തട്ടിപ്പുകളുടെ ലോകം
തട്ടിപ്പുകളുടെ  ലോകം
തട്ടിപ്പുകളുടെയും ഇതിന് ഇരയാകുന്നവരുടെയും എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതിനു കാരണമെന്തെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്കും സാധിക്കുന്നില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരാണു തട്ടിപ്പുകൾക്ക് ഇരയാകുന്നതെന്നു ധരിച്ചാൽ തെറ്റി. ഉന്നത വിദ്യാഭ്യാസം നേടിയവരും സമൂഹത്തിൽ ഉന്നത തലങ്ങളിലുള്ളവരുമാണു തട്ടിപ്പുകൾ നടത്തുന്നതിലും ഇരയാകുന്നതിലും മുന്നിൽ. മുൻകാല തട്ടിപ്പുകൾ നോക്കിയാൽ ഇതു വ്യക്തമാകും. കൊച്ചിയിൽ അടുത്തകാലത്തു നടന്ന രണ്ടു വലിയ തട്ടിപ്പുകളാണ് റൈസ് പുള്ളർ തട്ടിപ്പും മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പും.

ഇതിൽ റൈസ് പുള്ളർ തട്ടിപ്പിന്‍റെ പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത കേട്ടാൽ ഞെട്ടും. എംബിഎക്കാരനായ യുവാവാണു തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇനി ഇരയായവരുടെ കാര്യമാണേൽ പറയുകയേവേണ്ട. സമൂഹത്തിൽ അറിയപ്പെടുന്നവരും സാന്പത്തികമായി ഉയർച്ചയിലുള്ളവരുമാണു തട്ടിപ്പിന് ഇരയായത്. സിനിമാ മേഖലയിൽനിന്നുള്ളവർ ഉൾപ്പെടെ ഇതിൽപ്പെടുന്നു. തട്ടിപ്പുകാർ ഇവരെ വലയിലാക്കിയെന്നു പറയുന്നതിനേക്കാൾ ഇവർ തട്ടിപ്പുകാരെ തേടിയെത്തിയെന്നു പറയുന്നതാകും നല്ലത്. അത്ഭുത സിദ്ധിയുണ്ടെന്ന തെറ്റിദ്ധാരണയിലാണു ഭൂരിഭാഗംപേരും തട്ടിപ്പിന് ഇരയായത്. മണിചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടത്തിയവരിൽ പിടിയിലായവരുടെ വിദ്യാഭ്യാസ യോഗ്യത എൻജിനിയറിംഗും അതിനു മുകളിലുമാണ്. ഇവരുടെ വലയിൽ അകപ്പെട്ടവരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർതന്നെ. ലക്ഷങ്ങൾ മുടക്കി പഠനം നടത്തിയശേഷം ഇതുവരെ ജോലിയൊന്നും ലഭിക്കാത്ത നൂറുകണക്കിനു യുവതീയുവാക്കളാണു തട്ടിപ്പിന് ഇരയായത്. ഇത്തരം തട്ടിപ്പുകളുടെ പിന്നാന്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം.

റൈസ് പുള്ളറിൽ ഭാഗ്യം പറന്നിറങ്ങും!

റൈസ് പുള്ളർക്ക് അത്ഭുത സിദ്ധിയുണ്ടെന്നു പറഞ്ഞാണു തട്ടിപ്പുകൾ. കൈവശം വയ്ക്കുന്നവരുടെ സന്പത്തു പെരുകുമെന്നും ഇതിലടങ്ങിയിരിക്കുന്ന ലോഹത്തിനു കോടികൾ വിലമതിക്കുമെന്നും പറഞ്ഞുള്ള തട്ടിപ്പാണു റൈസ് പുള്ളറിന്‍റെ പിന്നിലുള്ളത്. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുവെന്നതാണു സത്യം. ഒരാഴ്ചമുന്പ് ഇത്തരത്തിലൊരു തട്ടിപ്പാണു കാലടി പോലീസ് പിടികൂടിയത്.

അത്ഭുത സിദ്ധിയുള്ള റൈസ് പുള്ളർ നൽകാമെന്നു പറഞ്ഞു നിരവധി പേരിൽനിന്നും കോടികൾ തട്ടിയെടുത്ത കേസിൽ ആന്ധ്രപ്രദേശ് സൈനിക്പുരി ഡിഫൻസ് കോളനിയിൽ മദനമോഷ രാജു(36)വാണു കാലടി പോലീസിന്‍റെ പിടിയിലായത്. എംബിഎ ബിരുദധാരിയായ പ്രതി യഥാർഥ പേര് മറച്ചുവച്ച് ജോണ്‍ മിൽട്ടണ്‍ എന്ന പേരിലാണു തട്ടിപ്പ് നടത്തിയത്. ഇതേപേരിൽ തിരിച്ചറിയൽ കാർഡും ഫോണ്‍ കണക്ഷനും തരപ്പെടുത്തിയതിനുശേഷം ഇതുപയോഗിച്ച് ഇടപാടുകാരെ ബന്ധപ്പെടുന്നതാണു രീതി. ഇടപാടുകാരെ വശീകരിക്കുന്ന രീതിയിൽ സംസാരിക്കുന്ന പ്രതി, റൈസ് പുള്ളറിന് അത്ഭുത ശക്തിയുണ്ടെന്നും ഇതിൽ ഇറിഡിയം അടങ്ങിയ ചെന്പ് കുടമുണ്ടെന്നും ഇതിലുള്ള ഇറിഡിയത്തിന്‍റെ ശക്തിയനുസരിച്ച് വൻവില ലഭിക്കുമെന്നും ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

റൈസ് പുള്ളറിന്‍റെ ശക്തി പരിശോധന എന്ന പേരിൽ അരിമണി ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി കൃത്രിമത്വം സൃഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. വിദേശരാജ്യങ്ങളിൽ വൻ ഡിമാൻഡുള്ള റൈസ് പുള്ളർ വിലയ്ക്കു വാങ്ങി നൽകാമെന്നും പറഞ്ഞ് ലക്ഷങ്ങളാണ് ഇയാൾ ഇടപാടുകാരിൽനിന്നു വാങ്ങിയിരുന്നത്. ഹൈദരാബാദ് കേന്ദ്രമായ മാക്സി സൊലൂഷൻസ് എന്ന കന്പനി ശക്തിയുള്ള റൈസ് പുള്ളർ കോടികൾ വിലയിട്ടു തിരികെ വാങ്ങുമെന്നും അറിയിച്ച് ഇയാൾ ഇടപാടുകാരിൽനിന്നു വലിയ തുക അഡ്വാൻസായി സ്വീകരിക്കും. തിരികെ വാങ്ങുന്ന റൈസ് പുള്ളറിന്‍റെ തുക ബാങ്ക് അക്കൗണ്ടിലേക്കു വരുമെന്നാണു പ്രതി ഇടപാടുകാരെ അറിയിച്ചിരുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽനിന്നായി കോടികളാണു പ്രതി തട്ടിയെടുത്തത്. പ്രതിയുടെ കൂട്ടാളികളാണു റൈസ് പുള്ളർ വില്പനയ്ക്കായി വൻകിട ഹോട്ടലുകളിൽ എത്തി തട്ടിപ്പിനു സഹായിക്കുന്നത്. ആഡംബര ഹോട്ടലുകളിലാണ് ഇവർ ഇടപാടുകാരെ വിളിച്ചു വരുത്തി തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യമായി സൂക്ഷിക്കാൻ കൂടുതലായും നേരിട്ടുള്ള പണമിടപാടുകളാണു നടത്തുന്നത്.

ചോദ്യം ചെയ്ത പോലീസ് പോലും ഞെട്ടി

റൈസ് പുള്ളർ തട്ടിപ്പിൽ പ്രതിയെ ചോദ്യം ചെയ്ത പോലീസ് അക്ഷരാർഥത്തിൽ ഞെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള വലിയൊരു ശൃംഖല തന്നെ സംസ്ഥാനത്തുടനീളം ഉണ്ടെന്നാണു പോലീസിനു ലഭിച്ച സൂചന.

സിനിമ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെ തട്ടിപ്പിന് ഇരയായി. ബാങ്ക് മുഖേനയല്ലാതെ നേരിട്ടുള്ള പണമിടപാടുകളാണ് ഇക്കൂട്ടർ നടത്തിയിരുന്നത്. കള്ളപ്പണം വെളിപ്പിക്കാനുള്ള ഒരു മാർഗമായാണ് ഇത്തരത്തിലുള്ള തിരിമറികൾ നടത്തിയതെന്നുമാണ് അധികൃതർ നൽകുന്ന വിവരം. പ്രതിയെ കോയന്പത്തൂരിലെ വൻകിട ഹോട്ടലിൽനിന്നും പോലീസ് അറസ്റ്റ് ചെയ്യുന്പോൾ പ്രമുഖ സീരിയൽ നടനും പണം നൽകാൻ എത്തിയിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിനിമ നിർമാണ കന്പനിയുടെ ഉടമയും ഇയാളുടെ വലയിൽപെട്ടിട്ടുണ്ട്. പണം തട്ടിയെടുത്തെന്ന മേക്കാലടി സ്വദേശിയുടെ പരാതിയിലാണു പ്രതി വലയിലായത്. കേസുമായി ബന്ധപ്പെട്ട് മുപ്പതു ലക്ഷം നഷ്ടപ്പെട്ട കളമശേരി സ്വദേശിയായ ഒരാളും പരാതിയുമായി എത്തിയിട്ടുണ്ട്.


റൈസ് പുള്ളർ എന്നാൽ വെറും ലോഹ ഉരുപ്പടി

ഇറിഡിയം ലോഹത്തിൽ നിർമിച്ചതും ഇതിന്‍റെ സ്വഭാവ ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ലോഹ ഉരുപ്പടികളാണു റൈസ് പുള്ളർ. മറ്റു ലോഹങ്ങളുടെ കാഠിന്യം വർധിപ്പിക്കുന്നതിനും ആണവ ഉപയോഗത്തിനുള്ള സന്പുഷ്ട യുറേനിയത്തിന്‍റെ നിർമാണത്തിനും ഇറിഡിയം ഉപയോഗിക്കാറുണ്ട്. മഷി ഒഴിച്ച് ഉപയോഗിക്കുന്ന പേനയുടെ നിബ് നിർമിക്കാനും ഇറിഡിയം ഉപയോഗിച്ചിരുന്നു. ഇത്തരം ഉരുപ്പടികൾക്കു സമീപം വാച്ച്, ക്ലോക്ക് എന്നിവ അടുപ്പിച്ചാൽ അവയുടെ സൂചികൾ നിലയ്ക്കും. ഇത്തരം കണ്‍കെട്ടു വിദ്യകൾ കാണിച്ചാണ് ഇരയെ കബളിപ്പിക്കുന്നത്. തട്ടിപ്പുകാരുടെ കൈയടക്കത്തിലാണ് ഇരകൾ വീഴുന്നത്. 10 ലക്ഷം മുതൽ ഒന്നരകോടി രൂപയ്ക്കു വരെ റൈസ് പുള്ളർ വാങ്ങി വീട്ടിൽ കൊണ്ടുപോയ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മണിചെയിൻ മാതൃകയിൽ ന്യൂ ജനറേഷൻ ഓണ്‍ലൈൻ തട്ടിപ്പ്

മണിചെയിൻ മാതൃകയിൽ വിദ്യാസന്പന്നരായ നിരവധി യുവതീയുവാക്കളെ കന്പനിയിൽ ചേർത്ത് അനധികൃതമായി പണം തട്ടിയെടുത്ത കേസിൽ അഞ്ചംഗ സംഘത്തെയാണു കൊച്ചി നോർത്ത് പോലീസ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. മട്ടാഞ്ചേരി സ്വദേശിയായ ഷമീം (26), ഇടുക്കി പുറ്റടി സ്വദേശി മോനേഷ് (28), എളമക്കര സ്വദേശി മുഹമ്മദ് റമീസ് (24), നോർത്ത് പറവൂർ സ്വദേശി ജോയൽ ജോഷി (27), ആലുവ സ്വദേശി ജിഷ്ണു മോഹൻ (27) എന്നിവരാണു പിടിയിലായത്. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎൽഎം കന്പനിയായ ക്യൂനെറ്റിന്‍റെ ഇന്ത്യൻ സ്ഥാപനമായ വിഹാൻ ഡയറക്ട് സെല്ലിംഗ് കന്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസിയായി പ്രവർത്തിച്ചിരുന്ന ഓഷ്യൻ ട്രെയിനിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.

എറണാകുളത്തും തിരുവനന്തപുരത്തും ഉൾപ്പെടെ വിവിധയിടങ്ങളിൽ ഓഫീസ് തുറന്നു നൂറു കോടി രൂപയുടെ തട്ടിപ്പാണു സംഘം നടത്തിയിരിക്കുന്നത്. യുവതീയുവാക്കളെ കേന്ദ്രീകരിച്ച് ഇ-കൊമേഴ്സ് ബിസിനസിന്‍റെ മറവിൽ ക്ലാസുകൾ നൽകി ഐടി വിദഗ്ധരെ ഉപയോഗിച്ചു തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റിംഗ് നടത്തി പണം കൈക്കലാക്കുകയാണു കന്പനി ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തിൽ കേരളത്തിലുടനീളം ഓഫീസുകൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊച്ചിയിൽതന്നെ മൂന്നിടങ്ങളിൽ ശാഖകളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ലിസി ജംഗ്ഷനു പുറമെ പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലും ശാഖകളുണ്ട്. ഇതിൽ ലിസി ജംഗ്ഷനിലെയും പാലാരിവട്ടത്തെയും ശാഖ അടച്ചുപൂട്ടിയ നിലയിലാണ്. ഒരാളുടെ കീഴിൽ നൂറോളംപേർ ചേർന്നു കഴിഞ്ഞാൽ അയാളുടെ നേതൃത്വത്തിൽ ഒരു ഏജൻസി രൂപീകരിക്കുന്ന തരത്തിലായിരുന്നു പ്രവർത്തനം. ഇത്തരത്തിലാണു കൂടുതൽ ഏജൻസികൾ കൊച്ചിയിൽ ആരംഭിച്ചതെന്നാണു സൂചന.
തട്ടിപ്പിനു പിന്നിൽ നിസാരക്കാരല്ല.

മണിചെയിൻ തട്ടിപ്പ് സംഘങ്ങൾക്കു പിന്നിൽ നിസാരക്കാരല്ലെന്നതാണു സത്യം. കന്പനി മേധാവികളായ ലോക ബില്ല്യാഡ്സ് ചാന്പ്യൻ മൈക്കേൽ ഫെരാര, ചെന്നൈ സ്വദേശിയായ ചേതൻ തുടങ്ങിയ പത്തോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ക്യുനെറ്റ് കന്പനിക്കെതിരേ 2013 ൽ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന മുംബൈ കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിയതിൽ രാജ്യത്താകമാനം അഞ്ചുലക്ഷം നിക്ഷേപകരിൽനിന്നായി 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.
തുടർന്നു മൈക്കൽ ഫെരാര ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു കന്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും വെബ്സൈറ്റുകൾ നിരോധിക്കുകയും ചെയ്തതാണ്. പിന്നീടാണു ക്യുനെറ്റ്സ്റ്റോർ.നെറ്റ് എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ച് തട്ടിപ്പ് തുടങ്ങിയത്. വ്യത്യസ്തമായ വിഭാഗങ്ങളിൽ ഹോംകെയർ, പേഴ്സണൽ കെയർ, സ്കിൻ കെയർ, വാച്ചുകൾ, ഹോളിഡേ പാക്കേജുകൾ പോലുള്ള ഉത്പന്നങ്ങളാണു വിപണം ചെയ്യുന്നത്. എന്നാൽ കന്പനി വെബ്സൈറ്റിൽ ലഭ്യമായ ഉത്പന്നങ്ങൾ കന്പനിയുടെ രജിസ്റ്റേർഡ് ഇൻഡിപെൻഡന്‍റ് റെപ്രസന്‍റേറ്റീവ്സ്(ഐആർ) വഴി മാത്രമേ വിൽക്കുന്നുള്ളൂവെന്നാണു കന്പനിയുടെ വാദം. ഈ കേസിന്‍റെ അന്വേഷണം തുടരുകയാണ്.

റോബിൻ ജോർജ്