പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പന്പാനദി കിലോമീറ്ററുകളോളം ഒഴുകി ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് എത്തുന്പോൾ ഇത് രണ്ടായി പിരിയുന്നു. പാണ്ടനാട് ഇല്ലിമല മുളപ്പുറം കടവിൽ നിന്നാണ് നദി രണ്ടായി ഒഴുകുന്നത്. മുളപ്പുറം കടവിൽ നിന്ന് തെക്കോട്ടും വടക്കോട്ടും ഒഴുകുന്ന പന്പാ വീണ്ടും മാന്നാർ പന്നായി പാലത്തിന് സമീപം ഒന്നായി പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്കോട്ടും വടക്കോട്ടും ഒഴുകുന്ന കൈവഴികൾ പരുമല എന്ന ഗ്രാമത്തെ ചുറ്റിയാണ് ഒഴുകുന്നത്. തെക്കോട്ട് പോകുന്ന നദി നാല് കിലോമീറ്റർ ഒഴുകിയാണ് വീണ്ടും മാന്നാറിൽ സംഗമിക്കുന്നത്.
ഈ തെക്കോട്ട് ഒഴുകുന്ന നദിയാണ് ഇന്ന് ചരമ ഗീതം പാടുന്നത്.പന്പയുടെ കൈവഴിയാണെങ്കിലും പന്പാനദിയായിട്ട് തന്നെയാണ് അറിയപ്പെടുന്നത്. ഈ നദിക്ക് പഴയകാല പ്രതാപത്തിന്‍റെ നിരവധി കഥകൾ പറയുവാനുണ്ട്. ഒരു ദേശത്തിന്‍റെ എല്ലാ തലങ്ങളിലുമുള്ള മുന്നേറ്റത്തിന്‍റെ നേർകാഴ്ചയായിരുന്നു ഈ പന്പാനദി. നാല് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ളെങ്കിലും ഇത് ഒഴുകിയിരുന്ന പ്രദേശത്തിന്‍റ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പ്രശസ്തിക്ക് ഈ നദി ഏറെ പ്രയോജനകരമായിരുന്നു.പ്രശസ്ത തീർഥാടന കേന്ദ്രമായ പരുമലപ്പള്ളിയെയും മാന്നാർ ജമാഅത്ത് മുസ്ലീം പളളിയെയും തഴുകി ഒഴുകുന്ന ഈ കൈവഴിയിൽ നിരവധി ക്ഷേത്രങ്ങളിലെ ആറാട്ടും നടക്കുന്നു. ഇത്തരത്തിൽ ഏറെ ആത്മീയ ചൈതന്യത്തോടയാണ് ഇത് ഒരുകാലത്ത് ഒഴുകിയിരുന്നത്. പ്രശസ്തങ്ങളായ ജലമേളയ്ക്ക് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെയുള്ള കളിവള്ളങ്ങൾ എത്തിയിരുന്നത് ഈ നദിയിലൂടെയാണ്.ആലപ്പുഴ നെഹ്റു ട്രോഫി ജലമേള ഉൾപ്പടെയുള്ള ജലോത്സവങ്ങളിൽ പങ്കെടുക്കുന്ന കളി വള്ളങ്ങൾ പലപ്പോഴായി ഇതുവഴി കടന്നുപോകുന്പോൾ ഒരു ജനതയുടെ സാംസ്്കാരികത കൂടി വിളിച്ചോതുന്നതായി ഈ നദി മാറി. ഒരു കാലത്ത് ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും ഉപജീവന മാർഗം കണ്ടെത്തിയിരുന്നത് ഈ നദിയിൽ നിന്നായിരുന്നു.


ഒരു ജനതയുടെ ജീപനോപാധി

പരുമലയെയും മാന്നാറിനെയും വേർതിരിച്ച് അതിർത്തി പങ്കിട്ട് ഒഴുകിയെത്തിയിരുന്ന പന്പ ഈ ദേശത്തെ ഉപജീവന മാർഗത്തിന്‍റെ ജലസ്രോതസ്സ് ആയിരുന്നു.ഈ നദി തീരം ഒരു കാലത്ത് കാർഷികസമൃദ്ധിയുടെ ഭാഗമായിരുന്നു.നെല്ലും കരിന്പും ഏറെ വിളഞ്ഞിരുന്ന സന്പത്സമൃദ്ധമായ തീരമായിരുന്നു ഈ നദിക്ക് ഉണ്ടായിരുന്നത്. ഒരു വലിയ ജനതയുടെ ഉപജീവന മാർഗമായിരുന്നു ഇവിടത്തെ കൃഷി.പരുമല, മാന്നാർ പ്രദേശങ്ങളിലെ കാർഷിക സംസ്കാരത്തിന് മുതൽ കൂട്ടായിരുന്നത് ഈ നദിയാണ്.ഇതിലെ സമൃദ്ധമായ ജലം കാർഷികാവശ്യങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു.കൃഷിയോടൊപ്പം മത്സ്യബന്ധനവും ഉപജീവന മാർഗമാക്കിയ നൂറുകണക്കിന് ആളുകൾ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. ഈ നദിയിൽ നിന്നു ലഭിക്കുന്ന വിവിധ തരം മത്സ്യങ്ങൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി വിറ്റിരുന്ന തൊഴിലാളികളും ഏറെ ഉണ്ടായിരുന്ന പ്രദേശമായിരുന്നു. മത്സ്യങ്ങൾ വിറ്റഴിക്കുവാനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഫിഷ് ലാൻഡിംഗ് സെന്‍ററും ഈ നദീതീരത്ത് ഉണ്ടായിരുന്നു.ഇതെല്ലാം പഴയ കഥ. ഇന്ന് നദി മരിച്ച് തുടങ്ങിയതോടെ കൃഷികൾ ഒന്നൊന്നായി ഇല്ലാതായി. കരിന്പും നെല്ലും എല്ലാം ഓർമകളിൽ മാത്രമായി. മത്സ്യബന്ധനം ഈ നദിയിൽ നിലച്ചിട്ട് വർഷങ്ങളായി. സമൃദ്ധമായി മത്സ്യം ലഭിച്ചിരുന്ന ഈ നദിയിൽ ഇപ്പോൾ മാലിന്യങ്ങൾ മൂലം മത്സ്യങ്ങൾക്ക് പോലും വളരുവാൻ കഴിയുന്നില്ല. കൂടാതെ മത്സ്യബന്ധനത്തിന് വള്ളങ്ങൾക്ക് പോകുവാൻ കഴിയാത്ത വിധത്തിൽ പോളയും മറ്റും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതായി. ഇത്രമാത്രം മലിനമാക്കപ്പെട്ട ഒരു നദി കേരളത്തിൽ കാണില്ല. (തുടരും)

ഡൊമിനിക് ജോസഫ്