അന്വേഷണം തമിഴ്‌നാട്ടിലാണ്....
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മദ്യം വാങ്ങിയ വകയിൽ വിഹിതതുകയെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസവും.

തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ ജോലിക്കെത്തിയ നാലംഗ സംഘം മദ്യപാനത്തിനിടയിൽ വാക്കുതർക്കത്തിലേർപ്പെട്ടത് ഒടുവിൽ ക്രൂരമർദനത്തിൽ കലാശിക്കുകയായിരുന്നു. കേരളത്തിൽ നടന്ന കുറ്റകൃത്യത്തിന് ശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോയി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ കേരള പോലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. കിളിമാനൂരിലെ വറുത്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പണികൾക്കായി എത്തിയ തമിഴ്നാട് ശുചീന്ദ്രം സ്വദേശി താണുമലയന്‍റെ (55) മരണമാണ് കിളിമാനൂർ പോലീസിന്‍റെ ് അന്വേഷണത്തിലൂടെ കൊലപാതകമാണെന്ന് തെളിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടാനും സാധിച്ചു. ക്ഷേത്രപുനരുദ്ധാരണ ജോലിക്കെത്തിയവരായിരുന്നു തമിഴ്നാട് ശുചീന്ദ്രം സ്വദേശികളായ താണുമലയൻ (55), ശരവണൻ (23), നാരായണൻ എന്നറിയപ്പെടുന്ന നടേശൻ (60), മുരുകൻ (30) എന്നിവർ. ക്ഷേത്ര പുനരുദ്ധാരണപണികൾ ക്ഷേത്രഭാരവാഹികൾ തമിഴ്നാട് സ്വദേശിയായ രംഗനാഥൻ കോണ്‍ട്രാക്ടറെയാണ് ഏൽപ്പിച്ചിരുന്നത്. രംഗനാഥന്‍റെ ജോലിക്കാരായി എത്തിയ നാലു പേർക്കും ക്ഷേത്രപണി നടക്കുന്ന സ്ഥലത്ത് വാടകവീട് എടുത്ത് നൽകിയിരുന്നു.

ക്ഷേത്രപണികൾ പുരോഗമിക്കവെയാണ് കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങൾ അരങ്ങേറിയത്. 2017 ഏപ്രിൽ 28 രാത്രിയിൽ താണുമലയനും ശരവണനും നാരായണനും മുരുകനും വാടക വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യം വാങ്ങാനുള്ള പണത്തിന്‍റെ വിഹിതം ആ സമയം ചർച്ചയായി, അത് പിന്നീട് തർക്കമായി. താണുമലയനും ശരവണനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. നാരായണനും മുരുകനും കൂടി ശരവണന്‍റെ ഭാഗം ചേർന്ന് താണുമലയനെതിരെ തിരിഞ്ഞു. രാത്രി പതിനൊന്നരയോടെ നിലത്ത് പായയിൽ ഉറങ്ങാൻ കിടന്ന താണുമലയനെ ശരവണൻ മർദ്ദിക്കുകയും താണുമലയന്‍റെ തല ശക്തിയായി ശരവണൻ ചുവരിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ താണുമലയന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. അന്നേ ദിവസം ക്ഷേത്രപണിക്ക് താണുമലയൻ പോയില്ല. ശരവണൻ തന്നെ മർദിച്ച വിവരം താണുമലയൻ രംഗനാഥൻ കോണ്‍ട്രാക്ടറെ അറിയിച്ചു. ഇതേത്തുടർന്ന് രംഗനാഥൻ കോണ്‍ട്രാക്ടർ ശരവണനോടു ശുചീന്ദ്രത്തേക്ക് എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ശരവണൻ ശുചീന്ദ്രത്തേക്ക് പോയി.

ഏപ്രിൽ 29 ന് രാത്രിയിൽ താണുമലയന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനായി. ഒപ്പമുണ്ടായിരുന്ന നാരായണനും മുരുകനും കൂടി സമീപത്തെ ആശുപത്രിയിൽ എത്തിക്കാതെ നാഗർകോവിലിലെ ആശാരിപള്ളം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ എത്തിച്ചു. ഡോക്ടർ പരിശോധിക്കവെ താണുമലയൻ മരണമടഞ്ഞു. മർദനത്തെ തുടർന്നുണ്ടായ അവശതയാണെന്ന കാര്യം ഡോക്ടറോട് പറയാതെ താണു മലയൻ ജോലി ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതാണെന്ന് ഇരുവരും ഡോക്ടറോട് പറഞ്ഞു. വാരിയെല്ലുകൾക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടായതായും മനസിലാക്കിയ ഡോക്ടർക്ക് സംശയമായി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലെ ക്ഷേത്രനിർമ്മാണത്തിനിടെയാണ് വീണ് പരിക്കേറ്റതെന്ന കാര്യം മാത്രമാണ് ഇരുവരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഇവരുടെ വിലാസം ഇവർ ആശപത്രിയിൽ അറിയിച്ചുമില്ല. മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും അവിടെ നിന്നും കടന്നുകളയുകയായിരുന്നു.

ആശാരിപള്ളം മെഡിക്കൽ കോളജിലെ ഡോക്ടർ മരണവിവരം പോലീസിൽ അറിയിച്ചു. തിരുവനന്തപുരം കിളിമാനൂരിലെ ജോലിസ്ഥലത്ത് വച്ചുണ്ടായ അപകടം ആണ് എന്ന് താണുമലയനെ ആശുപത്രിയിലെത്തിച്ച നാരായണനും മുരുകനും പറഞ്ഞത് ഡോക്ടർ കിളിമാനൂർ പോലീസിനെ അറിയിച്ചു. കിളിമാനൂർ പോലീസ് ആശാരിപള്ളം മെഡിക്കൽ കോളജിൽ എത്തി ഇൻക്വസ്റ്റ് നടത്തി. പിന്നീട് താണുമലയന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആശുപത്രി അധികൃതർ കിളിമാനൂർ പോലീസിന് കൈമാറി. വാരിയെല്ലുകൾ തകർന്നതായും തലയ്ക്ക് ശക്തിയായി ക്ഷതം ഏറ്റതായും ആന്തരിക രക്തസ്രാവം സംഭവിച്ചത് മരണകാരണമായെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ നിന്നും താണുമലയന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈപ്പറ്റിയ കിളിമാനൂർ സിഐ വി.എസ്. പ്രദീപ്കുമാർ തിരുവനന്തപുരം റൂറൽ എസ്പി. അശോക്്കുമാർ, ആറ്റിങ്ങൽ എഎസ്പി ആദിത്യ എന്നിവരോട് കാര്യങ്ങൾ ധരിപ്പിച്ചു. റൂറൽ എസ്പി അശോക് കുമാറിന്‍റെ നിർദേശാനുസരണം കൊലപാതക കേസ് അന്വേഷണത്തിനായി ആറ്റിങ്ങൽ എഎസ്പി ആദിത്യ കിളിമാനൂർ സിഐ. വി.എസ്. പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തിന് രൂപം നൽകി. കിളിമാനൂർ എസ്ഐ വി. ബൈജു, ഗ്രേഡ് എസ്ഐമാരായ ജലാലൂദ്ദീൻ, രമേശ് ചന്ദ്രൻ, എഎസ്ഐസുരേഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ താഹിറുദ്ദീൻ, ദിലീപ് എന്നിവരായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.


ആദ്യപടിയായി ക്ഷേത്രഭാരവാഹികളിൽ നിന്നുള്ള വിവരശേഖരണം നടത്തി. ക്ഷേത്ര നിർമ്മാണ ജോലികൾ കരാർ എടുത്ത രംഗനാഥൻ കോണ്‍ട്രാക്ടറെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ശുചീന്ദ്രത്തേക്ക് തിരിച്ചു. താണുമലയനെയും സംഘത്തെയും കിളിമാനൂരിൽ ജോലിക്ക് അയച്ച രംഗനാഥനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. അയാളിൽ നിന്നും നാരായണന്‍റെയും മുരുകന്‍റെയും ശരവണന്‍റെയും മേൽവിലാസം കരസ്ഥമാക്കി. പോലീസ് സംഘം മൂവരുടെയും വീടുകളിൽ ചെന്നെങ്കിലും അവർ ആരും വീടുകളിൽ എത്തിയിരുന്നില്ല. എല്ലാവരും ഒളിവിൽ കഴിയുകയായിരുന്നു. നാരായണന്‍റെയും മുരുകന്‍റെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ശുചീന്ദ്രം ബസ് സ്റ്റാന്‍റിന് സമീപത്തെ ഒളിസങ്കേതത്തിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് മേയ് ഏഴാം തീയതി സിഐ വി.എസ്.പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാരായണനെയും മുരുകനെയും അറസ്റ്റ് ചെയ്തു.

കിളിമാനൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ താണുമലയൻ മരണപ്പെടാൻ കാരണം ശരവണന്‍റെ മർദനമാണെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. താണുമലയനെ സമീപത്തെ ആശുപത്രിയിൽ ചികിത്സിക്കാതെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് പോലീസ് ഇരുവരോടും ചോദിച്ചു. താണുമലയൻ കാര്യങ്ങൾ പറഞ്ഞാൽ കേരളത്തിൽ പോലീസ് കേസാകുമെന്ന ഭയം ഉണ്ടായിരുന്നതിനാലാണ് തമിഴ്നാട്ടിലേക്കു കൊണ്ട് പോയത്. എന്നാൽ ആശാരിപള്ളം മെഡിക്കൽ കോളജിൽ വച്ച് താണുമലയൻ മരിച്ചത്്് അടിപിടിക്കിടെയുണ്ടായ പരിക്കു കാരണമെന്ന് മറ്റാരും അറിയില്ലെന്നും എന്തെങ്കിലും കേസ് ഉണ്ടായാൽ തമിഴ്നാട്ടിലെ സുഹൃത്തുക്കൾ സഹായിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും ഇരുവരും പോലീസിനോട് വെളിപ്പെടുത്തി.

നാരായണന്‍റെയും മുരുകന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ശരവണനെ പിടികൂടാൻ രണ്ട് ടീമായി അന്വേഷണ സംഘം ശുചീന്ദ്രത്തെത്തി. എന്നാൽ ശരവണന്‍റെ ഒളിസങ്കേതം കണ്ടെത്താനായില്ല. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. രംഗനാഥനിൽ നിന്നും ശരവണന്‍റെ സുഹൃത്തുക്കളിൽ നിന്നും ശരവണന്‍റെ ഫോട്ടോ അന്വേഷണ സംഘം കരസ്ഥമാക്കി. തുടർന്ന് കേരളാ പോലീസ് ശരവണനെ പിടികൂടാൻ ശുചീന്ദ്രം, നാഗർകോവിൽ പ്രദേശങ്ങളിൽ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. ദിവസങ്ങളോളം തമിഴ്നാട്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ശരവണൻ തിരുനെൽവേലിയിൽ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. പോലീസ് സംഘം തിരുനെൽവേലിയിൽ എത്തിയപ്പോൾ ശരവണൻ അവിടെ നിന്നും കടന്നു. ഒരാളുടെ കീഴിൽ ജോലി ചെയ്യാതെ ഓരോ ദിവസവും പണിസ്ഥലങ്ങളിൽ മാറി മാറി ജോലി ചെയ്ത് വരികയായിരുന്നു ആ സമയത്ത് ശരവണൻ. താമസസ്ഥലവും മാറി ക്കൊണ്ടിരുന്നു. ഇതിനിടെ തിരുനെൽവേലിയിലുള്ള ശരവണന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്നും ശരവണന്‍റെ ഒളിസങ്കേതം പോലീസ് മനസിലാക്കി. ജൂണ്‍ 19ന് തിരുനെൽവേലി ബസ് സ്റ്റാന്‍റിൽ നിന്നു ബംഗളൂരുവിലേക്ക് മുങ്ങാൻ പദ്ധതിയിട്ട ശരവണനെ കിളിമാനൂർ സിഐ വി.എസ്. പ്രദീപ് കുമാർ, എസ്ഐമാരായ വി.ബൈജു, ജലാലൂദ്ദീൻ, എഎസ്ഐമാരായ സുരേഷ്കുമാർ, രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ താഹിറുദ്ദീൻ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശരവണൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി ശരവണനെ കീഴ്പ്പെടുത്തുകയായിരുന്നു.
അന്വേഷണത്തിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മദ്യത്തിന് അടിമയായ ശരവണൻ തന്‍റെ അഞ്ചു വയസുകാരനായ മകന്‍റെ മുഖം കത്തികൊണ്ട് വരച്ച് മുറിവേൽപ്പിച്ച സംഭവവും രണ്ടര വയസുകാരനായ മകന്‍റെ കാൽ അടിച്ചൊടിച്ച കാര്യങ്ങളും നാട്ടുകാർ പോലീസിനോട് വെളിപ്പെടുത്തി. ശരവണന്‍റെ മർദനം ഭാര്യയുടെ മേലും ഭാര്യാമാതാവിന്‍റെ നേരെയും രൂക്ഷമായപ്പോൾ ഭാര്യാമാതാവ് കടലിൽ ചാടി ആത്മഹത്യ ചെയ്തുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു.

ശരവണന്‍റെ ആക്രമണം ഭയന്ന് ഭാര്യയും കുട്ടികളും ഒരു അനാഥാലയത്തിലേക്ക് താമസം മാറി പോയ കാര്യങ്ങളും നാട്ടുകാർ പോലീസ് സംഘത്തോട് വെളിപ്പെടുത്തി. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ അതുവരെ ചെയ്ത ക്രൂരകൃത്യങ്ങൾ ശരവണൻ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. താണുമലയന്‍റെ കൊലപാതകത്തിൽ കിളിമാനൂർ പോലീസ് നടത്തിയ അന്വേഷണം തിരുവനന്തപുരം റൂറൽ പോലീസിന് അഭിമാനിക്കാൻ വക നൽകുകയായിരുന്നു.

എം.സുരേഷ്ബാബു