Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അന്വേഷണം തമിഴ്നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മദ്യം വാങ്ങിയ വകയിൽ വിഹിതതുകയെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസവും.
തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ ജോലിക്കെത്തിയ നാലംഗ സംഘം മദ്യപാനത്തിനിടയിൽ വാക്കുതർക്കത്തിലേർപ്പെട്ടത് ഒടുവിൽ ക്രൂരമർദനത്തിൽ കലാശിക്കുകയായിരുന്നു. കേരളത്തിൽ നടന്ന കുറ്റകൃത്യത്തിന് ശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോയി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ കേരള പോലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. കിളിമാനൂരിലെ വറുത്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പണികൾക്കായി എത്തിയ തമിഴ്നാട് ശുചീന്ദ്രം സ്വദേശി താണുമലയന്റെ (55) മരണമാണ് കിളിമാനൂർ പോലീസിന്റെ ് അന്വേഷണത്തിലൂടെ കൊലപാതകമാണെന്ന് തെളിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടാനും സാധിച്ചു. ക്ഷേത്രപുനരുദ്ധാരണ ജോലിക്കെത്തിയവരായിരുന്നു തമിഴ്നാട് ശുചീന്ദ്രം സ്വദേശികളായ താണുമലയൻ (55), ശരവണൻ (23), നാരായണൻ എന്നറിയപ്പെടുന്ന നടേശൻ (60), മുരുകൻ (30) എന്നിവർ. ക്ഷേത്ര പുനരുദ്ധാരണപണികൾ ക്ഷേത്രഭാരവാഹികൾ തമിഴ്നാട് സ്വദേശിയായ രംഗനാഥൻ കോണ്‍ട്രാക്ടറെയാണ് ഏൽപ്പിച്ചിരുന്നത്. രംഗനാഥന്റെ ജോലിക്കാരായി എത്തിയ നാലു പേർക്കും ക്ഷേത്രപണി നടക്കുന്ന സ്ഥലത്ത് വാടകവീട് എടുത്ത് നൽകിയിരുന്നു.
ക്ഷേത്രപണികൾ പുരോഗമിക്കവെയാണ് കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങൾ അരങ്ങേറിയത്. 2017 ഏപ്രിൽ 28 രാത്രിയിൽ താണുമലയനും ശരവണനും നാരായണനും മുരുകനും വാടക വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യം വാങ്ങാനുള്ള പണത്തിന്റെ വിഹിതം ആ സമയം ചർച്ചയായി, അത് പിന്നീട് തർക്കമായി. താണുമലയനും ശരവണനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. നാരായണനും മുരുകനും കൂടി ശരവണന്റെ ഭാഗം ചേർന്ന് താണുമലയനെതിരെ തിരിഞ്ഞു. രാത്രി പതിനൊന്നരയോടെ നിലത്ത് പായയിൽ ഉറങ്ങാൻ കിടന്ന താണുമലയനെ ശരവണൻ മർദ്ദിക്കുകയും താണുമലയന്റെ തല ശക്തിയായി ശരവണൻ ചുവരിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ താണുമലയന്‍ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. അന്നേ ദിവസം ക്ഷേത്രപണിക്ക് താണുമലയൻ പോയില്ല. ശരവണൻ തന്നെ മർദിച്ച വിവരം താണുമലയൻ രംഗനാഥൻ കോണ്‍ട്രാക്ടറെ അറിയിച്ചു. ഇതേത്തുടർന്ന് രംഗനാഥൻ കോണ്ട്രാക്ടർ ശരവണനോടു ശുചീന്ദ്രത്തേക്ക് എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ശരവണൻ ശുചീന്ദ്രത്തേക്ക് പോയി.
ഏപ്രിൽ 29 ന് രാത്രിയിൽ താണുമലയന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനായി. ഒപ്പമുണ്ടായിരുന്ന നാരായണനും മുരുകനും കൂടി സമീപത്തെ ആശുപത്രിയിൽ എത്തിക്കാതെ നാഗർകോവിലിലെ ആശാരിപള്ളം ഗവണ്മെന്റ് മെഡിക്കൽ കോളജിൽ എത്തിച്ചു. ഡോക്ടർ പരിശോധിക്കവെ താണുമലയൻ മരണമടഞ്ഞു. മർദനത്തെ തുടർന്നുണ്ടായ അവശതയാണെന്ന കാര്യം ഡോക്ടറോട് പറയാതെ താണു മലയൻ ജോലി ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതാണെന്ന് ഇരുവരും ഡോക്ടറോട് പറഞ്ഞു. വാരിയെല്ലുകൾക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടായതായും മനസിലാക്കിയ ഡോക്ടർക്ക് സംശയമായി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ക്ഷേത്രനിർമ്മാണത്തിനിടെയാണ് വീണ് പരിക്കേറ്റതെന്ന കാര്യം മാത്രമാണ് ഇരുവരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഇവരുടെ വിലാസം ഇവർ ആശപത്രിയിൽ അറിയിച്ചുമില്ല. മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
ആശാരിപള്ളം മെഡിക്കൽ കോളജിലെ ഡോക്ടർ മരണവിവരം പോലീസിൽ അറിയിച്ചു. തിരുവനന്തപുരം കിളിമാനൂരിലെ ജോലിസ്ഥലത്ത് വച്ചുണ്ടായ അപകടം ആണ് എന്ന് താണുമലയനെ ആശുപത്രിയിലെത്തിച്ച നാരായണനും മുരുകനും പറഞ്ഞത് ഡോക്ടർ കിളിമാനൂർ പോലീസിനെ അറിയിച്ചു. കിളിമാനൂർ പോലീസ് ആശാരിപള്ളം മെഡിക്കൽ കോളജിൽ എത്തി ഇൻക്വസ്റ്റ് നടത്തി. പിന്നീട് താണുമലയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആശുപത്രി അധികൃതർ കിളിമാനൂർ പോലീസിന് കൈമാറി. വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ശക്തിയായി ക്ഷതം ഏറ്റതായും ആന്തരിക രക്തസ്രാവം സംഭവിച്ചത് മരണകാരണമായെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ നിന്നും താണുമലയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈപ്പറ്റിയ കിളിമാനൂർ സിഐ വി.എസ്. പ്രദീപ്കുമാർ തിരുവനന്തപുരം റൂറൽ എസ്പി. അശോക്്കുമാർ, ആറ്റിങ്ങൽ എഎസ്പി ആദിത്യ എന്നിവരോട് കാര്യങ്ങൾ ധരിപ്പിച്ചു. റൂറൽ എസ്പി അശോക് കുമാറിന്റെ നിർദേശാനുസരണം കൊലപാതക കേസ് അന്വേഷണത്തിനായി ആറ്റിങ്ങൽ എഎസ്പി ആദിത്യ കിളിമാനൂർ സിഐ. വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തിന് രൂപം നൽകി. കിളിമാനൂർ എസ്ഐ വി. ബൈജു, ഗ്രേഡ് എസ്ഐമാരായ ജലാലൂദ്ദീൻ, രമേശ് ചന്ദ്രൻ, എഎസ്ഐസുരേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ താഹിറുദ്ദീൻ, ദിലീപ് എന്നിവരായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ആദ്യപടിയായി ക്ഷേത്രഭാരവാഹികളിൽ നിന്നുള്ള വിവരശേഖരണം നടത്തി. ക്ഷേത്ര നിർമ്മാണ ജോലികൾ കരാർ എടുത്ത രംഗനാഥൻ കോണ്ട്രാക്ടറെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ശുചീന്ദ്രത്തേക്ക് തിരിച്ചു. താണുമലയനെയും സംഘത്തെയും കിളിമാനൂരിൽ ജോലിക്ക് അയച്ച രംഗനാഥനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. അയാളിൽ നിന്നും നാരായണന്റെയും മുരുകന്റെയും ശരവണന്റെയും മേൽവിലാസം കരസ്ഥമാക്കി. പോലീസ് സംഘം മൂവരുടെയും വീടുകളിൽ ചെന്നെങ്കിലും അവർ ആരും വീടുകളിൽ എത്തിയിരുന്നില്ല. എല്ലാവരും ഒളിവിൽ കഴിയുകയായിരുന്നു. നാരായണന്റെയും മുരുകന്റെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ശുചീന്ദ്രം ബസ് സ്റ്റാന്റിന് സമീപത്തെ ഒളിസങ്കേതത്തിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് മേയ് ഏഴാം തീയതി സിഐ വി.എസ്.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാരായണനെയും മുരുകനെയും അറസ്റ്റ് ചെയ്തു.
കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ താണുമലയൻ മരണപ്പെടാൻ കാരണം ശരവണന്റെ മർദനമാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. താണുമലയനെ സമീപത്തെ ആശുപത്രിയിൽ ചികിത്സിക്കാതെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് പോലീസ് ഇരുവരോടും ചോദിച്ചു. താണുമലയൻ കാര്യങ്ങൾ പറഞ്ഞാൽ കേരളത്തിൽ പോലീസ് കേസാകുമെന്ന ഭയം ഉണ്ടായിരുന്നതിനാലാണ് തമിഴ്നാട്ടിലേക്കു കൊണ്ട് പോയത്. എന്നാൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ വച്ച് താണുമലയൻ മരിച്ചത്്് അടിപിടിക്കിടെയുണ്ടായ പരിക്കു കാരണമെന്ന് മറ്റാരും അറിയില്ലെന്നും എന്തെങ്കിലും കേസ് ഉണ്ടായാൽ തമിഴ്നാട്ടിലെ സുഹൃത്തുക്കൾ സഹായിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും ഇരുവരും പോലീസിനോട് വെളിപ്പെടുത്തി.
നാരായണന്റെയും മുരുകന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ശരവണനെ പിടികൂടാൻ രണ്ട് ടീമായി അന്വേഷണ സംഘം ശുചീന്ദ്രത്തെത്തി. എന്നാൽ ശരവണന്റെ ഒളിസങ്കേതം കണ്ടെത്താനായില്ല. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. രംഗനാഥനിൽ നിന്നും ശരവണന്റെ സുഹൃത്തുക്കളിൽ നിന്നും ശരവണന്റെ ഫോട്ടോ അന്വേഷണ സംഘം കരസ്ഥമാക്കി. തുടർന്ന് കേരളാ പോലീസ് ശരവണനെ പിടികൂടാൻ ശുചീന്ദ്രം, നാഗർകോവിൽ പ്രദേശങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. ദിവസങ്ങളോളം തമിഴ്നാട്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ശരവണൻ തിരുനെൽവേലിയിൽ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. പോലീസ് സംഘം തിരുനെൽവേലിയിൽ എത്തിയപ്പോൾ ശരവണൻ അവിടെ നിന്നും കടന്നു. ഒരാളുടെ കീഴിൽ ജോലി ചെയ്യാതെ ഓരോ ദിവസവും പണിസ്ഥലങ്ങളിൽ മാറി മാറി ജോലി ചെയ്ത് വരികയായിരുന്നു ആ സമയത്ത് ശരവണൻ. താമസസ്ഥലവും മാറി ക്കൊണ്ടിരുന്നു. ഇതിനിടെ തിരുനെൽവേലിയിലുള്ള ശരവണന്റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും ശരവണന്റെ ഒളിസങ്കേതം പോലീസ് മനസിലാക്കി. ജൂണ്‍ 19ന് തിരുനെൽവേലി ബസ് സ്റ്റാന്റിൽ നിന്നു ബംഗളൂരുവിലേക്ക് മുങ്ങാൻ പദ്ധതിയിട്ട ശരവണനെ കിളിമാനൂർ സിഐ വി.എസ്. പ്രദീപ് കുമാർ, എസ്ഐമാരായ വി.ബൈജു, ജലാലൂദ്ദീൻ, എഎസ്ഐമാരായ സുരേഷ്കുമാർ, രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ താഹിറുദ്ദീൻ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശരവണൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി ശരവണനെ കീഴ്പ്പെടുത്തുകയായിരുന്നു.
അന്വേഷണത്തിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മദ്യത്തിന് അടിമയായ ശരവണൻ തന്റെ അഞ്ചു വയസുകാരനായ മകന്റെ മുഖം കത്തികൊണ്ട് വരച്ച് മുറിവേൽപ്പിച്ച സംഭവവും രണ്ടര വയസുകാരനായ മകന്റെ കാൽ അടിച്ചൊടിച്ച കാര്യങ്ങളും നാട്ടുകാർ പോലീസിനോട് വെളിപ്പെടുത്തി. ശരവണന്റെ മർദനം ഭാര്യയുടെ മേലും ഭാര്യാമാതാവിന്റെ നേരെയും രൂക്ഷമായപ്പോൾ ഭാര്യാമാതാവ് കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു.
ശരവണന്റെ ആക്രമണം ഭയന്ന് ഭാര്യയും കുട്ടികളും ഒരു അനാഥാലയത്തിലേക്ക് താമസം മാറി പോയ കാര്യങ്ങളും നാട്ടുകാർ പോലീസ് സംഘത്തോട് വെളിപ്പെടുത്തി. പോലീസിന്റെ ചോദ്യം ചെയ്യലിൽ അതുവരെ ചെയ്ത ക്രൂരകൃത്യങ്ങൾ ശരവണൻ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. താണുമലയന്റെ കൊലപാതകത്തിൽ കിളിമാനൂർ പോലീസ് നടത്തിയ അന്വേഷണം തിരുവനന്തപുരം റൂറൽ പോലീസിന് അഭിമാനിക്കാൻ വക നൽകുകയായിരുന്നു.
എം.സുരേഷ്ബാബു
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
Latest News
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top