തകർത്ത്, തിമിർത്ത് മെട്രോ
തകർത്ത്, തിമിർത്ത്  മെട്രോ
മലയാളിയുടെ ഗതാഗത സൗകര്യ വികസനത്തിൽ പുതുചരിത്രംകുറിച്ച മെട്രോ ട്രാക്കിലായിട്ട് ഇതു രണ്ടാം മാസം. ദിനവും ആയിരകണക്കിനുപേരെ ചിറകിലേറ്റി കുത്തിച്ചു പായുന്ന മെട്രോയുടെ വരവ് കൊച്ചിയുടെ യശസ് മാത്രമല്ല ഉയർത്തിയത്, സംസ്ഥാനത്തിന്‍റേതുകൂടിയാണ്. ഗതാഗത കുരുക്കിലമർന്നു സഞ്ചരിച്ചിരുന്ന കൊച്ചിക്കാർക്കു മെട്രോയുടെ വരവ് തെല്ലല്ല ആശ്വാസം നൽകിയിട്ടുള്ളത്. റോഡിലും റെയിലിലും ബോട്ടിലും യാത്ര ചെയ്തു പരിചയിച്ച കൊച്ചിക്കാരെ മെട്രോ ഒത്തിരി മാറ്റി. മെട്രോയുടെ മേൻമതിരിച്ചറിയാനായി ഒരിക്കലെങ്കിലും കയറാത്ത കൊച്ചിക്കാർ നന്നേ കുറവാകും. നേരത്തെ സ്കൂളുകളിൽനിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയിരുന്ന സഞ്ചാരങ്ങൾ നിലവിൽ മെട്രോയെ ലക്ഷ്യമാക്കിയാണ്. മെട്രോയുടെ മേൻമതിരിച്ചറിഞ്ഞും കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ചും മടങ്ങുന്നവർക്കു പറയാനുള്ളതും ഒന്നുമാത്രം, പൊളിച്ചു കലക്കി!

ചില്ലറയല്ല വരുമാനം

വരുമാനത്തിന്‍റെ കാര്യത്തിലും ഒട്ടും പിന്നിലല്ല നമ്മുടെ മെട്രോ. ആദ്യ മാസ വരുമാനം സമീപ സംസ്ഥാനങ്ങളിലെ മെട്രോകളേക്കാൾ വളരെ കൂടുതൽ. കൊച്ചി മെട്രോയുടെ ആദ്യമാസ കളക്ഷൻ 4.62 കോടി രൂപയാണ്. ടിക്കറ്റ് ഇനത്തിൽനിന്നു മാത്രം ലഭിച്ച തുകയാണിത്. പ്രതിദിനം ശരാശരി 47,646 പേരാണു മെട്രോയെ അറിയാനും യാത്രയ്ക്കുമായി എത്തുന്നത്. അവധി ദിവസങ്ങളിലായിരുന്നു തിരക്കേറെയും. 98,000 പേർ വരെ ഒരു ദിവസം മെട്രോ യാത്ര നടത്തി. എന്നാൽ ചില ദിവസങ്ങളിൽ 20,000 വരെ മാത്രമായിരുന്നു യാത്രികർ.
ജൂണ്‍ മാസം 17 നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. രണ്ടു ദിവസത്തിനുശേഷമാണു യാത്രക്കാർക്കായി മെട്രോയുടെ വാതിൽ തുറന്നു നൽകിയത്. ഉദ്ഘാടനം ചെയ്ത് ആദ്യ മാസം രാജ്യത്ത് ഒരു മെട്രോയ്ക്കും ഇതുപോലെ അഭിമാനകരമായ നേട്ടം ഉണ്ടായിട്ടില്ല. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 കിലോമീറ്റർ ദൂരത്തെ മെട്രോ യാത്ര വന്പൻ വിജയമായതോടെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുന്നതോടെ കൊച്ചിയുടെ മുഖച്ഛായതന്നെ മാറുമെന്നാണു കരുതുന്നത്.

ഇപ്പോഴത്തെ യാത്രക്കാർ സ്ഥിരം യാത്രക്കാരാണെന്നു പറയാനാകില്ല. ങ്കിലും മെട്രോയെ ജനങ്ങൾ ഏറ്റെടുത്തുവെന്നതിന്‍റെ തെളിവാണ് ഈ ജനത്തിരക്ക്. ഉദ്ഘാടനം ചെയ്തശേഷമുള്ള മൂന്നാമത്തെ ഞായറാഴ്ചയായിരുന്നു മെട്രോയിൽ ഏറ്റവും കൂടുതൽ ആളുകയറിയത്. 98,000 പേരാണ് അന്നു മെട്രോയിൽ സഞ്ചരിച്ചത്. അധികൃതരുടെ പ്രതീക്ഷകളെപ്പോലും തകിടം മറിക്കുന്ന വരുമാനമാണുണ്ടായത്. ആദ്യ മാസം അധികൃതർ പ്രതീക്ഷിച്ചത് 2.5 കോടി മുതൽ മൂന്നു കോടിവരെ രൂപയാണ്. യാത്രക്കാരുടെ എണ്ണവും പ്രതീക്ഷിച്ചതിനും മേലെയാണ്. ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്ത മാസത്തിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 18,000 മാത്രമായിരുന്നെങ്കിൽ ബംഗളൂരു മെട്രോയിലാകട്ടെ 10,000 ത്തിലും താഴെ യാത്രികരാണു കയറിയത്.

കൊച്ചിയിലേക്കല്ല മെട്രോയിൽ കയറാൻ

വിനോദ സഞ്ചാരത്തിനുൾപ്പെടെ നേരത്തെ അറബിക്കടലിന്‍റെ റാണിയുടെ മടിത്തട്ടിലേക്ക് എത്തിയിരുന്നവർ പറഞ്ഞിരുന്നതു തങ്ങൾ കൊച്ചിയിലേക്കെന്നാണേൽ നിലവിൽ ഇതു മാറിയ നിലയിലാണ്. മെട്രോയിൽ കയറാൻ പോവുകയാണെന്നാണ് ഇവരിൽ ഭൂരിഭാഗംപേരുടെയും വാക്കുകൾ. മെട്രോ യാത്രികരിൽ 20 ശതമാനം മാത്രമേ സ്ഥിരം യാത്രക്കാരായുള്ളൂ. ബാക്കിയെല്ലാവരും മെട്രോ കാണാനും കയറാനും എത്തിയവരാണ്. മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗ് സ്ഥലത്തെ വാഹനങ്ങൾ കണ്ടാൽ ഇക്കാര്യം വ്യക്തമാവും.
സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽനിന്നുള്ള വാഹനങ്ങളാകും കൂടുതലായും കാണാൻ സാധിക്കുക. കോഴിക്കോടുനിന്നും പാലക്കാടുനിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം നിരവധി ആളുകളെത്തുന്നു. കുടുംബസമേതം എത്തുന്നവരുടെയും എണ്ണം കുറവല്ല. ആലുവ, പാലാരിവട്ടം, ഇടപ്പള്ളി, കളമശേരി സ്റ്റേഷനുകളിൽനിന്നാണു ടൂർ യാത്രക്കാർ അധികവും മെട്രോയിൽ കയറുന്നത്. കുടുംബ സമേതം രാവിലെ കൊച്ചിയിലെത്തി, മെട്രോയിൽ സഞ്ചരിച്ച് ഷോപ്പിംഗ് മാളുകളിലും ആരാധനാലയങ്ങളിലും കയറി ഉല്ലാസപൂർവം തിരിച്ചുപോകുന്ന ഇവരാണു മെട്രോയെ സജീവമാക്കുന്നത്.

കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സെൽഫിയെടുത്ത് സ്റ്റേഷനിൽ പരമാവധി സമയം ചെലവിട്ടാണു യാത്ര. കുടുംബ സമേതം എത്തുന്നവർക്ക്, അവർ ആവശ്യപ്പെട്ടാൽ ഒറ്റ ടിക്കറ്റ് ലഭിക്കും. സ്കൂളുകളിൽനിന്നു ധാരാളം പേർ മെട്രോയിൽ ടൂറിനെത്തുന്നുണ്ട്. ടിക്കറ്റ് കൗണ്ടറിൽനിന്നു ഗ്രൂപ്പ് ടിക്കറ്റുകൾ ലഭ്യമാണ്. സെപ്റ്റംബർ അവസാനത്തോടെ മെട്രോ മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കെത്തുമെന്നാണു പ്രതീക്ഷ. അപ്പോഴാകും മെട്രോയിൽ സ്ഥിരം യാത്രക്കാർ കൂടുതലായെത്തുക. ആലുവയിൽനിന്നു മഹാരാജാസ് വരെ 18 കിലോമീറ്ററായി മെട്രോയുടെ ദൂരവും വർധിക്കും.


മലയാളിയുടെ ശീലങ്ങൾക്കും മാറ്റം

മെട്രോയുടെ വരവോടെ മലയാളികളുടെ പല ശീലങ്ങൾക്കുംകൂടി മാറ്റംവന്നുവെന്നു പറയാം. പൊതു സ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവരാണു നമ്മിൽ കൂടുതൽ പേരെങ്കിലും മെട്രോയിൽ എത്തിയാൽ മാന്യന്മാരാണ്. അല്ലേൽ പിടിയിലാകുമെന്നതുതന്നെ കാര്യം. എവിടെക്കിട്ടിയാലും അവിടെ മാലിന്യം കൊണ്ടിടുന്ന കേരളീയരുടെ സ്വഭാവം മെട്രോയെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് നേരത്തെ മുതൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, കൊച്ചി മെട്രോയിൽ മാലിന്യം ഇല്ലെന്ന വസ്തുത അതിശയിപ്പിക്കും. എല്ലാ സ്റ്റേഷനുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രകഴിഞ്ഞ് ഇറങ്ങുന്പോൾ ടിക്കറ്റ് ഉൾപ്പെടെ ഈ ബിന്നുകളിൽ നിക്ഷേപിച്ചാണു യാത്രികരിൽ ഭൂരിഭാഗംപേരും മടങ്ങുക.

മെട്രോയിൽനിന്നു പുറത്തേക്ക് എന്തെങ്കിലും വലിച്ചെറിഞ്ഞാലോ, മെട്രോ സ്റ്റേഷനുകൾക്കകത്തു മാലിന്യം നിക്ഷേപിച്ചാലോ വലിയ പിഴ നൽകേണ്ടിവരും. മലയാളികളുടെ മെട്രോ യാത്ര കണ്ടാൽ ഏവരും ഒരു കാര്യത്തിൽ അത്ഭുതപ്പെട്ടുപോകും. ഇത്രയും മര്യാദയും അച്ചടക്കവും നമുക്കുണ്ടോയെന്നു സ്വയം ചിന്തിക്കുന്ന തരത്തിലാണു കാര്യങ്ങൾ. തിരക്ക് ഏറെയുള്ള ഞായറാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും പ്ലാറ്റ്ഫോമിൽ നിൽക്കാവുന്നതിന്‍റെ ഇരട്ടിയിലേറെ ആളുകൾ വന്നാൽപോലും നിർദേശങ്ങൾ അതേപടി അനുസരിക്കുന്നതിലും ക്യൂ നിൽക്കുന്നതിലും യാത്രക്കാർ കാട്ടുന്ന മാതൃക പ്രശംസനീയമാണ്. കൂടുതൽപേർ എത്തിച്ചേരുന്ന മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ മാന്യതയോടെയും അച്ചടക്കത്തോടെയും പെരുമാറുന്ന മലയാളികളെയാകും ഇവിടെ കാണാൻ സാധിക്കുക.

പരാതികൾ ഇല്ലെന്നല്ല

മെട്രോയുടെ തുടക്കംമുതൽ ഉയർന്നുവന്നതു കൊച്ചി വണ്‍ കാർഡ് ടിക്കറ്റിനെക്കുറിച്ചുള്ള പരാതികളാണ്. തുടക്കകാലത്തു കാർഡ് വിതരണം ചെയ്യാൻ വളരെയേറെ കാലതാമസം നേരിട്ടെങ്കിൽ അതു കുറയ്ക്കാൻ അധികൃതർക്കായി. തുടക്കത്തിൽ കൊച്ചി വണ്‍ കാർഡ് ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നിരുന്നു. കൂടാതെ വിതരണം ചെയ്ത ടിക്കറ്റുകൾ തകരാറിലുമായിരുന്നു. കൊച്ചി വണ്‍ കാർഡ് നൽകുന്നതിനുള്ള കാലതാമസം നിലവിൽ വളരെയേറെ കുറഞ്ഞിട്ടുണ്ട്. കാലതാമസം ഒഴിവാക്കിയതോടെ പരാതികളും വളരെയേറെ കുറഞ്ഞതായി അധികൃതർ പറയുന്നു. വിതരണം ചെയ്തതിൽ തകരാർ കണ്ടെത്തിയ കാർഡുകൾക്കു പകരം പുതിയ കാർഡ് അവരുടെ വീട്ടിലെത്തിച്ചു നൽകിയാണ് അധികൃതർ മാതൃകയായത്.

മെട്രോ മഹാരാജാസ് വരെ എത്തുന്പോഴേക്കും കൊച്ചി വണ്‍കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയേറെ വർധിക്കുമെന്നാണു പ്രതീക്ഷ. യാത്രാനിരക്കുകൾ സംബന്ധിച്ചായിരുന്നു മറ്റൊരു പരാതി ഉയർന്നത്. ആലുവ മുതൽ പാലാരിവട്ടംവരെയുള്ള യാത്രയ്ക്കു നിലവിൽ 40 രൂപയാണ് ചെലവ്. ഇതു കൂടുതലാണെന്നും അടുത്തഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ യാത്രാ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ യാത്രാനിരക്കു കണക്കാക്കിയാൽ മെട്രോ മഹാരാജാസ് വരെ നീട്ടുന്പോഴേക്കും യാത്രികരുടെ പോക്കറ്റ് കാലിയാകുന്ന തരത്തിലാകും.

കൂടുതൽ യാത്രികർ എത്തുമെന്നു പ്രതീക്ഷിക്കുന്നതിനാൽ യാത്രാ നിരക്ക് കുറച്ചു സ്ഥിരം യാത്രികരെ കൂടുതലായി മെട്രോയിലേക്ക് അടുപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ ചാർജിനേക്കാൾ ഇരട്ടിയിലേറെ തുക മെട്രോ യാത്രയ്ക്ക് ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. തിരക്കില്ലാത്ത, അപകടരഹിതമായ യാത്രയാണ് ഒരുക്കിയിരിക്കുന്നത് എന്നതിനാൽ മെട്രോ യാത്രയ്ക്കു വലിയ തുക ഈടാക്കുന്നില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇടത്തരം വരുമാനമുള്ളവരെക്കൂടി സ്ഥിരം യാത്രികരാക്കി മാറ്റാവുന്ന തരത്തിലുള്ള യാത്രാനിരക്ക് വേണമെന്ന ആവശ്യമാണു കൂടുതലായും ഉയർന്നിട്ടുള്ളത്.

റോബിൻ ജോർജ്