ആനകളുടെ കൂട്ടുകാരി
ആനകളുടെ  കൂട്ടുകാരി
ബംഗളൂരുവിലെ ഇംഗ്ലീഷ് മീഡിയം സ്്കൂളിൽ പഠിക്കുന്പോൾ ഇ ഫോർ എലിഫന്‍റ് എന്ന് പഠിച്ചപ്പോൾ ആനയുടെ ചിത്രം കണ്ട് സ്വപ്ന എന്ന പെണ്‍കുട്ടി അത്ഭുതത്തോടെ അതു നോക്കിയിരിക്കണം. ബാംഗ്ലൂർ ഡെയ്സിൽ പിന്നെ കാര്യമായി ആനയും ആനക്കാര്യവും അവളുടെ മനസിലേക്ക് ചങ്ങലപൊട്ടിച്ച് വന്നതുമില്ല.

ആനകളുടേയും ആനക്കന്പക്കാരുടേയും പൂരങ്ങളുടേയും ഉത്സവങ്ങളുടേയും നാടായ കൊടകരയിലാണ് സ്വപ്നയെന്ന പെണ്‍കുട്ടിയുടെ തായ്‌വേരുകളെങ്കിലും സ്വപ്ന ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവിലാണ്. അതുകൊണ്ടുതന്നെ ബംഗളൂരുവെന്ന മെട്രോസിറ്റിയുടെ അന്തരീക്ഷത്തിൽ ജനിച്ചുവളർന്ന സ്വപ്നയ്ക്ക് ആനക്കന്പം തീരെയില്ലായിരുന്നു. ചെറിയ സ്വപ്നക്കുട്ടി വലിയ കുട്ടിയായി കല്യാണമൊക്കെ കഴിഞ്ഞ് സ്വപ്ന വിനീഷ് എന്ന വീട്ടമ്മയായി. ഭർത്താവിന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്ന് സ്വപ്ന ബംഗ്ലൂംഗളൂരു എന്ന മെട്രോ സിറ്റിയിൽ നിന്നു നാട്ടിലെത്തി. ആനയും ആനക്കന്പക്കാരും ഉത്സവാഘോഷങ്ങളും പേരുകേട്ട നിരവധി ആനകളുമുള്ള തൃശൂരിലേക്ക്. കൊടകര കാവിൽപ്പാടത്തേക്ക്. സ്വപ്നയുടെ ജീവിതത്തിലേക്ക് ആനകളും ആനകളോടുള്ള ഇഷ്ടവും ആനച്ചന്തത്തോടെ കടന്നുവന്നതും അപ്പോഴാണ്.

സ്വപ്നയുടെ സൗഹൃദങ്ങളുടെ നെറ്റ്‌വർക്കിലേക്ക് കരിവീരൻമാർ കടന്നെത്തിയത് തോട്ടാൻ കേശവന്‍റെ രൂപത്തിലാണ്. ആനകളും ആനക്കാര്യവും തലയ്ക്കുപിടിക്കാതെയും മനസിലേറ്റാതേയും ഹൃദയത്തിൽ പിടിക്കാതെയും കഴിഞ്ഞിരുന്ന സ്വപ്ന തോട്ടാൻകേശവൻ എന്ന ആനയെക്കുറിച്ച് കേൾക്കുന്നത് സുഹൃത്തായ ബിന്ദു എന്ന അധ്യാപികയിൽ നിന്നാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പരിശീലനം നൽകാൻ പോയപ്പോഴാണ് ബിന്ദുവിൽ നിന്നും സ്വപ്ന തോട്ടാൻ കേശവനെക്കുറിച്ച് അറിയുന്നത്. തോട്ടാൻ കേശവനെക്കുറിച്ചുള്ള കഥകളും വിവരണങ്ങളും സ്വപ്നയുടെ മനസിലേക്ക് ഭംഗിയായി ആഴത്തിൽ കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടു. അങ്ങനെയാണ് കേശവനെ കാണാൻ സ്വപ്നയെത്തുന്നത്.

ഒരു ബിന്ദുവിൽ നിന്നുമുള്ള ആനക്കന്പത്തിന്‍റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. സ്വപ്നയ്ക്ക് തോട്ടാൻ കേശവന്‍റെ അടുത്തേക്ക് പോകണമെന്നായി ആശ. ആനപ്രാന്തൻമാരെ ഒരുപാട് കണ്ടിട്ടുള്ള കേശവന്‍റെ ഉടമയ്ക്കും പാപ്പാന്മാർക്കും സ്വപ്നയുടെ കന്പം വെറും നേരന്പോക്കല്ലെന്ന് മനസിലായി. അവർ ആനയുടെ അടുത്തുചെല്ലാൻ സ്വപ്നക്ക് അനുവാദംകൊടുത്തു. ജീവിതത്തിലാദ്യമായി ആനയുടെ വളരെ തൊട്ടടുത്ത് സ്വപ്നയെത്തി. ഒരു കൈയകലത്തിൽ നിന്ന് സ്വപ്ന ആദ്യം ആനയെ കണ്ടു. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ചില ചലനങ്ങളിലൂടെ സ്വപ്നയുടെ കുശലാന്വേഷണങ്ങൾക്ക് കേശവൻ മറുപടി പറയുന്നതാണ് കണ്ടത്. ഉടമയും പാപ്പാന്മാരും ഇതുകണ്ട് ആശ്ചര്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു. ഒരുപാട് ആനകളുമായി സൗഹൃദം സ്ഥാപിക്കുന്നതിന്‍റെ ആദ്യപടി.തോട്ടാൻ കേശവൻ ഒരു നിമിത്തമായിരുന്നു. ആനകളുടെ കൂട്ടുകാരിയെന്ന വിശേഷണത്തിലേക്ക് സ്വപ്ന വിനിഷീനെ മാറ്റാനുള്ള നിമിത്തം.

പൂരത്തിന്‍റെ നാടായ തൃശൂരിൽ ആനപ്രേമികളും ആനക്കന്പക്കാരും ആയിരങ്ങളാണ്. അവർക്കിടയിലാണ് ആനകളോടുള്ള ഇഷ്ടവുമായി സ്വപ്ന പുതിയ ഗജസൗഹൃദങ്ങൾ തേടുന്നത്. ആനക്കന്പം ആണുങ്ങൾക്ക് മാത്രമുള്ളതല്ലെന്നും ആനകളെ സ്നേഹിക്കാനും ആനക്കന്പം കൂടാനും സ്ത്രീകൾക്കും പറ്റുമെന്ന് സ്വപ്ന സ്വന്തം ജീവിതം കൊണ്ടു തെളിയിച്ചു. ആനകളുമായുള്ള തന്‍റെ സൗഹൃദം സ്വപ്ന വളരെ ഗൗരവത്തിൽ തന്നെയാണ് നോക്കിക്കാണുന്നത്. വെറുതെ ആനയെ കളിപ്പിച്ചും ലാളിച്ചും, ആ ഭംഗിയും തലപ്പൊക്കവും ആനച്ചന്തവും ആസ്വദിച്ച് കാഴ്ചക്കാരി മാത്രമാകാൻ താനില്ലെന്നാണ് സ്വപ്ന പറയുന്നത്. ആനകളുടെ ക്ഷേമത്തിന് വേണ്ടി സാധ്യമായതെന്നും ചെയ്യാനാണ് സ്വപന ആഗ്രഹിക്കുന്നതും ചെയ്യുന്നതും. ആനക്കന്പം വെറും വാക്കിലൊതുക്കുന്നില്ല സ്വപ്ന വിനീഷ്. ബിരുദാനന്തര ബിരുദധാരിയായ ഈ 33 കാരിക്ക് ഇപ്പോൾ ആനകളും ആനകളുമായുള്ള ചങ്ങാത്തവും ജീവിതത്തിന്‍റെ ഭാഗമാണ്.


തോട്ടാൻ കേശവനുമായി തുടങ്ങിയ ആനക്കൂട്ട് പിന്നെ വളർന്നു. പിന്നെ പതിയെപ്പതിയെ മറ്റാനകളുമായി കൂട്ടുകൂടി. ആനകളെക്കുറിച്ച് കൂടുതലറിയാൻ ആനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചു. ആനകളെ കണ്ടറിയാനും തൊട്ടറിയാനും വളരെ അടുത്തു നിന്ന് അറിയാനും ഉത്സവപ്പറന്പുകളിലും കെട്ടുതറകളിലും സ്വപ്ന വിനീഷ് എത്തി. ഓരോ ആനയുടേയും സവിശേഷതകൾ എന്തൊക്കെയാണെന്ന് സ്വപ്ന മനസിലാക്കാൻ തുടങ്ങി. അല്ലെങ്കിൽ മനസിലാകാൻ തുടങ്ങി. ആനകളെ സ്നേഹത്തോടെ തൊട്ടുതലോടി തീറ്റ കൊടുത്ത് അവർക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി മാറാൻ പിന്നെ ഒരുപാട് സമയമൊന്നും വേണ്ടിവന്നില്ല. ഫേസ്ബുക്കിലും വാട്സ് ആപ്പിലും കിട്ടാത്ത അപൂർവമായ സൗഹൃദക്കൂട്ടായ്മയുടെ നേർക്കാഴ്ചയാണ് സ്വപ്നയുടെ ജീവിതം. ഗജസൗഹൃദങ്ങളുടെ ചങ്ങലകിലുക്കം നിറഞ്ഞ സ്വപ്നജീവിതം. ഭർത്താവ് വിനീഷും മക്കളായ അലനും ആൻഡ്രിയയും ഇടംവലം നിന്ന് സ്വപ്നക്കെല്ലാ പിന്തുണയും പ്രോത്സാഹനവും നൽകുന്നു.

സ്കൂൾ കോളജ് പഠനകാലത്തും ബംഗളൂരു ജീവിതത്തിലും കിട്ടാത്ത സൗഹൃദങ്ങളുടെ വലിയൊരു നെറ്റ് വർക്കാണ് ഇപ്പോൾ സ്വപ്നക്കുള്ളത്. കേട്ടാൽ ആരും കൊതിക്കുന്ന വിസ്മയിക്കുന്ന, ഒരൽപ്പം പേടിയോടെ മാത്രം നോക്കിക്കാണുന്നവരാണ് സ്വപ്നയുടെ കൂട്ടുകാർ. ഗജവീരന്മാരുമായുള്ള സൗഹൃദക്കൂട്ടിൽ വയലൂർ പരമേശ്വരൻ, തിരുവന്പാടി ശിവസുന്ദർ തുടങ്ങിയ പേരുകേട്ട ലക്ഷണമൊത്ത, ഉത്സവപ്പറന്പുകളിലെ സൂപ്പർതാരങ്ങളായ ഗജവീരന്മാരുമുണ്ട്. ഏതു തിരക്കിനിടയിലും ഇവർ തന്‍റെ ശബ്ദം തിരിച്ചറിയുമെന്ന് സ്വപ്നപറയുന്നു. ആണുങ്ങൾക്കു പോലും അടുത്തു ചെല്ലാൻ പേടിയുള്ള വയലൂർ പരമേശ്വരനെ ഡാ പരമൂ എന്ന് സ്വപ്ന നീട്ടിവിളിച്ചാൽ തലകുലുക്കി വിനയത്തോടെ സ്നേഹത്തോടെ പ്രത്യഭിവാദ്യം ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെ. അതൊരു ചട്ടം പഠിപ്പിക്കലിന്‍റെ ശിക്ഷണാപാഠമല്ല, മറിച്ച് സ്നേഹത്തിന്‍റെ ചട്ടം പഠിച്ചതിന്‍റെ പ്രത്യഭിവാദ്യമാണ്.

വീട്ടമ്മയുടെ ഉത്തരവാദിത്വങ്ങളും സ്വകാര്യ കോളജിലെ അധ്യാപനവും കഴിഞ്ഞ് ബാക്കിയുള്ള സമയം ആനകളുമായി കൂട്ടുകൂടാൻ ഉപയോഗപ്പെടുത്തുന്പോൾ അതേറ്റവും ഭംഗിയായി പരമാവധി ഉപയോഗിക്കാനാണ് സ്വപ്നയുടെ ശ്രമം. ഇപ്പോൾ ആനകളെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതുന്നതിന്‍റെ തിരക്കിലാണ് ആനകളുടെ ഈ കൂട്ടുകാരി. ആനകളെക്കുറിച്ച് താനറിഞ്ഞ, താൻ കണ്ടും കേട്ടും തൊട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞ കാര്യങ്ങളും അനുഭവക്കുറിപ്പുകളുമാണ് പുസ്തകത്തിലുള്ളത്. വിശ്വഗജസേവാസമിതി എന്ന പേരിൽ ആരംഭിച്ചിട്ടുള്ള ആഗോള സംഘടനയുടെ സെക്രട്ടറി കൂടിയാണ് സ്വപ്ന. ഭർത്താവ് പി.വി. വിനീഷും ഇതിന്‍റെ ഭാരവാഹിയായി എല്ലാ പിന്തുണയോടും കൂടി സ്വപ്നക്കൊപ്പമുണ്ട്. ആനകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയെടുക്കാനുള്ള സ്വപ്നവും സ്വപ് നയ്ക്കുണ്ട്.

ആനകളെ സ്നേഹിക്കണമെങ്കിൽ ആനയോളം പോന്ന മനസുവേണമെന്ന് പറയാറുണ്ട്. എന്നാൽ മാത്രമേ ആനയ്ക്ക് നമ്മെ തിരിച്ചു സ്നേഹിക്കാൻ തോന്നുകയുള്ളുവത്രെ. സ്വപ്നയുടെ ആന സ്നേഹത്തിന് ആനയോളം വലുപ്പമുണ്ടെന്ന് തിരിച്ചുകിട്ടുന്ന ആനസ്നേഹം ബോധ്യപ്പെടുത്തുന്നു. അത് നിലനിൽക്കട്ടെ...സഹ്യപുത്രന്മാരെ മതിവരോളം സ്നേഹിച്ച് സ്വപ്ന തന്‍റെ ഗജസ്നേഹത്തിന്‍റെ സൗഹൃദവലയം ആനയോളം വലുപ്പത്തിലാക്കട്ടെ.....

ജോണ്‍ കോപ്ലി