Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉറക്കംകെടുത്തുന്ന സ്ത്രീരോദനങ്ങൾ
Monday, September 13, 2021 11:48 PM IST
ഇക്കഴിഞ്ഞ ഡിസംബർ 19ന് ദ ഗാർഡിയൻ പത്രം രാജസ്ഥാനിൽ ആറു വയസുള്ള ഒരു പെൺകുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ വാർത്ത നല്‍കിയിരുന്നു. അതിന്റെ തലക്കെട്ട് ഇന്ത്യയിൽ വർധിച്ചുവരുന്ന മാനഭംഗത്തിന്റെയും തുടർന്നുള്ള ക്രൂരപീഡനത്തിന്റെയും സൂചനയാണ്.
അവളുടെ ശരീരം കണ്ടാൽ പിന്നെ നിങ്ങൾ ഉറങ്ങില്ല'എന്നായിരുന്നു തലക്കെട്ട്. ഡൽഹിയിലെ നിർഭയക്കേസും ജമ്മുവിലെ കത്വയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊന്നതുമൊക്കെ ഇന്നും മനുഷ്യരുടെ ഉറക്കംകെടുത്തുന്നതാണ്. അത്തരമൊരു കാഴ്ചയാണ് മുംബൈയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊടുംക്രൂരതയ്ക്കൊടുവിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവും പോസ്റ്റ്മോർട്ടം ടേബിളിലേക്കെടുത്ത ഡോക്ടർമാരും കണ്ടത്. ആ യുവതിയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ ഛിന്നഭിന്നമാക്കപ്പെട്ടനിലയിലായിരുന്നെന്നാണ് ഡോക്ടർ പറഞ്ഞത്. സ്വകാര്യഭാഗത്തുനിന്ന് ഇരുന്പുദണ്ഡ് ഊരിയെടുക്കുകയായിരുന്നു. കുടലും മറ്റും പുറത്തേക്കു വന്നനിലയിൽ. മാനഭംഗത്തിനിടെ പ്രതി നടത്തിയ ക്രൂരതകളാണ് ഈ സംഭവത്തെ നിർഭയ കേസുമായി താരതമ്യം ചെയ്യാനിടയാക്കിയത്.
സക്കിനാക്കയിൽ നടന്നത്
മുബൈയില അന്ധേരിക്കടുത്ത് തിരേക്കേറിയ സ്ഥലമാണ് സക്കിനാക്ക. അബോധാവസ്ഥയിലായ യുവതിയെ അക്രമി വഴിയരികിൽ പാർക്കു ചെയ്തിരുന്ന വാനിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. സമീപത്തെ കെട്ടിടസമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡാണ് പോലീസിനെ വിളിച്ചറിയിച്ചത്. 10 മിനിറ്റിനകം സ്ഥലത്തെത്തിയ പോലീസ് ഉടനെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില അതീവഗുരുതരമായിരുന്നതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ശനിയാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതി മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതോടെയാണ് ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഉത്തർപ്രദേശുകാരനായ ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. മഹാരാഷ്ട്രയിൽ കേസുകളൊന്നും മുന്‍പു രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇയാളെക്കുറിച്ച് കൂടുതലറിയാൻ ശ്രമിച്ച പോലീസിനു ലഭിച്ചത് നടുക്കുന്ന വിവരങ്ങളാണ്. യുപിയിലെ വീട്ടിൽ സഹോദരനൊപ്പമായിരുന്നു താമസം. അദ്ദേഹത്തിന്റെ മകളെ മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനാൽ നാളുകൾക്കു മുന്‍പ് വീട്ടിൽനിന്നു പുറത്താക്കുകയായിരുന്നു. പിന്നീട് മുംബൈയിലെത്തി ഡ്രൈവറായി. അവിടെ മോഷണം നടത്തിയതിനെത്തുടർന്ന് പുറത്താക്കി.
പിന്നീട് കിട്ടുന്ന കാശിനു മദ്യവും മയക്കുമരുന്നുമൊക്കെ ഉപയോഗിച്ചു ജീവിക്കുകയായിരുന്നു.
ക്രുരതയിൽ അഭിരമിക്കുന്നവരും കുറ്റകൃത്യമനോഭാവമുള്ളവരുമായവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള പദ്ധതിയൊന്നും ഇന്ത്യയിലെ പോലീസ് ഇനിയെങ്കിലും ആവിഷ്കരിക്കുന്നില്ലെങ്കിൽ നിർഭയമാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. അതിനു ഡൽഹിയെന്നോ മുംബൈയെന്നോ കൊച്ചിയെന്നോ വ്യത്യാസമുണ്ടാകില്ല. മാനഭംഗവും അതിനുശേഷം ഇരയുടെമേൽ ഇത്തരം മനോവൈകല്യമുള്ളവരും മയക്കുമരുന്നടിമകളുമായ പ്രതികൾ നടത്തുന്ന ക്രൂരമായ മാനസികവൈകൃതങ്ങൾ കേൾക്കുന്നവരുടെ മാനസികനിലയെയും പ്രതിലോമകരമായി ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ മനസിൽ ഭയവും അരക്ഷിതാവസ്ഥയും നിറയ്ക്കുകയാണ് ഇത്തരം നിഷ്ഠൂരകൊലപാതകങ്ങൾ.
ഡൽഹിയിലെ നിർഭയക്കേസുപോലെ അത്യന്തം പൈശാചികമായ പ്രവൃത്തിയാണ് മുംബൈയിലും അരങ്ങേറിയത്. എന്നാൽ അതിനു കാര്യമായ വാർത്താപ്രാധാന്യം ലഭിക്കാതെ പോയതിന്റെ കാരണങ്ങളിൽ ഒന്ന് യുവതി ദരിദ്രയായിരുന്നു എന്നതുമാകാം. കാരണം തെരുവിൽ ഉറങ്ങിയിരുന്ന ആ യുവതി സമൂഹത്തിലെ അറിയപ്പെടുന്നയാളായിരുന്നില്ല. പ്രബലമോ ശബ്ദമുയർത്താൻ കെല്പുള്ളതോ ആയ ഏതെങ്കില ും വിഭാഗത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന വ്യക്തിയും ആയിരുന്നില്ല. അവരുടെ തെരുവിലെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതുപോലും വികൃതമാക്കപ്പെട്ട ഒരു മൃതദേഹം മൂലമാണ്. പലരും അത്തരമൊരു വ്യക്തിയെ അറിഞ്ഞതുതന്നെ മരണവാർത്തയോടെയാണ്. ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് ദാരിദ്ര്യത്തിലായ അവർ മക്കളെ വളർത്താൻ ബന്ധുക്കളെ ഏല്പിച്ചാണ് തെരുവിലെത്തിയത്.
ഇതാവരുത് പോലീസ്
മുംബൈയിലെ മാനഭംഗക്കൊല വാർത്തകളിൽ നിറഞ്ഞതിനു മറ്റൊരു കാരണംകൂടിയുണ്ട്. മുംബൈ പോലീസിന്റെ ആ പ്രതികരണമാണ് ഈ കൊലപാതകക്കേസ് കൂടുതൽ ശ്രദ്ധയാർകർഷിക്കാനിടയാക്കിയത്. ഉത്സവസീസണായതിനാൽ എപ്പോഴും പോലീസ് പട്രോളിംഗ് ഉള്ള സ്ഥലത്ത് ഇത്തരമൊരു കുറ്റകൃത്യം നടന്നതെങ്ങനെ എന്ന ചോദ്യത്തിനുത്തരമായിട്ടായിരുന്നു പോലീസ് ചീഫ് (കമ്മീഷണർ) ഹേമന്ദ് നാഗ്രലെയുടെ മറുപടി.
10 മിനിറ്റിനകം പോലീസ് സംഭവസ്ഥലത്തെത്തിയെന്നും പക്ഷേ, കുറ്റകൃത്യം നടക്കുന്നിടത്തെല്ലാം ഏതുസമയവും പോലീസിനു കാത്തിരിക്കാനാവില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതു വിവാദമാകുകയും കേന്ദ്രവനിതാ കമ്മീഷൻ അതിനോടു പ്രതികരിക്കുകയും ചെയ്തു. അത്യന്തം നിർഭാഗ്യകരമായ പ്രസ്താവനയെന്നാണ് വനിതാകമ്മീഷൻ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞത്.
കുറ്റകൃത്യം നടക്കുന്നിടത്തെല്ലാം പോലീസിനു ഹാജരായിരിക്കാൻ സാധിക്കില്ലെന്നു പോലീസ് പറയാതെതന്നെ എല്ലാവർക്കുമറിയാം. അങ്ങനെയാണെങ്കിൽ ലോകത്തൊരിടത്തും കുറ്റകൃത്യങ്ങൾ സംഭവിക്കില്ലായിരുന്നല്ലോ. പക്ഷേ, അതു പറയേണ്ട സമയം ഇതല്ലായിരുന്നു. ഇതൊക്കെ ലോകത്ത് നടക്കുമെന്നും അതിന്റെയൊക്കെ ഉത്തരവാദിത്വം പോലീസിന് ഏറ്റെടുക്കാനാവില്ല എന്നും പറയുന്നതിനു തുല്യമാണിത്. കുറ്റവാളികളെ പിടികൂടുക എന്നതു മാത്രമല്ല, കുറ്റകൃത്യം തടയാനുള്ള ബാധ്യതയും പോലീസിനുണ്ട്. എന്നാൽ അവർക്ക് അത് എപ്പോഴും സാധിക്കണമെന്നില്ല. അതിനു കാരണം എല്ലാ കുറ്റകൃത്യങ്ങളും അവരുടെ കൺമുന്നിലല്ല സംഭവിക്കുന്നത് എന്നതുകൂടിയാണ്.
പക്ഷേ, നിർഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുന്പോൾ അതിന്റെ മുറിവിനെ കൂടുതൽ ആഴത്തിലാക്കുന്ന പരാമർശങ്ങൾ നടത്താതിരിക്കുക എന്നത് ഔചിത്യബോധത്തിന്റെ മാത്രം കാര്യമാണ്. അതാണ് മുംബൈയിലെ പോലീസ് മേധാവിക്ക് ഇല്ലാതെപോയത്. തങ്ങളെക്കാൾ വലിയ സ്ഥാനങ്ങളിലിരിക്കുന്നവരെപ്പോലും എടാ, എടീ എന്നൊക്കെ വിളിക്കുന്ന പോലീസിന് തെരുവിലുറങ്ങുന്ന ഒരു സ്ത്രീയുടെ മരണം വലിയ കാര്യമായി തോന്നാനിടയില്ല.
കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ സാന്പത്തിക നിലയും സമൂഹത്തിലെ പദവിയുമൊക്കെ പോലീസിന്റെ മാത്രമല്ല, പൊതുസമൂഹത്തിന്റെയും പ്രതികരണങ്ങളെ സ്വാധീനിക്കുമെന്ന് ഈ നാടോടി സ്ത്രീയുടെ ദാരുണമരണവും ഓർമിപ്പിക്കുന്നുണ്ട്. പ്രത്യേക താത്പര്യങ്ങളുണ്ടെങ്കിൽ നേരിയ സംശയത്തിന്റെ പേരിൽപോലും തങ്ങൾക്കിഷ്ടമില്ലാത്തവരെ പ്രതിസ്ഥാനത്താക്കാനും കൊലയാളിയെന്നു മുദ്രകുത്താനും മടിയില്ലാത്തവരുണ്ടെന്നതും ഇതിന്റെ മറുവശമാണ്. പ്രത്യേക താത്പര്യമില്ലെങ്കിൽ ആരോരുമില്ലാത്തവരുടെ കാര്യത്തിൽ ആ ആവേശം കാണില്ല.
പാവങ്ങൾക്കും നാടോടികൾക്കുമൊക്കെ നല്ലൊരു വീടില്ലാതായതും അവരെങ്ങനെ തെരുവിലെത്തിയെന്നുള്ളതും മറ്റൊരു ചോദ്യം. സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കും മാത്രമല്ല വീടുകളിൽ സുരക്ഷിതരായി കഴിയുന്ന പൊതുസമൂഹത്തിനും ഒഴിഞ്ഞുമാറാനാവാത്ത ചോദ്യമാണത്. എല്ലാവർക്കും തുല്യനീതി എന്നത് പരിഷ്കൃതസമൂഹത്തിന്റെ മാത്രം ലക്ഷണമാണ്.
മനുഷ്യരാശിക്കെതിരേയുള്ള തിന്മയെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. നടപടികളിൽ മാത്രമല്ല പ്രതികരണത്തിലും മനുഷ്യത്വം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.
തുടക്കത്തിൽ പറഞ്ഞ രാജസ്ഥാനിലെ പെൺകുട്ടിയുടെ കേസ് അന്വേഷിച്ച സീനിയർ പോലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണൻ പറഞ്ഞത് ആ പെൺകുട്ടിയുടെ മൃതദേഹം കണ്ടതിനുശേഷം രണ്ടു ദിവസം എന്തെങ്കിലും ഭക്ഷിക്കാനോ ഉറങ്ങാനോ തനിക്കു കഴിഞ്ഞില്ല എന്നാണ്. ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്ന രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയാൻ ഇപ്പോഴത്തെ മാനദണ്ഡങ്ങളും രാഷ്്ട്രീയ ഇച്ഛാശക്തിയും പോരെന്നു വന്നിരിക്കുന്നു.
ഷിമ്മി ജോർജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top