Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മെട്രോ കുതിപ്പിന് കിതപ്പ്
മെട്രോ ട്രാക്കിലായിട്ട് എണ്പതു ദിനരാത്രങ്ങൾ പിന്നിട്ടു. കൊച്ചിയുടെ മുന്നോട്ടുള്ള കുതിപ്പിനു വേഗം പകരുമെന്നു പ്രതീക്ഷിച്ച മെട്രോ മൂന്നാം മാസം കിതയ്ക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുക. ആദ്യ മാസങ്ങളിൽ റെക്കോർഡ് യാത്രികരെ ആകർഷിക്കുകയും റെക്കോർഡ് വരുമാനവും കരസ്ഥമാക്കിയ മെട്രോയാണു പൊടുന്നനെ കിതച്ചത്. അവധി ദിനങ്ങളിൽ അധികം യാത്രികരെ ലഭിക്കുമെന്നതൊഴിച്ചാൽ സ്ഥിരം യാത്രികർ നന്നേ കുറവ്. ഇതിനു നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും നഗരത്തിലേക്ക് മെട്രോ എത്താത്തതാണു പ്രധാന കാരണമായി യാത്രികർ പറയുന്നത്. നിലവിൽ ആലുവ മുതൽ പാലാരിവട്ടംവരെ സർവീസ നടത്തുന്ന മെട്രോയിൽ സഞ്ചരിക്കുക സാധാരണക്കാർക്ക് ഉൾപ്പെടെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം അധിക ചെലവാണ്. ലക്ഷ്യ സ്ഥാനത്തെത്തുവാൻ കൂടുതൽ പണം ചെലവാകുമെന്നതാണു കാരണം. ഉടൻതന്നെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുമെന്നാണു പ്രതീക്ഷ. അപ്പോഴാകും മെട്രോയിൽ സ്ഥിരം യാത്രക്കാർ കൂടുതലായെത്തുക. ആലുവയിൽനിന്നു മഹാരാജാസ് വരെ 18 കിലോമീറ്ററായി മെട്രോയുടെ ദൂരവും വർധിക്കും. എങ്കിലും വരുമാനം വർധിപ്പിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്.
കിതപ്പിനു ആക്കംകൂട്ടി യാത്രാ നിരക്ക്
യാത്രാനിരക്കുകൾ സംബന്ധിച്ചാണു കൂടുതൽ പരാതികളും ഉയരുന്നത്. ആലുവ മുതൽ പാലാരിവട്ടംവരെ സഞ്ചരിക്കാൻ 40 രൂപ വേണമെന്നതാണു യാത്രികരിൽ ഭൂരിഭാഗംപേരെയും പിന്തിരിപ്പിക്കുന്നത്. നഗരത്തിലേക്കു മെട്രോ എത്തുന്പോൾ ചാർജ് കുറയ്ക്കുന്നതു സംബന്ധിച്ച് ആലോചിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഉണ്ടാകില്ലെന്നാണു വിവരം. നഷ്ടത്തിലോടുന്ന മെട്രോയെ കുഴിയിലേക്ക് തള്ളിയിടുന്നതിനു തുല്യമാകും ചാർജ് കുറയ്ക്കുന്ന തീരുമാനമത്രേ. നിലവിലെ യാത്രാനിരക്കു കണക്കാക്കിയാൽ മെട്രോ മഹാരാജാസ് വരെ നീട്ടുന്പോഴേക്കും ചാർജ് ഇരട്ടിയാകും. മെട്രോ സർവീസ് നഗരത്തിലേക്ക് എത്തുന്പോൾ യാത്രാ നിരക്ക് കുറച്ചു സ്ഥിരം യാത്രികരെ മെട്രോയിലേക്ക് കൂടുതലായി അടുപ്പിക്കണമെന്നതാണു ഭൂരിഭാഗം പേരുടെയും ആവശ്യം. ആലുവ-പാലാരിവട്ടം റൂട്ടിൽ സർവീസ് നടത്തുന്ന കഐസ്ആർടിസി, സ്വകാര്യ ബസുകളുടെ ചാർജിനേക്കാൾ ഇരട്ടിയിയേറെ തുക മെട്രോ യാത്രയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു പരിഹാരം കാണണമെന്ന ആവശ്യമാണ് ആദ്യം മുതലേ ഉയരുന്നത്. ഇടത്തരം വരുമാനമുള്ളവരെക്കൂടി സ്ഥിരം യാത്രികരാക്കി മാറ്റാവുന്ന തരത്തിലുള്ള യാത്രാനിരക്കു വേണമെന്നാണ് യാത്രികരുടെ ആവശ്യം.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഏറെ പ്രതീക്ഷകളോടെയായിരുന്നു മെട്രോയുടെ വരവിനെ നോക്കികണ്ടത്. ഗതാഗത കുരുക്കിലമരാതെ സുഖപ്രദമായ യാത്രാ അനുഭ
വം ആസ്വദിക്കാമെന്ന ആഗ്രഹത്തിലായിരുന്നു കൊച്ചി നിവാസികൾ. പാലാരിവട്ടം ആലുവ റൂട്ടിലെ ഗതാഗതം കുരുക്കിനു ഒരു പരിധിവരെ അറുതിയായെങ്കിലും പാലാരിവട്ടം മുതൽ നഗരത്തിലേക്കുള്ള യാത്രയ്ക്കു സമയമേറെവേണം. മെട്രോ സർവീസ് നഗരത്തിലേക്കു വരുന്പോൾ ഇതിനു പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെങ്കിലും അതത്ര എളുപ്പമാകില്ല. ചെറു വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങാത്ത തരത്തിലുള്ള ഗതാഗത സൗകര്യവികസനമാണു മെട്രോയിലൂടെ നടപ്പിലാക്കേണ്ടത്.
യാത്ര മെട്രോയിൽ മാത്രം ഒതുങ്ങില്ല
കൊച്ചിയുടെ നഗരവീഥികൾ കീഴടക്കാൻ സ്മാർട്ട് ഓട്ടോകൾ രംഗത്തിറങ്ങിയെങ്കിലും അനുബന്ധ സർവീസുകൾ മോശമാണെന്നാണു പരാതി. ഇതിന് എത്രയും വേഗം പരിഹാരം കാണേണ്ടിയിരിക്കുന്നു. നഗരത്തിലെ ടാക്സി സന്പ്രദായങ്ങൾ ഏകീകരിക്കാനായി കൊച്ചി മെട്രോയാണു സ്മാർട്ട് ഓട്ടോകൾക്കു പിന്നിൽ. ആദ്യഘട്ടത്തിൽ 200 ഓട്ടോകളാണ് ഓണ്‍ലൈൻ സർവീസിന് ലഭ്യമാക്കിയിട്ടുള്ളത്. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു ഓണ്‍ലൈനിലൂടെ ആവശ്യമായ വാഹനം ബുക്ക് ചെയ്യാനും സാധിക്കും. ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനത്താൽ പ്രവർത്തിക്കുന്ന ഓട്ടോകളാണു നഗരത്തെ സ്മാർട്ട് ആക്കുന്നത്. ആധുനിക പാസഞ്ചേഴ്സ് ഇൻഫേർമേഷൻ പ്രകാരം ഓട്ടോ ഫെയർ, സഞ്ചരിച്ച ദൂരം, എടുത്ത സമയം, ടൂറിസ്റ്റ് ഇൻഫർമേഷൻ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം യാത്രക്കാരുടെ വൈകശമെത്തും. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചു ഓണ്‍ലൈനിലൂടെ ആവശ്യമായ വാഹനം ബുക്ക് ചെയ്യാനും സാധിക്കുമെന്നതും പ്രത്യേകതയാണ്. പിങ്ക് പെട്രോൾ, പോലീസ് കണ്ട്രോൾ റൂം എന്നിവയുമായി സ്മാർട്ട് ഓട്ടോറിക്ഷകൾ ബന്ധിപ്പിച്ചിട്ടുണെന്നതും പ്രത്യേകതയാണ്. കൂടാതെ, കൊച്ചി മെട്രോ അവതരിപ്പിച്ച കൊച്ചി വണ്‍ സ്മാർട്ട് കാർഡും സ്മാർട്ട് ഓട്ടോകളിൽ സ്വീകരിക്കും. എന്നാൽ, പൊതുഗതാഗതത്തിൽ സന്പൂർണ മാറ്റം വരുത്തുവാൻ ഇതൊന്നും പ്രാപ്തമല്ലെന്നാണു ആക്ഷേപം. രാത്രി എട്ടിനുശേഷം പാലാരിവട്ടം സ്റ്റേഷനിൽ വന്നിറങ്ങി കൊച്ചി ഭാഗത്തേയ്ക്കു വരേണ്ട യാത്രികർ കൂടുതൽ സമയം ബസുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. രാത്രി കാലങ്ങളിൽ ചില മെട്രോ സ്റ്റേഷനുകൾക്കു സമീപത്തുനിന്നു സ്വകാര്യ ബസുകളും ഓട്ടോറിക്ഷളും ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നും യാത്രികർ പറയുന്നു. കൂടാതെ ചില മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽ സ്വകാര്യ ബസുകൾ നിർത്തുന്നില്ലാത്തതും യാത്രികർക്കു വിനയാകുന്നു.
വിദ്യാർഥികളെ ഉൾപ്പെടുത്തിയാൽ സ്ഥിര വരുമാനം
സ്ഥിരം യാത്രികരുടെ കൂട്ടത്തിൽ വിദ്യാർഥികളെകൂടി ഉൾപ്പെടുത്താൻ സാധിച്ചാൽ മെട്രോയുടെ വരുമാനം വർധിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ പല സർവീസുകൾക്കും വിരലിലെണ്ണാവുന്ന യാത്രികർ മാത്രമേയുള്ളൂ. സ്വകാര്യ ബസുകളിൽ ഉൾപ്പെടെ വിദ്യാർഥികൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്പോൾ മെട്രോയിൽ സുഖപ്രദമാണു യാത്രയെന്നതു വിദ്യാർഥികൾക്കും താത്പര്യം വർധിക്കും. എന്നാൽ, ഇവരെ പിന്തിരിപ്പിക്കുന്ന കാര്യം അമിത ചാർജാണ്. വിദ്യാർഥികൾക്കായി പ്രത്യേക പരിഗണന നൽകിയാൽ ഇവർ കൂടുതലായി മെട്രോയിലെത്തുമെന്നാണു കരുതുന്നത്. ഇത് ചെറിയ രീതിയിലെങ്കിലും മെട്രോയുടെ വരുമാന വർധനവിനും കാരണമാകും. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായുള്ള സ്കൂളുകളിൽ ആയിര കണക്കിനു വിദ്യാർഥികളാണുള്ളത്. ഇവരിൽ ഒരു ശതമാനമെങ്കിലും മെട്രോയുടെ സ്ഥിരം യാത്രികരാക്കാനുള്ള നടപടികളാണു സ്വീകരിക്കേണ്ടത്. സ്കൂൾ ബസുകളെ ആശ്രയിച്ചാണു ഇവരിൽ ഭൂരിഭാഗംപേരും സഞ്ചരിക്കുന്നത്. ഇതിനുവേണ്ടിവരുന്ന ചെലവിനേക്കാൾ കുറഞ്ഞ തുകയിൽ മെട്രോയിൽ സഞ്ചരിക്കാൻ സാധിച്ചാൽ തീർച്ചയായും കുട്ടികൾ ഇതിനു തയ്യാറാകും. എന്നാൽ, വീടുകളിൽനിന്നു മെട്രോ സ്റ്റേഷനിലേക്കുള്ള വരവ്, തിരിച്ചുപോക്ക്, സ്റ്റേഷനുകളിൽനിന്നു സ്കൂളുകളിലേക്കും തിരികെയും എത്തുന്നതിനുള്ള സൗകര്യവും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള സൗകര്യം ഒരുക്കിയില്ലെങ്കിൽ മാതാപിതാക്കൾ മക്കളെ മെട്രോയിലേക്ക് അയക്കാൻ ഒരുക്കമാകില്ല.
കൊച്ചി മെട്രോയുടെ ആദ്യമാസ കളക്ഷൻ 4.62 കോടി രൂപയായിരുന്നുവെങ്കിൽ രണ്ടാം മാസത്തെ കണക്ക് ഇതുവരെ ലഭ്യമല്ല. ടിക്കറ്റ് ഇനത്തിൽനിന്നു മാത്രം മെട്രോയ്ക്കു ലഭിച്ച തുകയായിരുന്നു അത്. പ്രതിദിനം ശരാശരി 47,646 പേരാണു മെട്രോയെ അറിയാനും യാത്രയ്ക്കുമായി ആദ്യമാസം എത്തിയത്. എന്നാൽ, പിന്നീട് യാത്രികരുടെ എണ്ണം കുറഞ്ഞതിനോടൊപ്പം വരുമാനവും കുറഞ്ഞതായാണു അനൗദ്യോഹിക വിവരം. ആദ്യ മാസം അവധി ദിവസങ്ങളിൽ 98,000 പേർ വരെ ഒരു ദിവസം മെട്രോ യാത്ര നടത്തി. ജൂണ്‍ മാസം 17 നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. രണ്ടു ദിവസത്തിനുശേഷമാണു യാത്രക്കാർക്കായി മെട്രോയുടെ വാതിൽ തുറന്നു നൽകിയത്. ഉദ്ഘാടനം ചെയ്ത് ആദ്യ മാസം രാജ്യത്ത് ഒരു മെട്രോയ്ക്കും ലഭിക്കാത്ത അഭിമാനകരമായ നേട്ടമാണു കൊച്ചി മെട്രോ കരസ്ഥമാക്കിയത്. എന്നാൽ പിന്നീട് നിറം മങ്ങുന്ന കാഴ്ചയാണു കാണാൻ സാധിച്ചത്. പല കാരണങ്ങളാൽ തുടക്കത്തിലെ സ്വീകര്യത പിന്നീട് മെട്രോയ്ക്കു ലഭിച്ചില്ലെങ്കിലും വരും നാളുകളിൽ ഇതു നികത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മെട്രോ നഗരത്തിലേക്ക് എത്തുന്നതോടെ യാത്രികരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവ് രേഖപ്പെടുത്തും ഇവർ വിശ്വസിക്കുന്നു.
വാട്ടർ മെട്രോ വരും; വരാതിരിക്കില്ല
വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങൾ ഉപയോഗിച്ച് കൊച്ചിയിലെ ജലഗതാഗതം ആധുനികവത്കരിക്കാനുള്ള പദ്ധതിയാണു വാട്ടർ മെട്രോ. 2019 അവസാനത്തോടെ വാട്ടർ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.
കൊച്ചി മെട്രോയുടെ അനുബന്ധമായി ജർമൻ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റൻസ്റ്റാൾട്ട് ഫർ വെദർവബു(കഐഫ്ഡബ്ല്യു)വിന്റെ സഹകരണത്തോടെ 741. 28 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം 103 കോടി രൂപയാണ്.
വിശാല കൊച്ചി മേഖലയിൽ കഐംആർഎല്ലിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന യൂണിഫൈഡ് മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ (ഉംട) ഭാഗമായായിരുന്നു പദ്ധതി. നൂതന സുരക്ഷ ഉറപ്പാക്കിയ ബോട്ടുജട്ടികളും യാനങ്ങളും ഉൾപ്പെടുത്തിയ 76 കിലോമീറ്റർ ജലഗതാഗത മാർഗ വികസനമായിരുന്നു ലക്ഷ്യം. സുരക്ഷിതമായ ആധുനിക ബോട്ടുകളായിരുന്നു പദ്ധതിയിലെ പ്രധാന ഘടകം.
കരാർ ഉൾപ്പെടെ നടന്നെങ്കിലും പദ്ധതി നടത്തിപ്പിനു വേഗം കുറവാണെന്നാണു മറ്റൊരു ആക്ഷേപം. നിലവിലെ വേഗത്തിലാണു കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഒന്നാം ഘട്ട ഉദ്ഘാടനം വർഷങ്ങൾ നീളുമെന്നുറപ്പ്.
കാര്യക്ഷമത വർധിപ്പിക്കണം
പദ്ധതി നടത്തിപ്പിൽ കൂടുതൽ കാര്യക്ഷമതയുണ്ടായില്ലെങ്കിൽ പദ്ധതി ഫലം കാണില്ലെന്നുറപ്പ്. കൊച്ചി നഗരത്തിന്റെ വടക്കു പടിഞ്ഞാറും, തെക്ക് ഭാഗങ്ങളിൽ ഉള്ള ദ്വീപുകളെയും കൊച്ചിയുടെ കിഴക്ക് കടന്പ്രയാർ, ചിത്രപുഴ എന്നീ നദികൾ സംയോജിക്കുന്ന ചന്പക്കര കനാലിന്റെ ഇരുകരകളെയും നഗരവുമായി ബന്ധിപ്പിക്കുന്നതാണു വാട്ടർ മെട്രോ പദ്ധതി.
വൈഫൈ സൗകര്യമുള്ള ഏസി ബോട്ടുകളുടെ സർവീസുകൾക്കു പുറമെ വൈഫൈ സംവിധാനമുള്ള വിനോദകേന്ദ്രങ്ങളും ഉണ്ടാകും. പദ്ധതിയിൽ 38 ബോട്ട്ജെട്ടികളെയാണ് ഉൾപ്പെടുത്തിയിരുന്നത്. മഴക്കാലങ്ങളിലും വേലിയേറ്റ സമയത്തും യാത്രക്കാർക്ക് അസൗകര്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയ ഫ്ലോയിംഗ് ജെട്ടികളാണു വിഭാവനം ചെയ്തിരുന്നതെങ്കിലും നടപടികൾ കൂടുതൽ മുന്നോട്ട് പോയില്ലെന്നതാണു സത്യം. കൊച്ചി കോർപറേഷനു പുറമെ മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂർ നഗരസഭകൾക്കും കടമക്കുടി, എളങ്കുന്നപ്പുഴ, മുളവുകാട്, ചേരാനല്ലൂർ, വരാപ്പുഴ, കുന്പളം പഞ്ചായത്തുകൾക്കും വാട്ടർ മെട്രോയുടെ പ്രയോജനം ലഭിക്കുന്ന പദ്ധതിയായിരുന്നു വിഭാവനം ചെയ്തിട്ടുള്ളത്. എയ്കോം കണ്‍സോർഷ്യമാണു വാട്ടർ മെട്രോ പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റ്. 38 കോടി രൂപയുടേതാണു കരാർ. ബോട്ടുകൾ വാങ്ങുന്നതും ബോട്ടുജെട്ടികളുടെ നിർമാണവുമെല്ലാം ജനറൽ കണ്‍സൾട്ടന്റിന്റെ മേൽനോട്ടത്തിലായിരിക്കും. മെട്രോ നിർമാണത്തിലും അനുബന്ധ വികസന പദ്ധതികളിലും വലിയ കല്ലുകടി ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും വരും നാളുകളിൽ ഉണ്ടായിക്കൂടെന്നില്ല.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top