അച്ഛാ ദിന്‍ വന്നു അംബാനിമാര്‍ക്ക്‌
അച്ഛാ ദിന്‍ വന്നു അംബാനിമാര്‍ക്ക്‌
യുപിഎ സർക്കാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ചപ്പോൾ അതിനെതിരേ ബിജെപി നേതാക്കളായ അരുൺ ജെയ്റ്റ്ലിയെയും സുഷമ സ്വരാജിനെയും പോലുള്ളവർ പാചകവാതക സിലിണ്ടറുകളും മുന്നിൽവച്ചു സമരം നടത്തിയതിന്‍റെ ചിത്രം പലരുടെയും മനസിലുണ്ടാവും. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തെയും യുപിഎ സർക്കാരിന്‍റെ അഴിമതികളെയും പറ്റി മാത്രമേ അന്നു വാർത്തകൾ ഉണ്ടായിരുന്നുള്ളു. രാജ്യത്തിനും ജനങ്ങൾക്കും അച്ഛാ ദിൻ വാഗ്ദാനം ചെയ്താണു ബിജെപി അധികാരത്തിലേറിയത്. പക്ഷേ വാഗ്ദാനം ചെയ്യപ്പെട്ട 15 ലക്ഷം രൂപ ആരുടെയും ബാങ്ക് അക്കൗണ്ടിലേക്കു വന്നില്ല. വിലകൾ കൂടിയതല്ലാതെ കുറഞ്ഞുമില്ല.

സാധാരണ ജനങ്ങളുടെ ക്ഷേമത്തിൽ സർക്കാരിന് എത്രമാത്രം ആകാംക്ഷയുണ്ട്? കണക്കുകൾ തന്നെ സംസാരിക്കും. അന്താരാഷ്‌ട്ര വിപണിയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു വീപ്പ (159 ലിറ്റർ) ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 52.41 ഡോളർ. (ക്രൂഡോയിൽ ശുദ്ധീകരിച്ചാണു പെട്രോളും ഡീസലും വിമാന ഇന്ധനവും മണ്ണെണ്ണയുമൊക്കെ എടുക്കുന്നത്.)

കൊച്ചിയിൽ ഞായറാഴ്ച ഒരു ലിറ്റർ പെട്രോളിന്‍റെ വില 71.94 രൂപ. ഡീസൽ വില 61.19 രൂപ. സമീപകാലത്തു ക്രൂഡോയിൽ വില ഏറ്റവുമധികം ഉയർന്നത് 2008 ലായിരുന്നു. 2008 ജൂണിൽ അന്താരാഷ്‌ട്ര ക്രൂഡോയിൽ വില ഒരു വീപ്പയ്ക്ക് 156.62 ഡോളർ. യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചിരുന്ന അക്കാലത്ത് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 50.56 രൂപയും ഡീസൽ വില 34.80 രൂപയും. ഇന്നത്തേക്കാൾ ഏകദേശം 20 രൂപ കുറവ്!

ദിവസവും കൂടുന്ന വില

ഇന്നു ദിവസവും വില മാറുന്നു. ആരും പ്രതിഷേധിക്കുന്നില്ല! രാജ്യത്ത് ഏകീകൃത നികുതിസമ്പ്രദായമായ ജിഎസ്ടി ജൂലൈ ഒന്നിനു നിലവിൽവന്നപ്പോൾ പെട്രോളിനെയും ഡീസലിനെയും അതിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പെട്രോൾ- ഡീസൽ വിലയിൽ 8-10 ശതമാനം വർധനയാണുണ്ടായത്. ആരും ശ്രദ്ധിക്കുന്നുപോലുമില്ല!

വീപ്പയ്ക്ക് (159 ലിറ്റർ) 52.41 ഡോളർ (3296.59 രൂപ) കണക്കിൽ ഇന്ത്യയിലെത്തുന്ന ക്രൂഡോയിലിന് ഒരു ലിറ്ററിന്‍റെ വില 20. 73 രൂപ. ശുദ്ധീകരണച്ചെലവും ഗതാഗതച്ചെലവുമൊക്കെയായി ഒരു ലിറ്ററിന് ഏകദേശം പത്തു രൂപയാകും. അതു കൂടി കൂട്ടുമ്പോൾ ഒരു ലിറ്റർ പെട്രോളിനോ ഡീസലിനോ എണ്ണശുദ്ധീകരണശാലയിലെ വില ലിറ്ററിന് 30.73 രൂപ. അതാണു പൊതുജനങ്ങൾക്ക് 71.94 രൂപയ്ക്കും 61.19 രൂപയ്ക്കും ലഭിക്കുന്നത്. പെട്രോളിനു ലിറ്ററിനു 40 രൂപയും ഡീസലിനു ലിറ്ററിനു 30 രൂപയും കൊള്ളലാഭമെടുക്കുന്നതു സർക്കാരും എണ്ണക്കമ്പനികളും ചേർന്ന്. ഈ കൊളളലാഭത്തിൽ സിംഹഭാഗവും നികുതിയായി സർക്കാരിലേക്കു പോകുന്നു.

നേട്ടം കുത്തകകൾക്ക്

സർക്കാരിന്‍റെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് എണ്ണക്കമ്പനികൾക്കു സ്വതന്ത്രമായി വില നിശ്ചയിക്കാനുള്ള അധികാരം 2010 ജൂലൈ 25നു നൽകിയതോടെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുതിച്ചുയർന്നത്. 2010 ജൂലൈയിൽ പെട്രോളിനു ലിറ്ററിനു 47.93 രൂപയും ഡീസലിന് 34.80 രൂപയുമായിരുന്നു വില. പെട്രോൾ വില ഇപ്പോൾ ഇരട്ടിയോളമായതിന്‍റെ പ്രധാന ഗുണഭോക്താക്കൾ സ്വകാര്യ എണ്ണക്കമ്പനികളാണ്.

അംബാനിയുടെ റിലയൻസും എസ്സാർ ഓയിലും ഷെൽ ഇന്ത്യയുമാണു രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കന്പനികൾ. പെട്രോൾ വിലനിയന്ത്രണം എടുത്തുകളയുന്നതിനുമുന്പ് പൊതുമേഖലാ എണ്ണക്കന്പനികൾ വിറ്റിരുന്നതിനേക്കാൾ കൂടിയ നിരക്കിലാണ് ഇവർ പെട്രോളും ഡീസലും വിറ്റിരുന്നത്. അതിനാൽ വില്പന താരതമ്യേന കുറവായിരുന്നു. ക്രൂഡോയിൽ വില അന്താരാഷ്‌ട്ര മാർക്കറ്റിൽ വീപ്പയ്ക്ക് 150 ഡോളറായി ഉയർന്നപ്പോൾ ഇവർക്കു പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. റിലയൻസ് പെട്രോൾ പന്പുകൾ പലതും പൂട്ടി. എസ്സാർ ഓയിലിന്‍റെ പ്രവർത്തനംതന്നെ നിലച്ച മട്ടായി.


അന്താരാഷ്‌ട്ര മാർക്കറ്റിൽ പിന്നീടു വില കുറഞ്ഞത് ഇവർക്ക് ആശ്വാസമായെങ്കിലും സർക്കാർ പെട്രോൾ വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ് പൊതുമേഖലാ എണ്ണക്കന്പനികളുമായി മത്സരിക്കാനുള്ള ശേഷി ഇവർക്കു നൽകിയത്. എസ്സാർ പുതുതായി 1000 ഔട്ട്‌ലെറ്റുകളും റിലയൻസ് 900 ഔട്ട്‌ലെറ്റുകളും തുറന്നു. 2016- 17ൽ റിലയൻസ്, എസ്സാർ, ഷെൽ ഇന്ത്യ എന്നീ മൂന്നു സ്വകാര്യ എണ്ണക്കമ്പനികളുടെയും കൂടി മാർക്കറ്റ് ഷെയർ 12 ശതമാനം കൂടി. ഇതനുസരിച്ചു പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ മാർക്കറ്റ് ഷെയറിൽ 3.5 ശതമാനവും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‍റെ മാർക്കറ്റ് ഷെയറിൽ 5.3 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്‍റെ മാർക്കറ്റ് ഷെയറിൽ 2.8 ശതമാനവും കുറവുണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശൃംഖല ഇപ്പോൾ റിലയൻസിനുണ്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള എണ്ണ ശുദ്ധീകരണശാലയിൽ പ്രതിദിനം 12.4 ലക്ഷം വീപ്പ എണ്ണ ശുദ്ധീകരിക്കാനാവും. ആന്ധ്രയിലെ റിലയൻസിന്‍റെ എണ്ണക്കിണറുകൾ കൂടുതൽ എണ്ണ ഉത്പാദനത്തിനു സജ്ജമായി. ഇവിടെനിന്നുള്ള എണ്ണ കൂടുതലായി മാർക്കറ്റിലെത്തുകയും രാജ്യത്തെന്പാടുമുള്ള റിലയൻസ് പന്പുകൾ വഴി കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ വിറ്റഴിയുകയും ചെയ്യുന്പോൾ അംബാനിയുടെ പണപ്പെട്ടിയാണു നിറയുക.

പെട്രോളിയം ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളിലുള്ളതിനേക്കാൾ വളരെക്കൂടുതലാണ് ഇന്ത്യയിലെ നികുതി. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലെല്ലാം ഇന്ത്യയിലേക്കാൾ വില കുറവാണ്.

സർക്കാർ കനിയണം

രാജ്യത്തു നേരത്തേ പെട്രോളിയം വില നിയന്ത്രിച്ചിരുന്നതു വാല്യൂ സ്റ്റോക്ക് പ്രൈസിംഗ് (വിഎസ്എ) അഡ്മിനിസ്ട്രേറ്റീവ് പ്രൈസ് മെക്കാനിസം (എപിഎം) സംവിധാനങ്ങൾ വഴി ആയിരുന്നു. 2002 ഏപ്രിൽ ഒന്നു മുതൽ അന്താരാഷ്‌ട്രവിലയെ അടിസ്ഥാനമാക്കി വില ഈടാക്കാൻ തുടങ്ങി. സർക്കാരിനു വേണമെങ്കിൽ ഇനിയും വിലനിയന്ത്രണം ഏർപ്പെടുത്താവുന്നതേയുള്ളു. നേരത്തേ നടത്തിയിരുന്ന എപിഎം രീതിയിലെ തെറ്റുകുറ്റങ്ങൾ പരിഹരിച്ച് വിലനിർണയം നടത്താം. പെട്രോൾ, ഡീസൽ വില ദിവസവും കൂട്ടാൻ അനുവദിച്ചു സ്വകാര്യത എണ്ണക്കമ്പനികൾക്കു കൊള്ളലാഭമെടുക്കാൻ കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പൂർണമായും എടുത്തുകളയുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
സബ്സിഡികൾ നിർത്തലാക്കുന്നതു സന്പദ്ഘടനയുടെ ആരോഗ്യത്തിനു ഗുണകരമാണെന്നു സാന്പത്തിക വിദഗ്ധർ പലരും വാദിക്കുന്നു. സാധാരണ ജനങ്ങളുടെ സാന്പത്തികാരോഗ്യം ആർക്കും പ്രശ്നമല്ലല്ലോ!

സജി സിറിയക്