Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തട്ടിപ്പുകളുടെ ലോകം
തട്ടിപ്പുകളുടെയും ഇതിന് ഇരയാകുന്നവരുടെയും എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതിനു കാരണമെന്തെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരാണു തട്ടിപ്പുകൾക്ക് ഇരയാകുന്നതെന്നു ധരിച്ചാൽ തെറ്റി. ഉന്നത വിദ്യാഭ്യാസം നേടിയവരും സമൂഹത്തിൽ ഉന്നത തലങ്ങളിലുള്ളവരുമാണു തട്ടിപ്പുകൾ നടത്തുന്നതിലും ഇരയാകുന്നതിലും മുന്നിൽ. മുൻകാല തട്ടിപ്പുകൾ നോക്കിയാൽ ഇതു വ്യക്തമാകും. കൊച്ചിയിൽ അടുത്തകാലത്തു നടന്ന രണ്ടു വലിയ തട്ടിപ്പുകളാണ് റൈസ് പുള്ളർ തട്ടിപ്പും മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പും.
ഇതിൽ റൈസ് പുള്ളർ തട്ടിപ്പിന്റെ പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത കേട്ടാൽ ഞെട്ടും. എംബിഎക്കാരനായ യുവാവാണു തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇനി ഇരയായവരുടെ കാര്യമാണേൽ പറയുകയേവേണ്ട. സമൂഹത്തിൽ അറിയപ്പെടുന്നവരും സാന്പത്തികമായി ഉയർച്ചയിലുള്ളവരുമാണു തട്ടിപ്പിന് ഇരയായത്. സിനിമാ മേഖലയിൽനിന്നുള്ളവർ ഉൾപ്പെടെ ഇതിൽപ്പെടുന്നു. തട്ടിപ്പുകാർ ഇവരെ വലയിലാക്കിയെന്നു പറയുന്നതിനേക്കാൾ ഇവർ തട്ടിപ്പുകാരെ തേടിയെത്തിയെന്നു പറയുന്നതാകും നല്ലത്. അത്ഭുത സിദ്ധിയുണ്ടെന്ന തെറ്റിദ്ധാരണയിലാണു ഭൂരിഭാഗംപേരും തട്ടിപ്പിന് ഇരയായത്. മണിചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടത്തിയവരിൽ പിടിയിലായവരുടെ വിദ്യാഭ്യാസ യോഗ്യത എൻജിനിയറിംഗും അതിനു മുകളിലുമാണ്. ഇവരുടെ വലയിൽ അകപ്പെട്ടവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർതന്നെ. ലക്ഷങ്ങൾ മുടക്കി പഠനം നടത്തിയശേഷം ഇതുവരെ ജോലിയൊന്നും ലഭിക്കാത്ത നൂറുകണക്കിനു യുവതീയുവാക്കളാണു തട്ടിപ്പിന് ഇരയായത്. ഇത്തരം തട്ടിപ്പുകളുടെ പിന്നാന്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം.
റൈസ് പുള്ളറിൽ ഭാഗ്യം പറന്നിറങ്ങും!
റൈസ് പുള്ളർക്ക് അത്ഭുത സിദ്ധിയുണ്ടെന്നു പറഞ്ഞാണു തട്ടിപ്പുകൾ. കൈവശം വയ്ക്കുന്നവരുടെ സന്പത്തു പെരുകുമെന്നും ഇതിലടങ്ങിയിരിക്കുന്ന ലോഹത്തിനു കോടികൾ വിലമതിക്കുമെന്നും പറഞ്ഞുള്ള തട്ടിപ്പാണു റൈസ് പുള്ളറിന്റെ പിന്നിലുള്ളത്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുവെന്നതാണു സത്യം. ഒരാഴ്ചമുന്പ് ഇത്തരത്തിലൊരു തട്ടിപ്പാണു കാലടി പോലീസ് പിടികൂടിയത്.
അത്ഭുത സിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്നു പറഞ്ഞു നിരവധി പേരിൽനിന്നും കോടികൾ തട്ടിയെടുത്ത കേസിൽ ആന്ധ്രപ്രദേശ് സൈനിക്പുരി ഡിഫൻസ് കോളനിയിൽ മദനമോഷ രാജു(36)വാണു കാലടി പോലീസിന്റെ പിടിയിലായത്. എംബിഎ ബിരുദധാരിയായ പ്രതി യഥാർഥ പേര് മറച്ചുവച്ച് ജോണ്‍ മിൽട്ടണ്‍ എന്ന പേരിലാണു തട്ടിപ്പ് നടത്തിയത്. ഇതേപേരിൽ തിരിച്ചറിയൽ കാർഡും ഫോണ്‍ കണക്ഷനും തരപ്പെടുത്തിയതിനുശേഷം ഇതുപയോഗിച്ച് ഇടപാടുകാരെ ബന്ധപ്പെടുന്നതാണു രീതി. ഇടപാടുകാരെ വശീകരിക്കുന്ന രീതിയിൽ സംസാരിക്കുന്ന പ്രതി, റൈസ് പുള്ളറിന് അത്ഭുത ശക്തിയുണ്ടെന്നും ഇതിൽ ഇറിഡിയം അടങ്ങിയ ചെന്പ് കുടമുണ്ടെന്നും ഇതിലുള്ള ഇറിഡിയത്തിന്റെ ശക്തിയനുസരിച്ച് വൻവില ലഭിക്കുമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.
റൈസ് പുള്ളറിന്റെ ശക്തി പരിശോധന എന്ന പേരിൽ അരിമണി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി കൃത്രിമത്വം സൃഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. വിദേശരാജ്യങ്ങളിൽ വൻ ഡിമാൻഡുള്ള റൈസ് പുള്ളർ വിലയ്ക്കു വാങ്ങി നൽകാമെന്നും പറഞ്ഞ് ലക്ഷങ്ങളാണ് ഇയാൾ ഇടപാടുകാരിൽനിന്നു വാങ്ങിയിരുന്നത്. ഹൈദരാബാദ് കേന്ദ്രമായ മാക്സി സൊലൂഷൻസ് എന്ന കന്പനി ശക്തിയുള്ള റൈസ് പുള്ളർ കോടികൾ വിലയിട്ടു തിരികെ വാങ്ങുമെന്നും അറിയിച്ച് ഇയാൾ ഇടപാടുകാരിൽനിന്നു വലിയ തുക അഡ്വാൻസായി സ്വീകരിക്കും. തിരികെ വാങ്ങുന്ന റൈസ് പുള്ളറിന്റെ തുക ബാങ്ക് അക്കൗണ്ടിലേക്കു വരുമെന്നാണു പ്രതി ഇടപാടുകാരെ അറിയിച്ചിരുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി കോടികളാണു പ്രതി തട്ടിയെടുത്തത്. പ്രതിയുടെ കൂട്ടാളികളാണു റൈസ് പുള്ളർ വില്പനയ്ക്കായി വൻകിട ഹോട്ടലുകളിൽ എത്തി തട്ടിപ്പിനു സഹായിക്കുന്നത്. ആഡംബര ഹോട്ടലുകളിലാണ് ഇവർ ഇടപാടുകാരെ വിളിച്ചു വരുത്തി തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യമായി സൂക്ഷിക്കാൻ കൂടുതലായും നേരിട്ടുള്ള പണമിടപാടുകളാണു നടത്തുന്നത്.
ചോദ്യം ചെയ്ത പോലീസ് പോലും ഞെട്ടി
റൈസ് പുള്ളർ തട്ടിപ്പിൽ പ്രതിയെ ചോദ്യം ചെയ്ത പോലീസ് അക്ഷരാർഥത്തിൽ ഞെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള വലിയൊരു ശൃംഖല തന്നെ സംസ്ഥാനത്തുടനീളം ഉണ്ടെന്നാണു പോലീസിനു ലഭിച്ച സൂചന.
സിനിമ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെ തട്ടിപ്പിന് ഇരയായി. ബാങ്ക് മുഖേനയല്ലാതെ നേരിട്ടുള്ള പണമിടപാടുകളാണ് ഇക്കൂട്ടർ നടത്തിയിരുന്നത്. കള്ളപ്പണം വെളിപ്പിക്കാനുള്ള ഒരു മാർഗമായാണ് ഇത്തരത്തിലുള്ള തിരിമറികൾ നടത്തിയതെന്നുമാണ് അധികൃതർ നൽകുന്ന വിവരം. പ്രതിയെ കോയന്പത്തൂരിലെ വൻകിട ഹോട്ടലിൽനിന്നും പോലീസ് അറസ്റ്റ് ചെയ്യുന്പോൾ പ്രമുഖ സീരിയൽ നടനും പണം നൽകാൻ എത്തിയിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിനിമ നിർമാണ കന്പനിയുടെ ഉടമയും ഇയാളുടെ വലയിൽപെട്ടിട്ടുണ്ട്. പണം തട്ടിയെടുത്തെന്ന മേക്കാലടി സ്വദേശിയുടെ പരാതിയിലാണു പ്രതി വലയിലായത്. കേസുമായി ബന്ധപ്പെട്ട് മുപ്പതു ലക്ഷം നഷ്ടപ്പെട്ട കളമശേരി സ്വദേശിയായ ഒരാളും പരാതിയുമായി എത്തിയിട്ടുണ്ട്.
റൈസ് പുള്ളർ എന്നാൽ വെറും ലോഹ ഉരുപ്പടി
ഇറിഡിയം ലോഹത്തിൽ നിർമിച്ചതും ഇതിന്റെ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളർ. മറ്റു ലോഹങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിനും ആണവ ഉപയോഗത്തിനുള്ള സന്പുഷ്ട യുറേനിയത്തിന്റെ നിർമാണത്തിനും ഇറിഡിയം ഉപയോഗിക്കാറുണ്ട്. മഷി ഒഴിച്ച് ഉപയോഗിക്കുന്ന പേനയുടെ നിബ് നിർമിക്കാനും ഇറിഡിയം ഉപയോഗിച്ചിരുന്നു. ഇത്തരം ഉരുപ്പടികൾക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും. ഇത്തരം കണ്കെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്. തട്ടിപ്പുകാരുടെ കൈയടക്കത്തിലാണ് ഇരകൾ വീഴുന്നത്. 10 ലക്ഷം മുതൽ ഒന്നരകോടി രൂപയ്ക്കു വരെ റൈസ് പുള്ളർ വാങ്ങി വീട്ടിൽ കൊണ്ടുപോയ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മണിചെയിൻ മാതൃകയിൽ ന്യൂ ജനറേഷൻ ഓണ്‍ലൈൻ തട്ടിപ്പ്
മണിചെയിൻ മാതൃകയിൽ വിദ്യാസന്പന്നരായ നിരവധി യുവതീയുവാക്കളെ കന്പനിയിൽ ചേർത്ത് അനധികൃതമായി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തെയാണു കൊച്ചി നോർത്ത് പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശിയായ ഷമീം (26), ഇടുക്കി പുറ്റടി സ്വദേശി മോനേഷ് (28), എളമക്കര സ്വദേശി മുഹമ്മദ് റമീസ് (24), നോർത്ത് പറവൂർ സ്വദേശി ജോയൽ ജോഷി (27), ആലുവ സ്വദേശി ജിഷ്ണു മോഹൻ (27) എന്നിവരാണു പിടിയിലായത്. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎൽഎം കന്പനിയായ ക്യൂനെറ്റിന്റെ ഇന്ത്യൻ സ്ഥാപനമായ വിഹാൻ ഡയറക്ട് സെല്ലിംഗ് കന്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസിയായി പ്രവർത്തിച്ചിരുന്ന ഓഷ്യൻ ട്രെയിനിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
എറണാകുളത്തും തിരുവനന്തപുരത്തും ഉൾപ്പെടെ വിവിധയിടങ്ങളിൽ ഓഫീസ് തുറന്നു നൂറു കോടി രൂപയുടെ തട്ടിപ്പാണു സംഘം നടത്തിയിരിക്കുന്നത്. യുവതീയുവാക്കളെ കേന്ദ്രീകരിച്ച് ഇ-കൊമേഴ്സ് ബിസിനസിന്റെ മറവിൽ ക്ലാസുകൾ നൽകി ഐടി വിദഗ്ധരെ ഉപയോഗിച്ചു തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റിംഗ് നടത്തി പണം കൈക്കലാക്കുകയാണു കന്പനി ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തിൽ കേരളത്തിലുടനീളം ഓഫീസുകൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊച്ചിയിൽതന്നെ മൂന്നിടങ്ങളിൽ ശാഖകളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ലിസി ജംഗ്ഷനു പുറമെ പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലും ശാഖകളുണ്ട്. ഇതിൽ ലിസി ജംഗ്ഷനിലെയും പാലാരിവട്ടത്തെയും ശാഖ അടച്ചുപൂട്ടിയ നിലയിലാണ്. ഒരാളുടെ കീഴിൽ നൂറോളംപേർ ചേർന്നു കഴിഞ്ഞാൽ അയാളുടെ നേതൃത്വത്തിൽ ഒരു ഏജൻസി രൂപീകരിക്കുന്ന തരത്തിലായിരുന്നു പ്രവർത്തനം. ഇത്തരത്തിലാണു കൂടുതൽ ഏജൻസികൾ കൊച്ചിയിൽ ആരംഭിച്ചതെന്നാണു സൂചന.
തട്ടിപ്പിനു പിന്നിൽ നിസാരക്കാരല്ല.
മണിചെയിൻ തട്ടിപ്പ് സംഘങ്ങൾക്കു പിന്നിൽ നിസാരക്കാരല്ലെന്നതാണു സത്യം. കന്പനി മേധാവികളായ ലോക ബില്ല്യാഡ്സ് ചാന്പ്യൻ മൈക്കേൽ ഫെരാര, ചെന്നൈ സ്വദേശിയായ ചേതൻ തുടങ്ങിയ പത്തോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ക്യുനെറ്റ് കന്പനിക്കെതിരേ 2013 ൽ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന മുംബൈ കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിയതിൽ രാജ്യത്താകമാനം അഞ്ചുലക്ഷം നിക്ഷേപകരിൽനിന്നായി 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
തുടർന്നു മൈക്കൽ ഫെരാര ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു കന്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും വെബ്സൈറ്റുകൾ നിരോധിക്കുകയും ചെയ്തതാണ്. പിന്നീടാണു ക്യുനെറ്റ്സ്റ്റോർ.നെറ്റ് എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ച് തട്ടിപ്പ് തുടങ്ങിയത്. വ്യത്യസ്തമായ വിഭാഗങ്ങളിൽ ഹോംകെയർ, പേഴ്സണൽ കെയർ, സ്കിൻ കെയർ, വാച്ചുകൾ, ഹോളിഡേ പാക്കേജുകൾ പോലുള്ള ഉത്പന്നങ്ങളാണു വിപണം ചെയ്യുന്നത്. എന്നാൽ കന്പനി വെബ്സൈറ്റിൽ ലഭ്യമായ ഉത്പന്നങ്ങൾ കന്പനിയുടെ രജിസ്റ്റേർഡ് ഇൻഡിപെൻഡന്റ് റെപ്രസന്റേറ്റീവ്സ്(ഐആർ) വഴി മാത്രമേ വിൽക്കുന്നുള്ളൂവെന്നാണു കന്പനിയുടെ വാദം. ഈ കേസിന്റെ അന്വേഷണം തുടരുകയാണ്.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Latest News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top