വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
നഗരത്തിലെ തിരക്കേറിയ ചന്തയിൽ യുവതിക്ക് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. വിരലിൽ തൂങ്ങിനടന്ന പൊന്നോമനയെ അവിടെയെല്ലാം തിരക്കി. പോലീസിൽ പരാതി നൽകി. യാതൊരു ഫലവുമുണ്ടായില്ല. കുഞ്ഞ് അപ്പോഴേക്കും മറ്റൊരു താവളത്തിലെത്തിക്കഴിഞ്ഞിരുന്നു. അവിടത്തെ മേൽനോട്ടക്കാരിയായ സ്ത്രീ അവൾക്കും അമ്മയായി. അവൾക്ക് ആഹാരവും വിദ്യാഭ്യാസവും ലഭിച്ചു. പതിനഞ്ച് വയസുവരെ അവൾ ആ വീട്ടിൽ വളരെ സന്തോഷവതിയായിരുന്നു. പിന്നീട് ഒരു ദിവസം ഒരാളെത്തി അവളെ ആ സ്ത്രീയുടെ അടുക്കൽ നിന്നു കൊണ്ടുപോയി. ഉറക്കെ നിലവിളിച്ച് അയാളോടൊപ്പം പോകുന്നതിനിടയിൽ അവൾ തിരിഞ്ഞുനോക്കിയപ്പോൾ കൈയിലെ നോട്ടുകൾ എണ്ണുന്നതിൽ വ്യാപൃതയായിരുന്നു ആ അമ്മ.

ആഹാരവും വെള്ളവുമില്ലാതെ...

മധ്യപ്രദേശിൽ നിന്നുള്ള 11 പെണ്‍കുട്ടികളെ തമിഴ്നാട്ടിലെ കോയന്പത്തൂരിലെ ഫാക്ടറിയിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയത് ഇക്കഴിഞ്ഞ മാസമാണ്. നിർധന കുടുംബത്തിലെ അംഗങ്ങളാണ് എല്ലാപേരും. ഈ കുടുംബങ്ങളുമായി പരിചയം നടിച്ച്, കുട്ടികൾക്ക് ഉയർന്ന ജോലിയും മികച്ച വേതനവും വാങ്ങിക്കൊടുക്കാമെന്ന് അവരെ വിശ്വസിപ്പിച്ചത് രണ്ടു ഇടനിലക്കാരാണ്. ഫാക്ടറിയിൽ ആവശ്യത്തിനു ആഹാരവും വെള്ളവും പോലും ലഭിക്കാതെ, മണിക്കൂറുകളോളം ഈ കുട്ടികൾക്ക് പണിയെടുക്കേണ്ടിവന്നു. മധ്യപ്രദേശ് പോലീസ് തമിഴ്നാ‌ട് പോലീസിന്‍റെ സഹായത്തോടെയാണ് ഈ കുട്ടികളെ കണ്ടെത്തിയതും ഇടനിലക്കാരെ പിടികൂടിയതും.

കുട്ടിയൊന്നിന് ഒരു ലക്ഷം... <r>
ഫ്രാൻസിലേക്ക് കുട്ടികളെ കടത്തിയ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കഴിഞ്ഞ ദിവസം അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. ശോഭനമായ ഭാവി വാഗ്ദാനം ചെയ്ത് ഈ സംഘം ഇതിനോടകം 95 കുട്ടികളെ ഫ്രാൻസിലേക്ക് കടത്തിയതായാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ തെളിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ വിദേശത്തേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട് മുംബൈ പോലീസിലെ ഈ പ്രത്യേക അന്വേഷണ സംഘം 25 പേരെ നേരത്തെ പിടികൂടിയിരുന്നു. ഛത്രപതി ശിവജി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരായ നാലു ആണ്‍കുട്ടികളും അവരോടൊപ്പം ഉണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുട്ടികളുടെ രക്ഷിതാക്കളുടെ അറിവോടെയാണ് കുട്ടികളെ മൂവർ സംഘം കൊണ്ടുവന്നതെന്ന് പോലീസിന് ബോധ്യമായി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാമെന്നും വിദേശ പൗരത്വം നേടിക്കൊടുക്കാമെന്നുമൊക്കെയാണ് വാഗ്ദാനം. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായവരിലും സ്ത്രീകളുണ്ട്. പൂനം ബെഹ്വാൾ (38), ഭർത്താവ് രാജ് (45), കിരണ്‍ ലിംബാഗിയ (48), കമൽ ഷാ (50), വിജയ് പസ്വാൻ (50) എന്നിവരാണ് പിടിയിലായത്. ഇവർ കടത്തുകാർ മാത്രമാണെന്ന് പോലീസ് പറഞ്ഞു. വ്യാജരേഖകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള പാസ്പോർട്ട് തയാറാക്കലും ഇവരുടെ ജോലിയാണ്. ഈ പാസ്പോർട്ടുകൾ കൂടി കാണുന്പോൾ പാവം രക്ഷിതാക്കൾ തങ്ങളുടെ ഗതിയില്ലായ്മ കുട്ടികൾക്ക് വരാതിരിക്കാനായി അവരെ യാത്രയാക്കുന്നു. ലക്ഷ്യസ്ഥാനത്ത് കുട്ടികൾ സുരക്ഷിതരായി എത്തിച്ചേർന്നാൽ കടത്തുകാർ ആദ്യം ചെയ്യുന്നത്, ഈ പാസ്പോർട്ടുകൾ നശിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് ഒരു ലക്ഷം രൂപ വരെ കടത്തുകാർക്ക് ലഭിക്കും. ഈ അന്താരാഷ്ട്ര ശൃംഖലയിൽ ഇനിയും നിരവധി അംഗങ്ങളുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.


ലാഘവത്തോടെ കാണരുത്...

കുട്ടികൾക്കായി കഴുകൻ കണ്ണുകളുമായി തക്കം പാർത്തിരിക്കുന്ന അനേകം സംഘങ്ങൾ സമൂഹത്തിൽ സ്വൈരവിഹാരം നടത്തുന്നുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പല ശിശുക്ഷേമ കൂട്ടായ്മകളും ഇത്തരം സംഭവങ്ങൾക്ക് ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നുവെന്നത് ഒരു പരിധി വരെ ആശ്വാസകരമാണ്. ഇൻഡ്യയിൽ മാത്രമല്ല, വിദേശത്തും കുട്ടിക്കടത്തുകൾ വ്യാപിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. 20 മില്യണ്‍ കുട്ടികൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള അടിമപ്പണി ചെയ്യുന്നുണ്ട്. വേശ്യാവൃത്തി അടക്കമുള്ള ക്രൂരതകൾക്ക് ഒരു മില്യണോളം പേർ ഇക്കൂട്ടത്തിൽ ഇരകളാകുന്നുവെന്നും പറയപ്പെടുന്നു.

ഇൻഡ്യയിൽ ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2016 -ൽ മാത്രം ഇരുപതിനായിരത്തോളം സ്ത്രീകളും കുട്ടികളും അനധികൃതമായി കടത്തപ്പെട്ടു. 2015 -നെ അപേക്ഷിച്ച് 25 ശതമാനം വർധനവുമുണ്ടായിയെന്നത് സ്ഥിതിഗതികൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ഓർമിപ്പിക്കുന്നു. എന്നാൽ, ശരിയായ തോത് ഇതിനെക്കാളും ഏറെയാണെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. പോലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിലാണ് ഒൗദ്യോഗികമായ കണക്കുകൾ പുറത്തുവരുന്നത്. പല സാഹചര്യങ്ങളുടെയും സമ്മർദ്ദങ്ങളുടെയും പേരിൽ പരാതികൾ രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നതും സ്വാഭാവികം.

ആശങ്കയിൽ കുട്ടികൾ...

കുട്ടിക്കടത്ത് ഇന്ന് ആഗോളതലത്തിൽ കൂടുതൽ ശക്തമായി വേരുകൾ ആഴ്ത്തുന്ന ബിസിനസായി വളർന്നുകഴിഞ്ഞു. സാന്പത്തികശേഷിയില്ലാത്ത കുടുംബങ്ങളും വികസനം കാര്യമായി കടന്നുചെല്ലാത്ത ഗ്രാമങ്ങളുമൊക്കെയാണ് കടത്തുകാർ മുഖവിലയ്ക്കെടുക്കുന്നത്.
സഹതാപത്തിന്‍റെയും സഹായത്തിന്‍റെയും സ്നേഹം വാക്കുകളിലും പ്രവൃത്തികളിലും നിറച്ച് അവർ കെണിയൊരുക്കും. ബ്രിട്ടനിലെ പത്തിനും പതിനേഴിനും മധ്യേ പ്രായമുള്ള മൂവായിരത്തോളം കുട്ടികളുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി തയാറാക്കിയ 2017 -ലെ ഗുഡ് ചൈൽഡ്ഹുഡ് റിപ്പോർട്ട് വെളിച്ചം വീശുന്നത് മറ്റു ചില ശ്രദ്ധേയമായ വസ്തുതകളിലേക്കാണ്.

കൗമാരക്കാരിൽ നല്ലൊരു ശതമാനവും ഇന്നത്തെ സാഹചര്യത്തിൽ ആശങ്കകളിലൂടെയും ഭീതിയിലൂടെയുമാണ് ജീവിതം കഴിച്ചുകൂട്ടുന്നതത്രെ. ഏതു നിമിഷവും ഗാർഹിക പീഡനം ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് തങ്ങൾ ഇരകളായേക്കാമെന്നാണ് അവരുടെ ഭയം. വീടിനകത്തും പുറത്തും ഒരുപോലെ തങ്ങൾ സുരക്ഷിതരല്ലായെന്നാണ് ഭൂരിപക്ഷത്തിന്‍റെയും പ്രതികരണമെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗിരീഷ് പരുത്തിമഠം