മാറ്റത്തിനൊരുങ്ങുന്ന കോൺഗ്രസ്
Sunday, September 12, 2021 10:46 PM IST
അടിമുടി മാറാനൊരുങ്ങുകയാണു കേരളത്തിലെ കോണ്‍ഗ്രസ്. സംഘടനാതലത്തിലെ ദൗർബല്യങ്ങൾ പരിഹരിച്ച് സംഘടനയെ ചടുലമാക്കാൻ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നേതൃത്വത്തിൽ മാറ്റത്തിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ നേതൃനിരയും പുതിയ സംഘടനാസംവിധാനങ്ങളും പ്രവർത്തനക്ഷമമാകുമെന്നാണു നേതാക്കൾ പറഞ്ഞിരിക്കുന്നത്.

യൂണിറ്റ്തലം മുതൽ സംസ്ഥാനതലം വരെ ചലനാത്മകമായ സംഘടനാ ചട്ടക്കൂടാണ് വിഭാവനം ചെയ്തിരിക്കുന്നത്. നേതാക്കൾക്കു കൃത്യമായി ചുമതലകൾ വീതംവച്ചു നൽകും. അവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഉണ്ടാകും. പ്രവർത്തിക്കാത്തവരെ മാറ്റി പുതിയ ആൾക്കാരെ ആ സ്ഥാനത്തു നിയമിക്കും. അച്ചടക്കം കർശനമായി നടപ്പിലാക്കും. സെമി കേഡർ സംവിധാനത്തിലേക്കു പാർട്ടിയെ മാറ്റും. ഇങ്ങനെ നിരവധി മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്.

കോണ്‍ഗ്രസിലെ മാറ്റങ്ങൾക്കു പിന്നാലെ പോഷകസംഘടനകളിലും സമാനമായ മാറ്റങ്ങൾ വരുത്താനാണ് ആലോചന. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, ഐഎൻടിയുസി തുടങ്ങിയ സംഘടനകൾ ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തിസ്രോതസുകളായിരുന്നു. ഈ സംഘടനകളിൽനിന്നു വളർന്നുവന്ന നേതാക്കളാണ് ഇന്നും കോണ്‍ഗ്രസിന്‍റെ തലപ്പത്തുള്ള പ്രമുഖരെല്ലാം.

പുതിയ ഡിസിസി പ്രസിഡന്‍റുമാർക്കായി നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ശിൽപശാലയിലാണ് പുതിയ മാർഗരേഖ അവതരിപ്പിച്ചത്. സംഘടനാ ഭാരവാഹികൾക്കായി സമാനമായ ഒരു ശിൽപശാല കോണ്‍ഗ്രസിന്‍റെ ചരിത്രത്തിൽ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയ നേതൃത്വത്തിന്‍റെ തുടക്കം ആശാവഹമാണ്. എന്നാൽ, വെല്ലുവിളികൾ ചെറുതല്ല. കാരണം ഇതു കോണ്‍ഗ്രസ് ആണെന്നതു തന്നെ. അവിടെ എല്ലാവരും നേതാക്കളാണ്.

മാറിയില്ലെങ്കിൽ പാർട്ടിയില്ല

മാറ്റങ്ങളുണ്ടായില്ലെങ്കിൽ പാർട്ടി ബാക്കിയുണ്ടാകില്ല എന്ന ചിന്ത നേതൃതലം മുതൽ താഴേത്തട്ടു വരെ പ്രബലമാണ്. ആ മാറ്റം എങ്ങനെ വേണം എന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായവ്യത്യാസം.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ രണ്ടു തോൽവികളെയാണു കോണ്‍ഗ്രസ് നേരിട്ടത്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതിനു മുന്പ് കോണ്‍ഗ്രസ് തുടർച്ചയായ തോൽവികൾ നേരിട്ടിട്ടില്ല. തുടർച്ചയായ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലും പാർട്ടിയും മുന്നണിയും തോൽവി രുചിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ചില പ്രത്യേക സാഹചര്യങ്ങളിൽ സംഭവിച്ചു പോയതായിരുന്നു എന്നു കാണാം. അതു കോണ്‍ഗ്രസിന്‍റെ വിജയത്തേക്കാളുപരി പിണറായി വിജയന്‍റെ പരാജയമായിരുന്നു എന്നതാണു വസ്തുത.

പാർട്ടിക്കാരുണ്ട്, സംഘടനയില്ല

താഴേത്തട്ടിൽ സംഘടനയില്ല എന്നതാണ് കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ പ്രശ്നം. തെരഞ്ഞെടുപ്പുകാലത്ത് സ്ലിപ്പ് കൊടുക്കാൻ പോലും ആളെ കൂലിക്കിറക്കേണ്ട സ്ഥിതിയാണിപ്പോൾ. സ്വന്തം നിലയിൽ പ്രവർത്തകരെ സംഘടിപ്പിച്ച് പ്രചാരണരംഗത്തിറക്കാൻ കഴിവുള്ള നേതാക്കൾ മാത്രം ജയിച്ചു വരും. മറുവശത്ത് ഇടതുപക്ഷ മുന്നണിക്കാകട്ടെ സിപിഎമ്മിന്‍റെ സുസംഘടിതമായ സംഘടനാസംവിധാനമുണ്ട്.

എന്നാൽ, കോണ്‍ഗ്രസിന് ഇപ്പോഴും ആൾബലമുണ്ട്. തെരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കു തന്നെ ഇതിനു തെളിവ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 38.81 ശതമാനം വോട്ട് ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ ഇത് 39.41 ശതമാനമായി ഉയർന്നു. എൽഡിഎഫിന്‍റെ വോട്ട് വിഹിതവും വർധിച്ചു എന്നതു വസ്തുത. അതുകൊണ്ടു തന്നെ സീറ്റ് എണ്ണത്തിൽ യുഡിഎഫ് വീണ്ടും പിറകോട്ടു പോയി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചാൽ കേരളത്തിൽ കോണ്‍ഗ്രസിന് ഇനിയും സാധ്യതയുണ്ടെന്നാണ് ഇതിന്‍റെ അർഥം.

സംഘടനാദൗർബല്യം മുന്പും

ഐക്യകേരളം നിലവിൽവന്ന കാലത്തുതന്നെ കോണ്‍ഗ്രസ് സംഘടന ദുർബലമായിരുന്നു. പാവപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ഇടയിൽ ശക്തമായ വേരോട്ടം നേടിയ കമ്യൂണിസ്റ്റ് പാർട്ടി ആദ്യ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും ചെയ്തു.

വിമോചനസമരത്തിന്‍റെ പശ്ചാത്തലത്തിൽ 1960ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നെങ്കിലും സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളിൽ ആ സർക്കാരിനു കാലാവധി പൂർത്തിയാക്കാനായില്ല. 1964 ൽ പാർട്ടിയിലുണ്ടായ പിളർപ്പ് കോണ്‍ഗ്രസിനെ വീണ്ടും ദുർബലമാക്കി. 1967ലെ തെരഞ്ഞെടുപ്പിൽ വെറും ഒന്പതു സീറ്റിലേക്ക് കോണ്‍ഗ്രസ് തകർന്നടിഞ്ഞു.


യുവമുന്നേറ്റത്തിൽ മടങ്ങിവരവ്

1967 ലെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തകർച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസിൽ യുവജനങ്ങളുടെ വലിയൊരു മുന്നേറ്റമാണുണ്ടായത്. എ.കെ. ആന്‍റണി, വയലാർ രവി തുടങ്ങിയവരുടെ നേതൃത്വത്തിൽ കരുത്തു നേടിയ യുവനിര കോണ്‍ഗ്രസ് സംഘടനയെത്തന്നെ പിടിച്ചെടുത്തു. യുവാക്കൾ വൻതോതിൽ കോണ്‍ഗ്രസിലേക്ക് ഇരച്ചെത്തി. അങ്ങനെ കരുത്തുറ്റ പാർട്ടിയായി.

അന്ന് എ.കെ. ആന്‍റണിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസിലെത്തിയ യുവനേതാക്കൾ തന്നെയാണ് ഇന്നും സംസ്ഥാന കോണ്‍ഗ്രസിന്‍റെ തലപ്പത്തുള്ളത്. ഇതേസമയംതന്നെ കെ. കരുണാകരന്‍റെ നേതൃത്വത്തിൽ നിലനിന്ന ചേരിയിൽ 80കളിൽ ഒട്ടേറെ യുവനേതാക്കൾ വളർന്നുവന്നു. ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായ ചേരിയിൽ പിൽക്കാലത്ത് കെ.സി. വേണുഗോപാലും വി.ഡി. സതീശനുമൊക്കെ വളർന്നുവന്നു.

ഇതിനു ശേഷം കോണ്‍ഗ്രസിലേക്കു വൻതോതിൽ യുവാക്കളുടെ ഒഴുക്കുണ്ടായിട്ടില്ല. പേരിനു ചില നേതാക്കൾ വളർന്നു വന്നു എന്നതു വിസ്മരിക്കുന്നില്ല. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസുമൊക്കെ നാൾക്കുനാൾ ദുർബലമായിക്കൊണ്ടിരുന്നു. കോണ്‍ഗ്രസിന്‍റെ ദൗർബല്യം ഇവിടെ തുടങ്ങി.

പുനഃസംഘടന അടുത്ത വെല്ലുവിളി

ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെ ചൊല്ലിയുണ്ടായ കലാപം ഏറെക്കുറെ കെട്ടടങ്ങി. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അസംതൃപ്തി പരിഹരിച്ചു എന്നാണു നേതാക്കൾ പരസ്യമായി പറയുന്നത്. ഇനി കെപിസിസി, ഡിസിസി ഭാരവാഹികളെയും കെപിസിസി നിർവാഹക സമിതിയംഗങ്ങളെയും നിയമിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ പുനഃസംഘടന പൂർണമാകുകയുള്ളു. ഈ കടന്പകൂടി കടന്നാൽ കാര്യങ്ങൾ സുഗമമാകും. ഈ ഘട്ടത്തിൽ സമവായമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ വെള്ളത്തിൽ വരച്ച വരപോലെയായി മാറും.

പഴയതിനു പകരം പുതിയ ഗ്രൂപ്പുകളോ?

ഗ്രൂപ്പുണ്ടാക്കാനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആണയിടുന്പോഴും പുതിയ ചേരി രൂപപ്പെട്ടു വരുന്നതിന്‍റെ സൂചനകളും കാണുന്നുണ്ട്. എ, ഐ ഗ്രൂപ്പുകൾ ദുർബലമായി ആ സ്ഥാനത്ത് ഒന്നോ അതിലധികമോ പുതിയ ഗ്രൂപ്പുകൾ വരുന്നതു കൊണ്ട് കോണ്‍ഗ്രസിൽ ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു കരുതാനാകില്ല. മുതിർന്ന നേതാക്കൾ തന്നെ പരസ്പരം സംശയിക്കുന്ന നില തുടരുന്നതും പാർട്ടിക്കു നല്ലതല്ല.

പുതിയ നേതൃത്വത്തിന്‍റെ വെല്ലുവിളി

പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് പുതിയ നേതൃത്വത്തിന്‍റെ ആദ്യ വെല്ലുവിളിയാണ്. അടുത്ത ഒരു തെരഞ്ഞെടുപ്പിന് ഇനിയും മൂന്നു വർഷത്തോളമുണ്ട്. സംഘടനയെ അടിമുടി ഉടച്ചുവാർത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ ഈ സമയം ധാരാളം. ഗ്രൂപ്പുകളി ഒഴിവാക്കി പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കാനായാൽ കോണ്‍ഗ്രസിനു കേരള രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള സാധ്യതയുണ്ട്.

അച്ചടക്കം അനിവാര്യമാണ്. എന്നാൽ, കോണ്‍ഗ്രസിനെ എത്രമാത്രം കേഡർ സ്വഭാവത്തിലേക്കു കൊണ്ടുപോകാൻ സാധിക്കുമെന്ന ചോദ്യവുമുണ്ട്. കാരണം, എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ആൾക്കൂട്ട പാർട്ടി തന്നെയാണ് കോണ്‍ഗ്രസ്. അതിന്‍റെ ശക്തിയും അതാണ്. യുവാക്കൾക്ക് ആകർഷകമായ പാർട്ടിയായി കോണ്‍ഗ്രസിനെ മാറ്റണം. അതിനു നയസമീപനങ്ങളിൽ വ്യക്തതയും നിലപാടുകളിൽ കരുത്തും വേണം.

ഏതായാലും പുതിയ നേതൃത്വം നല്ല തുടക്കം കുറിച്ചിരിക്കുന്നു എന്നു സംശയമില്ലാതെ പറയാം. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു മാത്രമേ പാർട്ടി വളരുകയുള്ളു. പുതിയ നേതാക്കളും അങ്ങനെതന്നെയാണ് രൂപപ്പെട്ടുവരുന്നത്.

കോണ്‍ഗ്രസിന് അവരുടെ ചരിത്രത്തിൽനിന്നുതന്നെ പഠിക്കാം. എഴുപതുകളുടെ തുടക്കത്തിലേതു പോലെ യുവാക്കളുടെ തള്ളിക്കയറ്റത്തിലൂടെ തന്നെയാണു കോണ്‍ഗ്രസിന് ഉയിത്തെഴുന്നേല്പ് സാധ്യമാകുക.

-സാബു ജോണ്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.