കള്ളത്തരം കണ്ടുപിടിക്കാന്‍
കള്ളത്തരം കണ്ടുപിടിക്കാന്‍
ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ കഴിഞ്ഞ ഒരു മാസമായി കാണാനില്ല. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് കാണാതായത്. കുട്ടിയെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ പോസ്റ്റിനൊപ്പമുള്ള നന്പരിൽ ബന്ധപ്പെടുക. കുറച്ചു മാസങ്ങൾക്കു മുന്പ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണിത്. ഒപ്പം അഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ ചിത്രവുമുണ്ടായിരുന്നു. ആയിരക്കണക്കിനു ഷെയറുകളാണ് ആ പോസ്റ്റിനു കിട്ടിയത്. പക്ഷേ പിന്നെയാണു പലർക്കും മനസിലായത്. വാർത്ത തെറ്റാണ്. പോസ്റ്റിനൊപ്പം ഉണ്ടായിരുന്നത് തെന്നിന്ത്യയിലെ ഒരു പ്രശസ്ത നടിയുടെ ബാല്യകാല ചിത്രമായിരുന്നു. ജീവിച്ചിരിക്കുന്ന പല ചലച്ചിത്ര താരങ്ങളും മരിച്ചതായുള്ള വാർത്തകളും പിന്നെ ജീവനോടെയുണ്ട് എന്നു തെളിയിക്കുന്നതിനായി അവർതന്നെ നേരിട്ടെത്തിയതുമെല്ലാം പലതവണ നമ്മൾ കണ്ടുകഴിഞ്ഞു. ഇത്തരത്തിൽ നിരവധി തെറ്റായ വാർത്തകളാണു സമൂഹമാധ്യമങ്ങളിലൂടെ ദിവസേന പ്രചരിക്കുന്നത്.

ലോകം ഡിജിറ്റൽ യുഗത്തിലേക്കു മാറിയതോടെ വാർത്തകൾക്കും ചർച്ചകൾകുമുള്ള വേദിയായി സമൂഹമാധ്യമങ്ങൾ മാറിയതാണ് ഇവിടെ പ്രധാന കാരണം. ചാനലുകൾക്കും പത്രങ്ങൾക്കും ുന്പു തന്നെ ഫേസ്ബുക്കും വാട്ട്സ് ആപുമെല്ലാം വാർത്തകൾ നമ്മളിലേക്ക് എത്തിക്കുന്നു. എല്ലാ പ്രമുഖ മാധ്യമങ്ങൾക്കും അവരുടേതായ ഫേസ്ബുക്ക് പേജുകൾകൂടി വന്നതോടെ വാർത്തകൾ കുറച്ചുകൂടി വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നതു നല്ല കാര്യമാണെങ്കിലും പലപ്പോഴും ഇത്തരം വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
തട്ടിപ്പു വാർത്തകളുടെ എണ്ണം കൂടിയതോടെ ഇവ തിരിച്ചറിയാനുള്ള നിർദ്ദേശങ്ങളുമായി ഫേസ്ബുക്ക് തന്നെ രംഗത്തെത്തിക്കഴിഞ്ഞു. പത്തു നിർദ്ദേശങ്ങളാണ് ഫേസ്ബുക്ക് മുന്നോട്ടു വയ്ക്കുന്നത്.

1. തലക്കെട്ട്

ഏതോരു വാർത്തയുടേയും പ്രധാന ഘടകം അവയുടെ തലക്കെട്ടാണ്. വായനക്കാരിൽ ആശ്ചര്യം ജനിപ്പിക്കുന്ന തലക്കെട്ടുകളാണ് പലപ്പോഴും തട്ടിപ്പു വാർത്തകളുടെ മുഖലക്ഷണം. ഇവയ്ക്കൊപ്പം ആശ്ചര്യ ചിഹ്നങ്ങൾ കൂടിയുണ്ടായേക്കാം.

2. എബൗട്ട്

ശ്രദ്ധിക്കപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ള വാർത്തയാണെങ്കിൽ പേജിൽ പോയശേഷം എബൗട്ട് വായിക്കുക. അതിലൂടെ തന്നെ പേജിനേക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും വായനക്കാരന് ഏകദേശ ധാരണയുണ്ടാകും.


3. യുആർഎൽ

മുഖ്യധാരാ മാധ്യമങ്ങളോടു സമാനമായ പേരുപയോഗിച്ചാണു തട്ടിക്കൂട്ടു മാധ്യമങ്ങൾ അവരുടെ വാർത്തകൾ പ്രചരിപ്പിക്കുന്നത്. പേജിന്‍റെ യുആർഎൽ ശ്രദ്ധിച്ചാൽ അതു വ്യാജമാണോ എന്നു തിരിച്ചറിയാൻ സാധിക്കും.

4. അക്ഷരതെറ്റുകളും ലേഒൗട്ടും

മുഖ്യധാരാ മാധ്യമങ്ങളുടെ ലോഒൗട്ടുകൾ പരിശേധിച്ചാൽ അവരുടെ ശൈലി മനസിലാക്കാൻ സാധിക്കും. അവരുടെ സൈറ്റിന് ഒരു നിശ്ചിത നിറം, ക്രമം, ഡിസൈൻ, ഫോണ്ട് തുടങ്ങിയവയുണ്ടാകും. ഇവരുടെ വാർത്തകളിൽ അക്ഷരതെറ്റുകൾ ഉണ്ടാകാറുമില്ല. എന്നാൽ തട്ടിപ്പ് സൈറ്റുകളുടെ ലേഒൗട്ടും തട്ടിപ്പ് ആകുമെന്നു മാത്രമല്ല, അക്ഷരതെറ്റുകൾ വളരെ കൂടുതലുമായിരിക്കും.

5. ചിത്രങ്ങൾ

വ്യാജവാർത്തകൾക്കൊപ്പം വരുന്ന ചിത്രങ്ങളും വ്യാജമായിരിക്കും. ഇതു പ്രത്യേകം ശ്രദ്ധിക്കുക.

6. ടൈംലൈൻ

സൈറ്റുമായോ പേജുമായോ ബന്ധമില്ലാത്തതോ വളച്ചുകെട്ടി തയാറാക്കിയതോ ആയ വിവരങ്ങളാകും തെറ്റായ വെബ്സൈറ്റുകളുടെ ടൈംലൈനിൽ ഇടം പിടിച്ചിട്ടുള്ളത്. ടൈംലൈനിലെ വാർത്തകൾ അപ്ഡേറ്റ് ചെയ്തിട്ടുള്ള തീയതികൾ കൂടി ശ്രദ്ധിക്കുകയും വേണം.

7. വസ്തുത

വാർത്തകൾ എപ്പോഴും വസ്തുതകൾ നിറഞ്ഞതാകണം. അവയിൽ വിവരങ്ങൾ നൽകുന്നവരുടെ പേരുകൂടി ചേർക്കുന്നതോടെ വാർത്തയുടെ വിശ്വാസ്യത വർധിക്കും. എല്ലാ വർത്തകളിലും വാർത്തയുടെ ഉറവിടമോ വിവരങ്ങൾ നൽകുന്ന വ്യക്തിയേയോ വെളിപ്പെടുത്തണമെന്നില്ല. തട്ടിപ്പു വാർത്തകളിൽ ആരുടേയും പേരുണ്ടാകാരില്ല. പകരം വിദഗ്ധർ പറഞ്ഞു അല്ലെങ്കിൽ ഉദ്യോഗസ്ഥൻ എന്ന വാക്കു മാത്രമാകും ഉപയോഗിക്കുക.

8. വിമർശന ബുദ്ധി

ഏതു വാർത്ത കണ്ടാലും അതു ഷെയർ ചെയ്യുന്നതിനു മുൻപ് അവയെ വിമർശന ബുദ്ധിയോടെ സമീപിക്കുക. നമുക്കു വിശ്വസനീയം എന്നു തോന്നാത്ത ഒരു വാർത്തയും നമ്മൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും പാടില്ല.

9. ആക്ഷേപ ഹാസ്യം

ഒരു വാർത്തയെ ലേഖകൻ തമാശയായിട്ടാണോ ഗൗരവത്തോടെയാണോ സമീപിച്ചിരിക്കുന്നത് എന്നു മനസിലാക്കുക.

10. ക്രോസ് ചെക്ക്

‌ഗൗരവമേറിയ ഒരു വാർത്ത ഒരു മാധ്യമത്തിന്‍റെ എക്സ്ക്ലൂസീവ് മാത്രമാകാം. എന്നാൽ അധികം വൈകാതെ അതു മറ്റു മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ടാകും. അതുകൊണ്ട് നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു മാധ്യമങ്ങളിലും വന്നിട്ടുണ്ടോ എന്നു ക്രോസ് ചെക്ക് ചെയ്യുക.

അഞ്ജലി അനിൽ കുമാർ