Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സിനിമയെ സിനിമയായി കണ്ടാൽ പോരേ?... പോരാ; സിനിമ ജീവിതത്തെ തൊടുന്നുണ്ട്
Wednesday, September 8, 2021 11:56 PM IST
സിനിമയെ സിനിമയായി കണ്ടാൽ പോരേ എന്ന് ന്യൂ ജനറേഷൻ ചെറുപ്പക്കാർ ഉച്ചത്തിൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. സിനിമ വെറുമൊരു കലാസൃഷ്ടി മാത്രമല്ലേ? അതിനെ ഒരു വിനോദോപാതി മാത്രമായി കണ്ടാൽ പോരേ? എന്നൊക്കെയാണ് നവ സിനിമ നിർമാതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, സത്യമെന്താണ്?
സിനിമ ജീവിതത്തെ തൊടുന്നുണ്ട്; ആഴത്തിൽ തന്നെ! ചില നേരങ്ങളിൽ സിനിമ ജീവിതം തന്നെയാണ്! സിനിമയുടെ താത്വികാചര്യൻമാരിൽ ഒരാളായ ഇൻഗർ ബർഗ്മാൻ എഴുതുന്നു. "മറ്റേതൊരു കലാരൂപത്തെക്കാൾ ശക്തമായും വ്യക്തമായും സിനിമ നിങ്ങളുടെ മനഃസാക്ഷിയുടെ ഉൾമുറിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ഇരുണ്ട മുറികളെ അത് പ്രകാശിപ്പിക്കുന്നു...'.
കഫർണാം പോലുള്ള സുന്ദരമായ സിനിമകൾ ലോകത്തിന് സമ്മാനിച്ച ലെബനീസ് സംവിധായിക നദീൻ ലബാക്കി പറയുന്നു: "സിനിമ ആളുകളെ സ്വപ്നം കാണാൻ മാത്രമല്ല, ചിന്തിപ്പിക്കാനും ചിന്തയിലൂടെ മാറ്റം വരുത്താനും അത് നിരന്തരമായി നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.'
"ഒരു നല്ല സിനിമ കണ്ടിരിക്കുമ്പോൾ നിങ്ങൾ സിനിമ തിയറ്ററിലാണെന്ന് മറന്നുപോകുന്നു; ജീവിതത്തെ മുഖാമുഖം നേരിടാൻ നിങ്ങൾ നിർബന്ധിതരാക്കപ്പെടുന്നു' എന്ന് റൊമാൻ പൊളാൻസ്കി കൂട്ടിച്ചേർക്കുന്നു. ജീൻ-ലൂക്ക് ഗൊദാർദിന്റെ പ്രശസ്ത വാചകവും ഓർക്കുക. "സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ചിന്തിക്കുകയല്ല, സിനിമ നിങ്ങളെ ചിന്തിപ്പിക്കുകയാണ് ചെയ്യുക!'
അവബോധങ്ങൾ
ഒബെദ് ചിനോയി സംവിധാനം ചെയ്ത എ ഗേൾ ഇൻ ദി റിവർ ദുരഭിമാനക്കൊലയെക്കുറിച്ച് അവബോധമുണർത്തിയ സിനിമയാണ്. ഓരോ വർഷവും ലോകത്ത് അയ്യായിരം യുവതികളെങ്കിലും ഇങ്ങനെ കൊല ചെയ്യപ്പെടുന്നുണ്ട്. ഈ ദുരവസ്ഥ മാറ്റാനുള്ള പ്രേരകമായി ഈ സിനിമ. ഓസ്കർ അവാർഡ് ദാന ചടങ്ങിലെ പ്രസംഗത്തിൽ, ഒബൈദ് ചിനോയി ഇങ്ങനെ പറഞ്ഞു "ഈ സിനിമ കണ്ടതിനുശേഷം പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദുരഭിമാനക്കൊലയെക്കുറിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്തുവാൻ തീരുമാനമെടുത്തു...' ഇതാണ് ഒരു സിനിമയുടെ ശക്തി.
തിരുത്തൽ
മോർഗൻ സ്പുർലോക് "സൂപ്പർ സൈസ് മീ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി അവതരിപ്പിച്ചു. മക്ഡൊണാൾഡ്സ് ഭക്ഷണ ശൃംഖലയിലെ സൂപ്പർ സൈസ് ഓപ്ഷൻ മാത്രം ഭക്ഷിച്ച് കഴിച്ചുകൂട്ടിയ ഒരു മാസക്കാലം തനിക്കുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം അതിൽ വിവരിച്ചത്. 20 പൗണ്ട് ശരീരഭാരം കൂടി. പൊണ്ണത്തടിയുടെ സകല പ്രശ്നങ്ങളും അദ്ദേഹം അനുഭവിക്കുവാൻ തുടങ്ങി.
പൊതുവേ ആരോഗ്യമുണ്ടായിരുന്ന ശരീരം ഇപ്പോൾ എല്ലാ രോഗങ്ങളെയും ഒരുമിപ്പിച്ച് പാർപ്പിക്കുന്ന സത്രം പോലെയായി മാറി. ഡോക്യുമെന്ററി പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ ഫാസ്റ്റ് ഫുഡ് സംസ്കാരം മരണസംസ്കാരമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. ആറാഴ്ചക്കുള്ളിൽതന്നെ മക്ഡൊണാൾഡ്സ് അവരുടെ സൂപ്പർ സൈസ് ഓപ്ഷൻ വേണ്ടെന്നുവച്ചു. കുറച്ചുകൂടി ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ മെനുവിൽ ചേർക്കുകയും ചെയ്തു.
ഡാർഡൈൻ ബ്രദേഴ്സ് സംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു സിനിമയാണ് റൊസേറ്റ. ഒരു ടീനേജ് പെൺകുട്ടി ജോലിസ്ഥലത്ത് അനുഭവിക്കുന്ന കഷ്ടതകൾ കൃത്യമായി അവതരിപ്പിക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ഈ സിനിമ ആളുകളുടെ ഹൃദയത്തിലേക്ക് ചേക്കേറിക്കഴിഞ്ഞപ്പോൾ കൗമാര ജോലിക്കാരുടെ ദുരവസ്ഥകളെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നുവന്നു. ബെൽജിയം നിയമ നിർമാതാക്കൾ ടീനേജ് വർക്കേഴ്സിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി റൊസേറ്റ ലോ എന്ന പേരിൽ പ്രത്യേക നിയമം പാസാക്കി.
"കാത്തി! കം ഹോം' എന്ന ചിത്രത്തിന്റെ പ്രമേയം ഭവനരാഹിത്യവും അതിന്റെ ദൈന്യതകളുമാണ്. വീടില്ലാതെ അലയുന്നവരുടെ അലച്ചിലുകൾ പ്രേക്ഷകരുടെ നെഞ്ചിലെ നോവനുഭവമായി മാറിയപ്പോൾ ലോകത്തിലെ ഭവനരാഹിത്യം എന്ന വലിയ പ്രശ്നം മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്താൻ തുടങ്ങി. പലയിടത്തും വീടില്ലാത്തവരെ വീടണയ്ക്കുവാനുള്ള നിസ്വാർഥസേവനങ്ങൾക്ക് തുടക്കമിടുവാൻ ഈ ചെറിയ സിനിമയ്ക്ക് സാധിച്ചു.
മജീദ് മജീദിയുടെ "ചിൽഡ്രൻ ഓഫ് ഹെവെൻ", "കളർ ഓഫ് പാരഡൈസ്', "ഫാദർ' എന്നീ സിനിമകൾ കാണികളെ ഒരേ സമയം നിഷ്കളങ്കതയുടെ വർണപ്പകിട്ടാർന്ന ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവരുടെ നിസഹായാവസ്ഥകളെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു. നമ്മുടെ ജീവിതം നമുക്കുവേണ്ടി മാത്രമുള്ളതല്ലയെന്നും സ്വാർത്ഥതയുടെ കടുകടുത്ത കംഫർട്ട് സോൺ ഭേദിച്ച് പുറത്തേക്കു വരുമ്പോഴേ ഒരു ചിത്രശലഭത്തിന്റെ അഴകാഴങ്ങൾ ലോകത്തിനേകുവാൻ ഒരാൾക്ക് പറ്റുകയുള്ളൂ എന്നും മനസിലാക്കിത്തരുന്നുണ്ട് ഇത്തരം സിനിമകൾ.
എറോൾ മോറിസിന്റെ "ദ തിൻ ബ്ലൂലൈൻ' എന്ന സിനിമ അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട Randall Dale Adams ന് അക്ഷരാർഥത്തിൽ ജീവിതം തിരികെനൽകിയ സിനിമയാണ്. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട നിർദോഷിയുടെ നിഷ്കളങ്കത വെള്ളിത്തിരയിൽ അവതരിപ്പിച്ച ആ ചിത്രം ഒരാൾക്കെങ്കിലും ജീവിതത്തിലേക്ക് തുറന്നിട്ട വാതിലായി മാറി. "എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ്'എന്ന സുന്ദരമായ സിനിമ വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു.പോളണ്ടിൽ വധശിക്ഷ എടുത്തുമാറ്റുന്നതിനുവേണ്ടിയുള്ള നിയമം പാസാക്കുകയും ചെയ്തു.
"ബാംബി' എന്ന സിനിമ 1942-ൽ റിലീസ് ആയ ചിത്രമാണ്. വേട്ടയാടപ്പെടുന്ന ഒരു മാൻകുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ സിനിമ വേട്ടയാടപ്പെടുന്ന ജന്തുജീവജാലങ്ങളുടെ ദയനീയാവസ്ഥയുടെ നേർക്കാഴ്ച കാണികൾക്ക് സമ്മാനിച്ചു. സിനിമ പുറത്തിറങ്ങിയ ശേഷം വേട്ടയാടൽ ഹോബിയാക്കിയവരുടെ എണ്ണം പെട്ടെന്ന് അൻപതുശതമാനം കുറഞ്ഞു. "ബാംബി ഇഫക്ട്' എന്നാണ് ഈ മാറ്റം അറിയപ്പെടുക.
ഡേ ആഫ്റ്റർ ടുമൊറൊ എന്ന സിനിമ കാലാവസ്ഥ മാറ്റം പ്രകൃതിയുടെ താളംതെറ്റിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ്. പ്രകൃതിയുടെ തനതായ താളം തെറ്റിക്കുന്നതിൽ മനുഷ്യൻ വഹിക്കുന്ന പങ്കും പിന്നീട് സഹികെട്ട പ്രകൃതി നടത്തുന്ന സംഹാരതാണ്ഡവവും സിനിമയുടെ പ്രമേയമായി. പ്രകൃതിയെ അതിരുകവിഞ്ഞു ദ്രോഹിക്കുന്ന മനുഷ്യർക്കുള്ള മുന്നറിയിപ്പായി ആ സിനിമ മാറി.
"എൻഡ് ഓഫ് ദ ലൈൻ' എന്ന സിനിമ ഓവർ ഫിഷിങ്ങിനെക്കുറിച്ചുള്ള ചിത്രമാണ്. കടലിനെ കച്ചവടലാഭത്തോടുകൂടി കണ്ണില്ലാ ചൂഷണം നടത്തുന്നവർക്കെതിരേയുള്ള മുന്നറിയിപ്പ്! സമൂഹത്തിന്റെ പാരിസ്ഥിതികമായ താൽപര്യങ്ങളെ ഇത് ഏറെ സ്വാധീനിച്ചു.
ഉയിർത്തെഴുന്നേല്പ്
സിനിമ കാലത്തിന്റെ കണ്ണാടിയാണ്. ചരിത്രം എങ്ങനെയാണെന്നും ചരിത്രം എങ്ങനെയായിരിക്കണമെന്നും സിനിമ പറയാതെ പറയുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിൽ പട്ടാള ഭരണത്തിനെതിരായ വിപ്ലവത്തിന്റെ കഥ പറഞ്ഞുതന്ന "റൊമേറൊ' എന്ന ചെറു സിനിമ "ഉയിർപ്പിന്റെ ഉജ്വല മുഹൂർത്തത്തെ വിളിച്ചറിയിക്കുന്ന കാറ്റുപോലെ' വീശിത്തുടങ്ങി. പിന്നെ അടിച്ചമർത്തലുകളുടെ പ്രസ്ഥാനങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റുകൾ ഉയരുവാൻ തുടങ്ങി.
"വിവ സപാട്ട' എന്ന സിനിമ മെക്സിക്കൻ ദേശീയതയുടെ പ്രതീകമായി മാറി. ഒരു ജനത എങ്ങനെയാണ് സ്വേച്ഛാധിപത്യത്തിനെതിരേ ഉയിർത്തെഴുന്നേൽക്കുന്നതെന്ന് അതുപോലുള്ള സിനിമകൾ കാണിച്ചുതന്നു. ആളുകളിൽ ദേശീയവികാരവും തിൻമയ്ക്കെതിരായുള്ള വിപ്ലവ ബോധവും പകർനന്നുനൽകുവാൻ ഇത്തരം സിനിമകൾക്ക് സാധിച്ചു. പാട്രിയറ്റ്, ബ്രേവ് ഹാർട്ട് പോലുള്ള ഹോളിവുഡ് സിനിമകളും സ്വന്തം ദേശത്തെ സ്നേഹിക്കുന്നതിന് പ്രേരണയേകുന്ന കരുത്തുറ്റ പ്രതീകങ്ങൾ നിറച്ച സിനിമകളായി മാറി.
ഹാവർഡ് യൂണിവേഴ്സിറ്റി "മദർ തെരേസ ഇഫക്ട്' എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. മദർ തെരേസ രോഗികളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടുനിൽക്കുന്ന സ്റ്റുഡന്റ്സിന്റെ ശരീരത്തോടു ചേർത്തുവച്ച ചില ഇലക്ട്രോണിക് ഉപകരണങ്ങൾ അവരുടെ ശരീരത്തിന്റെ പ്രതിരോധശേഷി രേഖപ്പെടുത്തുന്നുണ്ട്. മദർ തെരേസ കരുണാർദ്രതയോടെ ആളുകളെ ശുശ്രൂഷിക്കുന്ന രംഗം കണ്ടുകൊണ്ടിരുന്നവരിൽ രോഗപ്രതിരോധശക്തി പത്തിരട്ടിയായി വർധിച്ചു എന്നൊരു കണ്ടെത്തൽ ഈ പ്രബന്ധം അവതരിപ്പിച്ചു. ഈ ഒരു ശാരീരിക മാറ്റത്തെ പ്രതിപാദിക്കുവാൻ മദർ തെരേസ ഇഫക്ട് എന്നൊരു പ്രയോഗം ഈ തീസ്സിസിൽ ഉണ്ട്. വെറുമൊരു ഡോക്യുമെന്ററി ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾതന്നെ ഒരാളുടെ ഉള്ളിൽ കരുണാർദ്രതയുടെ പുഴയൊഴുക്ക് സംഭവിക്കുന്നുണ്ടെന്നും ഒരു വിമലീകരണ പ്രക്രിയ, അയാളിൽ സംഭവ്യമായി അയാൾ കുറച്ചുകൂടി വിശാല ഹൃദയത്തിനുടമയാകുന്നുവെന്നും ഈ പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
"വേ ഹോം' എന്ന സൗത്ത് കൊറിയൻ സിനിമയിൽ വൃദ്ധരോടുള്ള സ്നേഹനിർഭരതയിലേക്ക് മടങ്ങിവരാനുള്ള ക്ഷണമാണുള്ളത്. ആ സിനിമ സൗത്ത് കൊറിയയിൽ വലിയൊരു മാറ്റമുണ്ടാക്കി. ഉപേക്ഷിക്കപ്പെടേണ്ട എക്സ്പയറി ഡേറ്റ് കഴിഞ്ഞ ചരക്കുകൾ അല്ല വൃദ്ധമാതാപിതാക്കൾ എന്നും അവർക്ക് ഹൃദയങ്ങളിൽ വീണ്ടും ഇടംകൊടുക്കലാണ് വേണ്ടത് എന്നുമുള്ള ചിന്ത ശക്തമായി. വയോജന കേന്ദ്രങ്ങളിലേക്ക് മാതാപിതാക്കളെ തള്ളിയിടുന്ന പ്രവണതയ്ക്ക് വളരെ വലിയൊരു തോതിൽ ശമനം വരുത്തുന്നതിന് ഈ സിനിമ സൗത്ത് കൊറിയയിൽ കാരണമായി മാറി.
"ആൽഫി' അതിസുന്ദരമായ ചിത്രമാണ്. സ്വന്തം സുഖാനുഭൂതികളുടെ ജീവിതത്തിലൂടെ നിലവിട്ട കാറ്റുപോലെ പറക്കുന്ന കഥാനായകൻ. മാറി മാറി പ്രേമിക്കുകയും കാമിക്കുകയും ഓരോ ബന്ധത്തിലും ഉണ്ടാകുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഒരു തവണ നശിപ്പിക്കപ്പെട്ട ഭ്രൂണം കണ്ടിട്ട് ഇയാൾ സ്വർഗത്തിലേക്ക് നോക്കും മട്ടിൽ അലറി വിളിച്ചു പറയുന്നുണ്ട് "ഐ മർഡർഡ് ദ പെർഫെക്റ്റ്ലി ഫോർമ്ഡ് ഹ്യൂമൻ ബീയിങ്' എന്ന്. ഈ ഒരു സീൻ ബ്ലാക്ക് സ്ട്രീട് അബോർഷനെതിരേയുള്ള അതിശക്തമായ സന്ദേശം നൽകുന്ന ഒരു സീനായി മാറി.ഗർഭഛിദ്രത്തിനെതിരേ ശക്തമായ വികാരവിചാരങ്ങൾ സൃഷ്ടിക്കുവാൻ "ആൽഫി'ക്ക് സാധിച്ചു.
സുഖപ്പെടുത്തുന്ന സിനിമ
പർസ്യൂട്ട് ഓഫ് ഹാപ്പിനസ്, ബക്കറ്റ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതലായ സിനിമകൾ കണ്ടിരിക്കുമ്പോൾ പ്രേക്ഷകൻ പെട്ടെന്നൊരു മഴപ്പെയ്ത്തിൽ ശുദ്ധിയുള്ളവനായി മാറുന്നു. സ്വാർഥതയുടെ ഇരുൾമുറിയിൽനിന്നു പുറത്തെ വെട്ടത്തിലേക്ക് വരാൻ ശാന്തമായി, സൗമ്യമായി ആരോ അയാളെ ക്ഷണിക്കുകയാണ്. പുറത്തേക്കയാൾ വരുമ്പോൾ ദൈവത്തിന്റെ പുതിയൊരു ജ്ഞാനത്തിന്റെ മഴപ്പെയ്ത്തിൽ ആയാൾ പുതിയ സൃഷ്ടിയായി പിറക്കുകയാണ്. സിനിമ നൽകുന്ന വിമലീകരണ പ്രക്രിയ ഇതുതന്നെയാണ്.
കൊല്ലുന്നത്
സിനിമ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. സമൂഹത്തെ വേറൊരു ദിശയിലേക്ക് വഴിതിരിച്ച് വിടുന്നുമുണ്ട്. ആ ദിശ ഒന്നുകിൽ വളരെ ഭാവത്മകമാകാം, അല്ലെങ്കിൽ തീർത്തും നിഷേധപരമാകാം. 2012-ൽ ജയിംസ് ഹോൾമ്സ് എന്നൊരാൾ 12 പേരെ വെടിവച്ച് കൊല്ലുകയും 70 പേരെ മാരകമായി മുറിപ്പെടുത്തുകയും ചെയ്തു. ഡാർക് നൈറ്റ് റൈസസ് എന്ന സിനിമ കണ്ടതിന്റെ പ്രചോദനത്താൽ താൻ അതിലെ വില്ലൻ കഥാപാത്രമായ ജോക്കറിനാൽ ആവേശിതനായി എന്നാണയാൾ പറഞ്ഞത്. അയാൾ പോലീസിനോട് പിന്നീട് പറഞ്ഞത്, താനല്ല, തന്നിൽ നിറഞ്ഞാടിയ ജോക്കറാണ് ഈ കൊടും ക്രൂരകൃത്യങ്ങൾ ചെയ്തത് എന്നാണ്.
1971-ൽ ഇറങ്ങിയ "എ ക്ലോക്ക് വർക്ക് ഓറഞ്ച്' എന്ന സിനിമ അമേരിക്കയിൽ ക്രൈം റേറ്റ് പെട്ടെന്ന് കൂടാൻ കാരണമാക്കി. 1915ൽ ബെർത്ത് ഓഫ് നേഷൻ എന്ന സിനിമ ഇറങ്ങിയതോടുകൂടി "കൂ ക്ലൂക്ക്സ് ക്ലാൻ' എന്ന തീവ്രവാദി സംഘടനയിലേക്ക് 5 വർഷത്തിനുള്ളിൽ ലക്ഷങ്ങളാണ് പുതുതായി ചേർന്നത്! സിനിമ ഇസ് എ ഡേഞ്ചറസ് മീഡിയം എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡ്റോ വിൽസൺ.
താരേ സെമീൻ പർ, രംഗ് ദേ ബസന്തീ, ത്രീ ഇഡിയറ്റ്സ്, പീ.കേ പോലുള്ള നല്ല സിനിമകൾ പ്രദാനം ചെയ്ത ആമിർ ഖാൻ ഒരു ഇന്റർവ്യൂവിൽ ഇങ്ങനെ പറഞ്ഞു. "സിനിമയിലൂടെ ഒരു കലാകാരൻ സമൂഹത്തിന് ചൈതന്യം നൽകണം, ഉയർന്ന മൂല്യങ്ങൾ അയാൾ കുഞ്ഞുങ്ങളിലും യുവജനങ്ങളിലും പകർന്നുനൽകണം, ഒരു നാടിനെയും സമൂഹത്തെയും കലാകാരൻ വളർത്തിയെടുക്കണം.' ശരിയാണ്, സമൂഹത്തിന് ഒരു കൃപയുടെ സൗന്ദര്യം പകർന്നുനൽകാനും ഉയർന്ന മൂല്യങ്ങൾ പുതിയൊരു തലമുറയ്ക്ക് നൽകി ദിശാബോധം സൃഷ്ടിക്കുവാനും ഒരു സമൂഹത്തെ വളർത്തിയെടുക്കാനും സിനിമാക്കാരനും കടമയുണ്ട്. ഇനിയും സിനിമ സിനിമയായി കണ്ടാൽ പോരേ എന്ന് പറയാതിരിക്കുക! സിനിമ ജീവിതത്തെ തൊടുന്നുണ്ട്, സിനിമ ജീവിതം തന്നെയാണ്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്ഡിനന്സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top