കോൺഗ്രസ് ഭിന്നിക്കുന്നു
Saturday, September 4, 2021 10:44 PM IST
1885-ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് 1907-ൽ ഗുജറാത്തിലെ സൂററ്റിൽ നടന്ന സമ്മേളനത്തിൽ രണ്ടു വിഭാഗങ്ങളായി. തീവ്രവാദികളെന്നും മിതവാദികളെന്നുമായിരുന്നു ഇരു ഭാഗങ്ങളും അറിയപ്പെട്ടത്. ഇത് സൂററ്റ് പിളർപ്പ് എന്നും അറിയപ്പെടുന്നു.

1885 മുതൽ 1905 വരെയുള്ള കോണ്‍ഗ്രസിന്‍റെ ആദ്യ കാലയളവ് മിതവാദികളുടെതായിരുന്നു. 1905ലെ ബംഗാൾ വിഭജനത്തിനുശേഷമാണ് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ തീവ്രവാദികൾ കൂടുതൽ ശക്തിപ്പെട്ടത്. സർക്കാരുമായുള്ള ചെറിയ തോതിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു മിതവാദികൾ ലക്ഷ്യംവച്ചിരുന്നത്.

എന്നാൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സമരങ്ങളും പ്രക്ഷോഭങ്ങളും ബഹിഷ്കരണങ്ങളും നടത്തണമെന്നായിരുന്നു തീവ്രവാദികൾ ആവശ്യപ്പെട്ടത്. 1892-ൽ ഇന്ത്യൻ കൗണ്‍സിൽ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗണ്‍സിൽ വിപുലീകരിച്ചതൊഴിച്ചാൽ മിതവാദികൾക്ക് അവർ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ലക്ഷ്യങ്ങളൊന്നും നേടാൻ സാധിച്ചില്ല.


1907-ൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ സമ്മേളനം പൂനെയിൽ വച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലക് എന്നിവരിലൊരാൾ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടണമെന്നുള്ളതായിരുന്നു തീവ്രവാദികളുടെ ആവശ്യം. എന്നാൽ റാഷ് ബിഹാരി ഘോഷ് പ്രസിഡന്‍റാകണമെന്ന് മിതവാദികളും ആവശ്യപ്പെട്ടു.

പൂനെയിൽ സമ്മേളനം നടത്തിയാൽ ബാലഗംഗാധര തിലക് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതി ഗോപാല കൃഷ്ണ ഗോഖലെ, സമ്മേളനസ്ഥലം സൂററ്റിലേക്കു മാറ്റി.

റാഷ് ബിഹാരി ഘോഷ് പ്രസിഡന്‍റാകുമെന്ന് പ്രഖ്യാപിച്ചു. ഈ സമ്മേളനത്തിൽ ബാലഗംഗാധര തിലകിന് സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്ന് പറഞ്ഞ് തീവ്രവാദികൾ പ്രതിഷേധിച്ചു. ഒടുവിൽ അത് ആശയപരമായ പിളർപ്പിലേക്ക് എത്തി. പാർട്ടിയുടെ നിയന്ത്രണം മിതവാദികളിലാകുകയും ചെയ്തു. 1916 വരെ ഈ ഭിന്നിപ്പ് തുടർന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.