വളരുന്ന കൊച്ചി വരളാതിരിക്കാൻ
വളരുന്ന കൊച്ചി വരളാതിരിക്കാൻ
വളരുന്ന കൊച്ചി വരളാതിരിക്കാൻ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന പി.ജെ. വർഗീസ് എന്ന പരിസ്ഥിതി സ്നേഹിയുടെ ലക്ഷ്യം കൊച്ചിയിലൊരു ബൊട്ടാണിക്കൽ പാർക്ക് എന്നതാണ്. പരിസ്ഥിതി വിഭവങ്ങളാൽ സമൃദ്ധമായ കേരളത്തിൽ ഇത്തരത്തിലൊരു പാർക്ക് ഇല്ലെന്ന നാണക്കേട് മാറ്റാനൊരുങ്ങി രാപകൽ പരിശ്രമത്തിലാണ് എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്ക് ഓർഗനൈസിങ് സെക്രട്ടറികൂടിയായ വർഗീസ്.

കൊച്ചിയിൽ നഗരഹൃദയത്തിലെ മുക്കിലും മൂലയിലുംവരെ ചെടികൾ വളർത്താനൊരുങ്ങുന്ന വർഗീസിന്‍റെ മനസിൽ ഒന്നല്ല നിരവധി പദ്ധതികളാണുള്ളത്. ഇതിന് തുടക്കമെന്ന നിലയിലാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ എറണാകുളം ബോട്ട്ജെട്ടിയിലെ ‘പച്ചില ഉൗരി’ൽ ‘അമ്മായി അമ്മ നാക്കി’ന്‍റെ പ്രദർശനം സംഘടിപ്പിച്ചത്.

ഈ സസ്യത്തിന്‍റെ ഗുണങ്ങളും പ്രാധാന്യവും വിവരിക്കുന്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ തുടിക്കുന്നത് കാണാം. അത്രയ്ക്കുമുണ്ട് ചെടികളോടുള്ള വർഗീസിന്‍റെ താത്പര്യം. വിദേശരാജ്യങ്ങളിൽനിന്നുവരെ ആവശ്യക്കാരെത്തിയ ‘സാൻസിവീരിയ’ എന്ന അലങ്കാര ഇലച്ചെടിയുടെ അപരനാമമാണ് അമ്മായി അമ്മ നാക്ക്. ഈ സസ്യത്തിന്‍റെ വംശനാശം തടയുന്നതിനും പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും വേണ്ടിയാണു പ്രദർശനം സംഘടിപ്പിച്ചിരുന്നത്. ഇതിനു പുറമെ നഗരത്തിലെ അറുന്നൂറോളം ഓട്ടോറിക്ഷകളിൽ ഇപ്പോൾ വർഗീസിന്‍റെ കൈത്താങ്ങിൽ ചെടികൾ വളരുന്നുണ്ട്. ഇത് ആയിരം തികയ്ക്കുകയാണ് ലക്ഷ്യം. നവംബർ ഒന്നോടെ ഈ ലക്ഷ്യം പൂർത്തിയാകുമെന്ന് അദ്ദേഹം പറയുന്നു.

ലക്ഷ്യം ചെറുതല്ല

പൂക്കൾക്ക് വിരിയാനൊരിടം എന്ന സന്ദേശവുമായി നഗരത്തിലൂടെ വീടുകളിലെല്ലാം ശംഖുപുഷ്പം വളർത്തുകയെന്നതും വർഗീസിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനുള്ള തൈകൾ തയാറാക്കുന്നതിന്‍റെ തിരക്കിലാണ് അദ്ദേഹം. പിന്നെയുമുണ്ട് മനസിൽ നൂറായിരം പദ്ധതികൾ. എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്ക് കേന്ദ്രീകരിച്ചാണ് വർഗീസിന്‍റെ പ്രവർത്തനം. ഇവിടെ ചെന്നാൽ സഞ്ചാരികൾക്ക് ടൂറിസം പ്രാധാന്യമുള്ള കേന്ദ്രങ്ങളെയും അവിടെയെത്താനുള്ള വഴികളെയും കുറിച്ച് മുഴുവൻ വിവരങ്ങൾ ഞൊടിയിടയിൽ ലഭിക്കും. അതിനൊപ്പം വംശനാശം നേരിടുന്ന സസ്യജാലങ്ങളെയും പരിസ്ഥിതി സംരക്ഷണത്തിന് അവയെ സംരക്ഷിച്ച് നിർത്തേണ്ടതിന്‍റെ അനിവാര്യതയെയും കുറിച്ചുള്ള വിവരങ്ങളും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യം ഒരു കാലത്ത് വിഷപ്പോള എന്ന് വിളിച്ചിരുന്ന ഗൃഹാലങ്കാര സസ്യമായ അമ്മായി അമ്മ നാക്കിന്‍റെ പ്രദർശനമായിരുന്നു.

വാളുപോലെ അഗ്രം കൂർത്ത ഇലകൾക്ക് ആലങ്കാരികമായി മൂർച്ചയേറിയ നാവുമായുള്ള സാമ്യമാണ് ഈ പേര് വരാൻ കാരണം. ഒരു കാലത്ത് ഇത് നാട്ടിലെങ്ങും വ്യാപകമായിരുന്നു. പിന്നീട് സംരക്ഷണമില്ലാതെയും വെട്ടിനശിപ്പിച്ചും നാട്ടിൻപുറങ്ങളിൽനിന്ന് അപ്രത്യക്ഷമായി. എന്നാൽ അന്തർദേശീയ അലങ്കാര സസ്യ വിപണിയിൽ സാൻസിവീരിയ ഇന്ന് താരമാണ്.

വീടുകൾക്കും ഓഫീസ് മുറികൾക്കും നവജീവനും മനോഹാരിതയും നൽകുന്നു. അന്തരീക്ഷത്തിലെ മാലിന്യങ്ങൾ നിർവീര്യമാക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. രാത്രിയിൽ ശുദ്ധവായു പുറപ്പെടുവിക്കുന്ന സാൻസിവീരിയക്ക് വളരാൻ സൂര്യപ്രകാശമോ വെള്ളമോ ആവശ്യമില്ല. വംശനാശം, നേരിടുന്ന ചെടിയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് വർഗീസ് പറയുന്നു. മുളന്തണ്ടിലും മണ്‍കുടത്തിലുമൊക്കെയായാണ് ഇവ നട്ടുവളർത്തുന്നത്.

എല്ലാവരും ഞെട്ടി

റവന്യൂ വകുപ്പിലെ ജീവനക്കാരനായിരുന്ന പി.ജെ. വർഗീസ് ജോലി ഉപേക്ഷിച്ചാണ് ടൂറിസം വികസനം ലക്ഷ്യമിട്ട് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. ഇന്നത്തെ ഹൗസ് ബോട്ടുകൾ വരുംമുന്പ് വൈക്കത്ത് കനാലിൽ ടൂറിസ്റ്റുകൾക്കുവേണ്ടി വഞ്ചിയാത്ര ഒരുക്കിയ വർഗീസ് ടൂറിസം രംഗത്തെ നൂതന കണ്ടെത്തലിനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്‍റേത്.

വെളുപ്പിന് മൂന്നോടെ എണീറ്റ് സസ്യങ്ങളെ പരിപാലിക്കുകയാണ് വർഗീസിന്‍റെ ദിനചര്യകളിൽ ആദ്യത്തേത്. ഇതിനോട് ആദ്യമെല്ലം കുടുംബാംഗങ്ങൾ മുഖം തിരിച്ചിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന പിന്തുണ വലുതാണെന്ന് വർഗീസ് പറയുന്നു. കൊച്ചിയിലെ ആയിരം ഓട്ടോറിക്ഷകളിൽ സസ്യങ്ങൾ വളർത്തുവാനുള്ള പദ്ധതി ലോകത്തിൽതന്നെ ആദ്യമായിരിക്കും.


ഡ്രൈവർമാരുടെ പൂർണ പിന്തുണ

പല തരത്തിലുള്ള സസ്യങ്ങളാണ് ഓട്ടോറിക്ഷകളിൽ വളർത്തുവാൻ വർഗീസ് നൽകിയിട്ടുള്ളത്. ഡ്രൈവറുടെ സീറ്റിന് പിന്നിലും മറ്റും ഡ്രൈവർക്കും യാത്രികർക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിലാണ് സസ്യങ്ങൾ വച്ചിട്ടുള്ളത്. കൂടുതൽ സൂര്യപ്രകാശം ആവശ്യമില്ലാത്ത ഓർക്കിഡ് പോലുള്ള ചെടികളാണ് നൽകുന്നതിൽ ഏറെയും.
യാത്രികർക്ക് ഉൾപ്പെടെ നവ്യാനുഭവം നൽകുന്ന ചെടികൾ വളർത്താൻ ഓട്ടോറിക്ഷാ ഡ്രൈവർമാരും കൂടുതൽ താത്പര്യം കാട്ടുന്നതായി വർഗീസ് പറഞ്ഞു. വിദേശ യാത്രികർ ഈ സംരഭത്തോട് കാട്ടുന്ന സ്നേഹം വിലമതിക്കാനാവുന്നതിലും അധികമാണ്.

ഒന്നിനൊന്ന് സൗജന്യം

ഇതുവരെ ആരും നൽകാത്തതും മുന്നോട്ട്‌ വയ്ക്കാത്തതുമായ മറ്റാരു കാര്യത്തിനുംകൂടി അദ്ദേഹം തുടക്കമിട്ട് കഴിഞ്ഞു. അമ്മായി അമ്മ നാക്ക് തിരികെ നൽകിയാൽ മറ്റൊരു സസ്യം തികച്ചും സൗജന്യമായി നൽകുമെന്നതാണത്. ബോട്ട്ജെട്ടിയിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നൂറുകണക്കിന് ന്ധസാൻസിവീരിയ’ അലങ്കാര ഇലച്ചെടിയാണ് വിറ്റുപോയത്. ഒരാഴ്ചകൊണ്ട് ഇതിന് തൈകൾ ഉണ്ടാകും. ഈ തൈകൾ മുറിച്ച് തിരികെയെത്തിച്ചാൽ പച്ചില ഉൗരിലെ ഏത് ചെടിവേണമെങ്കിലും സൗജന്യമായി എടുക്കാമെന്നതാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. എറണാകുളം ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡെസ്കിനോടനുബന്ധിച്ച് അദ്ദേഹം നട്ടുവളർത്തുന്ന ഉദ്യാനമാണ് പച്ചില ഉൗര്.

വർഗീസിൻറെ ഈ തുടക്കം വീട്ടമ്മമാർ ഉൾപ്പെടെ ഇരുകൈയും നീട്ടി സ്വീകരിച്ചതായാണു വിവരം. ഇവർ ചെടികൾ തിരികെയെത്തിക്കുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയതും. സാൻസിവീരിയ ചെടികളുടെ വംശനാശം തടയുന്നത് ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള വർഗീസിൻറെ പ്രവർത്തനങ്ങൾ.

വീടുകളിലും ഓഫിസ് മുറികളിലും ശുദ്ധവായുവും മനോഹാരിതയും പകർന്നുനൽകുന്ന സാൻസിവീരിയയ്ക്ക് വളരെ കുറച്ചു മാത്രം സൂര്യപ്രകാശവും വെള്ളവും മതിയെന്ന പ്രത്യേകതയുമുണ്ട്. ഹോം സ്റ്റേകളിലും ഹോട്ടലുകളിലും അതിഥിമുറികളിലും കിടപ്പുമുറികളിലും ഇപ്പോൾ അമ്മായിയമ്മയുടെ സാന്നിധ്യമുണ്ട്.

ആഗോളതാപനത്തിന് മറുപടി

രാജ്യാന്തര അലങ്കാരസസ്യ വിപണിയിൽ മുന്തിയ ഇനമാണ് അമ്മായി അമ്മ നാക്ക്. ആഗോളതാപനത്തിന് മരമാണ് മറുപടിയെങ്കിൽ ഇതിനു പറ്റിയതാണ് സാൻസിവീരിയ. നാട്ടിലുള്ള നഴ്സറുകളിമെലാന്നും ഇവ ലഭിക്കില്ല. നമ്മുടെ നാട്ടിലെ തൊടികളിലൊക്കെ പണ്ടു ധാരാളം കണ്ടുവന്നതാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി തൊടികളൊക്കെ വെട്ടിത്തെളിച്ചു തുടങ്ങിയതോടെ അപ്രത്യക്ഷമായ അസംഖ്യം സസ്യങ്ങളിൽ അമ്മായിയമ്മയുടെ നാക്കും പെട്ടു. ചില്ലറക്കാരിയല്ല ഈ അമ്മായിയമ്മ. അന്തരീക്ഷത്തിലെ മാലിന്യങ്ങളെ എളുപ്പം നിർവീര്യമാക്കാൻ ശേഷിയുണ്ട് അമ്മായിയമ്മയ്ക്ക്. രാത്രിയിൽ ശുദ്ധവായു പുറപ്പെടുവിപ്പിക്കുന്ന അപൂർവം സസ്യങ്ങളിലൊന്നാണിത്.

വിഷപ്പോള എന്നും പേരുണ്ട്. വിഷം നീക്കാനുള്ള കഴിവുള്ളതു കൊണ്ടാണ് ഇത്തരത്തിലൊരു പേരും ലഭിച്ചത്.

വഴിയോരങ്ങൾ പൂക്കും

കൊച്ചി സിറ്റിയിൽ വഴിയോരങ്ങളുടെ മനോഹാരിത വർധിപ്പിക്കാൻ വഴിയോരം പൂക്കും പദ്ധതിയുമായും വർഗീസ് രംഗത്തെത്തി കഴിഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന മുക്കിലും മൂലയിലും ചെടികൾ നടാൻ ഉദ്ദേശിക്കുന്നതാണ് പദ്ധതി. ഇതിനായി നഗരസഭയുടെ ഉൾപ്പെടെ അനുമതി കാത്ത് കഴിയുകയാണ് അദ്ദേഹം. മൂന്നുമാസംമുന്പ് കലക്ടറേറ്റിൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്കുപകരമായി നടപ്പിലാക്കിയ ഓർഗാനിക് ബോട്ടിലുകൾ ഹിറ്റായി മാറികഴിഞ്ഞു.
വിവിധ ഓഫീസുകളിൽ പേനകളും മറ്റ് സാധനങ്ങളും ഇട്ടുവയ്ക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾക്കു പകരമാണ് രണ്ട് മുളകൊണ്ട് നിർമിച്ച ഓർഗാനിക് ബോട്ടിൽ സ്ഥാപിച്ചത്. ഇതിൽ വലിയ മുളയിൽ സസ്യങ്ങൾ വളരുന്പോൾ ചെറിയ മുളയിൽ പേനയും മറ്റ് സാധനങ്ങളും വയ്ക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ നൂതന പദ്ധതികൾ നടപ്പിലാക്കി മനുഷ്യന് ഏറെ ഗുണം ചെയ്യുന്ന സസ്യങ്ങളുടെ വംശനാശം തടയുന്നതിനും പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിനും വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് വർഗീസ്.

റോബിൻ ജോർജ്