ഭൂമിക്ക് അവകാശമില്ലാത്തവര്‍
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യുദ്ധവും പട്ടിണിയും ആഭ്യന്തര കലഹങ്ങളും നിമിത്തം സ്വന്തം നാടും വീടുംവിട്ട് അലയുന്ന മനുഷ്യരുടെ എണ്ണം വർധിച്ചുവരികയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിന്ന് ആറര കോടി‍ ആളുകൾ വിവിധ കാരണങ്ങളാൽ അവരുടെ ജന്മനാട് ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരാകുന്നു. ഇതിൽ രണ്ടേകാൽ കോടി‍ ആളുകൾ മറ്റുരാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്നു. ഇന്ത്യ എന്നും നല്ല അയൽക്കാരായി കാണുന്ന മ്യാൻമറും ഇപ്പോൾ സമാനമായ പ്രശ്നം നേരിടുകയാണ്. അനധികൃത കുടിയേറ്റക്കാർ എന്നു പറഞ്ഞ് രോഹിംഗ്യൻ മുസിലിംവംശജർക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇവിടുത്തെ സർക്കാർ. ഭീകരസംഘടനയുടെ സഹായത്തോടെ രാജ്യത്തിനെതിരേ പ്രവർത്തിക്കുന്ന ഒരു വിഭാഗം ജനതയ്ക്കെതിരേയാണ് തങ്ങളുടെ പോരാട്ടം എന്നാണ് ഇവരുടെ വാദം. സമാധാന നൊബേൽ സമ്മാന ജേതാവ് ഓങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള സർക്കാർ രോഹിംഗ്യകൾക്കെതിരേ നടത്തുന്ന നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും ഇന്ത്യാ ഗവണ്‍മെന്‍റ് സൂകി സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയിൽവന്ന രോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ആരാണ് രോഹിംഗ്യകൾ ?

ലോകത്ത് ഏറ്റവും അധികം വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങൾ എന്ന്് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ച വിഭാഗമാണ് രോഹിംഗ്യകൾ.ഇൻഡോ-ആര്യൻ വംശത്തിൽപ്പെട്ട ഇവരിൽ ഭൂരിഭാഗവും മുസ്ലിം മതവിശ്വാസികളാണ്.പണ്ട് ബർമ എന്നറിയപ്പെട്ടിരുന്ന മ്യാൻമറിന്‍റെ പടിഞ്ഞാറൻ തീരപ്രദേശത്തുള്ള റാഖൈൻ സംസ്ഥാനത്താണ് ഇവർ താമസിക്കുന്നത്. ബംഗാൾ ഉൾക്കടലിന്‍റെ തീരത്തായിരുന്നതിനാൽ ഈ പ്രദേശത്തിന് ഇന്ത്യ,ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളുമായി നിരന്തര സന്പർക്കമുണ്ടായിരുന്നു. ഇത് ഇവിടത്തെ ഭാഷയേയും സംസ്കാരത്തേയും സ്വാധീനിച്ചു. 14-ാം നൂറ്റാണ്ടുമുതൽ റാഖൈനയിൽ മുസ്ലിം വംശങ്ങൾ താമസിക്കുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽനിന്നും ഇന്നത്തെ ബംഗ്ലാദേശിൽനിന്നുമൊക്കെ ആളുകൾ മ്യാൻമറിലേക്ക് കുടിയേറിയിരുന്നു. അന്ന് മ്യാൻമറും ഇന്ത്യയും ഒരേ ഭരണത്തിന്‌റെ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു ആഭ്യന്തര പലായനമായി മാത്രമേ കണ്ടിരുന്നുള്ളു. സ്വദേശികളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും രോഹിംഗ്യകൾ ഇവരെ പിന്തുണച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്രോഹിംഗ്യകൾ രാജ്യത്തെ മറ്റു ജനവിഭാഗങ്ങളുമായി കൂടുതൽ അകന്നു. യുദ്ധത്തിൽ ജപ്പാനെതിരേ യുദ്ധം ചെയ്യാൻ ബ്രിട്ടീഷുകാർ നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് അവർ തങ്ങളുടെതന്നെ രാജ്യത്തെ മറ്റു ജനവിഭാഗങ്ങളെ ഉപദ്രവിച്ചു. ഇതിന് പ്രതികാരമായി മ്യാൻമറിന്‍റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മുസ്ലിംകൾ വധിക്കപ്പെട്ടു. ജപ്പാൻ സൈന്യവും രോഹിംഗ്യൻ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഇതോടെ രോഹിംഗ്യൻ മുസ്ലിംകൾ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ പലായനംആരംഭിച്ചു. അക്രമങ്ങളിൽനിന്ന് രക്ഷനേടാനായി 22,000 മുസ്ലിംകളാണ് അന്ന് അതിർത്തികടന്നത്.

1948ൽ പാക്കിസ്ഥാന്‍റെ സഹായത്തോടെ തങ്ങൾക്കായി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കാൻ രോഹിംഗ്യകൾ ശ്രമിച്ചു. എന്നാൽ ഇടയ്ക്കുവച്ച് പാക്കിസ്ഥാൻ പിന്‌മാറിയതോടെ ആ സാധ്യത അവസാനിച്ചു.

സ്വദേശത്ത് വിദേശികളായിമാറിയ രോഹിംഗ്യകൾ

1948 ജനുവരിയിൽ ഇന്ന് മ്യാൻമർ എന്ന് അറിയപ്പെടുന്ന അന്നത്തെ ബർമ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചിതമായി.പുതിയതായി അധികാരത്തിലെത്തിയ സർക്കാർ പൗരത്വത്തിന് അർഹതയുള്ള വംശീയരുടെ പട്ടിക പുറത്തിറക്കി. രോഹിംഗ്യകൾക്ക് ഈ പട്ടികയിൽ ഇടമില്ലായിരുന്നു. എന്നാൽ രണ്ടു തലമുറയായി മ്യാൻമറിൽ കഴിയുന്ന രോഹിംഗ്യൻ കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി. ഈ കാലഘട്ടത്തിൽ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ടുചെയ്യാനുമൊക്കെ സാധിച്ചിരുന്നു.

1962ലെ പട്ടാള അട്ടിമറിയോടെ രോഹിംഗ്യകളുടെ അവസ്ഥ ആകെ മാറി. പട്ടാളം അധികാരത്തിലെത്തിയതോടെ രാജ്യത്തെ പൗരൻമാരെല്ലാം നാഷണൽ രജിസ്ട്രേഷൻ കാർഡ് എടുക്കണം എന്ന് നിയമം വന്നു. എന്നാൽ രോഹിംഗ്യകൾക്ക് വിദേശിയർക്കു നൽകുന്ന കാർഡേ നൽകിയുള്ളു. അതോടെ അവർക്ക് രാജ്യത്തെ വിദ്യാഭ്യസ സൗകര്യങ്ങളും തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടു. രോഹിംഗ്യകൾ എന്ന പേരുപോലും ഇവർക്ക് നൽകാൻ സർക്കാർ തയാറായിരുന്നില്ല. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിപ്പാർത്തവർ എന്ന് ആരോപിച്ച് ഇവരെ ബംഗാളികൾ എന്നാണ് വിളിച്ചിരുന്നത്. ഈ സമീപനം തന്നെയാണ് ഇപ്പോൾ അധികാരത്തിലുള്ള ജനാധിപത്യ സർക്കാരിനുമുള്ളത്.

ദുരിതത്തിൽ കഴിഞ്ഞിരുന്ന രോഹിംഗ്യകൾക്ക് ഇരുട്ടടിയായി 1982 ൽ പുതിയ പൗരത്വ നിയമം നിലവിൽവന്നു. അന്ന് അംഗീകരിച്ച മ്യാൻമറിലെ വംശീയ പട്ടികയിൽ രോഹിംഗ്യകൾ ഉള്‌പ്പെട്ടില്ല. ഇതോടെ ലക്ഷക്കണക്കിന് വരുന്ന രോഹിംഗ്യകൾ വീടോ നാടോ ഇല്ലാത്തവരായി. രാജ്യത്തെ പൗരൻമാരായി അംഗീകരിക്കണമെങ്കിൽ 1948 നു മുന്പ് മ്യാൻമറിൽ ജീവിച്ചവരാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമായിരുന്നു. എന്നാൽ ഈ രേഖകൾ രോഹിംഗ്യകൾക്കു നൽകാൻ അധികൃതർ തയാറായിരുന്നില്ല. അതോടെ രാജ്യത്തെ നിയമങ്ങൾക്കോ, വിദ്യാഭ്യാസത്തിനോ, ജോലിക്കോ, സഞ്ചാരത്തിനോ വിവാഹം കഴിക്കാനോ, തങ്ങളുടെ മതാചാരങ്ങൾ പിൻതുടരാനോ, വോട്ടുചെയ്യാനോ അവർക്ക് അവകാശമില്ലാതായി.


തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ

പിന്നീട് പലതവണ പട്ടാള ഭരണകൂടം രോഹിംഗ്യകളെ കൂട്ടക്കുരുതി ചെയ്തു. രോഹിംഗ്യൻ വംശത്തെത്തന്നെ ഉന്മൂലനം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ കുറ്റപ്പെടുത്തിയിട്ടും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. അതോടെ രോഹിംഗ്യകൾ തങ്ങളുടെ നാടുപേക്ഷിച്ച് കൂട്ടപ്പലായനം ആരംഭിച്ചു. 1990 കളിൽ 250,000 രോഹിംഗ്യൻ അഭയാർഥികൾ അയൽരാജ്യമായ ബംഗ്ലാദേശിലെത്തി. ഇന്ത്യ, പാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും രോഹിംഗ്യകൾ പലായനം നടത്തി. മറ്റു രാജ്യങ്ങളിലുള്ള രോഹിംഗ്യൻ മുസ്ലിംകളുടെ സഹായത്തോടെ മ്യാൻമറിലുള്ള രോഹിംഗ്യകൾ തങ്ങളുടെ സർക്കാരിനെതിരേ പ്രവർത്തനങ്ങൾ ആരംഭിച്ചു. സർക്കാരിനെതിരേ പോരാടാൻ പുറത്തുനിന്നുള്ള ഭീകരസംഘടനകളുടെ സഹായം രോഹിംഗ്യകൾക്കു ലഭിക്കുന്നുണ്ടെന്നാണ് മ്യാൻമർ സർക്കാർ ആരോപിക്കുന്നത്.

മ്യാൻമറിലെ രോഹിംഗ്യൻ വംശം റാഖെെനേയിലേക്ക് ചുരുക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷേധിക്കപ്പെട്ട ഒരു ജനസമൂഹമാണ് ഇവിടെ ജീവിക്കുന്നത്. തലചായിക്കുന്നത് താത്കാലികമായി നിർമിച്ച ഇടിഞ്ഞുവീഴാറായ കൂരകളിൽ . കഴിക്കുന്നത് യുഎന്നിന്‍റെ കീഴിലുള്ള സന്നദ്ധ സംഘടനകളും റെഡ്ക്രോസും നൽകുന്ന ഭക്ഷണം(അതും ഉണ്ടെങ്കിൽ മാത്രം).കുടിക്കാൻ ശുദ്ധജലമില്ല. വിദ്യാഭ്യാസത്തിനോ നല്ല തൊഴിലിനോ അവസരങ്ങളില്ല. ഈ അരാജകത്വം ഇവരുടെയിടയിൽ വിഘടനവാദ ഭീകരർ നുഴഞ്ഞുക‍യറാൻ ഇടയാക്കി എന്നത് സത്യമാണ്. എന്നാൽ ഈ ഭീകരരെ പിടിക്കാൻ എന്ന പേരിൽ മ്യാൻമർ പട്ടാളം ഇപ്പോൾ നടത്തുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.

ഇപ്പോഴത്തെ പ്രശ്നങ്ങൾ

2016 ഒക്ടോബറിൽ അതിർത്തികാവലിലുണ്ടായിരുന്ന മ്യാൻമർ സേനയിലെ ഒന്പതു സൈനികരെ ഒരു സംഘം കലാപകാരികൾ ആക്രമിച്ചുകൊന്നു. രോഹിംഗ്യൻ സോളിഡാരിറ്റി ഓർഗനൈസേഷൻ എന്ന ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്ന് ഗവണ്‍മെന്‍റ് ആരോപിച്ചു. തുടർന്ന് സൈന്യവും കലാപകാരികളും പലതവണ ഏറ്റുമുട്ടി. ഇതിൽ 102 കലാപകാരികളും 32 സൈനികരും കൊല്ലപ്പെട്ടു എന്ന് മ്യാൻമർ ഗവണ്‍മെന്‍റ് പറയുന്നു. എന്നാൽ സൈന്യം ആയിരത്തിലധികം രോഹിംഗ്യകളുടെ ജീവനെടുത്തു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. അന്തർദേശീയ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ കണക്കനുസരിച്ച് 432 രോഹിംഗ്യകൾ സൈന്യത്തിന്‍റെ കസ്റ്റഡിയിലുണ്ട്. ഇതിൽ സ്ത്രീകളും കുട്ടികളുമൊക്കെ ഉൾപ്പെടും. ഭീകരരെ കണ്ടെത്താനായി നിരവധി ഗ്രാമങ്ങളിൽ സൈന്യം റെയ്ഡ് നടത്തുകയും മിക്കവയും അഗ്നിക്കിരയാക്കുകയും ചെയ്തു. രോഹിംഗ്യകളോട് രാജ്യം വിട്ടുപോകാൻ ആക്രോശിച്ചുകൊണ്ട് ഇവരുടെ ഗ്രാമങ്ങളിൽ പോലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പലയിടങ്ങളിലും സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. കുട്ടികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ചോദ്യം ചെയ്യുന്നു. ഇതിൽനിന്നൊക്കെ രക്ഷനേടാനാണ് രോഹിംഗ്യകൾ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശിലേക്കും മറ്റും പലായനം തുടരുന്നത്. മ്യാൻമറിൽ കലാപത്തെ തുടർന്ന് നിസഹായരായ 370,000 രോഹിംഗ്യൻ മുസ്ലിംൾ ബംഗ്ലാദേശിൽ അഭയം തേടി എന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്. സമാധാന നൊബേൽ സമ്മാന ജേതാവായ സ്യൂകിയുടെ നേതൃത്വത്തിൽ മ്യാൻമറില്‌ നടക്കുന്നത് വംശീയഹത്യയാണെന്നു ചൂണ്ടിക്കാട്ടി സ്യൂകിയുടെ നൊബേൽ സമ്മാനം തിരിച്ചെടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ സമീപനം

രോഹിംഗ്യൻ മുസ്ലിംകൾ ഉൾപ്പെടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരേയും തിരിച്ചയയ്ക്കുമെന്നാണ് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നിലപാട്. രോഹിംഗ്യൻ അഭയാർഥികൾ‌ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവർക്ക് ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.40,000 രോഹിംഗ്യൻ മുസ്ലിംകൾ ഇന്ത്യയിലുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്.ജമ്മുകാഷ്മീർ, ഹൈദരാബാദ്, ഹരിയാന, ഉത്തർപ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. ഐക്യരാഷ്്ട്ര സംഘടനയുടെ രേഖകൾ കെെവശമുള്ളവർക്ക് ഇവിടെ തങ്ങാം.

ഐക്യരാഷ്‌ട്ര സംഘടനയുടെ നിലപാട്

രോഹിംഗ്യൻ അഭയാര്‌ഥികൾക്കൊപ്പമാണ് ഐക്യരാഷ്‌ട്ര സംഘടന. അയൽരാജ്യങ്ങളെല്ലാം രോഹിംഗ്യകൾക്കായി തങ്ങളുടെ അതിർത്തികൾ തുറന്നിടണമെന്ന് യുഎൻ ആവശ്യപ്പെടുന്നു. രോഹിംഗ്യകൾക്കെതിരേയുള്ള നടപടികൾ മ്യാൻമർ സർക്കാർ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റോസ് മേരി ജോണ്‍