ഒന്നാനാം കൊച്ചുതുന്പി...
ഒന്നാനാം  കൊച്ചുതുന്പി...
ഓർമയുണ്ടോ, തുന്പികളെകൊണ്ട് കല്ലെടുപ്പിച്ചത്? പമ്മി പമ്മി ചെന്നിട്ടും കൈയെത്താദൂരത്തുനിന്നും പാറിയ തുന്പിക്കു പിന്നാലെ ഓടിയത്? കുട്ടിക്കാലത്തെ കുസൃതികളിൽ നിറമുള്ള ഓർമകളാണ് ഇതെല്ലാം. എന്നാൽ ബാല്യം വിട്ടിട്ടും തുന്പികളുടെ പിന്നാലെ ഓടിയ ഒരാളുണ്ട്. ഇടുക്കി തൊടുപുഴ സ്വദേശി ജോർഡിൻ മാത്യു. കേരളത്തിലെ വിവിധ കാടുകളിൽ മൂന്നു വർഷത്തോളം അലഞ്ഞുനടന്ന് ജോർഡിൻ തയാറാക്കിയത് തുന്പികളുടെ മുഴുനീള ജീവചരിത്രമാണ്.

തുന്പികളുടെ ജീവിതത്തിലെ ഓരോ ഘട്ടവും സൂക്ഷ്മതയോടെ വീക്ഷിച്ചു പഠിച്ച് തയാറാക്കിയ ഡ്രാഗണ്‍ഫ്ളൈ എന്ന ഡോക്യുമെന്‍ററി ജീവശാസ്ത്ര പഠന വിദ്യാർഥികൾക്ക് ഒരു മുതൽക്കൂട്ടാണ്. കേരളത്തിലാദ്യമായാണ് ഒരാൾ തുന്പികളെക്കുറിച്ച് ഡോക്യുമെന്‍ററി ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.

കോളേജിൽ മൾട്ടിമീഡിയ കോഴ്സ് ചെയ്തുകൊണ്ടിരിക്കെ ജോർഡിന് ഫോട്ടോഗ്രഫിയിൽ കന്പം കയറി. കുഞ്ഞനിയത്തിക്ക് ഏട്ടൻ തുന്പിയെ പിടിച്ചുകൊടുക്കുന്ന ഒരു കാഴ്ചയിൽ നിന്നാണ് തുന്പികളെക്കുറിച്ച് കൂടുതൽ അറിയാൻ കൗതുകമാവുന്നത്. പിന്നീട് പുസ്തകങ്ങളും ഇന്‍റർനെറ്റും പരിശോധിച്ച് ആഴത്തിലുള്ള പഠനമായിരുന്നു. ഒരു ഹോബി എന്ന നിലയിൽ തുന്പകളുടെ ചിത്രങ്ങൾ എടുത്തു തുടങ്ങി. തുന്പികളെ തേടിയുള്ള യാത്രയിൽ പലതും പഠിക്കാൻ സാധിച്ചു. തുന്പികളെ കാണുന്ന സ്ഥലങ്ങൾ, അവ ഇരിക്കുന്ന ഇലകൾ, ബ്രീഡിംഗിന്‍റെ സമയം...അങ്ങനെ തുന്പികളുടെ ജീവിതം മൊത്തത്തിൽ പഠിച്ചതോടെയാണ് പരിമിതികൾക്കുള്ളിൽനിന്നു കൊണ്ട് തന്നെ ഡോക്യുമെന്‍ററി നിർമിക്കാൻ തീരുമാനിച്ചത്.

വിലകൂടിയ മാക്രോലെൻസ് വാങ്ങാൻ സാധിക്കാത്തതിനാൽ റിവേഴ്സ് ലെൻസ് ടെക്നിക് ഉപയോഗിച്ചാണ് ഡോക്യുമെന്‍ററി ഷൂട്ട് ചെയ്തത്. അതായത് ലെൻസ് തിരിച്ചുവച്ച് മാക്രോ ലെൻസ് ആക്കി.

കേരളത്തിലെ 150 തുന്പികളിൽ 78 എണ്ണത്തെ കാമറയിലാക്കാൻ ജോർഡിന് സാധിച്ചു. വീടിനടുത്തുള്ള പുഴകളിലും പാടത്തുമെല്ലാം കാമറയും തൂക്കി തുന്പികളെ പിടിക്കാൻ ഇറങ്ങിയപ്പോൾ നാട്ടുകാരുടെ പരിഹാസമായിരുന്നു ആദ്യം കൂട്ട്. എങ്കിലും ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശം ജോർഡിനെ മുന്നോട്ടുതന്നെ കൊണ്ടുപോയി. ജോലി പോലും രാജിവച്ചായിരുന്നു ഈ പോക്ക്. വാഗമണ്‍, തേക്കടി, രാമക്കൽമേട്, ഇരുവിളപ്പൂഞ്ചിറ തുടങ്ങി കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ ജോർഡിൻ തുന്പികളെത്തേടി നടന്നു. തുന്പികളുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ദിവസങ്ങളോ ആഴ്ചകളോ തന്നെ വേണ്ടിവന്നിട്ടുണ്ട്.

ഒരു തുന്പിയെ കാമറയിൽ കിട്ടാൻ മണിക്കൂറുകളോളം പിന്നാലെ നടക്കണം. മണിക്കൂറുകളോളം കാമറ പിടിച്ച് അനങ്ങാതെ ഇരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒരിക്കലും മടുപ്പു തോന്നിയിട്ടില്ല. പക്ഷേ തുന്പികൾ ഭക്ഷണം കഴിക്കുന്നതും മറ്റും അപൂർവമായി കാമറയ്ക്ക് മുന്നിൽ കിട്ടുന്പോൾ നല്ല ലെൻസും ലൈറ്റിംഗും ട്രൈപോഡ് സജ്ജീകരണങ്ങളും ഇല്ലാത്തതിന്‍റെ വിഷമം തോന്നിയിട്ടുണ്ട്. ഇതിലെ പരിസ്ഥിതി പ്രധാനമായ വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ച് അറിവുപകരുകയും തുന്പികളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ജോർഡിന്‍റെ ലക്ഷ്യം. ഇടുക്കിയിലും എറണാകുളത്തുമായി 50ഓളം സ്കൂളുകളിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. കേരളത്തിലെ ബാക്കിയുള്ള സ്കൂളുകളിലും കോളജുകളിലും കൂടി ഡോക്യുമെന്‍ററി എത്തിക്കണം എന്നതും ജോർഡിന്‍റെ സ്വപ്നമാണ്.

തുന്പികൾക്ക് വംശനാശമോ?

ഇന്ന് കൊതുകുകൾ വർധിച്ചു വരുന്നതും അവ പരത്തുന്ന അസുഖങ്ങൾ മൂലം നിരവധി പേർ മരിക്കുന്നതും ഒരു വലിയ സാമൂഹിക പ്രശ്നമാണ്. കൊതുകുകളുടെ വളർച്ചയെ തടയാൻ എന്തൊക്കെ ചെയ്യാമെന്ന് ആളുകൾ തലപുകഞ്ഞാലോചിച്ചപ്പോഴും തുന്പികൾക്ക് ഇതിലുള്ള പങ്ക് ഏവർക്കും അജ്ഞാതമായിരുന്നു. ഇന്നും അജ്ഞാതമാണ്.

ഒരു തുന്പി ദിവസം 100ൽ അധികം കൊതുകുകളെ തിന്നാറുണ്ടെന്ന് എത്ര പേർക്കറിയാം? ജലത്തിൽ ലാർവ രൂപത്തിലായിരിക്കുന്പോൾ 30ഓളം കൂത്താടികളെയും ഇവ അകത്താക്കുന്നു. പിന്നെയുമെങ്ങനെ കൊതുകുകൾ വർധിക്കുന്നു എന്നന്വേഷിച്ചാൽ തുന്പികൾ വംശനാശഭീഷണി നേരിടുന്നു എന്ന ഉത്തരത്തിലെത്തിച്ചേരാം. കേരളത്തിലെ 154 തുന്പികളിൽ നാലെണ്ണം ഇല്ലാതായിക്കഴിഞ്ഞു. മറ്റു പല ഇനം തുന്പികളും വംശനാശത്തിന്‍റെ വക്കിലാണ്.

ശുദ്ധജല സ്രോതസുകളിലും മരപ്പൊത്തുകളിലുമാണ് പൊതുവെ തുന്പികൾ മുട്ടയിടാറുള്ളത്. ജലസ്രോതസുകളെല്ലാം മാലിന്യങ്ങൾ ഒഴുക്കാനുള്ള ഉപാധിയായി മാറിയപ്പോൾ തുന്പികളുടെ എണ്ണത്തിൽ കുറവുവരാൻ തുടങ്ങി. കൊതുകുകൾ വർധിച്ചു; രോഗങ്ങളും. കൊതുകുകളെ നിയന്ത്രിച്ച് മാത്രമല്ല തുന്പികൾ മനുഷ്യരെ സഹായിക്കുന്നത്. പാടത്ത് കൂട്ടംകൂടി പാറിനടക്കുന്ന തുന്പികൾ നല്ലൊരു കീടനാശിനി കൂടിയാണ്. വിളകൾ തിന്നു നശിപ്പിക്കാനെത്തുന്ന കൃമികീടങ്ങളെ അകത്താക്കി തുന്പികൾ കർഷകമിത്രം കൂടിയാവുന്നു. ഇതെല്ലാം ജോർഡിൻ തുന്പികളുടെ പിന്നാലെ പാറി കണ്ടെത്തിയ കാര്യങ്ങളാണ്.