Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
എസ്. മഞ്ജുളാദേവി
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട് എന്ന് കവി പറയുന്പോൾ മാത്രമാണ് ജനം അറിയുന്നത്. കാഴ്ചയ്ക്ക് ചെറിയ പ്രശ്നങ്ങളുണ്ട്, പഴയപോലെ നടക്കാനും കഴിയുന്നില്ല. പക്ഷെ കവിത മനസിനെ വല്ലാതങ്ങ് ബാധിച്ചിരിക്കുകയാണ്. കാൽപനിക കവിതകളും ബാലകവിതകളും മാറിമാറി എഴുതിക്കൊണ്ടേയിരിക്കുന്നു.
""ഒരു കാൽപനിക കവിത എഴുതിക്കഴിഞ്ഞാൽ, പിന്നെ ഒരു ബാലകവിത എഴുതും അതാണെന്റെ രീതി. 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ എഴുതിയ രണ്ട് പുസ്തകങ്ങളുടെ ഡിടിപി ജോലി നടന്നുകൊണ്ടിരിക്കുന്നു.
പതിനേഴാമത്തെ പുസ്തകമായ "ആയിരം കാന്താരി പൂത്തിറങ്ങി' തെരഞ്ഞെടുത്ത നൂറിൽപ്പരം ബാലകവിതകൾ ഉൾച്ചേർത്തതാണ്. പ്ലസ് വൺ വരെയുള്ള കുട്ടികളെ മനസിൽ കണ്ടാണ് എഴുതുന്നത്. ഇന്നത്തെ കാലത്ത് കുട്ടികളെ നല്ല കാഴ്ചകളിലേക്ക് അടുപ്പിക്കുന്നത് അത്യാവശ്യമല്ലേ''-ഭരതന്നൂർ പറയുന്നു.
"അറിയുമോ സഖി പറയുമോ', "കിണ്ണം നിറയെ തേനമൃതം' തുടങ്ങിയവ പ്രധാനകൃതികളിൽ ഉൾപ്പെടും. ഭരതന്നൂർ ശിവരാജന്റെ കവിതകളെക്കുറിച്ചുള്ള അവലോകനത്തിൽ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവായ ശ്രീകുമാർ മുഖത്തല പറയുന്നത് ശ്രദ്ധേയമാണ്.
ശിവരാജൻ ജനിച്ചുവളർന്ന തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ മുൻകാലത്ത് തനി ഗ്രാമപ്രദേശമായിരുന്നു. അന്നത്തെ ആ ഗ്രാമത്തിന്റെ തനിമയും ഗ്രാമീണതയും ശിവരാജന്റെ കവിതകളിലുണ്ട്. ഇന്ന് ഏതാണ്ട് വിസ്മൃതിയിലായ "നണ്ണി' പോലെയുള്ള ധാരാളം മലയാളപദങ്ങളും കവിതകളിൽ കാണാം.
1996ൽ "ഗ്രന്ഥശേഖരം ആസ്വാദനവേദി' എന്ന ഒരു സംഘടനയ്ക്ക് ഭരതന്നൂർ ശിവരാജൻ രൂപം നൽകിയിരുന്നു. ഈ സംഘടന നടത്തിയ അഭിവന്ദനം എന്ന സാംസ്കാരിക ദൗത്യം ഇന്ത്യയിൽത്തന്നെ മറ്റു സംഘടനകൾക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ 300 പ്രമുഖരെ അവരുടെ വീടുകളിലെത്തി ശിവരാജനും സംഘവും ആദരിച്ചിരുന്നു.
പ്രമുഖരുടെ ആത്മമിത്രങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദനം. വൈക്കം ചന്ദ്രശേഖരൻ നായർ, പ്രഫ.വി.ആനന്ദക്കുട്ടൻ, മഹാകവി എം.പി.അപ്പൻ, പ്രഫ.എസ്.ഗുപ്തൻ നായർ, ഡോ.ജോർജ് ഓണക്കൂർ, പ്രഫ.വിഷ്ണു നാരായണൻ നന്പൂതിരി തുടങ്ങിയവർ ഇതിലുൾപ്പെടും.
അതുപോലെ ചലച്ചിത്ര താരങ്ങളായ മധു, മുരളി, ഗായകരായ കെ.പി.ഉദയഭാനു, കൃഷ്ണചന്ദ്രൻ അങ്ങനെ നീളുന്നു പട്ടിക. രാഷ്ട്രീയ കേരളത്തിന്റെ അഭിമാനമായ കെ.ആർ. ഗൗരിയമ്മയുടെ വസതിയിലെത്തിയ നിമിഷങ്ങളും ചരിത്രമാണ്. ഭർത്താവും മുൻമന്ത്രിയുമായ ടി.വി.തോമസുമായി അകന്ന് ജീവിച്ചിരുന്നപ്പോഴും തങ്ങളുടെ ഹൃദയങ്ങൾ അകന്നിരുന്നില്ല എന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞത് അന്നാണ്.
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയെ ആദരിക്കുവാൻ ഒരു വൈകുന്നേരമാണ് തിരുവനന്തപുരം നഗരത്തിലെ പട്ടം കൊട്ടാരത്തിലെത്തിയത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയും തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠനുമായ ചിത്തിരതിരുനാൾ മഹാരാജാവിനെക്കുറിച്ചും മറ്റും ഉത്രാടം തിരുനാൾ അന്ന് സംസാരിച്ചു. ഭരതന്നൂർ ശിവരാജൻ ഉൾപ്പെടെയുള്ള അതിഥികളെ ഉത്രാടം തിരുനാൾ തന്നെയാണ് സൽക്കരിച്ചത്. ഭരതന്നൂരിന്റെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന ഒരു മുഹൂർത്തമാണിത്.
അഭിവന്ദനം നൽകിയ ഗാനരചയിതാവ് ബിച്ചു തിരുമലയുമായും നല്ല ഹൃദയബന്ധമുണ്ടായിരുന്നു ഭരതന്നൂരിന്. 1985ൽ ഒരു ഭക്തി കാസറ്റിനു വേണ്ടി പത്ത് ദേവീസ്തുതി ഗീതങ്ങൾ എഴുതുവാൻ ബിച്ചുവിന് അവസരം കിട്ടി. അന്ന് മദ്രാസിൽ നല്ല തിരക്കിലായിരുന്നു അദ്ദേഹം. തനിക്കു കിട്ടിയ ഈ ഓഫർ ബിച്ചു തിരുമല ഭരതന്നൂരിന് നൽകി. ഇതിനു മുന്‍പ് ഗാനങ്ങൾ എഴുതിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ""ദേവിയെക്കുറിച്ച് കവിതകൾ എഴുതിയാൽ മതി''എന്നായി ബിച്ചു.
"ഭഗവതിസേവ' എന്ന കാസറ്റ് വൻഹിറ്റാവുകയും ചെയ്തു. ഭക്തിഗാനങ്ങൾ കേട്ട ബിച്ചു തിരുമല ഭരതന്നൂരിനോട് ചോദിച്ചത്-""ക്ഷേത്രങ്ങളിൽ പോകുന്ന പതിവില്ലാത്ത ശിവരാജൻ എങ്ങനെ ഇത്ര ഭക്തിസാന്ദ്രമായി എഴുതി എന്നാണ്''.
ബിച്ചുവിനെപ്പോലെ സ്വന്തം ഹൃദയത്തോട് ചേർന്നു നിന്നവരെ മാത്രമല്ല മലയാളം വിസ്മരിച്ചു തുടങ്ങിയ പല പ്രതിഭകളേയും ഭരതന്നൂർ ആദരിച്ചു എന്നതാണ് സവിശേഷത. പ്രഫ.ജി.എൻ.പണിക്കർ, ഇ.വാസു, വിതുര ബേബി, പ്രഫ.വട്ടപ്പറന്പിൽ ഗോപിനാഥപിള്ള, പ്രഫ.രാംദാസ്, പ്രഫ.എം.എ.കരീം, വിശ്വമംഗലം സുന്ദരേശൻ തുടങ്ങിയവരുടെ പിന്തുണ ചടങ്ങിനെ വിജയിപ്പിച്ചിരുന്നു.
1962 മുതൽ 1986 വരെ നീണ്ടകാലം കെഎസ്ആർടിസിയിൽ ആയിരുന്നു ഭരതന്നൂർ ശിവരാജന്റെ പ്രവർത്തനം. ഇതിൽ 18 വർഷം കെഎസ്ആർടിസിയുടെ മുഖപത്രമായ ട്രാൻസ്പോർട്ട് റിവ്യൂവിന്റെ എഡിറ്ററും പബ്ലീഷറുമായിരുന്നു. തന്റെ സാഹിത്യജീവിതത്തിനു ഈ പദവി വലിയൊരു മുതൽക്കൂട്ടായി മാറി എന്ന് ഭരതന്നൂർ പറയുന്നുണ്ട്.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
Latest News
യുപിയിൽ യുവതി അഞ്ച് വയസുള്ള മകനെയും കൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top