മെട്രോ കുതിപ്പിന് കിതപ്പ്
മെട്രോ കുതിപ്പിന് കിതപ്പ്
മെട്രോ ട്രാക്കിലായിട്ട് എണ്‍പതു ദിനരാത്രങ്ങൾ പിന്നിട്ടു. കൊച്ചിയുടെ മുന്നോട്ടുള്ള കുതിപ്പിനു വേഗം പകരുമെന്നു പ്രതീക്ഷിച്ച മെട്രോ മൂന്നാം മാസം കിതയ്ക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുക. ആദ്യ മാസങ്ങളിൽ റെക്കോർഡ് യാത്രികരെ ആകർഷിക്കുകയും റെക്കോർഡ് വരുമാനവും കരസ്ഥമാക്കിയ മെട്രോയാണു പൊടുന്നനെ കിതച്ചത്. അവധി ദിനങ്ങളിൽ അധികം യാത്രികരെ ലഭിക്കുമെന്നതൊഴിച്ചാൽ സ്ഥിരം യാത്രികർ നന്നേ കുറവ്. ഇതിനു നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും നഗരത്തിലേക്ക് മെട്രോ എത്താത്തതാണു പ്രധാന കാരണമായി യാത്രികർ പറയുന്നത്. നിലവിൽ ആലുവ മുതൽ പാലാരിവട്ടംവരെ സർവീസ നടത്തുന്ന മെട്രോയിൽ സഞ്ചരിക്കുക സാധാരണക്കാർക്ക് ഉൾപ്പെടെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം അധിക ചെലവാണ്. ലക്ഷ്യ സ്ഥാനത്തെത്തുവാൻ കൂടുതൽ പണം ചെലവാകുമെന്നതാണു കാരണം. ഉടൻതന്നെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുമെന്നാണു പ്രതീക്ഷ. അപ്പോഴാകും മെട്രോയിൽ സ്ഥിരം യാത്രക്കാർ കൂടുതലായെത്തുക. ആലുവയിൽനിന്നു മഹാരാജാസ് വരെ 18 കിലോമീറ്ററായി മെട്രോയുടെ ദൂരവും വർധിക്കും. എങ്കിലും വരുമാനം വർധിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്.

കിതപ്പിനു ആക്കംകൂട്ടി യാത്രാ നിരക്ക്

യാത്രാനിരക്കുകൾ സംബന്ധിച്ചാണു കൂടുതൽ പരാതികളും ഉയരുന്നത്. ആലുവ മുതൽ പാലാരിവട്ടംവരെ സഞ്ചരിക്കാൻ 40 രൂപ വേണമെന്നതാണു യാത്രികരിൽ ഭൂരിഭാഗംപേരെയും പിന്തിരിപ്പിക്കുന്നത്. നഗരത്തിലേക്കു മെട്രോ എത്തുന്പോൾ ചാർജ് കുറയ്ക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഉണ്ടാകില്ലെന്നാണു വിവരം. നഷ്ടത്തിലോടുന്ന മെട്രോയെ കുഴിയിലേക്ക് തള്ളിയിടുന്നതിനു തുല്യമാകും ചാർജ് കുറയ്ക്കുന്ന തീരുമാനമത്രേ. നിലവിലെ യാത്രാനിരക്കു കണക്കാക്കിയാൽ മെട്രോ മഹാരാജാസ് വരെ നീട്ടുന്പോഴേക്കും ചാർജ് ഇരട്ടിയാകും. മെട്രോ സർവീസ് നഗരത്തിലേക്ക് എത്തുന്പോൾ യാത്രാ നിരക്ക് കുറച്ചു സ്ഥിരം യാത്രികരെ മെട്രോയിലേക്ക് കൂടുതലായി അടുപ്പിക്കണമെന്നതാണു ഭൂരിഭാഗം പേരുടെയും ആവശ്യം. ആലുവ-പാലാരിവട്ടം റൂട്ടിൽ സർവീസ് നടത്തുന്ന കഐസ്ആർടിസി, സ്വകാര്യ ബസുകളുടെ ചാർജിനേക്കാൾ ഇരട്ടിയിയേറെ തുക മെട്രോ യാത്രയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു പരിഹാരം കാണണമെന്ന ആവശ്യമാണ് ആദ്യം മുതലേ ഉയരുന്നത്. ഇടത്തരം വരുമാനമുള്ളവരെക്കൂടി സ്ഥിരം യാത്രികരാക്കി മാറ്റാവുന്ന തരത്തിലുള്ള യാത്രാനിരക്കു വേണമെന്നാണ് യാത്രികരുടെ ആവശ്യം.

സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ ഏറെ പ്രതീക്ഷകളോടെയായിരുന്നു മെട്രോയുടെ വരവിനെ നോക്കികണ്ടത്. ഗതാഗത കുരുക്കിലമരാതെ സുഖപ്രദമായ യാത്രാ അനുഭവം ആസ്വദിക്കാമെന്ന ആഗ്രഹത്തിലായിരുന്നു കൊച്ചി നിവാസികൾ. പാലാരിവട്ടം ആലുവ റൂട്ടിലെ ഗതാഗതം കുരുക്കിനു ഒരു പരിധിവരെ അറുതിയായെങ്കിലും പാലാരിവട്ടം മുതൽ നഗരത്തിലേക്കുള്ള യാത്രയ്ക്കു സമയമേറെവേണം. മെട്രോ സർവീസ് നഗരത്തിലേക്കു വരുന്പോൾ ഇതിനു പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെങ്കിലും അതത്ര എളുപ്പമാകില്ല. ചെറു വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങാത്ത തരത്തിലുള്ള ഗതാഗത സൗകര്യവികസനമാണു മെട്രോയിലൂടെ നടപ്പിലാക്കേണ്ടത്.

യാത്ര മെട്രോയിൽ മാത്രം ഒതുങ്ങില്ല

കൊച്ചിയുടെ നഗരവീഥികൾ കീഴടക്കാൻ സ്മാർട്ട് ഓട്ടോകൾ രംഗത്തിറങ്ങിയെങ്കിലും അനുബന്ധ സർവീസുകൾ മോശമാണെന്നാണു പരാതി. ഇതിന് എത്രയും വേഗം പരിഹാരം കാണേണ്ടിയിരിക്കുന്നു. നഗരത്തിലെ ടാക്സി സന്പ്രദായങ്ങൾ ഏകീകരിക്കാനായി കൊച്ചി മെട്രോയാണു സ്മാർട്ട് ഓട്ടോകൾക്കു പിന്നിൽ. ആദ്യഘട്ടത്തിൽ 200 ഓട്ടോകളാണ് ഓണ്‍ലൈൻ സർവീസിന് ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു ഓണ്‍ലൈനിലൂടെ ആവശ്യമായ വാഹനം ബുക്ക് ചെയ്യാനും സാധിക്കും. ഇന്‍റലിജന്‍റ് ട്രാൻസ്പോർട്ട് സംവിധാനത്താൽ പ്രവർത്തിക്കുന്ന ഓട്ടോകളാണു നഗരത്തെ സ്മാർട്ട് ആക്കുന്നത്. ആധുനിക പാസഞ്ചേഴ്സ് ഇൻഫേർമേഷൻ പ്രകാരം ഓട്ടോ ഫെയർ, സഞ്ചരിച്ച ദൂരം, എടുത്ത സമയം, ടൂറിസ്റ്റ് ഇൻഫർമേഷൻ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം യാത്രക്കാരുടെ വൈകശമെത്തും. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു ഓണ്‍ലൈനിലൂടെ ആവശ്യമായ വാഹനം ബുക്ക് ചെയ്യാനും സാധിക്കുമെന്നതും പ്രത്യേകതയാണ്. പിങ്ക് പെട്രോൾ, പോലീസ് കണ്‍ട്രോൾ റൂം എന്നിവയുമായി സ്മാർട്ട് ഓട്ടോറിക്ഷകൾ ബന്ധിപ്പിച്ചിട്ടുണെന്നതും പ്രത്യേകതയാണ്. കൂടാതെ, കൊച്ചി മെട്രോ അവതരിപ്പിച്ച കൊച്ചി വണ്‍ സ്മാർട്ട് കാർഡും സ്മാർട്ട് ഓട്ടോകളിൽ സ്വീകരിക്കും. എന്നാൽ, പൊതുഗതാഗതത്തിൽ സന്പൂർണ മാറ്റം വരുത്തുവാൻ ഇതൊന്നും പ്രാപ്തമല്ലെന്നാണു ആക്ഷേപം. രാത്രി എട്ടിനുശേഷം പാലാരിവട്ടം സ്റ്റേഷനിൽ വന്നിറങ്ങി കൊച്ചി ഭാഗത്തേയ്ക്കു വരേണ്ട യാത്രികർ കൂടുതൽ സമയം ബസുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. രാത്രി കാലങ്ങളിൽ ചില മെട്രോ സ്റ്റേഷനുകൾക്കു സമീപത്തുനിന്നു സ്വകാര്യ ബസുകളും ഓട്ടോറിക്ഷളും ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നും യാത്രികർ പറയുന്നു. കൂടാതെ ചില മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽ സ്വകാര്യ ബസുകൾ നിർത്തുന്നില്ലാത്തതും യാത്രികർക്കു വിനയാകുന്നു.

വിദ്യാർഥികളെ ഉൾപ്പെടുത്തിയാൽ സ്ഥിര വരുമാനം

സ്ഥിരം യാത്രികരുടെ കൂട്ടത്തിൽ വിദ്യാർഥികളെകൂടി ഉൾപ്പെടുത്താൻ സാധിച്ചാൽ മെട്രോയുടെ വരുമാനം വർധിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ പല സർവീസുകൾക്കും വിരലിലെണ്ണാവുന്ന യാത്രികർ മാത്രമേയുള്ളൂ. സ്വകാര്യ ബസുകളിൽ ഉൾപ്പെടെ വിദ്യാർഥികൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്പോൾ മെട്രോയിൽ സുഖപ്രദമാണു യാത്രയെന്നതു വിദ്യാർഥികൾക്കും താത്പര്യം വർധിക്കും. എന്നാൽ, ഇവരെ പിന്തിരിപ്പിക്കുന്ന കാര്യം അമിത ചാർജാണ്. വിദ്യാർഥികൾക്കായി പ്രത്യേക പരിഗണന നൽകിയാൽ ഇവർ കൂടുതലായി മെട്രോയിലെത്തുമെന്നാണു കരുതുന്നത്. ഇത് ചെറിയ രീതിയിലെങ്കിലും മെട്രോയുടെ വരുമാന വർധനവിനും കാരണമാകും. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായുള്ള സ്കൂളുകളിൽ ആയിര കണക്കിനു വിദ്യാർഥികളാണുള്ളത്. ഇവരിൽ ഒരു ശതമാനമെങ്കിലും മെട്രോയുടെ സ്ഥിരം യാത്രികരാക്കാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. സ്കൂൾ ബസുകളെ ആശ്രയിച്ചാണു ഇവരിൽ ഭൂരിഭാഗംപേരും സഞ്ചരിക്കുന്നത്. ഇതിനുവേണ്ടിവരുന്ന ചെലവിനേക്കാൾ കുറഞ്ഞ തുകയിൽ മെട്രോയിൽ സഞ്ചരിക്കാൻ സാധിച്ചാൽ തീർച്ചയായും കുട്ടികൾ ഇതിനു തയ്യാറാകും. എന്നാൽ, വീടുകളിൽനിന്നു മെട്രോ സ്റ്റേഷനിലേക്കുള്ള വരവ്, തിരിച്ചുപോക്ക്, സ്റ്റേഷനുകളിൽനിന്നു സ്കൂളുകളിലേക്കും തിരികെയും എത്തുന്നതിനുള്ള സൗകര്യവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ മാതാപിതാക്കൾ മക്കളെ മെട്രോയിലേക്ക് അയക്കാൻ ഒരുക്കമാകില്ല.


കൊച്ചി മെട്രോയുടെ ആദ്യമാസ കളക്ഷൻ 4.62 കോടി രൂപയായിരുന്നുവെങ്കിൽ രണ്ടാം മാസത്തെ കണക്ക് ഇതുവരെ ലഭ്യമല്ല. ടിക്കറ്റ് ഇനത്തിൽനിന്നു മാത്രം മെട്രോയ്ക്കു ലഭിച്ച തുകയായിരുന്നു അത്. പ്രതിദിനം ശരാശരി 47,646 പേരാണു മെട്രോയെ അറിയാനും യാത്രയ്ക്കുമായി ആദ്യമാസം എത്തിയത്. എന്നാൽ, പിന്നീട് യാത്രികരുടെ എണ്ണം കുറഞ്ഞതിനോടൊപ്പം വരുമാനവും കുറഞ്ഞതായാണു അനൗദ്യോഹിക വിവരം. ആദ്യ മാസം അവധി ദിവസങ്ങളിൽ 98,000 പേർ വരെ ഒരു ദിവസം മെട്രോ യാത്ര നടത്തി. ജൂണ്‍ മാസം 17 നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. രണ്ടു ദിവസത്തിനുശേഷമാണു യാത്രക്കാർക്കായി മെട്രോയുടെ വാതിൽ തുറന്നു നൽകിയത്. ഉദ്ഘാടനം ചെയ്ത് ആദ്യ മാസം രാജ്യത്ത് ഒരു മെട്രോയ്ക്കും ലഭിക്കാത്ത അഭിമാനകരമായ നേട്ടമാണു കൊച്ചി മെട്രോ കരസ്ഥമാക്കിയത്. എന്നാൽ പിന്നീട് നിറം മങ്ങുന്ന കാഴ്ചയാണു കാണാൻ സാധിച്ചത്. പല കാരണങ്ങളാൽ തുടക്കത്തിലെ സ്വീകര്യത പിന്നീട് മെട്രോയ്ക്കു ലഭിച്ചില്ലെങ്കിലും വരും നാളുകളിൽ ഇതു നികത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെട്രോ നഗരത്തിലേക്ക് എത്തുന്നതോടെ യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവ് രേഖപ്പെടുത്തും ഇവർ വിശ്വസിക്കുന്നു.

വാട്ടർ മെട്രോ വരും; വരാതിരിക്കില്ല

വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങൾ ഉപയോഗിച്ച് കൊച്ചിയിലെ ജലഗതാഗതം ആധുനികവത്കരിക്കാനുള്ള പദ്ധതിയാണു വാട്ടർ മെട്രോ. 2019 അവസാനത്തോടെ വാട്ടർ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.

കൊച്ചി മെട്രോയുടെ അനുബന്ധമായി ജർമൻ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വെദർവബു(കഐഫ്ഡബ്ല്യു)വിന്‍റെ സഹകരണത്തോടെ 741. 28 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിഹിതം 103 കോടി രൂപയാണ്.
വിശാല കൊച്ചി മേഖലയിൽ കഐംആർഎല്ലിന്‍റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന യൂണിഫൈഡ് മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ (ഉംട) ഭാഗമായായിരുന്നു പദ്ധതി. നൂതന സുരക്ഷ ഉറപ്പാക്കിയ ബോട്ടുജട്ടികളും യാനങ്ങളും ഉൾപ്പെടുത്തിയ 76 കിലോമീറ്റർ ജലഗതാഗത മാർഗ വികസനമായിരുന്നു ലക്ഷ്യം. സുരക്ഷിതമായ ആധുനിക ബോട്ടുകളായിരുന്നു പദ്ധതിയിലെ പ്രധാന ഘടകം.

കരാർ ഉൾപ്പെടെ നടന്നെങ്കിലും പദ്ധതി നടത്തിപ്പിനു വേഗം കുറവാണെന്നാണു മറ്റൊരു ആക്ഷേപം. നിലവിലെ വേഗത്തിലാണു കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഒന്നാം ഘട്ട ഉദ്ഘാടനം വർഷങ്ങൾ നീളുമെന്നുറപ്പ്.

കാര്യക്ഷമത വർധിപ്പിക്കണം

പദ്ധതി നടത്തിപ്പിൽ കൂടുതൽ കാര്യക്ഷമതയുണ്ടായില്ലെങ്കിൽ പദ്ധതി ഫലം കാണില്ലെന്നുറപ്പ്. കൊച്ചി നഗരത്തിന്‍റെ വടക്കു പടിഞ്ഞാറും, തെക്ക് ഭാഗങ്ങളിൽ ഉള്ള ദ്വീപുകളെയും കൊച്ചിയുടെ കിഴക്ക് കടന്പ്രയാർ, ചിത്രപുഴ എന്നീ നദികൾ സംയോജിക്കുന്ന ചന്പക്കര കനാലിന്‍റെ ഇരുകരകളെയും നഗരവുമായി ബന്ധിപ്പിക്കുന്നതാണു വാട്ടർ മെട്രോ പദ്ധതി.
വൈഫൈ സൗകര്യമുള്ള ഏസി ബോട്ടുകളുടെ സർവീസുകൾക്കു പുറമെ വൈഫൈ സംവിധാനമുള്ള വിനോദകേന്ദ്രങ്ങളും ഉണ്ടാകും. പദ്ധതിയിൽ 38 ബോട്ട്ജെട്ടികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. മഴക്കാലങ്ങളിലും വേലിയേറ്റ സമയത്തും യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ ഫ്ലോയിംഗ് ജെട്ടികളാണു വിഭാവനം ചെയ്തിരുന്നതെങ്കിലും നടപടികൾ കൂടുതൽ മുന്നോട്ട് പോയില്ലെന്നതാണു സത്യം. കൊച്ചി കോർപറേഷനു പുറമെ മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂർ നഗരസഭകൾക്കും കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട്, ചേരാനല്ലൂർ, വരാപ്പുഴ, കുന്പളം പഞ്ചായത്തുകൾക്കും വാട്ടർ മെട്രോയുടെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായിരുന്നു വിഭാവനം ചെയ്തിട്ടുള്ളത്. എയ്കോം കണ്‍സോർഷ്യമാണു വാട്ടർ മെട്രോ പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്‍റ്. 38 കോടി രൂപയുടേതാണു കരാർ. ബോട്ടുകൾ വാങ്ങുന്നതും ബോട്ടുജെട്ടികളുടെ നിർമാണവുമെല്ലാം ജനറൽ കണ്‍സൾട്ടന്‍റിന്‍റെ മേൽനോട്ടത്തിലായിരിക്കും. മെട്രോ നിർമാണത്തിലും അനുബന്ധ വികസന പദ്ധതികളിലും വലിയ കല്ലുകടി ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും വരും നാളുകളിൽ ഉണ്ടായിക്കൂടെന്നില്ല.

റോബിൻ ജോർജ്