Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വരൂ...ജോലി തരാം....
ഉയർന്ന വേതനമുള്ള ഒരു ജോലി ആഗ്രഹിക്കാത്ത ആരുണ്ട്..? അതും സിംഗപ്പൂരിൽ... പലരെയും പോലെ ആ 31 പേരും അങ്ങനെ ആഗ്രഹിച്ചു... ഉള്ളിൽ ആ സ്വപ്നത്തെ താലോലിച്ചു. ജോലി വാഗ്ദാനം ചെയ്ത വ്യക്തിക്ക് ആവശ്യപ്പെട്ട തുക നൽകുകയും ചെയ്തു. 14 വർഷം മുന്‍പാണ് സംഭവം. എല്ലാപേരും ചേർന്ന് നൽകിയത് 33 ലക്ഷം രൂപ. പിന്നീടുള്ള വർത്തമാനങ്ങൾ അവരാരും ഓർമിക്കാൻ ഇഷ്ടപ്പെടാത്തവയും. ഈ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതനെ കഴിഞ്ഞ ദിവസം മുംബൈ പോലീസിലെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു. ക്യാപ്റ്റൻ എന്നറിയപ്പെടുന്ന മുഹമ്മദ് സുൽത്താൻ അബൂബക്കർ ഖാദിർ ഷെയ്ഖ് ആണ് പിടിയിലായത്.
കഥ ഇങ്ങനെ...
ലെക്സിസ് മാരിടൈം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മുഹമ്മദ് ഷെയ്ഖിന് ഒരു കന്പനിയുണ്ടായിരുന്നു. അന്ധേരി വെസ്റ്റിലെ ന്യൂ ലിങ്ക് റോഡിലുള്ള ആദർശ് നഗറിൽ ഒരു ഓഫീസും. പഠനം കഴിഞ്ഞ് തൊഴിൽ എന്ന സ്വപ്നവുമായി നാട്ടിൽ അലഞ്ഞുതിരിഞ്ഞ പല ഉദ്യോഗാർഥികളും ഈ ഓഫീസിൽ കയറിയിറങ്ങാറുണ്ടായിരുന്നു. സിംഗപ്പൂരിൽ മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് തുടക്കം കുറിച്ചത് അക്കാലത്താണ്. പ്ലേസ്മെന്റ് നടപടികളുടെ ഭാഗമായി ഉദ്യോഗാർഥികൾ നാലു മാസത്തെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിക്കണം. കോഴ്സിന് ചെലവ് 65,000 രൂപ. ജോലി കിട്ടുമല്ലോ, നാലു മാസം കാത്തിരുന്നാൽ മതിയല്ലോ എന്നിങ്ങനെയുള്ള വിചാരങ്ങൾ ശക്തമായപ്പോൾ നല്ലൊരു ശതമാനം പേരും കടം വാങ്ങിയും ആകെയുള്ള ആഭരണങ്ങൾ പണയും വച്ചും വിറ്റുമൊക്കെ ഇല്ലാത്ത തുക ഉണ്ടാക്കി. കോഴ്സ് പൂർത്തിയായി. പഠനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ അനുമോദിച്ച കന്പനി സിംഗപ്പൂരിലെ പുതിയ ജോലി സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ചു. ടൂറിസ്റ്റ് വിസയും നൽകി സിംഗപ്പൂരിലേക്ക് പറക്കാൻ നിർദേശിച്ചു. വീട്ടുകാരോടും കൂട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് സിംഗപ്പൂരിൽ ചെന്ന ഉദ്യോഗാർഥികൾ തങ്ങൾക്ക് നിയമനം ലഭിച്ചിരിക്കുന്ന തൊഴിൽസ്ഥാപനത്തെക്കുറിച്ച് തിരക്കിയപ്പോഴാണ് നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്. സിംഗപ്പൂരിലെന്നല്ല, ലോകത്തൊരിടത്തും അങ്ങനെ ഒരു കന്പനിയോ തൊഴിൽദാതാവോ ഇല്ല. വിസയുടെ കാലാവധി അവസാനിച്ചപ്പോൾ മറ്റു പോംവഴികളൊന്നുമില്ലാതെ അവർ ഇന്ത്യയിലേക്ക് മടങ്ങിപ്പോന്നു.
ഉദ്യോഗത്തട്ടിപ്പു വീരൻ പിടികിട്ടാപ്പുള്ളി...
നാട്ടിലെത്തിയ 31 ഉദ്യോഗാർഥികൾ ചേർന്ന് മുംബൈ ഓഷിയാര പോലീസ് സ്റ്റേഷനിൽ ഒരു പരാതി സമർപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വിരുതനും കന്പനിക്കും എതിരെയുള്ള പരാതിയിൽ പോലീസ് അന്വേഷണവും ആരംഭിച്ചു. മുഹമ്മദ് സുൽത്താൻ അബൂബക്കർ ഖാദിർ ഷെയ്ഖിനോടൊപ്പം ഭാര്യ മുനീസയും കേസിൽ പ്രതി ചേർക്കപ്പെട്ടു. പിന്നീട് മുംബൈ പോലീസിലെ ഇക്കണോമിക് ഒഫൻസസ് വിംഗിലേയ്ക്ക് കേസ് കൈമാറി. 2006 -ൽ പോലീസ് മുനീസയെ അറസ്റ്റ് ചെയ്തു. പക്ഷെ, അപ്പോഴേക്കും ഷെയ്ഖ് രാജ്യത്തു നിന്ന് തന്നെ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. ഓരോ വർഷവും ഇത് പുതുക്കി. സിബിഐ യും ഇന്റർപോളും ഉൾപ്പെടെയുള്ള വിദേശ ഏജൻസികളെയും ഇതോടനുബന്ധിച്ച് പോലീസ് ബന്ധപ്പെട്ടു കൊണ്ടേയിരുന്നു. ഇക്കഴിഞ്ഞ മെയ് പത്തിന് സിംഗപ്പൂർ പോലീസിൽ നിന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിൽ ഒരു ഇ -മെയിൽ സന്ദേശം ലഭിച്ചു. ഷെയ്ഖിനെ അവർ പിടികൂടിയെന്നായിരുന്നു സന്ദേശം. അതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസിൽ നിന്നുള്ള അന്വേഷണ സംഘം സിംഗപ്പൂരിലെത്തി. ഷെയ്ഖ് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി. ഷെയ്ഖിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങളും സിംഗപ്പൂർ പോലീസിനെ ബോധ്യപ്പെടുത്തി. ഒടുവിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി മുംബൈ പോലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തു. സിംഗപ്പൂരിനു പുറമേ ശ്രീലങ്ക, മലേഷ്യ, ദുബായ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിലും നിത്യസഞ്ചാരിയായിരുന്ന ഷെയ്ഖിനെതിരേ വേറെ തട്ടിപ്പു കേസുകളുണ്ടോ എന്നതും പോലീസിന്റെ അന്വേഷണത്തിൽപ്പെടുന്നു.
സർക്കാർ വകുപ്പിൽ ജോലി, ഉത്തരവ് വ്യാജം...
വ്യാജ നിയമന ഉത്തരവ് അനുസരിച്ച് സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കാൻ വരെ പദ്ധതികൾ തയാറാക്കിയ കൽപ്പേഷ് രാമകൃഷ്ണ സേവകും ഉദ്യോഗത്തട്ടിപ്പിന്റെ സൂത്രധാരിലൊരാളാണ്. വിവിധ വകുപ്പുകളിൽ ശിപായി ജോലി മുതൽ വ്യത്യസ്തമായ തസ്തികകളിൽ നിയമനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 75 ലക്ഷത്തോളം രൂപയാണ് പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയതെന്ന് പോലീസ് പറയുന്നു. അതേസമയം, തട്ടിപ്പിനിരയായ ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ തുക മാത്രമാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. പോലീസുകാർ ഉൾപ്പെടെ ഈ തട്ടിപ്പിന്റെ കണ്ണിയിലെ അംഗങ്ങളായിരുന്നു. കബളിപ്പിക്കപ്പെട്ടവരിലും പോലീസുകാരുണ്ടെന്നതും മറ്റൊരു യാഥാർഥ്യം. മറ്റു വകുപ്പുകളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് ഇക്കൂട്ടരിൽ നിന്നും തുക കൈപ്പറ്റിയതത്രെ.
ആകെത്തുകയുടെ 64 ശതമാനം വരെ കമ്മിഷൻ
അഞ്ഞൂറോളം ഉദ്യോഗാർഥികളിൽ നിന്നായി കോടികൾ തട്ടിയെടുത്ത 16 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ട് അധിക കാലമായില്ല. വിദ്യാസന്പന്നരായ പ്രതികളുടെ പക്കൽ നിന്നും 148 സിപിയു, 64 മോണിറ്ററുകൾ, 21 സെൽഫോണുകൾ, പത്തു വാക്കി- ടോക്കികൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവയും പിടിച്ചെടുത്തു. തട്ടിപ്പിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രങ്ങൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. നോയിഡ കേന്ദ്രമാക്കിയായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം. കമ്മിഷൻ ഏജന്റുകളായും ചിലർ പ്രവർത്തിച്ചു. ഉദ്യോഗാർഥിയെ വലവീശി കൊണ്ടുവരികയും പറഞ്ഞുറപ്പിച്ച തുക മുഴുവൻ കൈമാറുകയും ചെയ്താൽ 64 ശതമാനം വരെ കമ്മിഷൻ കൊടുത്തിരുന്നതായും പറയപ്പെടുന്നു. വ്യാജ വെബ്സൈറ്റുകളിലൂടെയാണ് ഇവർ ഉദ്യോഗാർഥികളെ വീഴ്ത്തുന്നത്. വലിയ തുകകൾ ശന്പളമായി ലഭിക്കാൻ സാധ്യതയുള്ള ജോലി പ്രതീക്ഷയുണ്ടോ എന്നൊക്കെയുള്ള പരസ്യവാചകങ്ങളിൽ ചിലർ കുടുങ്ങും. പലയിടത്തു നിന്നായി ശേഖരിക്കുന്ന ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ടെലിഫോണിലൂടെ ബന്ധപ്പെടുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇവർ തന്ത്രപരമായി വിനിയോഗിച്ചിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കൈനിറയെ കാശ് വാരാം...
യൂറോപ്പിലേക്ക് മറൈൻ എഞ്ചിനീയർമാരെ ആവശ്യമുണ്ട് എന്ന പരസ്യം നവമാധ്യമങ്ങളിലൂടെ കാണാനിടയായ ബംഗളൂരൂ അശോക് നഗർ സ്വദേശി സുമേഷ്കുമാറിന് നഷ്ടമായത് ലക്ഷങ്ങളാണ്. സഹോദരനു ഉദ്യോഗത്തിനു വേണ്ടി പരസ്യത്തിലെ മൊബൈൽ നന്പരിൽ ബന്ധപ്പെട്ടപ്പോൾ ലഖ്നൗ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. പാസ്പോർട്ടും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും ഏജന്റ് നിർദേശിച്ച വിലാസത്തിൽ അയച്ചുകൊടുത്തു. ഇസ്താംബൂളിൽ ഉദ്യോഗത്തിൽ പ്രവേശിക്കാനായുള്ള നടപടികൾ പൂർത്തിയായെന്നും രണ്ടു ലക്ഷത്തോളം രൂപ ഒരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമുള്ള നിർദേശമുണ്ടായി. തുക ഒടുക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ വിസയും നിയമന ഉത്തരവും ലഭിച്ചു. പക്ഷെ, എല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ബംഗളൂരുവിലെ സൈബർ പോലീസ് വിഭാഗത്തിൽ പരാതിയുമെന്ന ചെന്ന സുമേഷിനോട് സമാനമായ നിരവധി സംഭവങ്ങൾ ഈയിടെ മിക്കയിടത്തും രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന വിവരവും അധികൃതർ ഓർമ്മിപ്പിച്ചു. ഐടി, ഓട്ടോമൊബൈൽ, ആതുരസേവനം മുതലായ മേഖലകളുമായി ബന്ധപ്പെട്ടാണ് ഇത്തരം തട്ടിപ്പു പരസ്യക്കാർ വിലസുന്നത്. ഇന്റർവ്യൂവോ ടെസ്റ്റോ യാതൊന്നുമില്ലാതെ വൻകിട കന്പനികളിൽ നിയമനം പ്രാപ്തമാകുമെന്ന മോഹന വാഗ്ദാനത്തിൽ കുരുങ്ങുന്പോൾ, നഷ്ടമാകാൻ പോകുന്ന ലക്ഷങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. പല രൂപത്തിലും തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാണ്. താനും തന്റെ ഏറ്റവും അടുത്ത പരിചയക്കാരനോ ബന്ധുവോ ഇരകളായാലും ചിലർ പഠിക്കില്ലായെന്നതാണ് കൗതുകകരമായ വസ്തുത. കേരളത്തിലും പല ജോലി തട്ടിപ്പുകളും നിക്ഷേപ തട്ടിപ്പുകളുമൊക്കെ പുറത്തുവരുന്നു. ഉദ്യോഗ നിയമനത്തിനായി സാന്പത്തിക ഇടപാടുകൾ നടത്താറില്ലെന്ന് പല പ്രമുഖ കന്പനികളും വ്യക്തമാക്കിയിട്ടുമുണ്ട്. ആവർത്തിക്കുന്ന വിദേശജോലി തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ ഇതുസംബന്ധിച്ച് ജാഗ്രതാ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മത്സരങ്ങളുടെ ഇക്കാലത്ത് ഒരു ജോലി എന്നത് എല്ലാ പേർക്കും ആശ്വാസകരമാണ്. പ്രത്യേകിച്ചും സാന്പത്തിക സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഉദ്യോഗങ്ങൾ. എന്നാൽ കുറുക്കുവഴിയിലൂടെ അത് നേടാൻ പ്രയത്നിക്കുന്പോഴാണ് കളി കാര്യമാകുന്നത്.
ഗിരീഷ് പരുത്തിമഠം
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top