ബാഹുബലി
ബാഹുബലി
രാജമൗലിയുടെ ബാഹുബലി ദി കണ്‍ക്ലൂഷൻ കണ്ടുകൊണ്ടിരിക്കെയാണ് മനസിൽ ഉറപ്പിച്ചത് - എന്തായാലും അടുത്ത യാത്ര ശ്രാവണ ബൽഗോളയിലേക്ക് തന്നെ എന്ന്.

സിനിമയിലെ ബാഹുബലിയുമായി യാതൊരു സാമ്യവും ഇല്ലെങ്കിലും കർണാടകയിൽ ഒരു ബാഹുബലിയുണ്ട്. ശ്രാവണബൽഗോളയിൽ. ആ ബാഹുബലിയെക്കുറിച്ച് വായിച്ചറിവേ ഉണ്ടായിരുന്നുള്ളു. ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണെന്ന് കണ്ടവർ പറഞ്ഞിരുന്നു. അന്നുതുടങ്ങിയ കൊതിയാണ് ഇപ്പോൾ പൂർണതയിലെത്തുന്നത്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും വച്ച് ബംഗളൂരുവിൽ നിന്ന് ശ്രാവണബൽഗോളയിലേക്ക് യാത്ര തിരിക്കുന്പോൾ മനസിൽ ചിത്രത്തിൽ കണ്ടിട്ടുള്ള വലിയ ബാഹുബലി പ്രതിമയായിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ബാഹുബലി പ്രതിമ സ്ഥിതി ചെയ്യുന്ന ശ്രാവണബൽഗോള. ഹാസൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 51 കിലോമീറ്റർ ദൂരമുണ്ട് ശ്രാവണബൽഗോളയിലേക്ക്. ബംഗളൂരുവിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ ദൂരം വരും.

ആയിരക്കണക്കിന് സന്ദർശകരും തീർഥാടകരുമാണ് ഇവിടേക്ക് ഓരോ ദിവസവുമെത്തുന്നത്. ബാഹുബലി സിനിമ സൂപ്പർഹിറ്റായതോടെ തിരക്കേറിയെന്ന് ശ്രാവണബൽഗോള നിവാസികൾ പറയുന്നു. രാജമൗലിയുടെ ബാഹുബലി പോലെ തന്നെ ഈ ബാഹുബലി പ്രതിമയും ശിൽപ്പകലയുടെയും പ്രകൃതി സൗന്ദര്യത്തിന്‍റെയും ഔന്നിത്യമാണ് വിളിച്ചോതുന്നത്. ജൈനവാസ്തു ശിൽപകലയുടെ അപൂർവത ഇവിടെ നേരിട്ടുകണ്ടറിയാം. അതുകൊണ്ടാണ് ഒരിക്കലെങ്കിലും ഇവിടെ വരണമെന്നും ഈ പ്രതിമ കാണണമെന്നും പറയുന്നത്.

ഗോമതേശ്വര ബാഹബലി - അതാണ് പ്രതിമയുടെ മുഴുവൻ പേര്. പ്രതിമ എന്നോ വിഗ്രഹമെന്നോ വിളിക്കാം. വിന്ധ്യഗിരി കുന്നിനു മുകളിലാണ് ഈ പ്രതിമ. കുന്നിൻമുകളിലേക്ക് നടന്നു കയറാൻ കരിങ്കൽപടികളുണ്ട്. ഒന്നും രണ്ടുമല്ല, അറുനൂറിലേറെ..

18 മീറ്ററാണ് പ്രതിമയുടെ നീളം. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമയെന്ന വിശേഷണം ബാഹുബലിക്കാണ്. 57 അടിയിൽ തലയയുർത്തി നിൽക്കുന്ന വിസ്മയക്കാഴ്ച. അരിഷ്ടനേമി എന്ന ശിൽപിയാണത്രെ ഈ അത്ഭുതക്കാഴ്ച കല്ലിൽ കൊത്തിയത്. എത്ര പഴക്കം ഈ ശിൽപത്തിനുണ്ടെന്ന് ചോദിച്ചാൽ രണ്ടായിരത്തിലേറെ വർഷങ്ങൾ എന്നുത്തരം. ചരിത്രവിദ്യാർഥികൾക്കും ചരിത്രാന്വേഷകർക്കും ഇവിടം പ്രിയപ്പെട്ടതാകാൻ ഇതൊക്കെതന്നെയാണ് കാരണങ്ങൾ. ചെരിപ്പ് ഉപയോഗിക്കാൻ പാടില്ല പടികൾ കയറുന്പോൾ. സോക്സുകൾ ധരിക്കാൻ അനുവാദമുണ്ട്. പലരും സോക്സ് വാങ്ങുന്നത് കണ്ടു. കരിങ്കല്ലിൽ കൊത്തിയ പടികൾ അറുനൂറിലേറെ കയറിയിറങ്ങുന്പോഴേക്കും കാൽ ഒരു പരുവമാകുമെന്നതുകൊണ്ട് സോക്സ് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.

ശ്രാവണബൽഗോള ഒരു ഗ്രാമമാണ്. ഗ്രാമത്തിനു മധ്യേ ഒരു തടാകമുണ്ട്. വെളുത്ത കുളം എന്നത്രെ ബൽഗോളയ്ക്ക് അർത്ഥം. തടാകത്തോടു ചേർന്നാണ് വിന്ധ്യഗിരി ചന്ദ്രഗിരി എന്നീ കുന്നുകൾ. എ.ഡി 981ൽ ഗംഗാസാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായിരുന്ന ചാമുണ്ഡരായനാണ് പ്രതിമ നിർമിച്ചതെന്ന് ചരിത്രം പറയുന്നു.

പന്ത്രണ്ടു വർഷത്തിലൊരക്കൽ ബാഹുബലി പ്രതിമയിൽ മഹാമസ്താഭിഷേകം നടക്കും. കുങ്കുമം, മഞ്ഞൾ, അരിപ്പൊടി പാൽ, തൈര്, നെയ്യ്, കരിന്പിൻ നീര്, ചന്ദനം എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്ന ചടങ്ങിന് ആയിരങ്ങൾ സാക്ഷ്യം വഹിക്കും. അടുത്ത വർഷം ഫെബ്രുവരിയിലാണ് അടുത്ത മഹാമസ്താഭിഷേകം.


ശ്രാവണബൽഗോള എന്നാണോ ശ്രവണബെളഗൊള എന്നാണോ ശ്രാവണ ബലഗൊള എന്നാണോ ശരിയായ ഉച്ചാരണം എന്ന് മനസിലായില്ല. പലരും പലതാണ് പറഞ്ഞത്. ഉഡുപ്പി ജില്ലയിലെ കർക്കലയിലും മൈസൂരിലെ ഗോമതഗിരിയിലും വേനൂർ, ധർമസ്ഥല എന്നിവിടങ്ങളിലും ബാഹുബലി പ്രതിമകളുണ്ടെന്ന് ഒപ്പം വന്ന ഗൈഡ് പറഞ്ഞു തന്നു.

ബപ്പണ്ണ എഴുതിയ പുരാതനകന്നട കവിതയിൽ ബാഹുബലിയുടെ കഥ കാണാം. ജൈനമതത്തിലെ ആദ്യ തീർഥങ്കരനായിരുന്ന ആദിനാഥന്‍റെ മകനായിരുന്നു ബാഹുബലി. അയോധ്യ ഭരിച്ചിരുന്ന ഭരതനായിരുന്നു ബാഹുബലിയുടെ സഹോദരൻ. സാമ്രാജ്യത്തിന് വേണ്ടി ഭരതൻ സഹോദരനെ പോരിന് വിളിച്ചു. ബാഹുബലി ഭരതനെ തോൽപ്പിച്ചു. പക്ഷേ രാജ്യവും സാമ്രാജ്യവും ഭരതനു തന്നെ നൽകി.

തുടർന്ന് ഒരു വർഷം അദ്ദേഹം നിന്നു കൊണ്ട് ധ്യാനിച്ചു. പക്ഷേ അന്യന്‍റെ ഭൂമിയിൽ ചവിട്ടി നിൽക്കുന്നത് കൊണ്ട് മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസിലാക്കിയ ഭരതൻ രാജ്യം ബാഹുബലിയെ തിരികെ ഏൽപ്പിച്ചു. ആ മണ്ണിൽ നിന്നു കൊണ്ട് അദ്ദേഹം ബോധോദയ പ്രാപ്തനായി. കഥയും ചരിത്രവും ഒരുപാട് വലുതാണെങ്കിലും ഇതിനെ ഇത്തരത്തിൽ കാപ്സ്യൂൾ പരുവത്തിലാക്കി വിക്കീപിഡിയയും പല ട്രാവൽ ഗൈഡ് സൈറ്റുകളും കഥ പെട്ടന്ന് പറഞ്ഞുതരുന്നുണ്ട്. ചന്ദ്രഗുപ്തമൗര്യൻ അവസാനകാലത്ത് നിരാഹാരത്തിലൂടെ സ്വയം ജീവൻ വെടിഞ്ഞ കുന്നാണത്രെ ചന്ദ്രഗിരി. കഥകളും ചരിത്രങ്ങളും ഇഴപിരിഞ്ഞു കിടക്കുന്നു ഇവിടെ.

ഗോമതേശ്വര വിഗ്രഹം ഇരിക്കുന്ന മണ്ഡപത്തിനു തൊട്ട് മുന്നിൽ ഒരു ചെറിയ മണ്ഡപം ഉണ്ട്. അതിലൊരു സ്ത്രീ മുഖമുള്ള വിഗ്രഹം. കുശ്മന്ദിനീ ദേവിയുടെ വിഗ്രഹം ആണത്രെ അത്. പണ്ട്, ചാമുണ്ഡരായൻ ബാഹുബലി പ്രതിമ സ്ഥാപിച്ച്, പാലഭിഷേകം നടത്തിയപ്പോൾ വിഗ്രഹത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഒഴുകിയില്ല എന്നും, അപ്പോൾ എവിടുന്നോ വന്ന ഒരു വൃദ്ധ അദ്ദേഹത്തെ സഹായിക്കുകയും പാലഭിഷേകം പൂർത്തിയായി എന്നുമാണു ഐതിഹ്യം. ആ ദേവിയുടെ വിഗ്രഹമാണ് ബാഹുബലിയെ നോക്കി നിൽക്കുന്ന രീതിയിലവിടെ സ്ഥാപിച്ചിട്ടുള്ളത്.

സംരക്ഷിക്കപ്പെടേണ്ട ശിലാലിഖിതങ്ങൾ യഥാവിധി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചരിത്രം നിധിപോലെ കാത്തുസൂക്ഷിച്ചിരിക്കുന്നു എന്ന് പറയാം. ഭാഷാശാസ്ത്ര കുതുകികകൾക്കും പ്രിയപ്പെട്ട ഇടംതന്നെയാണിവിടം.

പടിയിറങ്ങുന്പോൾ കാലുകൾ ഇടറിപ്പോകും പോലെതോന്നി. കയറ്റത്തേക്കാൾ കഠിനമായിരുന്നു ഇറക്കം. പിന്നിൽ മന്ദഹാസം പൊഴിച്ച് ബാഹുബലി പ്രതിമ തലയുയർത്തി നിൽക്കുന്നു. താഴെയെത്തി വീണ്ടും തിരിഞ്ഞുനോക്കി. കല്ലിൽ കൊത്തിയ ആ മഹാകാവ്യത്തെ അതിന്‍റെ സൃഷ്ടാക്കളെ മനസിൽ നമിച്ചു. നമിക്കാതെ വയ്യ. തിരികെ ബംഗളൂരുവിലേക്ക് മടങ്ങുന്പോൾ രൗജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തിന്‍റെ വലിയ കട്ടൗട്ടുകൾ കണ്ടു. ബാഹുബലി എന്നും എപ്പോഴും വിസ്മയം തന്നെയാണ് എന്ന് മനസിലായി.

ഋഷി