Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊച്ചികാഴ്ചകൾ
ഒരൊറ്റ യാത്ര, അതുമതി കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാൻ. കൊച്ചിയെന്നു കേൾക്കുന്പോഴേ മനസിൽ തെളിയുന്ന ഗതാഗത കുരുക്കെല്ലാം പഴങ്കഥ. കേരളീയരുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയിൽ സഞ്ചരിച്ച് പിന്നീട് റോഡ്, ജല മാർഗം യാത്ര ചെയ്താൽ കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെല്ലാംതന്നെ സന്ദർശിക്കാം. പ്രകൃതിയോട് കൂട്ടുകൂടാനും ആസ്വദിക്കാനും ചരിത്ര സ്മാരകങ്ങളെ അടുത്തറിയാനുമുള്ള പ്രധാന ഇടങ്ങൾ കൊച്ചിയിലുണ്ട്. ചുരുങ്ങിയ ചെലവിൽ ആവോളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാമെന്നതാണു മറ്റൊരു പ്രത്യേകത. സമീപ ജില്ലകളിൽനിന്നും എത്തുന്ന സഞ്ചാരികൾക്ക് മനംനിറയെ ആസ്വദിക്കാനുള്ള വിഭവങ്ങൾ അറബിക്കടലിന്റെ റാണി സൂക്ഷിക്കുന്നു. ഇതിൽ താരം കൊച്ചിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥാനം പിടിക്കാനൊരുങ്ങുന്ന മെട്രോതന്നെയാണ്. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു കണ്‍കുളിർക്കെ ആസ്വദിക്കാനുള്ള കാഴ്ചകളിലേക്ക് ഒരെത്തിനോട്ടം.
മെട്രോയിൽ തുടങ്ങാം
മലയാളിയുടെ സ്വപ്നപദ്ധതിയായ മെട്രോ യാത്ര തന്നെയാകും യാത്രികരുടെ മനം കുളിർപ്പിക്കുക. ആലുവയിൽനിന്ന് ആരംഭിക്കുന്ന മെട്രോ യാത്ര പാലാരിവട്ടത്ത് അവസാനിക്കുന്പോൾ കൊച്ചിയുടെ ആകാശ ചിത്രങ്ങൾ വ്യക്തം. കൊച്ചിക്കാരെ അടുത്തറിയാൻ ഇതിലും നല്ലൊരു യാത്ര നിലവിലില്ല. കര, കായൽ സൗന്ദര്യം ആവോളമുണ്ടെങ്കിലും മെട്രോ യാത്ര, അതൊരു പ്രത്യേക അനുഭവമാകും സമ്മാനിക്കുക. 40 രൂപ മുടക്കിയാൽ ആലുവയിൽനിന്നും പാലാരിവട്ടംവരെ സഞ്ചരിക്കാം. യാത്രയ്ക്കു മനോഹാരിത പകർന്നു നിരവധി കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉയർന്നുനിൽക്കുന്നു. ലുലുമാളും ഇടപ്പള്ളി പള്ളിയും സ്ഥിതിചെയ്യുന്നതും ഈ റൂട്ടിലാണ്. ഇടപ്പള്ളി സ്റ്റോപ്പിലിറങ്ങി ഇവിടങ്ങളിൽ സന്ദർശനവുമാകാം. ലുലുമാളിനു സമീപമാണ് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ. ഇവിടെനിന്നും ഏതാനും മീറ്റർമാത്രം അകലെയാണ് ഇടപ്പള്ളി പള്ളിയും. ഇവിടം സന്ദർശിക്കുന്നവർക്കു കൊച്ചിയിലേക്കെത്താൻ റോഡ് മാർഗമോ അതല്ലെങ്കിൽ വീണ്ടും മെട്രോയിൽ സഞ്ചരിക്കുകയോ വേണം.
മറക്കാനാകുമോ മറൈൻ ഡ്രൈവിനെ
കൊച്ചിയിലെ ഒരു പ്രധാന ആകർഷണവും വിനോദസഞ്ചാരകേന്ദ്രവുമാണ് മറൈൻ ഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തെ പ്രധാന ആകർഷണങ്ങൾ ഇവിടത്തെ ചീനവലകളും മഴവിൽ പാലവുമാണ്. വൈകുന്നേരങ്ങളിൽ ഇവിടെ ധാരാളം സന്ദർശകർ എത്താറുണ്ട്. കൂടാതെ ഇവിടെ ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും ഭക്ഷണശാലകളും സ്ഥിതി ചെയ്യുന്നു. കായലിന്റെ തീരത്തുകൂടിയുള്ള നടപ്പാത ഹൈക്കോടതിയുടെ മുൻപിൽനിന്നു തുടങ്ങി രാജേന്ദ്രമൈതാനം വരെ നീളുന്നു. നിരവധി ചലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
പുതുവൈപ്പ് ലൈറ്റ് ഹൗസും ബീച്ചും
ഹൈക്കോടതി ജംഗ്ഷനിൽനിന്നും ഗോശ്രീ പാലങ്ങൾവഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുതുവൈപ്പ് ലൈറ്റ് ഹൗസിലെത്താം. കടലിലുടെ ഒഴുകി നീങ്ങുന്ന കപ്പലുകൾ, ബോട്ടുകൾ, വല്ലാർപാടം കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ, ബഹുനില കെട്ടിടങ്ങൾ, പുതുവൈപ്പ് എൽഎൻജി ടെർമിനൽ, വൈപ്പിൻകരയുടെ പ്രകൃതിഭംഗിയുമെല്ലാം ലൈറ്റ്ഹൗസിനു മുകളിൽനിന്നു കാണാം. യാത്രയ്ക്കിടെ കടന്നുപോകുന്ന മൂന്നു ഗോശ്രീ പാലങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ അതിമനോഹരം. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ടു മുതൽ ആറു വരെയുമാണു പ്രവേശനം. കുട്ടികൾക്കും 60 വയസിനു മുകളിലുള്ളവർക്കും പത്തുരൂപയാണു പ്രവേശനഫീസ്. മറ്റുള്ളവർക്കു 20 രൂപ. അര മണിക്കൂറാണു പ്രവേശനസമയം. ലൈറ്റ് ഹൗസിനോട് ചേർന്നു വിശാലമായ കടൽത്തീരവുമുണ്ട്. പുതുവൈപ്പിനുള്ള യാത്രയ്ക്കിടെയാണു വല്ലാർപാടം പള്ളിയും.
ചെറായി ബീച്ച്
ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച വിനോദ സഞ്ചാര കേന്ദ്രമാണ് ചെറായി ബീച്ച്. ദൈനംദിനം നൂറുകണക്കിനു വിദേശികളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ് ഈ ബീച്ച്. കടലിൽ കുളിക്കാനും കരയിൽ അടിസ്ഥാന സൗകര്യങ്ങൾക്കു സ്ഥലവും ഒരുക്കിയിട്ടുള്ളതാണ് ഈ ബീച്ച്. ചെറുതും വലുതുമായ ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റുകളുടെ സംരക്ഷണയ്ക്കായി ലൈഫ് ഗാർഡുകളും പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽനിന്നും ഗോശ്രീ വഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ ചെറായി ബീച്ചിലെത്താം. കൂടാതെ നഗരത്തിൽനിന്നും എടപ്പിള്ളി വഴി വരാപ്പുഴ പാലത്തിലൂടെ പറവൂരെത്തി അവിടെനിന്നും ചെറായി ബണ്ട്റോഡുവഴിയും ചെറായി ബീച്ചിലെത്താം.
മുനന്പം മുസിരിസ് ബീച്ച്
മുനന്പം അഴിമുഖത്തിനു തെക്ക് ഭാഗത്തു മുനന്പത്താണു മുനന്പം മുസിരിസ് ബീച്ച്. പുലിമുട്ടിൽ ടൈലുകൾ വിരിച്ച് 200 മീറ്റർ നടപ്പാത നിർമിച്ചിട്ടുണ്ട്. ഈ നടപ്പാതയുടെ വടക്കുവശത്ത് ഇരുന്നുകൊണ്ടു വിനോദസഞ്ചാരികൾക്ക് അഴിമുഖത്ത് ചൂണ്ടയിടാനും കഴിയും. തെക്കുഭാഗത്തെ വിശാലമായ മണൽപ്പരപ്പിൽ നടക്കാനും ഓടിക്കളിക്കാനും കഴിയും. വിദ്യാർഥികൾ വിനോദസഞ്ചാരത്തിനായി ഇവിടെ എത്തുന്നുണ്ട്. നഗരത്തിൽനിന്ന് 23 കിലോമീറ്റർ സഞ്ചരിച്ചാൽ മുനന്പം മുസിരിസ് ബീച്ചിലെത്താം. വൈകിട്ടുള്ള സമയങ്ങളിൽ വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണവും ഇവിടെ ലഭിക്കും. മുനന്പം ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
മട്ടാഞ്ചേരി കൊട്ടാരം
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണുള്ളത്. ഹിന്ദു അന്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്. മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരം പിന്നീടവർ കൊച്ചി രാജാവായിരുന്ന വീരകേരളവർമയ്ക്കു സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപ്പണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കൻമാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇന്ന് പുരാവസ്തു വകുപ്പിന്റെ കീഴിലാണു കൊട്ടാരം സംരക്ഷിക്കപ്പെട്ടുപോരുന്നത്. മ്യൂസിയംപോലെ സംരക്ഷിച്ചുവരുന്ന കൊട്ടാരം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെ സന്ദർശിക്കാം. അഞ്ചു രൂപയാണു ഫീസ്.
ജൂതപ്പള്ളി
മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണു ജൂതപ്പള്ളി. ചരിത്രത്തിന്റെ ശേഷിപ്പായി ഈ പള്ളിക്ക് പുറത്ത് വിസ്മയമായി ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. ജൂതപ്പള്ളി കോമണ്‍വെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് അറിയപ്പെടുന്നത്. മലബാർ യഹൂദരാണു പുരാതന യഹൂദ ആരാധനാകേന്ദ്രമായ സിനഗോഗ് 1568 ൽ പണികഴിപ്പിച്ചത്.
ബോൾഗാട്ടി പാലസ്
കൊച്ചിയിൽ ഡച്ചുകാർ നിർമിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്നു കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൾഗാട്ടി ദ്വീപിലാണു നിലകൊള്ളുന്നത്. ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്. ഹൈക്കോർട്ട് ജംഗ്ഷനിൽനിന്നും ഗോശ്രീ പാലംവഴി നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
ഫോർട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ
ചരിത്ര സ്മാരകങ്ങളുടെ നാടാണു ഫോർട്ട് കൊച്ചി. കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണു വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി സ്ഥിതിചെയ്യുന്നത്. എറണാകുളം നഗര കേന്ദ്രത്തിൽനിന്നും റോഡ് മാർഗം 12 കിലോമീറ്ററും ജലമാർഗം ഒരു കിലോമീറ്റർ മാത്രം ദൂരത്തിലുമാണു ഫോർട്ട്കൊച്ചി. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയാണു ഫോർട്ടുകൊച്ചിക്ക്. ലിവിങ് മ്യൂസിയം എന്നാണു ഫോർട്ടുകൊച്ചി വിനോദസഞ്ചാര മേഖലയിൽ അറിയപ്പെടുന്നത്.
വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകൾ തുടങ്ങിയ പല ചരിത്രസ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരന്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചുപോരുന്നുണ്ട്.
പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനു വിലക്കുള്ളതിനാൽ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും.
വില്ലിംഗ്ടണ്‍ ഐലൻഡ്
കൊച്ചി തുറമുഖത്തിനടുത്തുള്ള ഒരു മനുഷ്യനിർമിത ദ്വീപാണു വില്ലിങ്ടണ്‍ ഐലൻഡ്. കൊച്ചി തുറമുഖത്തു വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ലോർഡ് വില്ലിംഗ്ടന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽവേ സ്റ്റേഷൻ ഈ ദ്വീപിലാണു സ്ഥിതിചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപിൽ കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒൗദ്യോഗികവസതികളും വിനോദസഞ്ചാരികൾക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്. കൊച്ചിയിൽനിന്നും തേവര വഴി നേവൽബേസിലൂടെ ഐലൻഡിലെത്താം.
ഹിൽ പാലസ്
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണു തൃപ്പൂണിത്തുറ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം. രത്നങ്ങൾ പതിച്ച സ്വർണത്തിന്റെ രാജകിരീടം, വിശേഷപ്പെട്ട ആഭരണങ്ങൾ, രാജസിംഹാസനം തുടങ്ങി ചരിത്ര പ്രാധാന്യമുള്ളതും ആകർഷണങ്ങളായതുമായ ഒട്ടേറെ പുരാവസ്തുക്കൾ മ്യൂസിയത്തിലെ ഗാലറികളിൽ കാണാം. വിശാലമായ ഹിൽപ്പാലസ് അങ്കണത്തിൽ മാൻ പാർക്ക്, കുട്ടികൾക്കു കളിക്കാൻ പാർക്ക് തുടങ്ങിയവയും ഉണ്ട്. എറണാകുളത്തുനിന്നു വരുന്നവർക്കു തൃപ്പൂണിത്തുറ എസ്എൻ കവല -കരിങ്ങാച്ചിറ വഴി ഹിൽപ്പാലസിലെത്താം. പ്രവേശനം പാസ്മൂലം ക്രമീകരിച്ചിട്ടുണ്ട്.
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
Latest News
വിവാഹാലോചന നിരസിച്ചതിന് യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പകല്‍വെളിച്ചത്തില്‍ തിരികൊളുത്തി; തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയാക്കി
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top