വെളിച്ചം തെളിച്ചു സംഗീതം; ഫാത്തിമ അൻഷി പാടുകയാണ്
വെളിച്ചം തെളിച്ചു സംഗീതം; ഫാത്തിമ അൻഷി പാടുകയാണ്
പിറന്നു വീണപ്പോൾ കണ്ണുകളിൽ പതിച്ച ഇരുട്ടിനെ സംഗീതത്തിലൂടെ തോൽപ്പിക്കുകയാണു ഫാത്തിമ അൻഷി. തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഫാത്തിമ മലപ്പുറം മങ്കട കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം, ലളിതഗാനം തുടങ്ങി മത്സരിച്ച എല്ലാ വിഭാഗങ്ങളിലും സമ്മാനം നേടിയാണ് ഈ കൊച്ചു മിടുക്കി മലപ്പുറത്തേക്ക് മടങ്ങിയത്.

കലാകാരിയുടെ ഐഎഫ്എസ് സ്വപ്നം

വലുതാകുന്പോൾ ഐഎഫ്എസ് ഉദ്യോഗസ്ഥയാകണം എന്നാണ് ഫാത്തിമ അൻഷി എന്ന കൊച്ചു കലാകാരിയുടെ സ്വപ്നം. വിദേശരാജ്യങ്ങളിൽ പോകാം, നിരവധി ഭാഷകൾ പഠിക്കാം. ഇതു രണ്ടുമാണു ഫാത്തിമയുടെ ഐഎഫ്എസ് സ്വപ്നത്തിന്‍റെ പ്രധാന കാരണം. ഇതിനുള്ള തയ്യാറെടുപ്പ് എന്ന വണ്ണം വിദേശഭാഷാ പഠനം ഫാത്തിമ ആരംഭിച്ചു കഴിഞ്ഞു. ചൈനീസ്, റഷ്യൻ, മലയ് ഉൾപ്പടെ 12 ഭാഷകൾ ഈ മിടുക്കി ഇതിനോടകം പഠിച്ചു കഴിഞ്ഞു. യൂട്യൂബ്, ഗൂഗിൾ, ടോക്ബാക് ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണു ഫാത്തിമയുടെ വിദേശ ഭാഷാ പഠനം. >
കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നു ബിരുദമെടുക്കുക എന്നതാണു ഫാത്തിമയുടെ മറ്റൊരാഗ്രഹം. ഇതിനായുള്ള പരിശീലനം സ്കൂളിൽ നിന്നു കിട്ടുന്നുണ്ടെന്നു ഫാത്തിമ പറഞ്ഞു.

ഗുരുവും ശിഷ്യയും

ഫാത്തിമയെപ്പോലെ ജനിച്ചപ്പോൾ തന്നെ കണ്ണുകളിൽ ഇരുൾ വീണ ജീവിതമാണു മലപ്പുറം മങ്കട കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ സംഗീത അധ്യാപകൻ നിസാർ തൊടുപുഴയുടേതും. ആറു വർഷം മുൻപ് ഒന്നാം ക്ലാസിലെ കുട്ടികളെ നഴ്സറി ഗാനങ്ങൾ പഠിപ്പിക്കുന്നതിനിടയിലാണു വ്യത്യസ്തമാർന്ന ഒരു കുരുന്നു ശബ്ദം മാഷിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഒരുപാടു കുട്ടികളെ സംഗീതം പഠിപ്പിച്ചതിന്‍റെ വെളിച്ചത്തിൽ അദ്ദേഹം അന്നു പറഞ്ഞു..""ഇവൾ നാളെ ലോകം അറിയുന്ന സംഗീതജ്ഞയാകും.. ഇവളുടെയുള്ളിൽ സംഗീതമുണ്ട്.''അന്നദ്ദേഹം ചേർത്തു പിടിച്ചതാണു ഫാത്തിമ എന്ന പ്രിയ ശിഷ്യയെ. ഇന്ന് ഫാത്തിമ തന്‍റെ സ്വന്തം മകളെപ്പോലെയാണെന്നു നിസാർ മാഷ് പറയുന്നു.

കലോത്സവ വേദികളിലെ താരം

മൂന്നാം ക്ലാസിൽ പഠിക്കുന്പോഴാണ് ഫാത്തിമ ആദ്യമായി കലോത്സവ വേദിയിൽ പാടുന്നത്. ഷണ്‍മുഖ പ്രിയരാഗം പാടി ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയതു രണ്ടാം സ്ഥാനം. പിന്നെ ഇങ്ങോട്ട് എല്ലാ വർഷവും ഫാത്തിമ മത്സരിച്ചു. ലളിത ഗാനം, ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം തുടങ്ങി മത്സരിച്ച എല്ലാ ഇനങ്ങളിലും സമ്മാനം ഉറപ്പിച്ചിരുന്നു ഫാത്തിമ.


സോഷ്യൽ മീഡിയയിലും താരം

ഫാത്തിമയും അധ്യാപകൻ നിസാർ തൊടുപുഴയും ചേർന്നു പാടിയ ആകാശത്തിരി നാദം... എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ കേട്ടതു പത്തുലക്ഷത്തോളം പേരാണ്. ഇതു മാത്രമല്ല. ഈ ചെറിയ പ്രായത്തിനുള്ളിൽ ഇരുപത്തിയഞ്ചോളം മദ്രസ പാട്ടുകൾക്കാണ് ഫാത്തിമ ശബ്ദവും ഈണവും പകർന്നത്. ഇതിന്‍റെ പശ്ചാത്തല സംഗീതവും ഫാത്തിമയാണു നിർവഹിച്ചിരിക്കുന്നത്.

റിയാലിറ്റി ഷോകളിലെ സ്റ്റാർ ഗായിക

കലോത്സവ വേദിയിൽ മക്കളുമായി എത്തിയ അമ്മമാർ ഫാത്തിമയുടെ കൈപിടിച്ചു ചോദിക്കും ..""റിയാലിറ്റി ഷോയിലെ കുട്ടിയല്ലെ? ഞങ്ങൾ പാട്ടൊക്കെ കേൾക്കാറുണ്ട്.'' ഇതു കേൾക്കുന്പോൾ വലിയ സമ്മാനം കിട്ടിയതു പോലെ ഫാത്തിമ കുണുങ്ങി ചിരിക്കും. ഉമ്മയോട് അവളോടു സംസാരിച്ചവരെക്കുറിച്ചു പറയും. അഞ്ചാം ക്ലാസിൽ പഠിക്കുന്പോഴാണു ദർശന ടിവിയിലെ കുട്ടിക്കുപ്പായം എന്ന റിയാലിറ്റി ഷോയിൽ ഫാത്തിമ പങ്കെടുക്കുന്നത്. അന്നു സെമി ഫൈനലിസ്റ്റായി മടങ്ങിയ ഫാത്തിമ ഇപ്പോൾ കൈരളി ടിവിയിലെ കുട്ടിപ്പട്ടുറുമാലിൽ പങ്കെടുക്കുന്നു. കുട്ടിപ്പട്ടുറുമാലിലെ ജനപ്രിയ മത്സരാർഥിയാണ് ഫാത്തിമ.

താങ്ങും തണലും

ആദ്യത്തെ കണ്‍മണിയുടെ കാഴ്ചയെ ഇരുട്ടു വിഴുങ്ങി എന്നറിഞ്ഞപ്പോൾ അബ്ദുൽ ബാരി- ഷംല ദന്പതികൾ ആദ്യമൊന്നു തകർന്നു. എന്നാൽ അവരുടെ കണ്ണീരിനെ തുടച്ചു നീക്കാൻ കുഞ്ഞു ഫാത്തിമയുടെ പുഞ്ചിരിക്കു സാധിച്ചു. അതു ഷംലയ്ക്കും അബ്ദുൾ ബാരിക്കും മുന്നോട്ടു ജീവിക്കാനുള്ള ഉൗർജം നൽകി.

കലോത്സവ വേദിയിൽ ഫാത്തിമ മത്സരിക്കുന്പോൾ ഉമ്മ ഷംല സദസിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോഴും ആ കണ്‍കോണിൽ കണ്ണുനീർ നിറഞ്ഞു. പെട്ടെന്നു ഷംല പറഞ്ഞു ...""ഇതു സങ്കടം കൊണ്ടല്ലാട്ടോ, സന്തോഷാണ്... ഓൾക്കു വേണ്ടി എല്ലോരും കൈ അടിക്കണത് കാണുന്പോ...''

അഞ്ജലി അനിൽകുമാർ