെന്നും പക്ഷേ, കുറ്റകൃത്യം നടക്കുന്നിടത്തെല്ലാം ഏതുസമയവും പോലീസിനു കാത്തിരിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതു വിവാദമാകുകയും കേന്ദ്രവനിതാ കമ്മീഷൻ അതിനോടു പ്രതികരിക്കുകയും ചെയ്തു. അത്യന്തം നിർഭാഗ്യകരമായ പ്രസ്താവനയെന്നാണ് വനിതാകമ്മീഷൻ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞത്.

കുറ്റകൃത്യം നടക്കുന്നിടത്തെല്ലാം പോലീസിനു ഹാജരായിരിക്കാൻ സാധിക്കില്ലെന്നു പോലീസ് പറയാതെതന്നെ എല്ലാവർക്കുമറിയാം. അങ്ങനെയാണെങ്കിൽ ലോകത്തൊരിടത്തും കുറ്റകൃത്യങ്ങൾ സംഭവിക്കില്ലായിരുന്നല്ലോ. പക്ഷേ, അതു പറയേണ്ട സമയം ഇതല്ലായിരുന്നു. ഇതൊക്കെ ലോകത്ത് നടക്കുമെന്നും അതിന്‍റെയൊക്കെ ഉത്തരവാദിത്വം പോലീസിന് ഏറ്റെടുക്കാനാവില്ല എന്നും പറയുന്നതിനു തുല്യമാണിത്. കുറ്റവാളികളെ പിടികൂടുക എന്നതു മാത്രമല്ല, കുറ്റകൃത്യം തടയാനുള്ള ബാധ്യതയും പോലീസിനുണ്ട്. എന്നാൽ അവർക്ക് അത് എപ്പോഴും സാധിക്കണമെന്നില്ല. അതിനു കാരണം എല്ലാ കുറ്റകൃത്യങ്ങളും അവരുടെ കൺമുന്നിലല്ല സംഭവിക്കുന്നത് എന്നതുകൂടിയാണ്.

പക്ഷേ, നിർഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുന്പോൾ അതിന്‍റെ മുറിവിനെ കൂടുതൽ ആഴത്തിലാക്കുന്ന പരാമർശങ്ങൾ നടത്താതിരിക്കുക എന്നത് ഔചിത്യബോധത്തിന്‍റെ മാത്രം കാര്യമാണ്. അതാണ് മുംബൈയിലെ പോലീസ് മേധാവിക്ക് ഇല്ലാതെപോയത്. തങ്ങളെക്കാൾ വലിയ സ്ഥാനങ്ങളിലിരിക്കുന്നവരെപ്പോലും എടാ, എടീ എന്നൊക്കെ വിളിക്കുന്ന പോലീസിന് തെരുവിലുറങ്ങുന്ന ഒരു സ്ത്രീയുടെ മരണം വലിയ കാര്യമായി തോന്നാനിടയില്ല.

കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ സാന്പത്തിക നിലയും സമൂഹത്തിലെ പദവിയുമൊക്കെ പോലീസിന്‍റെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെയും പ്രതികരണങ്ങളെ സ്വാധീനിക്കുമെന്ന് ഈ നാടോടി സ്ത്രീയുടെ ദാരുണമരണവും ഓർമിപ്പിക്കുന്നുണ്ട്. പ്രത്യേക താത്പര്യങ്ങളുണ്ടെങ്കിൽ നേരിയ സംശയത്തിന്‍റെ പേരിൽപോലും തങ്ങൾക്കിഷ്ടമില്ലാത്തവരെ പ്രതിസ്ഥാനത്താക്കാനും കൊലയാളിയെന്നു മുദ്രകുത്താനും മടിയില്ലാത്തവരുണ്ടെന്നതും ഇതിന്‍റെ മറുവശമാണ്. പ്രത്യേക താത്പര്യമില്ലെങ്കിൽ ആരോരുമില്ലാത്തവരുടെ കാര്യത്തിൽ ആ ആവേശം കാണില്ല.

പാവങ്ങൾക്കും നാടോടികൾക്കുമൊക്കെ നല്ലൊരു വീടില്ലാതായതും അവരെങ്ങനെ തെരുവിലെത്തിയെന്നുള്ളതും മറ്റൊരു ചോദ്യം. സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കും മാത്രമല്ല വീടുകളിൽ സുരക്ഷിതരായി കഴിയുന്ന പൊതുസമൂഹത്തിനും ഒഴിഞ്ഞുമാറാനാവാത്ത ചോദ്യമാണത്. എല്ലാവർക്കും തുല്യനീതി എന്നത് പരിഷ്കൃതസമൂഹത്തിന്‍റെ മാത്രം ലക്ഷണമാണ്.

മനുഷ്യരാശിക്കെതിരേയുള്ള തിന്മയെന്നാണ് മഹാരാഷ്‌‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. നടപടികളിൽ മാത്രമല്ല പ്രതികരണത്തിലും മനുഷ്യത്വം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

തുടക്കത്തിൽ പറഞ്ഞ രാജസ്ഥാനിലെ പെൺകുട്ടിയുടെ കേസ് അന്വേഷിച്ച സീനിയർ പോലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണൻ പറഞ്ഞത് ആ പെൺകുട്ടിയുടെ മൃതദേഹം കണ്ടതിനുശേഷം രണ്ടു ദിവസം എന്തെങ്കിലും ഭക്ഷിക്കാനോ ഉറങ്ങാനോ തനിക്കു കഴിഞ്ഞില്ല എന്നാണ്. ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്ന രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയാൻ ഇപ്പോഴത്തെ മാനദണ്ഡങ്ങളും രാഷ്‌്ട്രീയ ഇച്ഛാശക്തിയും പോരെന്നു വന്നിരിക്കുന്നു.

ഷിമ്മി ജോർജ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.