ഗദ്ദാർ പാർട്ടി
Friday, September 10, 2021 11:50 PM IST
പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അവസാനിപ്പിക്കാനായി രൂപീകരിച്ച സംഘടനയാണ് ഗദ്ദാർ പാർട്ടി. 1913 ൽ സാൻഫ്രാൻസിസ്കോയിലാണ് രൂപീകരിക്കപ്പെട്ടത്.

ലാലാ ഹർദയാൽ, സോഹൻസിംഗ് ഭക്നാ, കർത്താ സിംഗ് സാരാബാ, റഹ്‌മാൻ അലിഷാ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ട് പ്രവർത്തിച്ച ഗദ്ദാർ പാർട്ടിയുടെ നേതാക്കൾ പലരും അവരവരുടെ പ്രവാസരാജ്യങ്ങളിൽ നേതാക്കളായി മാറി.

1914-ൽ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരേ ജനകീയവിപ്ലവം സംഘടിപ്പിക്കാൻ ഗദ്ദാർ പാർട്ടി തീരുമാനിച്ചു. ഇന്ത്യയിൽ 1915 ഫെബ്രുവരി 21 ന് പഞ്ചാബിൽ കലാപം ആരംഭിക്കുവാനാണ് തീരുമാനിച്ചത്.

ആയുധസാമഗ്രികൾ ആൻഡമാനിലും ഒറീസയിലെ തുറമുഖങ്ങളിലും എത്തിച്ചെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. വിപ്ലവത്തിനായി റാഷ് ബിഹാരി ബോസിനെ പോലുള്ള നേതാക്കളെ കണ്ടെത്തിയെങ്കിലും കലാപശ്രമങ്ങളെക്കുറിച്ച് അറിവ് ലഭിച്ച ബ്രിട്ടീഷ് ഭരണകൂടം, കലാപകാരികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചു.

വിചാരണയ്ക്കു ശേഷം 42 പേർക്ക് വധശിക്ഷ വിധിച്ചു. പത്തൊൻപതാം വയസിൽ ലാഹോർ ജയിലിൽ കർത്താർ സിംഗ് തൂക്കിലേറ്റപ്പെട്ടു. 114 പേരെ ജീവപര്യന്തം ശിക്ഷ വിധിച്ച് നാടുകടത്തി. 93 പേർക്ക് തടവുശിക്ഷ നൽകപ്പെട്ടു. 1919-നുശേഷം ഇന്ത്യൻ ദേശീയതയിൽ ഗദ്ദർ പാർട്ടിക്കുള്ള സ്വാധീനം ക്രമേണ നഷ്ടപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.