മലബാറിന്‍റെ നെഞ്ചിനുള്ളിൽ...
മലബാറിന്‍റെ  നെഞ്ചിനുള്ളിൽ...
മലബാറിനും റംസാനും ചരിത്രങ്ങൾ ഏറെ പറയാനുണ്ട്. അത്രമാത്രം വിശുദ്ധിയോടെ നോന്പുകാലം ആഘോഷിക്കുന്നവരാണ് മലബാറുകാർ. ഭക്ഷണത്തിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും മലബാറുകാർ മാത്രം തുടർന്നുപോരുന്ന ചില പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലീം മതവിശ്വാസികൾ മലബാറിനെ ഇത്രയധികം പ്രണയിക്കുന്നത്. ഒരിക്കലെങ്കിലും ഇവിടയെത്തി നോന്പുകാലം ആസ്വദിക്കാൻ അതിയായി ആഗ്രഹിക്കുന്നതും. തെക്കൻ കേരളത്തെ അപേക്ഷിച്ച് മലബാറിലാണ് നോന്പു വിഭവങ്ങൾക്ക് പേരും പെരുമയുമുള്ളത്. എന്നാൽ മലബാർ രുചികൾ ഇപ്പോൾ തെക്കൻ കേരളത്തിലും ഏറെ പ്രചാരം നേടിക്കഴിഞ്ഞു. പകൽ മുഴുവൻ ഉമിനീരു പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികൾക്ക് നോന്പ് തുറന്നാൽ ഭക്ഷണം വിഭവസമൃദ്ധം. പലതരം വിഭവങ്ങൾ നോന്പ് -പെരുന്നാൾ കാലങ്ങളുടെ സവിശേഷതയാണ്. ചെറിയ നോന്പുതുറ, വലിയ നോന്പുതുറ, മുത്താഴം, അത്താഴം ഇങ്ങനെ പല ഘട്ടങ്ങളിലായുള്ള ആഹാരത്തിന് വിഭവങ്ങളും നിരവധി.

മധുരമുള്ളതും എരിവുള്ളതുമെല്ലാം ഭക്ഷണവേളകളെ സന്പന്നമാക്കും. കാരക്കയോ വെള്ളമോ കഴിച്ച് നോന്പു തുറന്നാൽ കോഴിഅട, ഇറച്ചിപ്പത്തിരി, സമൂസ, ഉന്നക്കായ, നേന്ത്രക്കായ വാട്ടിയത്, കായ നിറച്ചത് തുടങ്ങി ഇരുപത്തഞ്ചോളം വിഭവങ്ങളെങ്കിലും ആദ്യത്തെ നോന്പുതുറയ്ക്കു തന്നെ ഉണ്ടാകും. തരിക്കഞ്ഞി, ഇളനീരും അവിലും പഴവും ചേർത്തുണ്ടാക്കുന്ന പാനീയം ഇവ നോന്പിന്‍റെ പ്രത്യേക വിഭവങ്ങൾ. അരിപ്പത്തിരി, പൂരി, പൊറോട്ട തുടങ്ങിയവയ്ക്ക് പലതരം മാംസക്കറികൾ കൂടിയാകുന്പോൾ വലിയ നോന്പുതുറ പൊടിപൊടിക്കുന്നു. കരൾ വരട്ടിയതും ആടിന്‍റെ തലച്ചോറും മറ്റും പ്രത്യേകം എടുത്തു പറയാവുന്ന വിഭവങ്ങൾ.

ചീരോക്കഞ്ഞി എന്നു വളിക്കുന്ന ജീരകമിട്ട കഞ്ഞി മറ്റൊരു പ്രത്യേകവിഭവം. പതിനേഴാം നോന്പിനും ഇരുപത്തേഴാം നോന്പിനും ശഅ്ബാൻ മാസത്തെ ബറാത്ത് രാവിനും മധുരക്കറി ഉണ്ടാക്കുന്ന പതിവ് മലബാറിൽ സാധാരണമാണ്. അത്താഴത്തിന് നെല്ലുകുത്തരിയുടെ ചോറും മത്സ്യം പൊരിച്ചതും മത്സ്യക്കറികളും ഉള്ളിമോരും പരിപ്പുമൊക്കെയായി ആഹാരസാധനങ്ങളുടെ വൈവിധ്യം കൂടുന്നു. അത്താഴത്തിന് വിളിച്ചുണർത്താൻ "അത്താഴം മുട്ടി’കളുണ്ട്. മഗ്‌രിബ് ബാങ്കിനൊപ്പം ബാങ്ക് കേൾക്കാത്തവരെ അറിയിക്കാൻ കതിനാവെടികളുണ്ട്. പാവപ്പെട്ടവരെ നോന്പ് തുറക്കാൻ ശ്രദ്ധിക്കുന്നത് ഉത്തമ മുസൽമാന്‍റെ കടമയായാണ് വിശ്വാസികൾ കാണുന്നത്.

മലബാറിലെ പലഹാര വിപണി

മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ ബേക്കറികൾ റംസാൻ പലഹാരങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. പല ഇനത്തിലായി പച്ചക്കറി, മത്സ്യം, ചിക്കൻ തുടങ്ങി വിവിധ തരം പലഹാരങ്ങളുടെ ലോകം തന്നെയാണ് ബേക്കറികൾ ഈ നോന്പ് കാലത്ത് ഒരുക്കിയിരിക്കുന്നത്. നോന്പ് തുറ വിഭങ്ങളിൽ ചട്ടിപ്പത്തിരിയും, ഉന്നക്കായയും, മുട്ട ബജിയും, സമൂസയുമാണ് താരങ്ങൾ. കൂടാതെ ഓരോ ബേക്കറികളും അവരവരുടെ സ്പെഷലുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നു. വൈകുന്നേരം നോന്പ് തുറക്കാൻ പലഹാരങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. വൈകിട്ട് മൂന്നുമുതലാണ് ബേക്കറികളിൽ നോന്പുകാല വിപണനം ചൂടുപിടിക്കുന്നത്. സമയലാഭവും വിലക്കുറവും വീട്ടമ്മമാരെയും വിപണിയിലേക്ക് കൂടുതലായി ആകർഷിക്കുന്നു.

മൊഞ്ചുകൂട്ടി പുതിയാപ്പിള സത്ക്കാരങ്ങൾ

വിശ്വാസികൾക്ക് ഭക്തിയുടെയും പ്രാർഥനയുടെയും നാളുകളെന്നപോലെ സമൂഹനോന്പുതുറകളുടെയും പുതിയാപ്പിള സത്ക്കാരങ്ങളുടെയും വൈകുന്നേരങ്ങൾ കൂടിയാണ് മലബാറുകാർക്ക് റംസാൻ ദിനങ്ങൾ. നോന്പെടുക്കുന്നതോടൊപ്പം മറ്റുള്ളവരെ സത്ക്കരിച്ച് നോന്പുതുറപ്പിക്കുക എന്നത് വലിയ സൽക്കർമമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. ഇതിനാൽ ഈ പുണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുതും വലുതുമായ ഇഫ്താർ സംഗമങ്ങൾ നടത്തി വരുന്നത്. പുതിയാപ്പിള സത്ക്കാരം മുതൽ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോന്പുതുറകൾ വരെയുണ്ടാകും. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള ഇഫ്താർ സംഗമങ്ങളാണ് ഇവിടങ്ങളിലെല്ലാം കണ്ടുവരാറുള്ളത്. റംസാൻ വ്രതനാളുകളിലെ ആദ്യ പത്തിലാണ് ഇത്തരത്തിലുള്ള ഇഫ്താർ സംഗമങ്ങൾ കൂടുതലും നടുന്നു വരാറുള്ളത്. ഓരോ നോന്പുതുറകളും വ്യത്യസ്ത സ്വഭാവരീതികളിലും രുചി വൈവിധ്യങ്ങളിലുമായിരിക്കും.


റംസാനിലെ ആദ്യദിനങ്ങൾ പുതിയാപ്പിള സത്ക്കാരങ്ങളുടേതാണ്. പഴയ കാലം മുതൽക്കേ പുതിയാപ്പിള സത്ക്കാരങ്ങൾക്ക് പേരുകേട്ട നാടാണ് മലബാർ. എന്നാൽ റംസാൻ കാലമായാൽ വരനും കൂട്ടുകാർക്കുമുള്ള സത്ക്കാരങ്ങൾ ഇഫ്താറിന്‍റെ രൂപത്തിലാണ്. കല്യാണം കഴിഞ്ഞ് പുതുക്കം മാറിയിട്ടില്ലാത്ത വരനെയും കൂട്ടുകാരെയും വധുവിന്‍റെ വീട്ടുകാർ നോന്പുതുറ സത്ക്കാരത്തിന് വിളിക്കുന്നതാണ് മലബാറിലെ മിക്കസ്ഥലങ്ങളിലെയും പതിവ്.

വടക്കൻ മലബാറിൽ ചെറുക്കന്‍റെ വീട്ടിൽ വച്ചും നോന്പുതുറ സത്ക്കാരങ്ങൾ നടത്താറുണ്ട്. പുതിയാപ്പിള സത്ക്കാരങ്ങൾക്കായി പെണ്‍ വീട്ടുകാർ റംസാനിലെ ആദ്യ ദിനങ്ങൾ തന്നെ തെരഞ്ഞെടുക്കും. പെണ്‍വീട്ടുകാരുടെ സത്ക്കാരങ്ങൾ കഴിഞ്ഞാൽ പിന്നെ മറ്റു കുടുംബങ്ങൾ ഓരോന്നായി വധൂവരന്മാരെ നോന്പു തുറക്കാനായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. ഈ സത്ക്കാരങ്ങളെല്ലാം കഴിയുന്പോഴേക്കും നോന്പ് പത്തോ പതിനഞ്ചോ പിന്നിടും. പുതിയാപ്പിളയും കൂട്ടുകാരുമെല്ലാം എത്തുന്പോൾ സൽക്കാരവീട് നാനാതരം വിഭവങ്ങളാൽ സമൃദ്ധമായിരിക്കും. വിഭവങ്ങൾ എത്ര തരമുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ തന്നെ പ്രയാസകരമാണ്. സന്പന്നനും പാവപ്പെട്ടവനും തങ്ങളാലാകുന്ന തരത്തിലായിരിക്കും നോന്പുതുറ സംഘടിപ്പിക്കുകയെങ്കിലും വിഭവങ്ങളിൽ ഒട്ടും കുറവു വരുത്താറില്ല. വിഭവങ്ങളാലും സത്ക്കാരങ്ങളാലും പ്രിയം ഏറുന്നത് പുതിയപ്പിളമാരുടെ ഇഫ്താറുകൾക്കു തന്നെയാണ്.

പഴങ്ങളുടെ കാലം

റംസാൻ എത്തിയതോടെ മലബാറിലേക്കുള്ള വിവിധയിനം പഴങ്ങളുടെ ഒഴുക്കും കൂടി. സ്വദേശിയും വിദേശിയുമായ നിരവധി പഴവർഗങ്ങളാണ് റംസാനായി വിപണിയിൽ ഒരുങ്ങിയിരിക്കുക. നാടൻ പഴങ്ങളെക്കാളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പഴവർഗങ്ങൾക്കാണ് വിപണിയിൽ ആവശ്യകാരേറെ. അമേരിക്ക, ചൈന, യുഎഇ, മലേഷ്യ, ന്യൂസിലാൻറ്, ബെൽജിയം, ഈജിപ്ത്, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പഴ വർഗങ്ങളാണ് വിപണിയിൽ സജീവമായുള്ളത്.

ചൈനയിൽ നിന്നുള്ള സബർജില്ലിയും വിയറ്റ്നാമിൽ നിന്നുള്ള ഡ്രാഗണ്‍ഫ്രൂട്ടുമാണ് വിപണിയിലെ അതിഥികൾ. കിവി, ലച്ചി, റംബുട്ടാൻ, ഡ്രാഗണ്‍ ഫ്രൂട്ട്, ചൈനീസ് സബർജില്ലി, ബെൽജിയം ആപ്പിൾ തുടങ്ങിയവയാണ് താരങ്ങൾ. മഞ്ഞ ഷമാമം, ബട്ടർ മാങ്കോസ്റ്റിൻ മുസന്പി, റെഡ് ന്തോബ്, കിയർ, ന്യൂസ് ലാൻഡ് കിവി, മധുര പുളി തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. ആപ്പിളും മുന്തിരിയും തന്നെ പല തരത്തിലുണ്ട്. സ്വദേശി പഴ വർഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് മാന്പഴം, പൈനാപ്പിൾ, സപ്പോട്ട, നേന്ത്രപ്പഴം, പപ്പായ എന്നിവയാണ്. മാന്പഴത്തിൽ തന്നെ മൽഗോവ, ഹിമപസന്ത്, നീലൻ, സിന്ദൂരം എന്നിവയാണ് വിൽപ്പനയിൽ മുന്നിൽ. പഴങ്ങൾക്ക് ആവശ്യക്കാർ കൂടിയതോടെ വിലയും വർധിച്ചിട്ടുണ്ട്.

ഇ. അനീഷ്