സംഗീതം...ജോണ്‍സണ്‍
സംഗീതം...ജോണ്‍സണ്‍
വീശയടിക്കുകയായിരുന്നില്ല ആ കാറ്റ്. കാറ്റിൽ പലതും ആടിക്കളിക്കുമെങ്കിലും കാറ്റ് ആടി വരുന്നത് പുതുമയുളള കാഴ്ചയായിരുന്നു. ആടി വാ കാറ്റേ പാടി വാ കാറ്റേ ആയിരം പൂക്കൾ നുള്ളി വാ എന്ന വരികളിലേക്ക് വാത്സല്യത്തോടെ ഈണം പകർന്ന ജോണ്‍സണ്‍ മാഷെ കാണാൻ ആ കാറ്റ് വീണ്ടുമെത്തി. ആടിക്കളിക്കാതെ പാടിക്കളിക്കാതെ..ആയിരം പൂക്കൾ നുള്ളിയെടുത്തത് പതിയെ ആ സ്മൃതിമണ്ഡപത്തിൽ സമർപ്പിച്ച് കാറ്റ് മടങ്ങി

പൂവും പൂപ്പടയുമായി വന്ന് ആദരാഞ്ജലിയർപ്പിച്ച് നിൽക്കുന്പോൾ ഉള്ളിൽ പൂവിളിയായിരുന്നില്ല. ഒരു തേങ്ങലായിരുന്നു. അപ്പോൾ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാന്പൽ പൂവിനെ തൊട്ടുണർത്തി ഒരു കുടന്ന നിലാവിന്‍റെ കുളിരുകോരി നെറുകയിൽ അരുമയായ് കുടഞ്ഞത് മാഷിന്‍റെ കൈകളല്ലേ..അതെ അതെയെന്ന് വിശ്വസിക്കാനിഷ്ടം...

ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകമായത് മാഷില്ലാതെയായപ്പോഴാണ്. ഈണങ്ങൾ തെറ്റിപ്പിണഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ നിന്ന നിമിഷങ്ങൾ. ശോകതാളത്തിൽ സായാഹ്ന സാനുവിൽ വിലോലമേഘമായ് നിന്ന് വിതുന്പിയ നേരം...

ആകാശത്തിനും ശ്യാമവർണം. ശ്യാമാംബരം ദൂരെ മണിമുകിലുനുള്ളിൽ എന്ന് മാഷ് ഈണമിട്ട വരികൾ ഉള്ളിൽ നിറഞ്ഞു. മാഷെ കാണാൻ, മാഷിന്‍റെ നിശബ്ദമായ ഈണത്തിന് കാതേർക്കാൻ പാട്ടുകൾ പടികടന്നെത്തുന്ന ഫാന്‍റസി കാഴ്ചയുടെ മായാലോകം. അനുവാദം ചോദിക്കാതെ ഓരോ പാട്ടും കടന്നുവന്നു.

ഗോപികയുടെ വിരൽതുന്പുരുമ്മി വിതുന്പിയത് വീണയോ ഹൃദയമോ എന്ന് ഈണമിട്ട് ചോദിച്ച മാഷ് പോയപ്പോൾ വിതുന്പിയത് ഹൃദയം മാത്രമായിരുന്നില്ല വീണയും കൂടിയായിരുന്നു.

ഒരുനാൾ ശുഭരാത്രി നേർന്ന് പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ എന്ന് ഒ.എൻ.വി കുറുപ്പ് മാഷ് എഴുതിയ വരികൾ ജോണ്‍സണ്‍ മാഷ് ഈണമിട്ടപ്പോൾ വിട്ടുപോയവരെക്കുറിച്ചോർക്കും നേരത്ത് മൂളാൻ ഏറെ ചേർച്ചയുള്ളതായി അത് മാറുമെന്ന് ഓർത്തതല്ല. ഇപ്പോൾ അതൊരു ഓർമ്മപ്പാട്ടാകുന്നു. ശ്രുതി നേർത്തു നേർത്തു മായും ഋതുരാഗ ഗീതി പോലെ....

രാജഹംസങ്ങൾ സ്നേഹഗായകനെ തേടിയെത്തി. മഴവിൽ കുടിലിൽ സ്നേഹദൂതുമായി വരുമോ എന്ന് ചോദിച്ച്. കാണാതെയാകുന്നതിന്‍റെ നൊന്പരം ഹൃദയരേഖപോലെ എഴുതിയത് നിറമിഴിയോടെയല്ലേ കാണാനാവൂ..

ചന്ദനച്ചോലയിൽ മുങ്ങിനീരാടുന്പോൾ പാതിരാപ്പുള്ളുണർന്നതും പരൽമുല്ല കാടുണർന്നതും പാഴ്മുളം കൂട്ടിലെ കാറ്റുണർന്നതും അറിഞ്ഞില്ല. പക്ഷേ മഹാനിദ്രയിലാണ്ടു കിടക്കുന്ന മാഷോട് ചോദിക്കാതെ വയ്യ..നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ...

പതിനാറായിരം കാമുകിമാരുടെ അനുരാഗ കുശുന്പുകൊണ്ട് കണ്ണൻ കറുത്തുപോയെങ്കിൽ മാഷിന്‍റെ ഈണങ്ങളെ പ്രണയിച്ചവരുടെ കുശുന്പ് മാഷിനെത്ര കൊണ്ടിരിക്കും...

പ്രണയം കൊടുന്പിരികൊണ്ടിരിക്കുന്പോൾ എത്രവട്ടം മൂളിയിരിക്കുന്നു....നിന്നനുരാഗമിതെൻ സിരയിൽ സുഖ ഗന്ധമെഴും മദാരാസവമായ്...

ഇപ്പോൾ ഈണങ്ങൾ ചാഞ്ചാടിയ ഉൗഞ്ഞാലുറങ്ങിയിരിക്കുന്നു. ഇന്ദോളരാഗവും മയങ്ങി. നോവുന്ന തെന്നലിൻ നെഞ്ചിലെ ആദി താളമെങ്ങോ തേങ്ങീ കണ്ണീർ തുന്പിയും താനേ കേണുപോയ്...

കാലം മന്ദഹാസം തൂകി നമ്മേ എതിരേൽക്കവേ താരം കണ്ണു ചിമ്മി വന്നൂ നിന്നു കിളിവാതിലിൽ എന്ന് പാടുന്പോൾ കാലത്തിനൊപ്പം മാഷുടെ മന്ദഹാസവും മനസിൽ നമ്മെ എതിരേൽക്കുന്നു.

ഓമൽക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞു. ദൂരെ നിന്നും തെന്നൽ ഒരു ശോക നിശ്വാസമായി നിറഞ്ഞുതുളുന്പി. ചാരെ നിന്നു നോക്കും മിഴികോണിലൊരശ്രുബിന്ദു പൊഴിയാൻ കാത്തുനിന്നു.

ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ മഞ്ഞിൽ മാഞ്ഞ മൂകസന്ധ്യയെപ്പോലെയായിരുന്നു മാഷ്. ഈറൻ നിലാവിൽ ഹൃദയത്തിൽ നിന്നൊരു പിൻവിളി കേട്ടില്ലേ മറുമൊഴി മിണ്ടീല്ലേ എന്ന് ചോദിച്ചെങ്കിലും ഉത്തരങ്ങളുണ്ടായില്ല...

കണ്ണീർപൂവിന്‍റെ കവിളിൽ തലോടി ആശ്വസിപ്പിക്കുന്പോൾ ഉള്ളു തേങ്ങുകയായിരുന്നു. മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ കടന്നുപോയ മാഷിന്‍റെ ഓർമകളിലായിരുന്നു മനസു മുഴുവൻ. പുള്ളോക്കുടം പോലെ തേങ്ങുകയായിരുന്നു ഉള്ളം.

ദൂരെ ദൂരെയുള്ള സാഗരം തേടി പോക്കുവെയിൽ പൊൻനാളം പോയിരിക്കുന്നു. ആറുവർഷം മുന്പായിരുന്നു ആ യാത്ര.

പാട്ടുകൾ ഒന്നൊന്നായി കടന്നുവരികയാണ്. തങ്ങൾക്ക് ഈണങ്ങളിലൂടെ ജീവൻപകർന്ന ജോണ്‍സണ്‍മാഷെ കാണാൻ. മണ്ണിലലിഞ്ഞെങ്കിലും മണ്ണിലലിയാതെ മനസിൽ അലിഞ്ഞ ഗാനങ്ങൾക്ക് ഈണംപകർന്ന മാഷുറങ്ങുന്ന മണ്ണിലേക്ക് ഗാനങ്ങൾ പെയ്തിറങ്ങുകയാണ്. നിശബ്ദനായ ഒരു കന്പോസറായി മാഷെല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മരണം ഈ ഗാനങ്ങൾക്കില്ലെന്ന് മാഷും തിരിച്ചറിഞ്ഞ് സന്തോഷിക്കുന്നു.

പാട്ടുകൾ തീരുന്നേയില്ല...
ചാമരങ്ങൾ വാടിയിട്ടും കളിത്താരകങ്ങൾ മാഞ്ഞിട്ടും ഓണവില്ലു വീണുലഞ്ഞുപോയിട്ടും...
പാട്ടുകൾ വിട്ടുപോകാതെ ആ മണ്ണിനോടു ചേർന്നു നിന്നു...
ഏതോ ജൻമകൽപനയിൽ ഏതോ ജൻമവീഥികളിൽ
ഇന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്....
അതെ
ഗാനങ്ങളും ഈണങ്ങൾ തുന്നിച്ചേർത്ത ഗന്ധർവനും ഒന്നായ അപൂർവ നിമിഷം....

ഋഷി