മോഹിപ്പിച്ച്, മനംകവർന്ന് മുരുഡേശ്വർ
മോഹിപ്പിച്ച്, മനംകവർന്ന്  മുരുഡേശ്വർ
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പിന്നെ കുടജാദ്രിയിലും പോയ ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങുംമുന്പ് മറ്റെവിടെയങ്കിലും കൂടി ഒന്നുപോകാമെന്ന് കരുതിയാണ് അടുത്തുള്ള ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രത്തെക്കുറിച്ച് ലോഡ്ജിലെ മാനേജരോട് ചോദിച്ചത്. മുരുഡേശ്വറിൽ പോയിട്ടുണ്ടോ എന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. കേട്ടിട്ടുണ്ടെങ്കിലും പോകാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോൾ ഒരിക്കലെങ്കിലും പോയിരിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു.

ടൂറിസ്റ്റുകളും ശിവഭക്തരും ഒരുമിക്കുന്ന ഇടമാണത്. കാണാതിരിക്കരുതേ, പോകണം എന്ന് അദ്ദേഹം വീണ്ടും നിർബന്ധിച്ചു. അങ്ങിനെയാണ് മുരുഡേശ്വറിലേക്കുള്ള യാത്ര തുടങ്ങിയത്. ലോഡ്ജിൽ നിന്നുതന്നെ ഏർപ്പാടാക്കി തന്ന കാറിൽ മുരുഡേശ്വറിലേക്ക് പോകുന്പോൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമ കാണാനുള്ള വെന്പലായിരുന്നു മനസിൽ...

കൊല്ലൂരിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദുരമുണ്ട് മുരുഡേശ്വറിലേക്ക്. കടൽത്തീരമടക്കം നിരവധി കാഴ്ചകൾ കണ്ട് മുരുഡേശ്വറിലെത്താം. മംഗലാപുരം-മുംബൈ റെയിൽ റൂട്ടിൽ കൊങ്കണ്‍ വഴി പോകുന്പോൾ മുരഡേശ്വർ എന്ന സ്റ്റേഷനുണ്ടെന്ന് കാറിന്‍റെ ഡ്രൈവർ പറഞ്ഞു. ഭക്തരേക്കാൾ കൂടുതൽ ടൂറിസ്റ്റുകൾ തന്നെയാണ് മുരുഡേശ്വറിലെത്താറുള്ളതെന്നും കർണാടകക്കാരനായ ഡ്രൈവർ പറഞ്ഞു.

മുരേഡ്വറിലേക്ക് എത്തും മുന്പേ ദൂരെനിന്നു തന്നെ ശിവപ്രതിമയുടെ വിദൂരദൃശ്യം കാണാനാകും. അതോടെ വേഗമെത്താൻ മനസ് തുടിക്കും. ചെറുതും വലുതമായ വഴികൾ പിന്നിട്ട് കടലിരന്പം കേൾക്കുന്ന ദിക്കിലേക്ക് കാർ തിരിയുന്പോൾ കണ്‍മുന്നിൽ നിറഞ്ഞു തെളിയും മുരുഡേശ്വരന്‍റെ മഹാപ്രതിമ.

ശ്രവണബൽഗോളയിലെ ബാഹുബലി പ്രതിമയാണ് മുരുഡേശ്വറിലെ ഈ പ്രതിമ കണ്ടപ്പോൾ മനസിൽ ആദ്യം തെളിഞ്ഞത്. കല്ലിൽ കൊത്തിയ കവിതകൾ. അല്ല മഹാകാവ്യങ്ങൾ തന്നെയാണ് ഇവയെല്ലാം എന്ന് തോന്നി. കാമറയുടെ ഹൈ സൂം ലെൻസുകൾ ഈ മഹാപ്രതിമയ്ക്കു മുന്നിൽ ഒന്നുമല്ലെന്ന് തോന്നിപ്പോയി.

കഴുത്തിൽ നാഗത്തെ മാലപോലെ ധരിച്ച് കൈകളിൽ ത്രിശൂലവും ഉടുക്കുമെല്ലാം പിടിച്ച് അനുഗ്രഹം ചൊരിഞ്ഞ് കടലിന് പിൻതിരിഞ്ഞിരിക്കുന്ന മഹാദേവന്‍റെ പ്രതിമ കണ്ടപ്പോൾ നാട്ടിലെ വടക്കുന്നാഥനേയും വൈക്കത്തപ്പനേയും മനസിൽ പ്രാർത്ഥിച്ചു.

ആകാശം മഹാദേവനെ നമിക്കാനായി എത്തും പോലെ...കടലിലേക്ക് തള്ളി നിൽക്കുന്ന കുന്നിൻമുകളിലാണ് ശിവപ്രതിഷ്ഠ. കാഴ്ചയിൽ ഭീമാകാരനായ പ്രതിമ വിസ്മയക്കാഴ്ച തന്നെയാണ്. സമീപമുള്ള രാജഗോപുരവും കാഴ്ചയുടെ മറ്റൊരു അത്ഭുതം. 250 അടിയോളം ഉയരമുണ്ട് ഗോപുരത്തിന്. എല്ലാം പടുകൂറ്റൻ കാഴ്ചകൾ. കണ്ട് കണ്ണും മനസും നിറയും. എല്ലാറ്റിനും പശ്ചാത്തലമായി ആർത്തിരന്പുന്ന കടലും...

കടൽക്കാറ്റിന്‍റെ തഴുകേലേറ്റ്, സൂര്യരശ്മികളുടെ സ്പർശനമേറ്റ് ആ മഹാപ്രതിമ എല്ലാം കണ്ടും കേട്ടും അങ്ങിനെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു. രാജഗോപുരത്തിനു മുകളിലേക്ക് പോകാൻ കഴിയുമെന്ന് ഡ്രൈവർ പറഞ്ഞിരുന്നു. അതുകൊണ്ട് പരിചയമുള്ള ഭാവത്തിൽ നേരെ ചെന്ന് എൻട്രി പാസെടുത്തു. ഇരുപത് നിലയുണ്ട് രാജഗോപുരത്തിന്. മുന്നൂറടിക്കടുത്ത് ഉയരവും. സ്വർണംപതിപ്പിച്ച പോലെയുള്ള നിറമാണ് ഗോപുരത്തിന്. മധുരയിലെ ക്ഷേത്രഗോപുരങ്ങൾ മനസിൽ തെളിഞ്ഞു. ഗോപുരത്തിന് മുകളിൽ നിന്നുള്ള കാഴ്ച മനസിൽ വെറുതെ സങ്കൽപ്പിച്ചു. പക്ഷേ മനസിന്‍റെ സങ്കൽപ്പങ്ങൾ തോറ്റുപോയി, മുകളിൽ നിന്നുള്ള ആ കാഴ്ച കണ്ടപ്പോൾ.

കടലിന്‍റെയും മഹാദേവന്‍റെ മഹാപ്രതിമയുടേയും ഒരു ആകാശക്കാഴ്ച തന്നെയായിരുന്നു അത്. വാക്കുകളിൽ വിവരിക്കാനാവാത്ത അനുഭവം. മുകൾ നിലയിലേക്ക് കടലിൽ നിന്ന് ശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു. ഉപ്പുരസമുള്ള കാറ്റ്. ലിഫ്റ്റുണ്ടായിരുന്നതുകൊണ്ട് പ്രായമായവർ വരെ മുകളിലേക്ക് കയറുന്നുണ്ടായിരുന്നു. കാമറ പലതവണം കണ്‍ചിമ്മിയെങ്കിലും രണ്ടു കണ്ണുകൾ ഒപ്പിയെടുത്ത സ്നാപ്പുകളോളം വരില്ല ഒരു കാമറയിൽ പതിയുന്ന ചിത്രവുമെന്ന് തോന്നിപ്പോയി. തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ പതിയെ ഗോപുരമിറങ്ങി. കൈയിലൊരു സ്വെറ്ററോ, ഷാളോ കരുതുന്നത് നന്നായിരിക്കും ഇവിടേക്കുള്ള യാത്രയിൽ.

പ്രതിമ വളരെ അടുത്തുനിന്ന് കാണാനായി പിന്നത്തെ ശ്രമം. പടികൾ കയറി പ്രതിമക്കു താഴെയെത്തി. നീ ഒന്നുമല്ല എന്ന് നിശബ്ദമായി പറയും പോലെ തോന്നി ആ മഹാപ്രതിമ. രാജഗോപുരത്തിന്‍റെ പടികൾ കയറി ആളുകൾ പ്രതിമക്കരികിലേക്ക് വന്നുകൊണ്ടേയിരുന്നു. ഷിമോഗയിൽ നിന്നുള്ള കാശിനാഥൻ എന്ന ശിൽപിയാണത്രെ ഈ പടുകൂറ്റൻ ശിൽപനിർമാണത്തിന് ചുക്കാൻ പിടിച്ചത്. കാശിനാഥൻ - സാക്ഷാൽ മഹാദേവന്‍റെ പര്യായങ്ങളിലൊന്നാണ് കാശിനാഥൻ. കാശിനാഥനെ സൃഷ്ടിക്കാൻ മറ്റൊരു കാശിനാഥൻ. വെള്ളിനിറമാണ് പ്രതിമയ്ക്ക്. പ്രതിമക്കകത്തേക്ക് നോക്കിയാൽ കാഴ്ചകളേറെ. എല്ലാം ഒരു ത്രിഡി വിസ്മയക്കാഴ്ചപോലെ സുന്ദരം.

പ്രതിമയുടെ നാലുവശങ്ങളിലായി ചെറിയ ആരാധനാലയങ്ങളുണ്ട്. ചെറിയ നിരവധി ഗോൾഡൻ പ്രതിമകൾ മഹാപ്രതിമയുടെ താഴെയുള്ള പച്ചപ്പുൽതകിടിയിൽ പലയിടത്തായുണ്ട്. പ്രതിമക്കകത്ത് രണ്ട് മ്യൂസിയങ്ങളുണ്ട്. പുരാണവുമായി ബന്ധപ്പെട്ട മ്യൂസിയങ്ങൾ. ഗുഹയ്ക്കുള്ളിലെ മ്യൂസിയമെന്ന് തോന്നും. എയർ കണ്ടീഷൻ ചെയ്ത മ്യൂസിയത്തിൽ കയറാൻ ടിക്കറ്റെടുക്കണം. മ്യൂസിയത്തിനകത്ത് ലൈറ്റുകളും സൗണ്ട് ഇഫക്‌ടുകളും വിവരണങ്ങളുമൊക്കെയുണ്ട്. കണ്ടിറങ്ങുന്പോൾ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അനുഭവം തോന്നാം. ഇവയെല്ലാം ഒറ്റയടിക്ക് കണ്ടുതീർക്കാമെങ്കിലും സമയമെടുത്ത് കാണുന്നതാണ് ആനന്ദകരം.


ഒരു കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന മുരുഡേശ്വർ എന്ന സ്ഥലത്തെ ഇന്ന് ലോകമറിയുന്ന സ്ഥലമായി മാറിയത് എൻ.ആർ. ഷെട്ടി എന്ന രാമനാഗപ്പ ഷെട്ടിയുടെ ദീർഘവീക്ഷണമാണ്.1977ലാണ് രാമനാഗപ്പ ഷെട്ടിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പിന്നീട് അവിടന്നങ്ങോട്ടായിരുന്നു മുരുഡേശ്വറിന്‍റെ വളർച്ച. മുരുഡേശ്വർക്ഷേത്രത്തിലെ ഒരു ജോലിക്കാരന്‍റെ മകനായി ജനിച്ച് പിന്നീട് അറിയപ്പെടുന്ന വ്യവസായിയായി മാറിയ ഇദ്ദേഹം തന്‍റെ ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും അങ്ങിനെ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾക്കൊടുവിൽ ഈ കൊച്ചുഗ്രാമം ഇന്ന് ലോക പ്രശസ്തമാവുകയും ചെയ്തു.

മുരുഡേശ്വർ ക്ഷേത്രത്തിലേക്കാണ് പിന്നെ കയറിയത്. കടലിനുള്ളിലാണ് ക്ഷേത്രമെന്ന് വേണമെങ്കിൽ പറയാം. കടലിലേക്ക് തള്ളിനിൽക്കുന്ന ക്ഷേത്രം. കരിങ്കല്ലുകൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കടൽ തൊട്ടടുത്തുള്ളതുകൊണ്ടാകാം സദാ തണുപ്പാണ് നിലത്തിനും മറ്റും. ക്ഷേത്രഗോപുരവും കാണേണ്ട കാഴ്ചതന്നെ. ഐരാവതങ്ങൾ കാവൽനിൽക്കുന്ന ക്ഷേത്രഗോപുരത്തിന്‍റെ വശങ്ങളിൽ കടൽ ആർത്തിരന്പുന്ന കാഴ്ച മനോഹരമാണ്. ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠക്കു പുറമെ മറ്റു പ്രതിഷ്ഠകളുമുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളെ ഓർമിപ്പിക്കുമാറ് ശാന്തസുന്ദരമായ അന്തരീക്ഷം അത്ഭുതപ്പെടുത്തും. തൊഴുതിറങ്ങുന്പോൾ മുരുഡേശ്വർ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ്. വെള്ളിനിറത്തിലുള്ള ശിവപ്രതിമയ്ക്ക് തേജസ്് വർധിച്ചപോലെ. നിയോണ്‍ ലൈറ്റിന്‍റെ സ്വർണവെളിച്ചം ചുറ്റിനും നിറയുന്നു. മറ്റ് അലങ്കാര വിളക്കുകൾ വേറെയും.

ശാന്തമായ കടൽത്തീരമാണ് മുരുഡേശ്വറിലേത്. ഗോവൻബീച്ചുകളിൽ ചിലതിനെപ്പോലെ തോന്നി. ഈ കടൽത്തീരത്തുകൂടി നടന്നുനടന്നുപോയാൽ ഗോവയിലെത്താമെന്ന് ഡ്രൈവർ പറഞ്ഞു. അതെ, ഗോവൻ കടൽത്തീരത്തിന്‍റെ കൈവരി തന്നെ ഇവിടം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കടലിലിറങ്ങി കുളിക്കുന്നുണ്ടായിരുന്നു. വലിയ തിരമാലകൾ ഇല്ലാത്തതിനാൽ പേടിക്കാതെ ഇറങ്ങാം.

നല്ലൊരു കച്ചവട കേന്ദ്രം കൂടിയാണിവിടം. കടൽത്തീരമായതുകൊണ്ടുതന്നെ മുത്തും പവിഴവും കക്കയും ചിപ്പിയും കൊണ്ടുള്ള ഉത്പന്നങ്ങൾ മിക്ക കടകളിലുമുണ്ട്. വെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന കടകൾ. വസ്ത്രങ്ങളും തൊപ്പികളുമൊക്കെ വാങ്ങിക്കൂട്ടുന്നവരെ കണ്ടു. ശംഖുകൊണ്ടുള്ള മാലയും വളയും പേനയുമൊക്കെ വേണ്ടത്രയുണ്ട്. കടലിലിറങ്ങി കുളിക്കണമെന്നുള്ളവർക്ക് ബാത്ത്ഡ്രസുകളും വിൽപ്പനക്കുണ്ട്.

മുരുഡേശ്വറിനെക്കുറിച്ചുള്ള പുസ്തകങ്ങൾ ചിലത് വാങ്ങി. കർണാടക ജില്ലയിലെ ഭട്കൽ താലൂക്കിലാണ് മുരുഡേശ്വറെന്ന് അറിവു കിട്ടി. മൂന്നുവശവും അറബിക്കടലാൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലം. കൊങ്കണ്‍തീരങ്ങളിലെ കന്ദുകഗിരിക്കുന്നിന്‍റെ മുകളിലാണ് മഹാദേവന്‍റെ പ്രതിമയെന്നും പുസ്തകത്തിൽ നിന്നും മനസിലായി.

ഫോട്ടോഗ്രാഫർമാരുടെ തിരക്കാണ് മുരുഡേശ്വറിൽ. പടുകുറ്റൻ പ്രതിമക്കു മുന്നിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് വെക്കാൻ താത്പര്യമില്ലാത്തവരുണ്ടാകുമോ. സെൽഫിയിൽ പതിയാത്ത ആ കാഴ്ച ഒപ്പിയെടുത്ത് തരാൻ ഫോട്ടോഗ്രാഫർമാരുണ്ട്. എടുത്ത ഫോട്ടോ ഒന്നു കറങ്ങിയടിച്ചു വരുന്പോഴേക്കും റെഡിയായിട്ടുണ്ടാകും. പ്രതിമക്കു മുന്നിൽ പോസ് ചെയ്യുന്ന നിരവധി കുടുംബങ്ങളെ കണ്ടു.

രാജഗോപുരത്തിന് 259 അടി ഉയരമാണെന്നും 123 അടി ഉയരമാണ് ചതുർബാഹുവായ ശിവപ്രതിമക്കെന്നും പുസ്തകങ്ങളിലൊന്നിൽ കണ്ടു. രാവണനും ഗണപതിയുമൊക്കെയായി ബന്ധപ്പെട്ട ഐതിഹ്യവും വായിച്ചു. ക്ഷേത്ര നിർമിതി പൂർണായും തെക്കെ ഇന്ത്യൻ വാസ്തുവിദ്യാരീതിയിലാണത്രെ. അതുകൊണ്ടുതന്നെയാകാം കേരളത്തിലെ ഏതോ ക്ഷേത്രത്തിൽ പോയ പ്രതീതിയുണ്ടായത്. നാലു കുതിരകളെ പൂട്ടിയ സ്വർണരഥത്തിലിരിക്കുന്ന കൃഷ്ണനും പാർത്ഥനും ശിൽപകലയുടെ മികവെടുത്തു കാണിക്കുന്നു.

ചരിത്രം ഇവിടെ വഴിത്താരകളിലും ശിൽപങ്ങളിലും മയങ്ങിക്കിടക്കുകയാണെന്ന് സാഹിത്യഭാഷയിൽ പറയാം. വിജയനഗര സാമ്രാജ്യവും ജൈന കാലഘട്ടങ്ങളുമൊക്കെ എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ എവിടെയാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് നേപ്പാളിലാണെന്ന് മനസിലായത്.
അടിച്ചുപൊളിക്കാനെത്തുന്നവർക്കായി വാട്ടർപാർക്കും വേവ് പൂളുമൊക്കെയുണ്ടെന്ന് ഡ്രൈവർ പറഞ്ഞുതന്നു. കാണാൻ ഇനിയും പലതുമുണ്ടിവിടെ. ടിപ്പുസുൽത്താന്‍റെ കോട്ട, ഹിൽ റിസോർട്ടുകൾ, ഭട്കൽ ബീച്ച് ഏരിയ...ലിസ്റ്റ് നീളുന്നു. പവിഴപ്പുറ്റുകൾ നിറഞ്ഞ നേത്രാണി ദ്വീപെന്ന പീജിയൻ ദ്വീപിലേക്ക് മുരുഡേശ്വറിൽ നിന്നും ബോട്ടിൽ പോകാൻ സാധിക്കും. വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കാൻ കഴിയുന്ന ഇവിടെ സന്ദർശകരുടെ തിരക്കാണ്. കടലിന്‍റെ ഉൾക്കാഴ്ചകൾ കാണാനുള്ള അപൂർവ അവസരമാണിവിടെയുള്ളത്. മാലിന്യക്കൂന്പാരത്താൽ ചീഞ്ഞുനാറുന്ന ബീച്ചല്ല മുരുഡേശ്വറിലേതെന്നത് ആശ്വാസം പകർന്നു. ഡ്രൈവിംഗ് ബീച്ചാണിതെന്ന് ഡ്രൈവർ പറഞ്ഞപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്.
മഹാപ്രതിമയ്ക്കു മുന്നിൽ, രാജഗോപുരത്തിനു മുന്നിൽ ഒരിക്കൽ ശിരസു നമിച്ച് തിരിച്ചു..കൊല്ലൂരിലേക്ക്...കാറിലിരുന്ന് തിരിഞ്ഞുനോക്കിയപ്പോൾ തലയുയർത്തി നിൽക്കുന്ന ശിവപ്രതിമയുടെ വിദൂരദൃശ്യം ഒരിക്കൽ കൂടി കൊതിപ്പിച്ചു.

ഋഷി