കാന്പസ് പൊളിറ്റിക്കലി റീ ലോഡഡ്...
കാന്പസ്  പൊളിറ്റിക്കലി റീ ലോഡഡ്...
മലയാള സിനിമയ്ക്ക് കാന്പസ് രാഷ്‌ട്രീയം എന്നും ഇഷ്ടപ്പെട്ട വിഷയമാണ്. ജനറേഷൻ വ്യത്യാസമില്ലാതെ അവ മലയാളത്തിന്‍റെ വെള്ളിത്തിരയിൽ വന്നുപോയ്ക്കൊണ്ടിരിക്കുന്നു. വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെ ചൂടും തീവ്രവതയും വ്യക്തമായി പറഞ്ഞ കാന്പസ് ചിത്രങ്ങളും രാഷ്‌ട്രീയത്തെ തൊട്ടുനോക്കാതെ കാന്പസിന്‍റെ കഥ പറഞ്ഞ കലാലയ ചിത്രങ്ങളും നമുക്കുണ്ട്.

മലയാള സിനിമയിലെ ഇതുവരെയുള്ള കാന്പസ് സിനിമകളെ വിലയിരുത്തുകയാണെങ്കിൽ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത പിറവി തന്നെയാണ് ഏറ്റവും ശക്തമായ കാന്പസ് സിനിമയെന്ന് പറയുന്നതിൽ തെറ്റില്ല. സഹോദരന്‍റെ തിരോധാനം തേടി പോകുന്ന സഹോദരിയും മകനെ കാത്തിരിക്കുന്ന അച്ഛനുമൊക്കെയാണ് പ്രധാന കഥാപാത്രങ്ങളായി പിറവിയിൽ വരുന്നതെങ്കിലും അതിനെല്ലാം അടിസ്ഥാനമായി കാന്പസ് രാഷ്‌ട്രീയം വളരെ കൃത്യവും വ്യക്തവുമായി പിറവിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രേക്ഷകനെ അസ്വസ്ഥമാക്കുകയും വേദനിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്നും പിറവി. അടിയന്തരാവസ്ഥയും രാജൻ സംഭവവും ഈച്ചരവാര്യരുമൊക്കെ പിറവി കാണുന്പോൾ മനസിൽ തെളിയുന്നുണ്ടെങ്കിൽ അതുകൊണ്ടുതന്നെയാണ് പിറവി കാലത്തെ അതിജീവിച്ച് ഇന്നും നൊന്പരമായി നിൽക്കുന്നത്.

രണ്‍ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനത്തിലെത്തുന്പോൾ കുറേക്കൂടി വൃത്തികെട്ട കാന്പസ് രാഷ്‌ട്രീയത്തിലേക്കാണ് കുട്ടികൾ വന്നുപെടുന്നതെന്ന് കാണാം. ഒപ്പം നിൽക്കുന്നവരെ പോലും വിശ്വസിക്കാനാവാത്ത, ഒറ്റുകൊടുക്കാൻ മടിയില്ലാത്ത കാന്പസിന്‍റെ ഇരുണ്ട മുഖം തലസ്ഥാനം കാണിച്ചുതരുന്നുണ്ട്. മുഖ്യധാര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും അവരുടെ നേതാക്കളും കുട്ടികളെ എങ്ങനെ തങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നതിന്‍റെ നേർക്കാ്ചയാണ് തലസ്ഥാനം.

ചിത്രത്തിന്‍റെ ഇന്‍റർവെൽ വരെ കാന്പസ് രാഷ്‌ട്രീയവും അതിന്‍റെ ചതിക്കുഴികളും കുതികാൽവെട്ടുമൊക്കെത്തന്നെയാണ് ചർച്ച ചെയ്യുന്നത്. പാതിവഴി പിന്നിടുന്പോഴാണ് കഥാഗതി മാറുന്നത്. അക്കാലത്ത് കേരളത്തിലെ കാന്പസുകൾ നേരിട്ട സ്വാശ്രയപ്രശ്നമടക്കമുള്ള വിഷയങ്ങൾ തലസ്ഥാനം പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവച്ചു. കാന്പസുകൾ അക്രമരാഷ്‌ട്രീയത്തിന്‍റെ പാതയിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചന ചിത്രത്തിൽ പലയിടത്തുമുണ്ടായിരുന്നു. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവർ മറ്റു പലരുമാണെന്നും ചിത്രം ഓർമപ്പെടുത്തി.

കാന്പസ് രാഷ്‌ട്രീയം വേണോ എന്ന ചർച്ച കൊഴുക്കുന്പോൾ തലസ്ഥാനത്തിലെ എം.ജി.സോമന്‍റെ കഥാപാത്രം നരേന്ദ്രപ്രസാദിന്‍റെ രാഷ്‌ട്രീയനേതാവിനോട് പറയുന്ന ഡയലോഗ് ഏറെ പ്രസക്തമാണ്. കൊല്ലപ്പെട്ട ഉണ്ണി എന്ന വിദ്യാർഥിയുടെ മേൽ അവകാശം തങ്ങൾക്കാണെന്ന് രാഷ്‌ട്രീയ നേതാക്കൾ വാദിക്കുന്പോഴാണ് സോമന്‍റെ ആ ഡയലോഗ്. അതിങ്ങനെ -

അതെ, അവകാശമാണ്...അച്ഛനും അമ്മയും വളർത്തി വലുതാക്കി പഠിക്കാനയയ്ക്കുന്ന ഏതു കുട്ടിയുടെ മേലും നിങ്ങൾക്ക് ഒരുപാട് അവകാശമുണ്ട്. കല്ലെറിയാനും കത്തിക്കാനുമൊക്കെയവനെ ആയുധമാക്കാം. കൊലമരത്തിലേക്കു പോലും പറഞ്ഞയയ്ക്കാം. ഒരു കൊടിയും ഉച്ചത്തിൽ വിളിച്ചുപറയാനൊരു മുദ്രാവാക്യവും..ഇത്രയും കൊടുത്താൽ പിന്നെ നൊന്തുപെറ്റവർക്കുളളതിനേക്കാൾ അവകാശം നിങ്ങൾക്കാണല്ലോ..

അരുണ്‍കുമാർ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന രാഷ്‌ട്രീയ സിനിമയിൽ കാന്പസ് രാഷ്‌്ട്രീയം വളരെ നിർണായകമായ രംഗങ്ങളാൽ സന്പന്നമാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ട്വിസ്റ്റുകളിലൊന്നും കാന്പസ് രാഷ്‌ട്രീയത്തിലൂന്നിയതാണ്. മാതൃസംഘടനയും വിദ്യാർഥി സംഘടനയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും സ്വാർഥലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാന്പസുമെല്ലാം ഈ ചിത്രത്തിലുണ്ട്. ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരതയും ഇതേ പാതയിലൂടെയാണ് മുന്നേറുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിൽ വളരെ ഹ്രസ്വമായി പറഞ്ഞുവച്ച കാന്പസ് രാഷ്‌ട്രീയവും അതിലെ കള്ളക്കളികളും ടോം ഇമ്മട്ടിയുടെ മെക്സിക്കൻ അപാരതയിൽ വിശാലമായി കാണാനാകും.


വേണു നാഗവള്ളിയുടെ സർവകലാശാല മലയാളത്തിലെ എക്കാലത്തേയും മികച്ച കാന്പസ് സിനിമയാണെന്ന് പറയാമെങ്കിലും കാന്പസ് രാഷ്‌ട്രീയം സജീവമായി ചർച്ച ചെയ്യുന്നതിൽ നിന്ന് അദ്ദേഹം വളരെ തന്ത്രപരമായി പിൻമാറിയിരിക്കുന്നത് കാണാം. ചിത്രത്തിന്‍റെ തുടക്കത്തിൽ ടൈറ്റിലുകളുടെ സമയത്ത് എല്ലാ വിദ്യാർഥി രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടേയും നേതാക്കളെ ഒരേവേദിയിൽ ഒരുമിച്ചിരുത്തി സ്വീകരണം നൽകുന്ന രംഗമുണ്ട്. പിന്നീട് ആ ചിത്രത്തിൽ വിദ്യാർഥി രാഷ്‌ട്രീയം ചർച്ചയാവുകയോ കാന്പസ് രാഷ്‌ട്രീയത്തിന്‍റെ രംഗങ്ങൾ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല.

കാന്പസുകൾ ഏറ്റെടുത്ത നിറം എന്ന കമൽ ചിത്രവും അരാഷ്‌ട്രീയമായ കാന്പസിനെയാണ് അടയാളപ്പെടുത്തിയത്. പ്രണയവും സൗഹൃദവും നിറഞ്ഞ കാന്പസിൽ രാഷ്‌ട്രീയത്തിന് ഇടം നൽകിയില്ല കമൽ. നമ്മൾ എന്ന കമലിന്‍റെ മറ്റൊരു കാന്പസ് സിനിമയുടേയും സ്ഥിതി ഇതുതന്നെയാണ്.

ഭരതന്‍റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിൽ റഹ്മാൻ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ബാക്ഗ്രൗണ്ട് കാന്പസ് രാഷ്‌ട്രീയമാണെന്ന് പറയാം. നക്സലൈറ്റായി പോകുന്ന യുവാവിന്‍റെ കഥയായിരുന്നു അത്. അശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാലകം എന്ന ചിത്രം കാന്പസ് രാഷ്‌ട്രീയം ചർച്ച ചെയ്ത മലയാള സിനിമകളിലൊന്നാണ്. ലാൽ ജോസിന്‍റെ ക്ലാസ്മേറ്റ്സിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് ഇടമുണ്ടെങ്കിലും അത് പേരിനു മാത്രമാകുന്നുണ്ട്. ആനന്ദം എന്ന കാന്പസ് സിനിമ രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നു പോലുമില്ല. സൂപ്പർ ഹിറ്റായ പ്രേമത്തിൽ കാന്പസ് രാഷ്‌ട്രീയം കാണാനില്ല.

കെ.ജി.ജോർജിന്‍റെ ഉൾക്കടൽ, പ്രിയദർശന്‍റെ ചെപ്പ്, ശ്രീകുമാരൻ തന്പിയുടെ യുവജനോത്സവം, മോഹൻ ഒരുക്കിയ ശാലിനി എന്‍റെ കൂട്ടുകാരി, സിബി മലയിലിന്‍റെ പ്രണയവർണങ്ങൾ, ഭരതന്‍റെ ചാമരം, കമലിന്‍റെ മഴയെത്തുംമുന്പേ, ദീപന്‍റെ പുതിയമുഖം തുടങ്ങിയ സിനിമകളെല്ലാം കാന്പസ് സിനിമകളാണെങ്കിലും കാന്പസ് രാഷ്‌ട്രീയം സജീവ വിഷയമാകുന്നില്ല.

ജയരാജ് സംവിധാനം ചെയ്ത ദീദി ദാമോദരൻ തിരക്കഥയെഴുതി രഞ്ജിത് അഭിനയിച്ച ഗുൽമോഹർ തീവ്രമായ കാന്പസ് രാഷ്‌ട്രീയമാണ് മുന്നോട്ടുവച്ചത്. അനീതിയെ അക്രമം കൊണ്ട് നേരിടുന്ന കാന്പസായിരുന്നു അത്. ഐ.വി.ശശിയുടെ വാർത്ത എന്ന ചിത്രത്തിലും കാന്പസ് രാഷ്‌ട്രീയം ചർച്ചയാകുന്നുണ്ട്. ദുൽഖർ സൽമാന്‍റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രവും വേറിട്ട ഒരു കാന്പസ് രാഷ്‌ട്രീയം അവതരിപ്പിക്കുന്നുണ്ട്. സിബിമലയിലിന്‍റെ അമൃതം എന്ന ചിത്രം വിദ്യാർഥി രാഷ്‌ട്രീയം പ്രമേയമാക്കിയ സിനിമയായിരുന്നു. കെ.ഗിരീഷ്കുമാറായിരുന്നു തിരക്കഥ. മലയാളത്തിൽ എല്ലാക്കലത്തും കാന്പസ് സിനിമകൾ പുറത്തിറങ്ങാറുണ്ട്. എന്നാൽ എല്ലാ കാന്പസ് സിനിമകളും കാന്പസ് രാഷ്‌ട്രീയം ചർച്ച ചെയ്യാറില്ല. കാന്പസുകൾ രാഷ്‌ട്രീയമുക്തമായ കാലഘട്ടത്തിലിറങ്ങിയ ചിത്രങ്ങളെല്ലാം അരാഷ്‌ട്രീയമായ കാന്പസിനെയാണ് കാണിച്ചുതന്നത്. വിദ്യാർഥി രാഷ്‌ട്രീയത്തെ കലാലയത്തിനു പുറത്താക്കി പടിയടയ്ക്കുകയാണെങ്കിൽ കാന്പസ് രാഷ്‌ട്രീയസിനിമകളെയും അത് ബാധിക്കുമെന്നുറപ്പ്.

ഋഷി