Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊലക്കത്തി താഴെ വെയ്ക്കാതെ കാസര്‍ഗോഡ്
കണ്ണൂരിൽ കൊലപാതകങ്ങൾക്കു കാരണം അക്രമരാഷ്ട്രീയമാണെങ്കിൽ അയൽജില്ലയായ കാസർഗോട്ട് അടുത്തിടെ രക്തപ്പുഴയൊഴുകിയത് മറ്റു പല കാരണങ്ങളുമാണ്. മാഫിയസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മുതൽ പെട്ടെന്നുള്ള പ്രകോപനം വരെ ഇതിനു കാരണമായി.
മൂന്നുമാസത്തിനുള്ളിൽ മൂന്ന് അരുംകൊലകൾക്കാണ് അത്യുത്തരദേശം സാക്ഷ്യംവഹിച്ചത്.
മുൻപരിചയം പോലുമില്ലാതെ....
ഒരുതരത്തിലുമുള്ള വ്യക്തിവൈരാഗ്യമോ, മുൻപരിചയം പോലുമോ ഇല്ലാത്ത ഒരു മദ്രസ അധ്യാപകനെ ഒരു സംഘം ചെറുപ്പക്കാർ പള്ളിമുറിയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നു. മാർച്ച് 20നു രാത്രി 11.45ഓടെ കാസർഗോഡ് പഴയചൂരിയിലെ മദ്രസാധ്യാപകനായ കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (34)യാണ് കൊലക്കത്തിക്കിരയായത്. കാസർഗോഡ് കേളുഗുഡ്ഡെയിലെ അയ്യപ്പ നഗറിലെ എസ്.അജേഷ് (20), എസ്. നിധിൻ (19), സണ്ണകുഡ്ലുവിലെ എൻ.അഖിലേഷ് (25) എന്നിവരായിരുന്നു പ്രതികൾ. മാർച്ച് 18നു മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണമെന്റിനിടെ ഒരു സംഘം യുവാക്കളുമായുള്ള സംഘർഷത്തിൽ പ്രതികൾക്ക് പരിക്കേറ്റിരുന്നു. ഇതിനു പ്രതികാരം ചോദിക്കാൻ തീരുമാനിക്കുകയായിരുന്നു മൂവരും. ഇതേത്തുടർന്ന് ചൂരിയിലെത്തിയ അവർ തങ്ങൾക്കൊരു പരിചയവുമില്ലാത്ത, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത റിയാസ് മൗലവിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടന്ന് നാലുദിവസത്തിനുള്ളിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
അജേഷും നിധിനും കൂലിപ്പണിക്കാരാണ്. അഖിലേഷ് സ്വകാര്യ ബാങ്കിന്റെ വായ്പാ കുടിശിക തിരിച്ചുപിടിക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. ആദ്യമായിട്ടായിരുന്നു മൂവരും ഒരു കേസിൽ പ്രതിചേർക്കപ്പെടുന്നത്.
ചോരയിൽ കുതിർന്ന മണൽക്കടത്ത്
ഉപ്പളയിലും കുന്പളയിലും മണൽ മാഫിയകൾ തമ്മിലുള്ള ചെറിയ ചേരിപ്പോരുകൾ പോലും കൊലപാതകത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ നിരവധി തവണയുണ്ടായിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തേതായിരുന്നു കുന്പള പേരാലിലെ അബ്ദുൾസലാം (22) വധം. മേയ് ഒന്നിന് ഉച്ചയ്ക്കു രണ്ടോടെയാണ് അബ്ദുൾ സലാമിനെ മൊഗ്രാൽ മാളിയേങ്കൽ കോട്ടയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകകികൾ സലാമിന്റെ തല വെട്ടി ദൂരെ വലിച്ചെറിഞ്ഞു. അറ്റുവീണ തല മൃതദേഹത്തിന്റെ 30 മീറ്റർ അകലെയാണുണ്ടായിരുന്നത്. വടിവാളും മഴുവും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
സംഭവം നടന്ന് നാലാംദിവസം ആറുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ദിഖ് (39), ബദരിയ നഗറിലെ ഉമ്മർ ഫാറൂഖ് (29), പെർവാഡിലെ സഹീർ (29), പേരാലിലെ നിയാസ് (31), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് (29), പെർവാഡ് കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് അറസ്റ്റിലായത്. തന്റെ വീട്ടിൽ കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിന്റെ പ്രതികാരമായാണ് അബ്ദുൾ സലാമിനെ കൊലപ്പെടുത്തിയതെന്നാണ് ഒന്നാംപ്രതി സിദ്ദിഖ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.മണൽക്കടത്ത് സംഘത്തിൽ സിദ്ദിഖിന്റെ കൂട്ടാളിയായിരുന്നു സലാം. കൊല നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുന്‍പ് സിദ്ദിഖിന്റെ മണൽക്കടത്ത് ലോറികൾ പോലീസ് പിടികൂടിയിരുന്നു. സലാം പോലീസിൽ ഒറ്റിക്കൊടുത്തതിനാലാണ് മണൽ ലോറികൾ പിടികൂടിയതെന്ന സംശയമാകാം കൊലയിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
2014 മാർച്ചിൽ കുന്പള പേരാലിലെ ഷെഫീഖ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൾ സലാം. കൃത്യം നിർവഹിച്ച് വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പോലീസ് തന്ത്രപരമായി സലാമിനെ കുടുക്കുകയായിരുന്നു. മുന്‍പ് മർദ്ദിച്ചതിലുള്ള വൈരാഗ്യത്തിന്റെ ഭാഗമായാണ് ഷെഫീഖിനെ കൊന്നതെന്നാണ് സലാം പോലീസിന് അന്നു മൊഴി നൽകിയിരുന്നത്. പഴയ പ്രശ്നങ്ങൾ പറഞ്ഞുതീർക്കാം എന്നു ധരിപ്പിച്ച് കേസിൽ സലാമിന്റെ കൂട്ടുപ്രതിയായിരുന്ന നൗഷാദ് ഷെഫീഖിനെ ബൈക്കിൽ എത്തിക്കുകയായിരുന്നു. മദ്യസത്കാരത്തിനൊടുവിൽ പ്രതികളിലൊരാൾ മുന്നിൽ നിന്നും മറ്റൊരാൾ പിന്നിൽ നിന്നും കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഓടിയ ഷെഫീഖ് മണൽക്കൂനയിൽ വീണു. അവിടെവച്ചും ആക്രമിച്ചു. മരണം ഉറപ്പാക്കിയശേഷം മണലിൽ കുഴിയുണ്ടാക്കി മൃതദേഹം അതിൽ പൂഴ്ത്തുകയായിരുന്നു.
മംഗളൂരു അധോലാകവുമായി ബന്ധമുള്ള രണ്ടു ഗ്രൂപ്പുകളുടെ സമാന്തരഭരണമാണ് ഉപ്പളയിൽ നടക്കുന്നത്. കുടിപ്പകയുമായി ഈ രണ്ടു ഗ്രൂപ്പുകളും പരസ്പരം കൊന്നുവീഴ്ത്തുന്പോൾ രണ്ടിടങ്ങളിൽ നിന്നും മാസപ്പടി വാങ്ങുന്ന പോലീസുദ്യോഗസ്ഥരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉപ്പളയിലെ ഒരു പ്രബല ഗ്രൂപ്പിനെ നയിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ കാലിയ റഫീഖ് കൊല്ലപ്പെട്ടെങ്കിലും റഫീഖിനോളം ചങ്കുറപ്പുള്ള ഗുണ്ടകളാണ് ഇപ്പോഴും ഈ ഭാഗങ്ങളിൽ സ്വൈര്യവിഹാരം നടത്തുന്നത്.
കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ മണൽക്കടത്ത് നടക്കുന്നത് കുന്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ്. നിരവധി കൊലക്കേസിലും വധശ്രമക്കേസിലും വർഗീയ സംഘർഷ കേസിലും പ്രതികളായ ഒട്ടേറെ പേർ മഞ്ചേശ്വരം, കുന്പള, കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിലസുന്നുണ്ട്.
അപമാനഭാരം മൂലം കൊലപാതകം
മെയ് നാലിനാണ് പൈവെളിഗെ കയ്യാർ മണ്ടേക്കാപ്പിലെ വ്യാപാരി രാമകൃഷ്ണമൂല്യ (52)യെ ഒരു സംഘം ആളുകൾ കടയിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളായ ചെങ്കള എടനീരിലെ ബി.എം.ഉമ്മർ ഫാറൂഖ് (36), പൊവ്വല്‍ സ്റ്റോർ ക്വാർട്ടേഴ്സിലെ അബ്ദുൾ ആരിഫ് (33), ചെങ്കള റഹ്മത്ത് നഗറിലെ കെ.അഷ്റഫ് (23) എന്നിവരെ പോലീസ് ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടി.
ജനമധ്യത്തിൽ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാർച്ച് എട്ടിനു മുഗു സുബ്രഹ്മണ്യക്ഷേത്രഭണ്ഡാരത്തിലെ പണം കവരുന്നതിനിടെ ഒന്നാം പ്രതി ഉമ്മർ ഫാറൂഖ് ഉൾപ്പെടെ മൂന്നുപേരെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയത് വ്യാപാരിയാണെന്ന് ഉമ്മർ ഫാറൂഖ് ജയിലിൽവെച്ച് സഹതടവുകാരോട് പറഞ്ഞിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി രാമകൃഷ്ണയെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. കവർച്ചക്കേസിലെ കൂട്ടുപ്രതികളെ ഇതിനായി സമീപിച്ചെങ്കിലും അവർ രണ്ടുപേരും സമ്മതിക്കാത്തതുമൂലം പുതിയ സംഘത്തെ തേടി. വീടും പണവും വാഗ്ദാനം ചെയ്താണ് സുഹൃത്തുക്കളായ മൂന്നുപേരെ കൂട്ടിയത്. ഇതിനായി നായനാർമൂലയിൽ നിന്നും മാസവാടകയ്ക്ക് കാറെടുത്തു. ഇതേ കാറിൽ മണ്ടേക്കാപ്പിലും പരിസരങ്ങളിലും ദിവസങ്ങളോളം സംഘം കറങ്ങി കൊലപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ ആ സമയങ്ങളിലെല്ലാം കടയിൽ ആളുകൾ ഉള്ളതിനാൽ നടന്നില്ല.
കൊല നടത്തിയ ദിവസം ആദ്യം സിഗരറ്റ് ആവശ്യപ്പെട്ടാണ് സംഘം കടയിലെത്തിയത്. കൊലപാതകത്തിലേയ്ക്കു നയിക്കാൻ ബോധപൂർവം വഴക്കുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആദ്യം അഞ്ചു സിഗരറ്റാണ് ഇവർ ആവശ്യപ്പെട്ടത്. രാമകൃഷ്ണ സിഗരറ്റ് നൽകിയെങ്കിലും നൽകിയില്ലെന്നു പറഞ്ഞ് പ്രതികൾ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും അഞ്ചു സിഗരറ്റ് കൊടുത്തു. മടങ്ങിപ്പോയ സംഘം അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തി മാങ്ങ ആവശ്യപ്പെട്ടു. മാങ്ങ എടുക്കാനായി കുനിഞ്ഞപ്പോൾ മൂന്നുപ്രതികളും ചേർന്ന് വടിവാളുപയോഗിച്ച് രാമകൃഷ്ണയുടെ തലയ്ക്കും കഴുത്തിനും നെഞ്ചിനും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ കാപ്പ അടക്കമുള്ള കടുത്ത നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും കാസർഗോട്ടെ ഗുണ്ടകളുടെ പ്രവർത്തനത്തിന് ഇതൊന്നും തടസമാകുന്നില്ല. മംഗളൂരുവിൽ നിന്നും വൻതോതിൽ കാസർഗോട്ടേക്ക് അധോലോകപ്രവർത്തനങ്ങൾക്കായി ആയുധങ്ങൾ കടത്തുന്നുണ്ടെന്ന് വ്യക്തമായിട്ടും ഇതിനെതിരേയും ശക്തമായ നടപടിയൊന്നുമുണ്ടാകുന്നില്ല. കഞ്ചാവ് അടക്കമുള്ള മാരകമായ ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും കൂടിയതും കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമാണ്. ഇത്തരം കേസുകളിൽ 20 വയസിന് താഴെയുള്ളവർ പോലും ഇവിടെ പ്രതികളാകുന്നുവെന്നതാണ് അന്പരപ്പിക്കുന്ന വസ്തുത.
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Latest News
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top