അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
അവസാനം  ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്‍ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം കൊള്ളിച്ച് ബോക്സോഫീസുകളിൽ കോടികളുടെ കിലുക്കവുമായി മുന്നേറുകയാണ്. ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായി ഇത്രയേറെ ആകാംക്ഷയോടെ ലോകമെന്പാടുമുള്ള പ്രേക്ഷകർ കാത്തിരുന്നിട്ടുണ്ടാകുമോ എന്ന് സംശയമാണ്.

ഒന്നാം ഭാഗം അവസാനിപ്പിച്ചത് അത്യന്തം ആകാംക്ഷ നിറഞ്ഞ സസ്പെൻസിലാണെന്നതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിനായി ബാഹുബലി ആദ്യഭാഗം കണ്ട് തിയറ്ററിൽ നിന്നിറങ്ങിയ നിമിഷം മുതൽ ഓരോ പ്രേക്ഷകനും കാത്തിരിപ്പു തുടങ്ങി. ഇത്രയ്ക്കൊന്നുമില്ലെങ്കിലും മലയാള സിനിമയിലും പല ചിത്രങ്ങളുടേയും രണ്ടാം ഭാഗം വരുന്നു എന്ന് കേൾക്കുന്പോൾ മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ആ പ്രതീക്ഷകളെ തകിടം മറിക്കുകയും ചിലപ്പോൾ പ്രതീക്ഷകൾക്കപ്പുറം പോവുകയും ചെയ്തിട്ടുണ്ട് പല സിനിമകളും. മലയാള സിനിമയിലെ അത്തരം ചിത്രങ്ങളിലൂടെ...

ബ്ലാക്ക് ആൻഡ് വൈറ്റ് ആണേലും രണ്ടാം ഭാഗമുണ്ട്...

പണ്ടുതൊട്ടേയുണ്ട് രണ്ടാം ഭാഗങ്ങൾ. ആന വളർത്തിയ വാനന്പാടി എന്ന സിനിമയുടെ പിന്നാലെ വന്ന ആന വളർത്തിയ വാനന്പാടിയുടെ മകൻ ആദ്യകാല രണ്ടാംഭാഗ ചിത്രമാണ്.
വടക്കൻപാട്ടുകളെ ആസ്പദമാക്കി വന്ന സിനിമകളിൽ നിരവധിയെണ്ണം രണ്ടാംഭാഗങ്ങൾ തന്നെയാണ്. തച്ചോളി ഒതേനൻ എന്ന സിനിമയ്ക്കു ശേഷം വന്ന ഒതേനന്‍റെ മകൻ എന്ന ചിത്രവും സൂപ്പർഹിറ്റായിരുന്നു. കായംകുളം കൊച്ചുണ്ണി ഇറങ്ങി കുറച്ചുകാലത്തിനു ശേഷം കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സിനിമയും എത്തി.

മലയാള സിനിമയുടെ പേര് ലോകസിനിമയിൽ അടയാളപ്പെടുത്തിയ ചെമ്മീൻ എന്ന സിനിമയ്ക്ക് വർഷങ്ങൾക്കു ശേഷമാണ് തിരകൾക്കപ്പുറം എന്ന പേരിൽ രണ്ടാംഭാഗം പുറത്തിറങ്ങിയത്. മലയാളി പ്രേക്ഷകരെ പേടിപ്പിച്ച ലിസ എന്ന സിനിമയുടെ രണ്ടാംഭാഗമായി വന്ന വീണ്ടും ലിസ അത്രയൊന്നും പേടിപ്പിച്ചില്ല.

സൂപ്പർഹിറ്റുകളുടെ തുടർച്ചകൾ

മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന് നാടോടിക്കാറ്റിൽ ഉയർന്ന ചിരിയലകൾ പട്ടണപ്രേവശത്തിലൂടെ തുടർന്നു. പിന്നെ ചിരയങ്ങോട്ട് അമേരിക്ക വരെ നീണ്ടത് അക്കരെയക്കരെ എന്ന സിനിമയിലൂടെ.

മലയാളിക്ക് സിബിഐ എന്ന മൂന്നക്ഷരം പരിചിതമായത് കെ.മധു-എസ്.എൻ.സ്വാമി കൂട്ടുകെട്ടിൽ രൂപപ്പെട്ട സിബിഐ സിനിമകളിലൂടെയാണ്. ആദ്യമിറിങ്ങിയ ഒരു സിബിഐ ഒരു ഡയറിക്കുറിപ്പ് എന്ന സിനിമയ്ക്കു ശേഷം സിബിഐ ചിത്രപരന്പരയിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവ പുറത്തുവന്നു. ആദ്യചിത്രത്തിന്‍റെ ഭംഗിയും ശക്തിയും തുടർ ചിത്രങ്ങൾക്കുണ്ടായിരുന്നോ എന്നത് സംശയമാണ്. എങ്കിലും പ്രേക്ഷകർ ഇപ്പോഴും ഈ ചിത്രങ്ങളെ സ്വീകരിച്ചുകൊണ്ടേയിരിക്കുന്നു.

ദേവാസുരം എന്ന ചിത്രത്തിന് വർഷങ്ങൾക്കു ശേഷം രണ്ടാം ഭാഗമായി രാവണപ്രഭു വന്നപ്പോൾ അത് മലയാളത്തിലെ എക്കാലത്തേയും സൂപ്പർചിത്രങ്ങളിലൊന്നായി. മംഗലശേരി നീലകണ്ഠനെയും, മകൻ എം.എൻ.കാർത്തികേയനെയും പ്രേക്ഷകർ നെഞ്ചിലേറ്റി.
സുരേഷ്ഗോപിയുടെ എക്കാലത്തേയും സൂപ്പർ സിനിമയായ കമ്മീഷണർക്ക് രണ്ടാംഭാഗമായി എത്തിയ ഭരത്ചന്ദ്രൻ ഐപിഎസ് ഇടിവെട്ട് ചിത്രമായി. പിന്നീട് വന്ന കിംഗ് ആൻഡ് കമ്മീഷണറിലും ഭരത്ചന്ദ്രനെ കണ്ടു.

ദി കിംഗ് എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ രണ്ടാം ഭാഗം കിംഗ് ആൻഡ് ക്മ്മീഷണറായിരുന്നു. മമ്മൂട്ടിയുടെ അതിരാത്രം എന്ന ചിത്രത്തിന്‍റെ തുടർച്ചയായി വന്ന ബൽറാം / താരാദാസ് എന്ന ചിത്രം തിയറ്ററിൽ വലിയ തകർച്ച നേരിട്ടു.

ആവനാഴി എന്ന ചിത്രത്തിന്‍റെ തുടർച്ചയായി വന്ന ഇൻസ്പെക്ടർ ബൽറാം, ബൽറാം താരാദാസ് എന്നീ ചിത്രങ്ങൾ ക്ലിക്കാകാതെ തിയറ്റർ വിട്ടവയാണ്.

സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗറിന്‍റെ രണ്ടാം ഭാഗം വർഷങ്ങൾക്കു ശേഷം ടു ഹരിഹർ നഗർ ആയി വന്നപ്പോൾ ഇരുകൈയുംനീട്ടി പ്രേക്ഷകർ സ്വീകരിച്ചു. പിന്നാലെ വന്ന ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രവും ഹിറ്റായി.


റാംജിറാവു സ്പീക്കിംഗിന്‍റെ തുടർഭാഗങ്ങളായ മാന്നാർ മത്തായി സ്പീക്കിംഗ്, മാന്നാർമത്തായി സ്പീക്കിംഗ് 2 എന്നീ ചിത്രങ്ങൾ ആദ്യ ചിത്രത്തിന്‍റെ നിഴലുകൾ മാത്രമായിരുന്നു.
പ്രേക്ഷകരെ രസിപ്പിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗമുണ്ടായില്ലെങ്കിലും മണിച്ചിത്രത്താഴിലെ ഡോ.സണ്ണി പിന്നീട് ഗീതാഞ്ജലി എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വന്നു.

ജൂനിയർ മാൻഡ്രേക്ക് എന്ന കോമഡി സിനിമയ്ക്കും രണ്ടാം ഭാഗമുണ്ടായി.
മലയാളത്തിൽ കോമഡി സിനിമകൾക്ക് തുടക്കംകുറിച്ച മിമിക്സ് പരേഡ് എന്ന സിനിമയുടെ രണ്ടാംഭാഗമായി കാസർകോഡ് കാദർഭായ് വന്നു. തുടർച്ചയായി എഗൈൻ കാസർകോഡ് കാദർഭായ് വന്നെങ്കിലും ക്ലിക്കായില്ല.

മമ്മൂട്ടിയുടെ സാമ്രാജ്യം എന്ന സിനിമയുടെ തുടർച്ചയായി ഒരുക്കിയ സണ്‍ ഓഫ് അലക്സാണ്ടർ വിജയം കണ്ടില്ല.

കിരീടത്തിന്‍റെ രണ്ടാം ഭാഗമായ ചെങ്കോൽ പ്രമേയപരമായി കിരീടത്തേക്കാൾ മികച്ചതായി.

ഇരുപതാം നൂറ്റാണ്ട് എന്ന സൂപ്പർ ഹിറ്റിന്‍റെ തുടർച്ചയായി സാഗർ ഏലിയാസ് ജാക്കിയും പുറത്തുവന്നു. ഉപ്പുകണ്ടം ബ്രദേഴ്സ് തിയറ്ററുകളെ ത്രസിപ്പിച്ച സിനിമയായിരുന്നുവെങ്കിലും ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ എന്ന രണ്ടാം ഭാഗം നിരാശയാണ് തന്നത്.

ഇന്നും മലയാളിക്ക് മടുക്കാത്ത പ്രിയദർശൻ-മോഹൻലാൽ ടീമിന്‍റെ കിലുക്കം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി കിലുക്കം കിലുകിലുക്കം പ്രേക്ഷകരെ മടുപ്പിച്ച ചിത്രമാണ്.
പുതുമയുടെ കാഴ്ചകളുമായെത്തിയ ഓഗസ്റ്റ് 1 എന്ന ചിത്രത്തിലെ പെരുമാൾ മറ്റൊരു ദൗത്യവുമായി ഓഗസ്റ്റ് 15 എന്ന ചിത്രത്തിലുമെത്തി. നിന്നിഷ്ടം എന്നിഷ്ടം വർഷങ്ങൾക്കു ശേഷം നിന്നിഷ്ടം എന്നിഷ്ടം 2 എന്ന തുടർച്ചയായി വന്നു.

മേജർരവിയുടെ പട്ടാളക്കഥകൾക്കും തുടർച്ചകളുണ്ട്. കീർത്തിചക്ര - കുരുക്ഷേത്ര - കാണ്ഡഹാർ - ബിയോണ്ട് ദി ബോർഡേഴ്സ് എന്നിങ്ങനെ പോകുന്നു മോഹൻലാലിന്‍റെ പട്ടാളസിനിമകൾ.

ഉദയനാണ് താരം എന്ന സിനിമയിലെ കഥാപാത്രങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ വന്ന സിനിമയാണ് പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ. ഹണീബി എന്ന് സിനിമയുടെ രണ്ടാം ഭാഗം ഹണീബി 2 ആയിരുന്നു.

ഫോർ ദി പീപ്പിൾ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഓഫ് ദി പീപ്പിൾ തിയറ്ററുകളിലും ഓഫായിരുന്നു. രതിനിർവേദം, നീലത്താമര പോലുളള സിനിമകൾ രണ്ടാം ഭാഗമായല്ല രണ്ടാമതും മലയാളത്തിലെത്തി.

സിനിമയുടെ രണ്ടാം ഭാഗം ടിവി സീരിയലായതിനും മലയാളം സാക്ഷി. ആകാശദൂത് എന്ന സിനിമയുടെ തുടർച്ച സീരിയലായിരുന്നു. സീരിയലിന്‍റെ തുടർച്ച സിനിമയായതും മലയാളത്തിൽ. മിഖായേലിന്‍റെ സന്തതികൾ എന്ന ടിവി പരന്പര പുത്രൻ എന്ന പേരിൽ സിനിമയായി.

വരാൻ പോകുന്ന കണ്‍ക്ലൂഷനുകൾ....

ഈ പറക്കും തളിക, നാടോടിക്കാറ്റ്, സിബിഐ, ലേലം, റണ്‍വേ - വാളയാർ പരമശിവം, സിഐഡി മൂസ, അടി കപ്യാരേ കൂട്ടമണി, തിര 2, യോദ്ധ 2, ആട് ഒരു ഭീകര ജീവിയാണ്, രാജാവിന്‍റെ മകൻ, ന്യൂഡൽഹി, സന്ദേശം, അവളുടെ രാവുകൾ, ലയണ്‍, സൂപ്പർമാൻ...
ഈ ലിസ്റ്റ് ഇനിയും കൂടും. പുതിയൊരു കഥ തേടിപ്പിടിക്കുന്നതിനേക്കാൾ എളുപ്പമാണ് രണ്ടാംഭാഗമെന്ന് പലരും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ കണ്‍ക്ലൂഷനുകൾ മലയാളത്തിൽ എളുപ്പമല്ല. ബാഹുബലിക്കൊരു കണ്‍ക്ലൂഷനുണ്ടായെങ്കിലും മൂന്നാംഭാഗം വരുമെന്ന് പറയപ്പെടുന്നു. മലയാളത്തിൽ കണ്‍ക്ലൂഷനുകൾ കുറവാണ്....കണ്ടിന്യുവിറ്റികളാണ് കൂടുതൽ...തുടർച്ചകൾ...

ഋഷി