ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാഗ്യദേവത മാടിവിളിക്കാൻ തുടങ്ങിയിട്ട് ഇത് അന്പതാം വർഷം. പലരേയും ഭാഗ്യദേവത കടാക്ഷിച്ചു. കടാക്ഷം കിട്ടാനായി പലരും ഇന്നും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് ലോട്ടറിയുടെ രസതന്ത്രം. പ്രതീക്ഷകളോടെയും എണ്ണമറ്റ സ്വപ്നങ്ങളോടെയും ആകാംക്ഷയോടെയുമുള്ള കാത്തിരിപ്പുണ്ട് ഓരോ ലോട്ടറിയും നറുക്കെടുക്കുന്പോൾ. അന്പതു വർഷം മുന്പ് തുടങ്ങിയ ആ ശീലം മലയാളി ഇന്നും കൊണ്ടുനടക്കുന്നു ആണ്‍ പെണ്‍ ഭേദമില്ലാതെ. ലോട്ടറിയടിച്ചാലും ഇല്ലെങ്കിലും ലോട്ടറിയെടുക്കുക എന്ന ശീലം ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റിയവരുണ്ട്. എന്നെങ്കിലും ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ അവർ ലോട്ടറിയെടുത്തുകൊണ്ടേയിരിക്കുന്നു...

അന്പതു വർഷം മുന്പ്..

ഒരു രൂപയുടെ ആകൃതിയിലായിരുന്നു ആദ്യത്തെ ലോട്ടറി. സമ്മാനത്തുക അന്പതിനായിരം രൂപയും. 1967ലെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു ആദ്യത്തെ കേരള ലോട്ടറി പുറത്തിറങ്ങുന്നത്. 1968 ജനുവരി 26നാണ് ആദ്യ ലോട്ടറി ഫലം പുറത്തുവന്നതെന്ന് ആദ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ച ഗസറ്റിൽ പറയുന്നു. ഒരു രൂപയുടെ രൂപത്തിലുള്ള ആദ്യ ലോട്ടറിയിലുണ്ടായിരുന്ന ചിത്രം ഒരു ഓപ്പറേഷൻ തിയറ്ററിന്‍റേതായിരുന്നു. പിന്നീട് ചിത്രങ്ങൾ പലതും മാറി.

രണ്ടാമത്തെ ലോട്ടറിയിൽ ചിത്രം നൽകിയത് ഒരു ഗ്രാമക്കാഴ്ചയുടേതായിരുന്നു. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമചിത്രം പോലും ലോട്ടറിയിൽ ഇടം പിടിച്ചിട്ടുണ്ട്. 1975 ഏപ്രിൽ 11ന് നറുക്കെടുത്ത ലോട്ടറിയിലായിരുന്നു രവിവർമചിത്രം ഉണ്ടായിരുന്നത്. പിന്നീട് പല കേരളീയ ചിത്രങ്ങളും ലോട്ടറിയിൽ ഇടം നേടി. കേരളത്തിന്‍റെ തനതു കലകളായ കഥകളിയും മോഹിനിയാട്ടവും കേരളത്തിന്‍റെ വശ്യസുന്ദരമായ പ്രകൃതിയും വള്ളംകളിയും മാവേലിയുമൊക്കെ ലോട്ടറിയിൽ ചിത്രമായി വന്നു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സ്വപ്നം കാണാൻ കൂടി പഠിപ്പിച്ചതിന്‍റെ ക്രെഡിറ്റും ലോട്ടറിക്കുണ്ട്. 1967ൽ ഇം.എംഎസ് നന്പൂതിരിപ്പാടിന്‍റെ ഇടതു സർക്കാർ കേരളം ഭരിക്കുന്പോഴാണ് സംസ്ഥാന സർക്കാരിന്‍റെ ലോട്ടറി ആരംഭിക്കുന്നത്. അതുവരെ സ്വകാര്യ ലോട്ടറികൾ പലതും കേരളത്തിലുണ്ടായിരുന്നു. അതിനെയെല്ലാം നിരോധിച്ച് അന്നത്തെ ധനമന്ത്രിയായിരുന്ന പി.കെ.കുഞ്ഞ് സാഹിബാണ് കേരള ഭാഗ്യക്കുറിക്ക് രൂപം നൽകിയതും പ്രാവർത്തികമാക്കിയതും. പി.കെ.സെയ്തുമുഹമ്മദായിരുന്നു ലോട്ടറി വകുപ്പിന്‍റെ ആദ്യ ഡയറക്ടർ അഥവാ സ്ഥാപക ഡയറക്ടർ.

സെപ്റ്റംബർ ഒന്നിന് ഇന്ത്യയിലാദ്യമായി കേരളത്തിൽ ഭാഗ്യക്കുറി വകുപ്പ് നിലവിൽ വന്നെങ്കിലും ആദ്യമായി വിൽപന തുടങ്ങിയത് കേരളപ്പിറവി ദിനത്തിലാണ്. നറുക്കെടുപ്പ് അടുത്ത വർഷം ജനുവരി 26നും. മറ്റു സ്വകാര്യ ലോട്ടറികളെ അപേക്ഷിച്ച് സംസ്ഥാന സർക്കാരിന്‍റെ ലോട്ടറിയിൽ പാവപ്പെട്ടവർക്ക് വിശ്വാസമേറെയായിരുന്നു. തട്ടിപ്പോ പണം കിട്ടാതെയുള്ള ബുദ്ധിമുട്ടുകളോ ഉണ്ടാകില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചു. കേരളത്തിന്‍റെ മാതൃക പിന്തുടർന്ന് മറ്റു സംസ്ഥാനങ്ങളും ലോട്ടറികൾ ആരംഭിച്ചെങ്കിലും കേരള ലോട്ടറിയുടെ വിശ്വാസ്യതയുടെ ഉറപ്പിന് കോട്ടം തട്ടിയില്ല.

1967-68 കാലത്ത് സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് 20 ലക്ഷമായിരുന്നുവെന്നും 2005-06ൽ ഇത് 231 കോടിയായി ഉയർന്നുവെന്നും 2009-10ൽ ഇത് 625 കോടിയായി ഉയർന്നുവെന്നും ഇന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക് രചിച്ച ലോട്ടറി വിവാദം ഒരു ചൂതാട്ടം എന്ന പുസ്തകത്തിൽ പറയുന്നു.

ലോട്ടറി കേരളം ചുറ്റിയത്...

നാളെയാണ് നാളെ നാളെ നാളെ നാളെ.....മടിച്ചു നിൽക്കാതെ കടന്നുവരൂ നാളത്തെ ഭാഗ്യവാനോ ഭാഗ്യവതിയോ നിങ്ങളാകൂ...എന്ന മൈക്ക് അനൗണ്‍സ്മെന്‍റ് കേൾക്കാത്ത ഒരു ഗ്രാമവും നഗരവും വഴിയോരങ്ങളും കേരളത്തിലുണ്ടാവില്ല. ലോട്ടറി വിൽപ്പനക്കാരന്‍റെ അനൗണ്‍സ്മെന്‍റ് ഇന്നും ഗൃഹാതുരത്വത്തിന്‍റെ ഓർമകൾ സമ്മാനിക്കുന്നതാണ്. തൃശൂർ കൂർക്കഞ്ചേരിയിലുണ്ടായിരുന്ന ബാലൻ എന്നയാളുടെ ശബ്ദമാണ് ലോട്ടറി അനൗണ്‍സ്മെന്‍റിൽ മിക്കവാറും ഉപയോഗിച്ചിരുന്നത്. ബാലന്‍റെ ശബ്ദം കേരളം മുഴുവൻ മുഴങ്ങിക്കേട്ടിട്ടുണ്ട്. എത്രയോ ഭാഗ്യവാൻമാരേയും ഭാഗ്യവതികളേയും ബാലൻ തന്‍റെ ശബ്ദം കൊണ്ട് ആകർഷിച്ച് ലോട്ടറിയെടുപ്പിച്ചിട്ടുണ്ട്.

സൈക്കിളിലും പഴയ അംബാസഡർ കാറിലും ലോട്ടറി വിൽപ്പന നടന്നിട്ടുണ്ട് കേരളത്തിൽ. ലോട്ടറിയുടെ പ്രൗഢഗാംഭീര്യകാലമായിരുന്നു അത്.

പഴയകാല മലയാള സിനിമാഗാനങ്ങൾ അനൗണ്‍സ്മെന്‍റിനൊപ്പം മിക്സ് ചെയ്ത് നാട്ടിടവഴികളിലൂടെ മന്ദംമന്ദം നീങ്ങിയിരുന്ന ലോട്ടറിക്കച്ചവടക്കാരന്‍റെ സൈക്കിൾ മറക്കാനാകുമോ... കാറിൽ കോളാന്പി മൈക്ക് കെട്ടി ലോട്ടറി കച്ചവടം നടത്തിയവരുണ്ട്. കാറിന്‍റെ ബാക്ക്് സിറ്റീൽ ഗമയിൽ ചാഞ്ഞിരുന്ന് അനൗണ്‍സ്മെന്‍റ് നടത്തിയവരുടെ പത്രാസൊന്ന് കാണേണ്ടതായിരുന്നു.

ഒരു നന്പറിന്‍റെ നഷ്ടവും ദുഃഖവും

ഒരു നന്പറിന്‍റെ നഷ്ടങ്ങളും ദുഃഖങ്ങളും ഇക്കഴിഞ്ഞ അന്പതുവർഷത്തിനിടെ എത്ര തവണ കണ്ടിരിക്കുന്നു നമ്മൾ. ഒരു നന്പറിന് ഭാഗ്യം കൈവിട്ടുപോകുന്ന ട്രാജഡി ഒരിക്കലെങ്കിലും ലോട്ടറിയെടുക്കുന്നവർ അനുഭവിച്ചിരിക്കും ബംപർ സമ്മാനം വരെ ഇങ്ങനെ ചുണ്ടിനും കപ്പിനുമിടയിൽ ഒരു നന്പറിന്‍റെ വ്യത്യാസത്തിൽ കൈവിട്ടുപോയവരുണ്ട്. പണ്ടത്തെ എസ്എസ്എൽസി പരീക്ഷ റിസൾട്ട് വരുന്ന സമയത്ത് ജയിച്ചോ എന്ന് ചോദിച്ചാൽ അന്നത്തെ ചില കുട്ടികൾ തമാശയായി പറയുന്ന ഡയലോഗുണ്ടായിരുന്നു - ഒരു നന്പറിന് പോയെന്ന്....


ടിക്കറ്റിന്‍റെ പൈസയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നെത്ര തവണ നെടുവീർപ്പിട്ടിരിക്കുന്നു.

ഒരു നിരോധനത്തിന്‍റെ ഓർമ

2005 ജനുവരി 25നാണ് കേരളത്തിൽ സംസ്ഥാന ഭാഗ്യക്കുറിയടക്കം എല്ലാ ലോട്ടറികളും നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ പാവപ്പെട്ട ലോട്ടറി ഏജന്‍റുമാർക്ക് ആ വാർത്ത വിശ്വസിക്കാൻ സാധിച്ചില്ല. എത്രയോ കുടുംബങ്ങളിൽ അടുപ്പു പുകഞ്ഞിരുന്നത് ഈ കച്ചവടത്തിൽ നിന്നും കിട്ടുന്ന വരുമാനത്തിലൂടെയായിരുന്നു. ഇപ്പോൾ നിരോധനം മാറി. ഓണ്‍ ലൈൻ ലോട്ടറികളുടെ വരവും ഒറ്റനന്പർ ലോട്ടറിയുമൊക്കെ ബംപർ വിവാദങ്ങളായി. മാറി മറിഞ്ഞു. എന്നിട്ടും കേരള ലോട്ടറിക്ക് പ്രിയം കുറഞ്ഞില്ല. ഇന്നും ആളുകൾ അതു വാങ്ങിക്കൊണ്ടേയിരിക്കുന്നു.

നെഞ്ചിടിപ്പു കൂട്ടും നറുക്കെടുപ്പ്

ഇത്തവണ ഓണം ബംപർ നറുക്കെടുപ്പ് നടക്കുന്പോൾ ഏജന്‍റുമാരടക്കം നിരവധി പേരാണ് അത് കാണാനും തങ്ങൾക്കൊപ്പം ഭാഗ്യദേവത വരുമോ എന്നറിയാനും നറുക്കെടുപ്പ് നടന്ന സ്ഥലത്തെത്തിയത്. എന്നും എപ്പോഴും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ് ലോട്ടറി നറുക്കെടുപ്പ്. പണ്ട് കൈകൊണ്ട് കറക്കുന്ന യന്ത്രം കൊണ്ടായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ നറുക്കെടുപ്പും മോഡേണായി. സ്വിച്ച് അമർത്തിക്കൊണ്ട് നന്പറുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പ്. നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാനെത്തുന്ന വിഐപികളോ കാണികളോ നറുക്കെടുപ്പ് നടത്തും. വളരെ പെട്ടന്നുതന്നെ ഇപ്പോൾ നറുക്കെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം നടക്കും.

മഹാശൃംഖലയുടെ നെറ്റ് വർക്ക്

നാൽപ്പതിനായിരത്തോളം ഏജന്‍റുമാർ, ഒരു ലക്ഷത്തിലധികം റീട്ടെയിൽ കച്ചവടക്കാർ, അംഗീകാരമില്ലാത്ത ചെറിയ കച്ചവടക്കാർ ഇതിലുമേറെ..പതിനാല് ജില്ലാ ആസ്ഥാനത്തും കേരള ലോട്ടറി വകുപ്പിന്‍റെ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ വേറെയും.
ഒരു മഹാശൃംഖലയിലെ കണ്ണികളാണ് ലോട്ടറിയുമായി ഇടപെടുന്ന ഓരോരുത്തരും. കോടികളുടെ ബിസിനസാണ് ലോട്ടറിയിലൂടെ നടക്കുന്നത്. വ്യാജടിക്കറ്റുകളുടെ പ്രചരണം തടയാൻ 2008 മുതൽ ടിക്കറ്റിൽ ബാർ കോഡ് പ്രിന്‍റ് ചെയ്യുന്നുണ്ട്. കേരള

ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയാണ് കേരള സർക്കാരിന് വേണ്ടി ലോട്ടറി ടിക്കറ്റുകൾ പ്രിന്‍റു ചെയ്യുന്നത്.

അന്പതിലെ സ്വപ്നങ്ങൾ... പ്രതീക്ഷകൾ...

അന്പതിലെത്തിനിൽക്കുന്ന കേരള ഭാഗ്യക്കുറി പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുന്നുണ്ട്; വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും.

കേരളഭാഗ്യക്കുറിയുടെ അന്പതാം വാർഷികത്തിന്‍റെ നിത്യസ്മാരകമായി ഭാഗ്യക്കുറിയുടെ വരുമാനം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്കായി ഉപയോഗപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്ബിവൈ ഇൻഷ്വറൻസ് ഉളള എല്ലാവർക്കും സൗജന്യ ചികിത്സ സഹായം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷമിടുന്നത്. കേരളത്തിന്‍റെ ഭാഗ്യക്കുറി കേരളത്തിന്‍റെ ഭാഗ്യം ആയി മാറുകയാണെന്നും ആരോഗ്യപരിപാലന പദ്ധതിയിലേക്ക് ഒരു സംഭാവന എന്ന പദവിയിലേക്ക് ലോട്ടറിയെ മാറ്റുമെന്നുമാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

സംസ്ഥാനത്തെ ഒരു ലക്ഷം പേരുടെ ഉപജീവനമാർഗം കൂടിയായ കേരള സംസ്ഥാന ഭാഗ്യക്കുറിയെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇതര സംസ്ഥാന ലോട്ടറികളെ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനമടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭാഗ്യക്കുറിയുടെ മൊത്ത വിതരണ രംഗത്ത് ഏർപ്പെടുത്തും. ലോട്ടറി വിൽപ്പനക്കാരായ വാഹനം ഓടിക്കാൻ അറിയുന്ന എല്ലാ ഭിന്നശേഷിക്കാർക്കും വികലാംഗ കോർപ്പറേഷൻ മുഖേന മുച്ചക്രവാഹനങ്ങൾ നൽകും. വിൽപ്പനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികൾ നടപ്പിലാക്കും. ലോട്ടറി തൊഴിലാളികളുടെ മക്കൾക്ക് പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാൻ പാടില്ലെന്നും ധനമന്ത്രി കേരള ഭാഗ്യക്കുറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്.

അതെ, സ്വപ്നങ്ങളും പ്രതീക്ഷകളും പിന്നെയും വളരുകയാണ്. ഭാഗ്യനിർഭാഗ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ആ ചെറിയ കടലാസ് കഷ്ണം പിന്നെയും പിന്നെയും മോഹിപ്പിക്കുകയാണ്. നാളെയാണ് നാളെ നാളെ നാളെ എന്ന് ഭാഗ്യദേവത മാടി വിളിച്ചുകൊണ്ടേയിരിക്കുന്നു.

ഋഷി