ചിത്രം പകർത്തി ചരിത്രമായി
ചിത്രം പകർത്തി ചരിത്രമായി
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ കൊച്ചിയുടെ ചരിത്രമെഴുതിയ കൃഷ്ണന്‍നായര്‍ ബ്രദേഴ്‌സ് സ്റ്റുഡിയോ ഇനി ചരിത്രം. 1935ല്‍ എറണാകുളത്ത് ആരംഭിച്ച സ്റ്റുഡിയോയുടെ അത്രതന്നെ പഴക്കമുള്ള കൊച്ചിയുടെ കാഴ്ചകളായിരുന്നു കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയുടെ ചരിത്രമൂല്യം. കോണ്‍വെന്‍റ് റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റുഡിയോയുടെ ശേഖരത്തില്‍ പുതു തലമുറ കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ നൂറുകണക്കിന് ചിത്രങ്ങളാണുള്ളത്. കൊച്ചിയുടെ വര്‍ത്തമാന കാലത്തെ ഉള്‍പ്പെടെ ഒപ്പിയെടുത്ത ചിത്രങ്ങള്‍ ഇനി മ്യൂസിയത്തിന്‍റെ ഭാഗമാകും. റോളി ഫ്ലെക്‌സ് കാമറകള്‍ കണ്ണുചിമ്മി ഒപ്പിയെടുത്ത ആ ചിത്രങ്ങള്‍ ഇനി സ്റ്റുഡിയോയില്‍ ഇല്ലെന്ന സത്യം ഉടമ അജിത് കണ്ണുനീരോടെ വിവരിക്കുമ്പോള്‍ മനസിലാക്കാം ഈ കുടുംബത്തിനു സ്റ്റുഡിയോയുമായുള്ള ആത്മബന്ധം. സ്റ്റുഡിയോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും തൃപ്പൂണിത്തുറയിലെ വീടിന്‍റെ ഒരു ഭാഗം മ്യൂസിയമാക്കി മാറ്റിയശേഷം ചിത്രങ്ങള്‍ സൂക്ഷിക്കാനാണു തീരുമാനം.

ചരിത്രമറിയണമെങ്കിൽ പിന്നോട്ട് നടക്കണം

സ്റ്റുഡിയോയുടെ ചരിത്രമറിയണമെങ്കിൽ വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിക്കണം. ഒന്നും രണ്ടുമല്ല പഴയ തലമുറയുടെ ചെറുപ്പത്തിലേക്ക്. മാര്‍ക്കറ്റ് റോഡില്‍ പടിയാത്തു കുളത്തിനരികിലെ ചെറുമുറിയിലായിരുന്നു തുടക്കം. പിന്നീട് ടിഡി റോഡിലേക്കും 1950ല്‍ കോണ്‍വെന്‍റ് റോഡിലേക്കും എത്തുകയും ചെയ്തു.

അണ്ണന്‍ എന്നറിയപ്പെടുന്ന പത്മനാഭന്‍ നായരായിരുന്നു കൊച്ചിയിലെ സ്റ്റുഡിയോയുടെ അധിപന്‍. തിരുവനന്തപുരത്തു കൊട്ടാരം ഫോട്ടോഗ്രാഫറായിുന്ന രാമന്‍പിള്ളയുടെ മൂത്ത അനന്തരവന്‍ കൃഷ്ണന്‍നായരാണു 1910ല്‍ കൃഷ്ണന്‍നായര്‍ സ്റ്റുഡിയോ തൃശൂരില്‍ തുടങ്ങുന്നത്. 1935ല്‍ പൂര്‍ണമായി സൂര്യപ്രകാശത്തെ ആശ്രയിച്ച് സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു വിപ്ലവകരമായ മാറ്റത്തിനും സ്റ്റുഡിയോ തുടക്കമിട്ടു.

ശേഖരം അമൂല്യം, വിലമതിക്കാനാകാത്തത്

സി.വി. രാമന്‍പിള്ളയുടെ ഷഷ്ടിപൂര്‍ത്തിവേളയില്‍ എടുത്ത ചിത്രം മുതല്‍ കൊച്ചി തുറമുഖത്ത് ആദ്യ യാത്രാക്കപ്പല്‍ വന്നപ്പോള്‍ തുറമുഖ സ്ഥാപകന്‍ റോബര്‍ട്ട് ബ്രിസ്റ്റോയും ഭാര്യയും സ്വീകരിക്കുന്ന ചിത്രം വരെ ശേഖരങ്ങളിലുണ്ട്. അത്തച്ചമയത്തില്‍ കൊച്ചി മഹാരാജാവ് പല്ലക്കില്‍ എഴുന്നള്ളുന്ന ചിത്രം, വെണ്ടുരുത്തി പാലത്തിലൂടെ ആദ്യ ലോറി ഓടുന്നത്, സ്വാതന്ത്ര്യസമരത്തിന്‍റെ സമരമുഖങ്ങള്‍, തിരു-കൊച്ചി സംയോജനം, ഐക്യകേരള പിറവി, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമൂഹൂര്‍ത്തം, കൊച്ചി തുറമുഖത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങി ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ ജീവസ്സുറ്റ ചിത്രങ്ങളായി ഇവിടെ സംരക്ഷിക്കപ്പെട്ടു.

കൊച്ചി തുറമുഖത്ത് ആദ്യ യാത്രാക്കപ്പല്‍ വന്നപ്പോള്‍ തുറമുഖ സ്ഥാപകന്‍ റോബര്‍ട്ട് ബ്രിസ്റ്റോയും ഭാര്യയും സ്വീകരിക്കുന്ന ചിത്രം പഴയ തലമുറയ്ക്കുപോലും അപരിചിതമായിരിക്കാം. കേരളത്തെ ഞെട്ടിച്ച ലോ കോളജ് വിദ്യാര്‍ഥികളുടെ നഗ്ന ഓട്ടത്തിന്‍റെ ചിത്രം, ഓലമേഞ്ഞ ഫൈന്‍ ആര്‍ട്സ് ഹാള്‍, മേല്‍ക്കൂരയുള്ള രാജേന്ദ്രമൈതാനം, മറൈന്‍ഡ്രൈവില്ലാത്ത മേനക ജംഗ്ഷന്‍, പഴയ റാംമോഹന്‍പാലസ് തുടങ്ങി ഇന്നലെകളുടെ ഭംഗി തുറന്നുകാട്ടുന്ന ഒട്ടേറെ ചിത്രങ്ങളാണു ജീവന്‍ തുടിക്കുന്ന ഭംഗിയോടെ സന്ദര്‍ശകരെ കാത്തിരുന്നത്.


പ്രമുഖരുടെ സംഗമ കേന്ദ്രം

പഴയകാല രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രമുഖരുടെ സംഗമകേന്ദ്രം കൂടിയായിരുന്നു കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോ. സ്വാതന്ത്ര്യസമരകാലത്തെ പോരാളികളുടെ ഒളിയിടവും ഇവിടെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍, ശ്രീകണ്ഠന്‍ നായര്‍, ചങ്ങമ്പുഴ, തകഴി തുടങ്ങി അക്കാലത്തെ പ്രശസ്തര്‍ സ്റ്റുഡിയോയിലെ നിത്യ സന്ദര്‍ശകരായിരുന്നു. പത്ഭനാഭന്‍ നായരുടെ സഹോദരീ ഭര്‍ത്താവ് എം.പി. കൃഷ്ണപിള്ള, കൈപ്പിള്ളി വാസു, ജനാര്‍ദ്ദനന്‍ എന്നിവരാണു പല കാലങ്ങളിലായി സ്റ്റുഡിയോയ്ക്കുവേണ്ടി പുറം ചിത്രങ്ങള്‍ പകര്‍ത്തിയത്.

വിദ്യാര്‍ഥി നേതാവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനും ഫോ ട്ടോഗ്രാഫറുമൊക്കെയായിരുന്ന എംപിയുടെ സൗഹൃദവലയം വലുതായിരുന്നു. ചങ്ങമ്പുഴയുടെ സുഹൃത്തും ജി. ശങ്കരക്കുറുപ്പിന്‍റെ ശിഷ്യനും മുണ്ടശേരിയുടെ ചങ്ങാതിയുമായിരുന്നു കൃഷ്ണപിള്ള. അന്നു സ്റ്റുഡിയോയുടെ പിന്നിലായിരുന്നു എം പി ഭവനം. സൗഹൃദങ്ങളുടെ പ്രഭാവലയത്തിലായിരുന്നു എം.പി. കൃഷ്ണപിള്ള എപ്പോഴും. ആര്‍ക്കും അഭയകേന്ദ്രമായിരുന്നു അദ്ദേഹം. പിന്നീട് എം.പി. കൃഷ്ണന്‍നായര്‍ പ്രസ് ക്ലബിനു സമീപം എം.പി. സ്റ്റുഡിയോ കുറേക്കാലം നടത്തിയിരുന്നു. അതു പിന്നീട് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. കൃഷ്ണപിള്ളയുടെ മകന്‍ അജിത്താണ് ഇപ്പോള്‍ കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോ ഉടമ. രഞ്ജിത്, അമര്‍ജിത്, ബീന, ഉഷ എന്നിവരാണു സഹോദരങ്ങള്‍. ഇവര്‍ക്കെല്ലാം പേര് നിര്‍ദേശിച്ചതു വൈക്കം മുഹമ്മദ് ബഷീറാണ്.

മുമ്പും സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നെങ്കിലും...

കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയുടെ വരവിനു മുന്‍പേ നഗരത്തില്‍ സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നെങ്കിലും കൊച്ചിയുടെ ചിത്രചരിത്രമെഴുതാന്‍ ഭാഗ്യം ലഭിച്ചതു കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയ്ക്കാണ്. പഴയ സ്റ്റുഡിയോകളില്‍ പലതും കൊച്ചിയുടെ മികച്ച പല ചിത്രങ്ങളും എടുത്തിരുന്നുവെങ്കിലും പ്രിന്‍റും നെഗറ്റീവും വേണ്ടവിധം സൂക്ഷിച്ചിരുന്നില്ല. ചരിത്രപ്രാധാന്യമുള്ള ഏതു ചിത്രവും കൃഷ്ണന്‍നായര്‍ സ്റ്റുഡിയോയിലെ ലൈബ്രറിയില്‍ നിധി പോലെ കാത്തുസൂക്ഷിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ തീപിടിത്തത്തില്‍ കുറച്ചു പടങ്ങള്‍ നശിച്ചുപോയതൊഴിച്ചാല്‍ മറ്റൊന്നും നഷ്ടമായിട്ടില്ലെന്ന് അജിത് വ്യക്തമാക്കുന്നു.

ആ വെളിച്ചം ഇനിയില്ല

സ്റ്റുഡിയോയുടെ സ്വീകരണമുറിയുടെ മൂലയില്‍ സൂക്ഷിച്ചിരിക്കുന്ന റോളിഫ്ലെക്‌സ് കാമറ ഇനി തിളങ്ങില്ല. വരും തലമുറകള്‍ക്കായി പുത്തന്‍ തലമുറ കരുതിയിരിക്കുന്ന ചരിത്രതാളുകള്‍ ഒപ്പിയെടുക്കാന്‍ കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോയും ഉണ്ടാകില്ല. മുമ്പ് സ്റ്റുഡിയോയിലേക്കു കയറിച്ചെല്ലുന്ന ഏതൊരാളും ചുമരുകളിലേക്കു നോക്കി ഒരു നിമിഷം നിശബ്ദനാകുമായിരുന്നു. അത്രയ്ക്കുമുണ്ട് ഇവിടെ ചരിത്രം. മഹാരഥന്മാരുടെ ചിത്രങ്ങള്‍ക്കു പുറമെ ചരിത്രസംഭവങ്ങളെ ചുമലിലേറ്റിയ ഈ ചുമരുകള്‍ അനാഥമായി. സ്വത്ത് വിഭജനത്തിന്‍റെ ഭാഗമായാണു ചരിത്രകാഴ്ചകളുടെ ജാലകത്തിനു തിരശീല വീണിരിക്കുന്നത്.

റോബിൻ ജോർജ്