ആനയ്ക്കും ചൂലിനുമില്ല ആനുകൂല്യം
ആനയ്ക്കും ചൂലിനുമില്ല ആനുകൂല്യം
നോക്കുകൂലിയെ അളിഞ്ഞ സംസ്കാരമെന്നു വിശേഷിപ്പിച്ചത് മന്ത്രി ജി സുധാകരനാണ്. കൈ കെട്ടി കാഴ്ചക്കാരായി നിന്നശേഷം കൂലി പിടിച്ചുവാങ്ങുന്നതിനെ ഗുണ്ടായിസമെന്നാണ് സിപിഎം സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ വിശേഷിപ്പിച്ചത്. ആലപ്പുഴ കളർകോട് റോഡിൽ പാകാനുള്ള കല്ലിറക്കാൻ ഓരോ ലോഡിനും 2,500 രൂപ നോക്കുകൂലി കിട്ടണമെന്ന് കഴിഞ്ഞ മാസം എഐടിയുസി നിലപാടെടുത്തപ്പോഴാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നോക്കുകൂലിയെ ആലപ്പുഴയുടെ അളിഞ്ഞ സംസ്കാരമെന്നു പറഞ്ഞതും നോക്കുകൂലിയെ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ നീതീകരിച്ചതും. നോക്കുകൂലി പിടിച്ചുവാങ്ങി അതു വീതിച്ചെടുക്കുന്നതിൽ കേരളത്തിലെ ഒരു തൊഴിലാളി യൂണിയനും പിന്നിലല്ലെന്നതാണ് അനുഭവം.ആലപ്പുഴയിൽ ടിപ്പറും കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രവും ജെസിബിയും പണി ചെയ്താലും തൊഴിലാക്കി കിട്ടണം അവരുടെ കൂലി. പണിതത് ആനയാണോ കാളയാണോ യന്ത്രമാണോ എന്നതൊന്നും പ്രശ്നമല്ല. മണ്ണുമാന്തി യന്ത്രത്തിന് മണിക്കൂറിന് 300 രൂപവീതം നോക്കുകൂലി കൊടുക്കാൻ പറ്റില്ലെന്ന കരാറുകാരൻ പറഞ്ഞതോടെ മന്ത്രി തോമസ് ഐസക്കിന്‍റെ മണ്ഡലത്തിൽപ്പെട്ട കലവൂരിൽ റോഡുപണി നിലച്ചതും അടുത്ത കാലത്താണ്.ചായക്കാശ്, വെള്ളംകുടിക്കാശ്, ഉത്സവബത്ത, അട്ടിക്കൂലി, കെട്ടുകൂലി, കാഴ്ചക്കൂലി എന്നിങ്ങനെ വിവിധ പേരുകളിൽ നോക്കുകൂലി ഉത്പാദനമേഖലയുടെ ശാപമായി മാറിയിരിക്കുന്നു. കോടതിയും സർക്കാരും ഏറെക്കാലമായി ഇടപെട്ടിട്ടും ഈ കാട്ടുനീതിക്കു ചങ്ങലയിടാൻ സാധിക്കുന്നില്ല. നോക്കുകൂലി യൂണിയൻ ഓഫീസിൽ മുൻകൂർ അടച്ചശേഷം യന്ത്രം വരുത്തി പണി നടത്തിക്കോളു എന്നു കൽപന പുറപ്പെടുവിച്ചിരിക്കുന്ന പാർട്ടി ഇടങ്ങളും കേരളത്തിലുണ്ട്. 2014 ജൂണിൽ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു താമസം മാറിയെത്തിയ ഐഎഎസ് ഉദ്യോഗസ്ഥ മുൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടിവി അനുപമയ്ക്കും നേരിടേണ്ടിവന്നു നോക്കുകൂലിക്കാരെ. വാഷിംഗ്മെഷീൻ ഇറക്കാൻ ബാക്കിയുള്ളപ്പോഴാണ് ആക്രോശത്തോടെ തൊഴിലാളികൾ സംഘടിച്ചെത്തിയത്. ഐഎഎസുകാരിയല്ല, മുഖ്യമന്ത്രിയാണെങ്കിലും നോക്കുകൂലി വേണമെന്നായിരുന്ന യൂണിയൻകാരുടെ ഡിമാൻഡ്. നാലാം തവണ ഗുണ്ടായിസം തലയിൽക്കെട്ടി മുദ്രാവാക്യം മുഴക്കി എത്തിയപ്പോൾ ഐഎഎസുകാരി അനുപമ ഐപിഎസുകാരി അജിതാബീഗത്തെ ഫോണിൽ വിളിച്ചു. വൈകാതെ പോലീസെത്തി സിഐടിയു യൂണിയൻ നേതാവിനെയും കൂട്ടാളികളെയും അറസ്റ്റുചെയ്തു നടപടിയെടുത്തു. ഐഎഎസുകാരുടെ ഗതി ഇതാണെങ്കിൽ മിണ്ടാപ്രാണിയായ ആനയുടെ കാര്യം പറയാനുണ്ടോ. ആന ലോറിയിൽ തടി കയറ്റിയതിനും നോക്കുകൂലി വാങ്ങിയെടുത്ത നാടാണ് അടൂർ. സാധാരണക്കാരനായ ഒരു പൗരൻ ചെറിയ വീടു പണിയാൻ തടി കയറ്റിയ വേളയിലായിരുന്നു യൂണിയൻകാർ ആനയെ ചട്ടംപഠിപ്പിച്ചത്.

ഏറെ താഴ്ചയിൽ കിടന്നിരുന്ന തടി ചുമന്നു കയറ്റാനാവില്ലെന്നു തൊഴിലാളികൾ തന്നെ തീരുമാനം അറിയിച്ചപ്പോഴാണ് ആനയെ വരുത്തിയത്. പണി ചെയ്തു തീരും വരെ ആനയെ കണ്ട് ആസ്വദിച്ചു നിന്നവർ പണിതീർന്നപ്പോൾ 1500 രൂപ കൂലി ആവശ്യപ്പെട്ടു. പണി ചെയ്ത ആനയെ സാക്ഷി നിറുത്തി യൂണിയൻകാർ പണം വാങ്ങി മുങ്ങി. തടി വലിപ്പിച്ച ആനക്കാരന് അത്രയും തുക കിട്ടിയുമില്ല.പുസ്തകം സംസ്കാരം പകരുമെന്നു പഠിപ്പിക്കുന്ന ഈ നാട്ടിൽ ലൈബ്രറിക്കും കിട്ടിയില്ല നോക്കുകൂലിയിൽ ഇളവ്. കൊച്ചിയിലായിരുന്നു സംഭവം. യൂണിയൻകാരുടെ ധിക്കാരത്തിനു മുന്നിൽ തോൽക്കാൻ തയാറാവാതെ കൊച്ചി സർവകലാശാല രജിസ്ട്രാറും വിദ്യാർഥികളും ചുമട്ടുകാരായി മാറിയത് മൂന്നു വർഷം മുൻപാണ്. ലൈബ്രറിയുടെ പുതിയ കെട്ടിടത്തിലേക്ക് പുസ്തകങ്ങൾ മാറ്റുന്നതിന് 80,000 രൂപയാണ് യൂണിയൻകാർ ആവശ്യപ്പെട്ടത്. ലൈബ്രറിയിൽ ആകെയുണ്ടായിരുന്നത് 40,000 പുസ്തകങ്ങളാണ്. പുതിയ കെട്ടിടത്തിലേക്ക് ഒരു പുസ്തകം മാറ്റാൻ രണ്ടു രൂപ വീതം ചുമട്ടുകൂലി വേണമെന്നായിരുന്നു നിലപാട്. അവസാനം 35,000 രൂപ അടിയറവു വച്ചപ്പോഴാണ് സർവകലാശാലയുടെ ബസ് ഇതേ കാന്പസിൽ നിന്ന് പുറത്തിറക്കാൻ യൂണിയൻ അനുവദിച്ചത്. തൊഴിലാളിക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ അവരുടെ ജീവനാംശമായി വിഹിതം കൊടുക്കണമെന്നതാണ് നോക്കുകൂലിയുടെ അടിസ്ഥാന സാന്പത്തിക ശാസ്ത്രം. എന്നാൽ ലേബർ വകുപ്പ് ഇതിനായി എഴുതി വച്ച കൽപനകളും മാനദണ്ഡങ്ങളുമൊന്നും കേരളത്തിൽ പാലിക്കപ്പെടുന്നില്ല. കൈയൂക്കും ഗുണ്ടായിസവും പാർട്ടി പിൻതുണയുമുള്ളവർ നടത്തുന്ന പകൽക്കൊള്ളയായിരിക്കുന്നു കേരളത്തിൽ നോക്കുകൂലി. പുല്ലു കെട്ടിയുണ്ടാക്കിയ ചൂലു വിൽക്കാൻ കൊല്ലത്തു വന്ന ആന്ധ്ര നാടോടികൾക്കുണ്ടായ ഗതികേടു നോക്കൂ. സംഭവം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അഞ്ഞൂറുകെട്ട് ചൂലുമായി 15 ആന്ധ്ര നാടോടികൾ കൊല്ലത്തു ട്രെയിനിറങ്ങി. ചൂല് തനിയെ ലോറിയിൽ കയറ്റിയ നാടോടികളിൽ നിന്നു സിഐടിയു രണ്ടായിരം രൂപ കാഴ്ചക്കൂലി ആവശ്യപ്പെട്ടു. ഒരുവിധം 400 രൂപ നൽകാമെന്നു നാടോടികൾ പറഞ്ഞിട്ടും നോക്കികൾ വഴങ്ങിയില്ല. ബലം പ്രയോഗിച്ച് ചൂലുകൾ കൈവശമാക്കിയാണ് യൂണിയൻ പാർട്ടി നയം അറിയിച്ചത്. നാടോടികൾ പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനൊപ്പം ചൂൽ കൊണ്ടുപോയത് നീല ഷർട്ടുകാരാണെന്ന് അടയാളവും പറഞ്ഞു. ചൂലിനും നോക്കുകൂലി എന്ന തലക്കെട്ടിൽ ഇതേ സമയം സോഷ്യൽ മീഡിയയിൽ പൊതുജനം ആക്രോശിച്ചതോടെ പിടിച്ചെടുത്ത ചൂലുകെട്ടുകൾ തിരിച്ചുനൽകി യൂണിയൻകാർ തലയൂരി. രാത്രി ആരും കാണാതെ ചൂലുകെട്ടു തിരികെ കൊടുത്ത് അധ്വാനവർഗം മുഖം രക്ഷിച്ചു. നാടോടികൾ നേരം പുലരുന്നതിനുമുന്പു നാടുവിട്ടോടുകയും ചെയ്തു. എന്തിനേറെ, മുൻ മുഖ്യമന്ത്രി സാക്ഷാൽ വി.എസ് അച്യുതാനന്ദന്‍റെ സഹോദരപുത്രനും കിട്ടിയില്ല ആലപ്പുഴയിൽ നോക്കുകൂലിക്കാരുടെ ഇളവ്.


2012 ലെ സർവലോക തൊഴിലാളി ദിനത്തിൽതന്നെയാണ് അച്യുതാനന്ദന്‍റെ ജ്യേഷ്ഠപുത്രൻ യുണിയൻകാരുടെ തനിനിറം കണ്ടത്. പുന്നപ്രയിലെ വീടിനു മതിൽ കെട്ടാൻ അഞ്ചു ലോഡ് കല്ല് ടിപ്പർ ലോറിയിൽ സഖാവ് ഇറക്കി. ഓടിയെത്തിയ സിഐടിയുക്കാർ 1250 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. പോലീസിൽ പരാതി പറഞ്ഞു ഫലം കാണാതെ വന്നപ്പോൾ ജില്ലാ കളക്ടർക്കും ജി. സുധാകരനും പരാതി നൽകി. അവസാനം 750 രൂപ നൽകി പ്രശ്നം ഒത്തുതീർക്കുകയായിരുന്നു.

2008 ഏപ്രിൽ 25-ന് നിയമസഭാ സുവർണജൂബിലിയിൽ കേരളം ഇന്നലെ ഇന്ന് നാളെ എന്ന സെമിനാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നോക്കുകൂലിയിൽ പാർട്ടി നയം പ്രസ്താവിച്ചു ’നോക്കി നിൽക്കുന്നവർക്കുള്ളതല്ല ജോലി ചെയ്യുന്നവർക്കുള്ളതാണ് കൂലി.’പിണറായിയുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ നോക്കുകൂലി നിരുത്സാഹപ്പെടുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും അന്നു തീരുമാനമെടുത്തു.

നോക്കുകൂലി നാടിന്‍റെ വികസനം മുരടിപ്പിക്കുമെന്നും സംരംഭകർ കാശും യന്ത്രവും സാങ്കേതിക വിദ്യയുമായി കേരളത്തിലേക്കു വരാത്തത് യൂണിയൻകാരുടെ മാടന്പിനയം കൊണ്ടാണെന്നും പാർട്ടി അന്നു കുറ്റസമ്മതം നടത്തി. നോക്കുകൂലി വാങ്ങിയാൽ വാങ്ങിയ കാശ് തിരികെക്കൊടുപ്പിക്കുമെന്നും പാർട്ടി പ്രസ്താവിച്ചു. പക്ഷെ പ്രസ്താവനകൊണ്ട് ഒരു ചുക്കും ഇവിടെ സംഭവിച്ചില്ല. പാർട്ടികളുടെ മൗനാനുവാദത്തിൽ നോക്കുകൂലി ആചാരവും അവകാശവുമെന്നോണം കേരളത്തെ പിന്നോട്ടു വലിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നോ ഒൻപതോ തവണയല്ല കോടതി നോക്കുകൂലിക്കെതിരേ കർക്കശമായ വിധികൾ പ്രസ്താവിച്ചത്.

2014ൽ ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന ജോലിയായിട്ടും തൊഴിലാളി സംഘടനകൾ നോക്കൂകൂലി ആവശ്യപ്പെട്ടതിനെതിരേ തൃശൂർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചു. ഭീഷണിപ്പെടുത്തിയും കൈക്കരുത്തു കാട്ടിയും പണം വാങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അന്നു കോടതി പ്രസ്താവിച്ചു. നോക്കുകൂലിയെന്നാൽ നോട്ടത്തിനുള്ള കൂലിയെന്നാണ് അർഥമാക്കേണ്ടത്. കാവൽക്കാരന്‍റെ പണിയെങ്കിലും ചെയ്താൽ പണമോ ഭക്ഷണമോ നൽകാം. അല്ലാതെ കൂലി ചോദിക്കുന്ന പ്രവണത സമൂഹത്തിന് ശാപമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേ വർഷം പാലായിലെ ടിന്പർ മർച്ചന്‍റ് അസോസിയേഷൻ നൽകിയ ഹർജിയിൽ നോക്കുകൂലിക്കാർക്കെതിരേ ഗുണ്ടാനിയമം പ്രയോഗിക്കണമെന്നും കരുതൽ തടങ്കൽ അടക്കം നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തവിട്ടിരുന്നു. പടിച്ചുപറി, ഭീഷണിപ്പെടുത്തൽ, നോക്കുകൂലി, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് നോക്കുകൂലിക്ക് പോലീസ് കേസെടുക്കുന്നത്. കേസിലൊന്നും കാര്യമില്ല, നോക്കുകൂലി ഗുണ്ടായിസപ്പിരിവായി തുടർന്നുകൊണ്ടേയിരിക്കുന്നു.

(തുടരും)