Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വീണ്ടും ജയകൃഷ്ണൻ വടക്കുന്നാഥന്റെ മുന്നിൽ...
തങ്ങളേ... ഞാൻ വീണ്ടും അങ്കട് വര്വാണ്..മ്മടെ തൃശൂർക്ക്
തങ്ങള്ണ്ടാവില്ല്യേ, ണ്ടാവണം...
തങ്ങളില്യാണ്ടെ ഈ ജയകൃഷ്ണണ്ടോ
നമ്മക്കോരോ നാരാങ്ങാവെള്ളം കാച്ചണ്ടേ..
ഓർമ്മയുള്ള കൈയക്ഷരത്തിലെഴുതിയ ആ ആറുവരികൾ തങ്ങൾ വീണ്ടും വീണ്ടും വായിച്ചു. വിശ്വസിക്കാൻ കഴിയാത്ത പോലെ. അയാൾ വീണ്ടും വരുന്നു. ജയകൃഷ്ണൻ. അയാൾക്കേറ്റവും പ്രിയപ്പെട്ട ഈ നഗരത്തിലേക്ക്. ഒറ്റയ്ക്കാവുമോ അതോ...തങ്ങൾക്ക് ഉത്തരം കിട്ടിയില്ല. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴുള്ള ഈ കാത്തിരിപ്പ് വെറുതെയാകുമോ എന്നും തങ്ങൾ ചിന്തിച്ചു. പക്ഷേ ബംഗളൂരു വണ്ടിയിൽ ജയകൃഷ്ണനുണ്ടായിരുന്നു. അയാൾക്ക് വരാതിരിക്കാൻ കഴിയുമായിരുന്നില്ല...അയാൾ ഏറെ സ്നേഹിക്കുന്ന ഈ നഗരത്തിലേക്ക്....
തങ്ങളെ തന്നിലേക്ക് ചേർത്തുപിടിക്കുന്പോൾ ഒരു മന്ത്രം പോലെ ജയകൃഷ്ണൻ പറഞ്ഞു - നിങ്ങളിപ്പോഴും ചൊങ്കൻ ചെറുക്കനാണല്ലോ തങ്ങളേ...
ചിരിച്ചുകൊണ്ട് തങ്ങളും പറഞ്ഞു - പറയുന്ന ആൾക്കും ഒരു നര വീണിട്ടില്ല. ഇവിടന്ന് പോയ പോലെത്തന്നെയുണ്ട്.
ഒരു സിദ്ധാന്തം പറയുന്ന പോലെ ജയകൃഷ്ണൻ അകലേക്ക് മറയുന്ന ട്രെയിൻ നോക്കി പറഞ്ഞു - അതങ്ങനെയാണ് തങ്ങളേ...ജയകൃഷ്ണനും തങ്ങൾക്കുമൊന്നും ജരാനരകൾ ബാധിക്കില്ല. നമ്മൾ ഈ നഗരത്തിൽ ഇങ്ങനെ ചിരഞ്ജീവികളായി അലയാൻ വിധിക്കപ്പെട്ടവരാണ്. മുപ്പതു വർഷം കഴിഞ്ഞിട്ടും നമ്മൾ ജീവിക്കുകയല്ലേ...ആ പഴയ മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും നിങ്ങള്‍ ആ പഴയ തങ്ങളുമായിട്ട്....അതങ്ങനെയാണ് തങ്ങളേ...
റെയിൽവേ സ്റ്റേഷനു പുറത്തേക്ക് നടക്കുന്പോൾ തങ്ങൾ ചോദിച്ചു എന്താണ് പ്ലാനെന്ന്. കുറച്ചു ദിവസം ഉണ്ടാവില്ലെ ഇവിടെ എന്നും. താമസം എവിടെ വേണം എന്നൊക്കെ തങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
ഞാൻ ഇന്നു രാത്രി വണ്ടിക്ക് തിരിച്ച് ബംഗളൂരുവിനു പോകും. ഒരൊറ്റ കറക്കം. മ്മടെ പഴയ ആൾക്കാരെയും സ്ഥലങ്ങളേം ഒക്കെയൊന്ന് കണ്ട് ഒരു ഓർമപുതുക്കൽ....പിന്നെ നാരാങ്ങാവെള്ളം...
ആദ്യം മണ്ണാറത്തൊടിയിലേക്ക്...എന്ന് ജയകൃഷ്ണൻ പറഞ്ഞപ്പോൾ തങ്ങൾ അന്പരന്നു. അവിടെ ഇപ്പോൾ ഒന്നുമില്ലല്ലോ...തങ്ങളുടെ സംശയത്തിന് ഉത്തരമായി ജയകൃഷ്ണൻ പറഞ്ഞു -
ഒന്നുപോയി വരാം..തറവാടേ പോയിട്ടുള്ളു... ആ തറയിലാ ഞാൻ ഇപ്പോഴും നിൽക്കുന്നത്... അവിടെ ഇപ്പോ എന്താണ്...ഫ്ളാറ്റോ...ഒന്നു കണ്ടിട്ടുവരാം...
കാറിൽ ചെന്ന് പഴയ മണ്ണാറത്തൊടിയുടെ മുറ്റത്ത് ഇറങ്ങുന്പോൾ ജയകൃഷ്ണൻ പുതുപുത്തൻ ഫ്ളാറ്റ് സമുച്ചയം കണ്ട് മുഖം തിരിച്ചു. പഴയ മണ്ണാറത്തൊടി തറവാടിന്റെ മുകൾ നിലയിലെ ആ മുറിയുണ്ടായിരുന്ന സ്ഥലം ജയകൃഷ്ണൻ മനസിൽ തപ്പിനോക്കി കണ്ടെത്തി. അവിടെയിരുന്നല്ലേ മദർ സുപ്പീരിയർ ആ കത്തെഴുതിയത്...മണ്ണാറത്തൊടിക്കു പുറത്ത് മഴ നിറഞ്ഞു പെയ്യുന്ന ആ രാത്രിയിൽ...വിശുദ്ധയായ ഒരു പെണ്‍കുട്ടിയെ ഒട്ടും വിശുദ്ധമല്ലാത്ത ഈ നഗരത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത്...
നമുക്കോരോ നാരങ്ങാവെള്ളം കാച്ച്യലോ തങ്ങളേ...ജയകൃഷ്ണൻ ചോദിച്ചു...
ഇപ്പൊ നാരങ്ങാവെള്ളം കിട്ടാൻ എളുപ്പല്ലാട്ടോ...ന്നാലും വര്വാ ശരിയാക്കാം...തങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ കാർ മുന്നോട്ടു നീങ്ങി. പിന്നിൽ പഴയ മണ്ണാറത്തൊടിയും അവിടെ ജീവിച്ചുമരിച്ചവരും ഒരിക്കൽ കൂടി ജയകൃഷ്ണനെ യാത്രയാക്കി.
നഗരത്തിലെ മുന്തിയ ഹോട്ടൽ മുറിയിലിരുന്ന് ജനാലിലൂടെ പുറത്തെ തൃശൂർ നഗരം നോക്കി നാരങ്ങാവെള്ളം രുചിച്ച് ജയകൃഷ്ണൻ ചോദിച്ചു...മ്മടെ പഴയ ബാറൊന്നും ഇപ്പല്ല്യാല്ലേ....അവടെയെല്ലാം പോയി രണ്ടെണ്ണം വിട്ടിട്ട് എല്ലാരേം കണ്ട് മടങ്ങാംന്നാ കരുത്യേ...ഇത് വീട്ടിലിരുന്ന വീശണ പോലെയായി തങ്ങളേ....ഈ ടൗണാകെ മാറീലേ തങ്ങളേ...നിങ്ങൾക്കിപ്പഴും ഇവിടെ ഹോൾഡുണ്ടോ...അതോ പുതിയ തങ്ങള്മാര് കയറി സ്കോർ ചെയ്തോ...
തങ്ങൾ പതിയെ പറഞ്ഞു - പുതിയ പിള്ളേര് കുറേയുണ്ട്...നമ്മള് ചെയ്ത പോലെ നേരും നെറിയുമുള്ള കച്ചോടല്ല...ഒക്കെ ഒരുതരം തട്ടിപ്പാ...പിന്നെ നിങ്ങളെപോലെയുള്ള ഒരാളെ പിന്നെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല..കിട്ടീട്ടില്ല...നിങ്ങള്‍ പോയപ്പോ തങ്ങളും പോയി മാഷേ...പക്ഷേ ഈ തങ്ങള്‍ ഇപ്പളും തങ്ങള്‍ തന്ന്യാ ഈ നഗരത്തില്‍...മാഷ്ക്ക് ന്താ വേണ്ടച്ചാ പറഞ്ഞാമതി...ഇവിടെ എത്തും...ആ സെറ്റപ്പ് തങ്ങൾക്ക്ണ്ട്...
അപ്പൊ ഇനി കേരളവർമ കോളജ് വരെ പോയാലോ തങ്ങളേ...തിരിച്ചു ചെല്ലുന്പോൾ രാധ ചോദിക്കും എവിടെയെല്ലാം ചുറ്റീന്ന്...അപ്പൊ പറയാലോ നിന്റെ മൂലക്കുരു പൊട്ടിയോ എന്ന് ചോദിച്ച കോളജില്‍ പോയിരുന്നൂന്ന്...അതും പറഞ്ഞ് ജയകൃഷ്ണൻ ചിരിച്ചു...
കേരളവർമയുടെ അകത്തളങ്ങളിലൂടെ നടക്കുന്പോൾ തങ്ങൾ പറഞ്ഞു - ഞാനിതുവരെ ഇവിടെ കയറീട്ടില്ലാട്ടോ...നന്നായി - ജയകൃഷ്ണൻ പറഞ്ഞു. ദാ അവിടെ വെച്ചാണ് രാധയെ ഞാൻ വളയ്ക്കാൻ ശ്രമിച്ചത് തങ്ങളേ... ഋഷി ദാ പുറത്ത് സ്കൂട്ടറിൽ എന്റെ വരവും കാത്ത് ടെൻഷനടിച്ച് കാത്തു നിൽക്കുന്നു.
രാധയും കുറേ പിള്ളേരും വരുന്പോൾ ഞാനങ്കട് കയറി ഗോളടിച്ചു. അവളുണ്ടോ പിടി തരുണു, മുഖത്തടിച്ച പോലെയായി മറുപടി. ഇങ്കട് കിട്ട്യാ അങ്കട് കൊടുക്കാതെ വരണ സൈസല്ലല്ലോ നമ്മള്
അതോണ്ട് എല്ലാവരും കേൾക്കെ അവളോട് മൂലക്കുരു പൊട്ടിയോ എന്ന് ചോദിക്കാൻ അമ്മ വിട്ടതാണെന്നും അതങ്കട് ചോദിച്ചയുടൻ അത് പൊട്ടിയെന്നും ഉറക്കെ പറഞ്ഞ് നമ്മള് തിരിച്ചടിച്ചു. പിള്ളേര് പിന്നാലെ പാഞ്ഞുവന്നപ്പോൾ ഓടി ഋഷീടെ വണ്ടികേറി സ്ഥലം വിട്ടില്ലായിരുന്നെങ്കിൽ ജയകൃഷ്ണൻ സ്മാരക സ്തൂപം ഇവിടെയുണ്ടായേനെ... ഇപ്പൊ ടീവിലൂം പേപ്പറിലുമൊക്കെ കോളജിന്റെ വാർത്തകള്‍ കാണുന്പോൾ രാധ പറയും ന്റെ കോളജ് ന്റെ കോളജ് എന്ന്...ഞാൻ ചോദിക്കും മൂലക്കുരു പൊട്ട്യേ കോളജല്ലേന്ന്...അത് കേൾക്കുന്പോൾ അവൾക്ക് കലി കയറും...
ഇനി ആ കുന്നിന്റെ മുകളിലേക്കൊന്ന് പോണം...പണ്ട് പോയ ആ കുന്ന്...ജയകൃഷ്ണൻ പറഞ്ഞു. തങ്ങൾ ഒന്നോർത്തു..പിന്നെ പറഞ്ഞു - ആ കുന്നും മലയുമൊക്കെ പോയി മാഷേ...അതൊക്കെ ഇടിച്ചു നിരത്തീല്യേ..., ജയകൃഷ്ണൻ മൂളി...
അവിടെയെവിടെയോ ഒരു ഭ്രാന്തനുണ്ടായിരുന്നു. വേദനകൊണ്ട് പുളയുന്പോൾ ഉയർന്നിരുന്ന ഭ്രാന്തന്റെ നിലവിളി ഇപ്പോഴും എന്നെ രാത്രികളിൽ അസ്വസ്ഥമാക്കാറുണ്ട്....ഒന്നും മറക്കാനാവുന്നില്ല തങ്ങളേ...തങ്ങളേ....വിളിക്ക്...ഋഷിയേയും ബാബുവിനേം വിളി...അവരുകൂടിണ്ട്ങ്കിലേ രസംള്ളൂ.... ഞാൻ ണ്ട്ന്ന് പറയണ്ട...വരുന്പോ കണ്ടാമതി...
എന്താ തങ്ങളേ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് എന്ന് ചോദിച്ച് ഋഷിയും ബാബുവും ഒരുമിച്ചാണ് ഹോട്ടൽമുറിയിലെത്തിയത്. തങ്ങൾക്കല്ല എനിക്കാണ് നിങ്ങളെ കാണാൻ അത്യാവശ്യമെന്ന് പറഞ്ഞു അവരെ ചിൽഡ് ബിയർഗ്ലാസ് നൽകി വരവേറ്റത് ജയകൃഷ്ണൻ.
അന്പരപ്പും അത്ഭുതവും സന്തോഷവും ബിയറിനേക്കാൾ നുരപൊന്തിയ നിമിഷങ്ങളായിരുന്നു.ഇനി നമുക്കീ നഗരം ചുറ്റണം...വാ...തങ്ങളേയും ഋഷിയേയും ബാബുവിനേയും കൂട്ടി ജയകൃഷ്ണൻ ഇറങ്ങി.
കാറിൽ നഗരംചുറ്റുന്പോൾ ജയകൃഷ്ണൻ ചോദിച്ചു -
ഋഷി നിനക്കോർമ്മയുണ്ടോ നമ്മൾ ആട്ടിൻതല വാങ്ങാൻ മാർക്കറ്റില്‍ പോയത്...ഋഷി ചിരിച്ചുകൊണ്ട് പറഞ്ഞു - മറക്കാൻ പറ്റ്വോ..ചത്ത ശവത്തിന്റെ തലയ്ക്ക് വിലപറയരുതെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളല്ലേ....
എല്ലാവരും ചിരിയേറ്റു പിടിച്ചു
ജയകൃഷ്ണൻ കാർ നിർത്താൻ പറഞ്ഞു. പിന്നെ ദൂരേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു - അവിടെ ഒരു കൂൾഡ്രിംഗ്സ് ബാർ ഉണ്ടായിരുന്നു. ബാക്കി പറഞ്ഞത് ഋഷിയാണ്. അയാളെ കൂൾഡ്രിംഗ്സിന്റെ അർഥം പഠിപ്പിച്ചത് ഈ കക്ഷിയാണ്. ഉപ്പിട്ട നാരങ്ങാവെള്ളത്തിന്, ഒറിജിനൽ നാരങ്ങാവെള്ളമാണേ...ഐസില്ലാത്തതിന്റെ പേരിൽ ഉണ്ടാക്കിയ പുകില്...
നമ്മടെ ആ ബാറിലെ പഴയ ഡേവിഡേട്ടൻ ഇപ്പണ്ടോ..അതോ - ജയകൃഷ്ണൻ ആരോടെന്നില്ലാതെ ചോദിച്ചു.പോയി എന്നാരോ മറുപടി പറഞ്ഞു. കൊന്പൻമീശയും കറുത്ത കട്ടിക്കണ്ണടയും കറുത്ത നെക്ക് ടൈയും നിറഞ്ഞ ചിരിയും ജയകൃഷ്ണന്റെ മനസിൽ തെളിഞ്ഞു. പാവം ഡേവിഡേട്ടൻ...
ജേക്കബും ഉണ്ണിമാഷും ഈനാശുവുമൊക്കെ എവിടെയാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ഉത്തരമെന്താകുമെന്നറിയാത്തതുകൊണ്ട് ജയകൃഷ്ണൻചോദിച്ചില്ല.
തേക്കിൻകാട്ടിനകത്തേക്ക് ബാബു വണ്ടി പതുക്കെ കയറ്റിയിട്ടു. കാറിൽ നിന്നിറങ്ങി ജയകൃഷ്ണൻ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നടന്നു. ഒറ്റയ്ക്ക്.തൃശൂര്‍ വന്നിട്ട് ഇവിടെ വരാതെ മടങ്ങണതെങ്ങിനെയാ...എല്ലാം നന്നാവണേ എന്ന് പ്രാർത്ഥിച്ചു...കാലത്തിൻ ഇന്ദ്രജാലങ്ങളിൽ ഈ നഗരത്തിൽ മാറ്റമില്ലാത്തത് വടക്കുന്നാഥനു തന്നെ....ജയകൃഷ്ണൻ പ്രദക്ഷിണവഴിയിലൂടെ നടന്ന് പതുക്കെ പുറത്തേക്കിറങ്ങി. നഗരം സന്ധ്യയുടേയും വെളിച്ചങ്ങളുടേയും നിറവിലാണ്. പോകാറായി.
ഓരോ നാരങ്ങാവെള്ളം കൂടി കാച്ചീട്ട് ഇത്തവണ പിരിയാം....ജയകൃഷ്ണൻ എല്ലാവരോടുമായി പറഞ്ഞു.
ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ നീങ്ങാൻ തുടങ്ങുന്പോൾ ജയകൃഷ്ണൻ വാട്സ്അപിൽ മെസേജ് ടൈപ്പ് ചെയ്തു...
ക്ലാര...തടി കോണ്ട്രാക്ടർ ഇന്നു വീണ്ടും മ്മടെ തൃശൂർ നഗരത്തിലെത്തി. മണ്ണാറത്തൊടിയിൽ, രാധ പഠിച്ച കോളജിൽ, വടക്കുന്നാഥക്ഷേത്രത്തിൽ എല്ലാം പോയി... ആ പഴയ കുന്നിൽ പോകാൻ കഴിഞ്ഞില്ല..
തങ്ങളെ കണ്ടു...ഋഷിയേയും ബാബുവിനേയും കണ്ടു...അന്നുരാത്രി ആന്ധ്രയിൽ നിന്നും വന്ന് നീയും ഞാനും കൂടി ഈ നഗരത്തിൽ നടന്ന വഴികളിലൂടെയെല്ലാം ഇന്നു ഞാൻ കടന്നുപോയി...നീയില്ലാതെ...മുപ്പതു വർഷം കൊണ്ട് എല്ലാം മാറിയിരിക്കുന്നു...മാറ്റമില്ലാത്തത് നമുക്കാണ് എന്ന് ഞാൻ തിരിച്ചറിയുന്നു...ജയകൃഷ്ണൻ....
മെസേജ് സെന്റ് ചെയ്ത ആ നിമിഷം ട്രെയിനിന്റെ ജനലിനരികിൽ വെച്ചിരുന്ന ജയകൃഷ്ണന്റെ കൈത്തണ്ടയിൽ ഒരു മഴത്തുള്ളി വന്നു വീണു. മെസ്ജ് സ്വീകരിച്ചെന്ന അറിയിപ്പു പോലെ.പിന്നെ മഴ തിമർത്തു പെയ്യാൻ തുടങ്ങി...എന്നത്തേയും പോലെ....
ഋഷി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top