മംഗളൂരുവിൽ നിന്നും തിരുട്ടുഗ്രാമത്തിലേക്ക്
മംഗളൂരുവിൽ നിന്നും തിരുട്ടുഗ്രാമത്തിലേക്ക്
മംഗളൂരു റെയിൽവേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിൽനിന്ന് പട്ടാപ്പകൽ കവർന്നത് 9 ലക്ഷം രൂപ. തെളിവുകൾ ഇല്ലാതെ തൃശ്ശിനാപ്പള്ളി റാംജിനഗർ തിരുട്ടുഗ്രാമത്തിൽ നിന്നെത്തിയ സംഘം നടത്തിയ കവർച്ച. റെയിൽവേ പോലീസും മംഗളൂരു പോലീസും നടത്തിയ അന്വേഷണത്തിന്‍റെ ആദ്യഘട്ടം കൗണ്ടറിലുണ്ടായിരുന്ന നാല് ജീവനക്കാരിലേക്കും കാഷ്യറിലേക്കും. നിരപരാധിയാണെങ്കിലും മാനഹാനി ഭയന്ന് മോഷണം പോയ പണം ജീവനക്കാരൻ തിരിച്ചടച്ചു. മംഗളൂരു പോലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും റെയിൽവേ സുരക്ഷാ സേന അന്വേഷണം അവസാനിപ്പിച്ചില്ല. റെയിൽവേ സിഐ എം.പി. വേണുവിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. അന്വേഷണ മികവിനുള്ള റെയിൽവേ മിനിസ്റ്റേഴ്സ് ബെസ്റ്റ് മെഡൽ വേണുവിനെ തേടിയെത്തി. കണ്ണൂർ റെയിൽവേ സുരക്ഷാ സേനയിൽ സിഐയാണ് എം.പി. വേണു. മംഗളൂരുവിൽ നിന്നും തിരുട്ടുഗ്രാമത്തിലേക്ക് നീണ്ട അന്വേഷണ വഴികളിലൂടെ സിഐ എം.പി. വേണുവിനൊപ്പം ഒരു യാത്ര.

പട്ടാപ്പകൽ കവർന്നത് 9 ലക്ഷം

2016 ജൂലൈ 19. രാവിലെ 11 മണി. മംഗളൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്ന പോണ്ടിച്ചേരി എക്സ്പ്രസിൽ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്ന് പതിനഞ്ചംഗ സംഘം വന്നിറങ്ങി. മുണ്ട് വേഷത്തിൽ ബാഗുകളുമായെത്തിയ അവർ റെയിൽവേ സ്റ്റേഷനിലെ വിശ്രമ കേന്ദ്രത്തിലേക്ക് കയറി. അവിടെ നിന്നു മണിക്കൂറുകൾക്കുള്ളിൽ ജീൻസ് അടക്കമുള്ള ആഡംബര വസ്ത്രങ്ങൾ ധരിച്ച് അവർ പുറത്തിറങ്ങി. ഇതിനിടയിൽ റെയിൽവേ സ്റ്റേഷനിൽ സംഘത്തിൽ ചിലർ നിരീക്ഷണം നടത്തി. തിരികെ വന്ന് മറ്റുള്ളവരോട് കുശലാന്വേഷണം. തുടർന്ന് എല്ലാവരും ടിക്കറ്റെടുക്കുന്നതിനായി ജനറൽ ടിക്കറ്റ് നല്കുന്ന സ്ഥലത്തേക്ക്. അപ്പോൾ സമയം 12.30.

ജനറൽ ടിക്കറ്റ് നല്കുന്നിടത്ത് റിസർവേഷൻ ടിക്കറ്റ് വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നത്. നാല് ജീവനക്കാരും ഒരു കാഷ്യറും. കാഷ്യറുടെ സമീപത്ത് പണമടങ്ങിയ പെട്ടി തുറന്ന് വച്ച നിലയിലായിരുന്നു. അതിൽ തന്നെയായിരുന്നു ഇവരുടെ ശ്രദ്ധയും.

പ്രകോപിപ്പിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിക്കലാണ് ഇവരുടെ ലക്ഷ്യവും. റിസർവേഷൻ ടിക്കറ്റിന് വേണ്ടി ആവശ്യപ്പെട്ട് ഇവർ പരമാവധി ജീവനക്കാരെ പ്രകോപിതരാക്കി. ഇതിനിടയിൽ പണത്തിന് സമീപത്തുനിന്ന കാഷ്യറെ ഇവർ വിളിച്ചു വരുത്തി പ്രകോപിപ്പിച്ചു. ഈ സമയത്ത് സെക്കൻഡുകൾക്കുള്ളിൽ അവിടെ നിന്നും ആയിരത്തിന്‍റെ ഒന്പത് കെട്ടുകൾ കവർന്നു. ഏകദേശം ഒന്പത് ലക്ഷം രൂപ. കവർന്നയുടൻ അവർ അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു.

പണം നഷ്‌ടപ്പെട്ടത് അറിയുന്നത് വൈകുന്നേരം ആറിന്

വൈകുന്നേരം ആറിനാണ് പണം നഷ്ടപ്പെട്ട വിവരം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കാഷ്യറായ ജീവനക്കാരനാണ് ആദ്യം പരാതിയുമായി എത്തിയത്. തുടർന്ന് റെയിൽവേ അധികൃതർ മംഗളൂരു പോലീസിനും ആർപിഎഫിനും പരാതി നല്കുകയായിരുന്നു. ഇവരുടെ ആദ്യത്തെ അന്വേഷണം ജീവനക്കാരിലേക്ക് തന്നെയായിരുന്നു. ഇതിനിടയിൽ ഒരു ജീവനക്കാരൻ മോഷണം പോയ പണം മാനഹാനി ഭയന്ന് തിരികെ അടച്ചതിനെ തുടർന്ന് മംഗളൂരു പോലീസ് കേസ് ക്ലോസ് ചെയ്തു. എന്നാൽ ചില സംശയങ്ങൾ ബാക്കിയായതിനെ തുടർന്ന് ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എം.പി. വേണുവിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയായിരുന്നു.

കവർച്ചയ്ക്കു ശേഷം തിരുട്ടുസംഘം പോയത്

ഉച്ചയ്ക്ക് 12.30 ഓടെ കവർച്ച നടത്തിയ സംഘം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോറിക്ഷയിൽ മംഗളൂരു ബസ്‌സ്റ്റാൻഡിലേക്ക് പോയി. അവിടെ നിന്നും മൂന്നായി പിരിഞ്ഞ സംഘം മൂന്നു സ്ഥലങ്ങളിലേക്ക് പോയി. ഒരു സംഘം പണവുമായി മുരുടേശ്വരം വഴി തൃശിനാപ്പള്ളിയിലേക്കും വേറൊരുസംഘം ഗോവയിലേക്കും മറ്റൊരു സംഘം മഹാരാഷ്‌ട്രയിലേക്കും പോയി. 21ന് ഗോവയിൽ എത്തിയ സംഘം അവിടുത്തെ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ കവർന്നു. 23 ന് മഹാരാഷ്‌ട്രയിലെത്തിയ സംഘം അവിടുത്തെ ബാങ്കിൽ നിന്നും 10 ലക്ഷം രൂപ കവർന്നു. ഗോവയിൽ കവർച്ച നടന്നയുടൻ സിസി ടിവിയിൽ പ്രധാനിയായ മധുസൂദനന്‍റെ ദൃശ്യം പതിഞ്ഞിരുന്നു. കവർച്ച നടന്നയുടൻ ഗോവൻ പോലീസ് വിരിച്ച വലയിൽ മധുസൂദനൻ കുരുങ്ങുകയായിരുന്നു. ഇവിടെ നിന്നാണ് മംഗളൂർ റെയിൽവേ സ്റ്റേഷനിലെ കവർച്ചെയക്കുറിച്ച് തുന്പുണ്ടാകുന്നത്.


തുന്പ് ലഭിച്ചത് അഞ്ചാം ദിവസത്തിൽ

ആർപിഎഫ് അസി.കമ്മീഷ്ണർ രാംദാസിന്‍റെ മേൽനോട്ടത്തിൽ സിഐ എം.പി. വേണുവിന്‍റെ അന്വേഷണത്തിന് തുന്പായത് അഞ്ചാംദിവസത്തിലായിരുന്നു. റെയിൽവേ സ്റ്റേഷനിലെ കാഷ് കൗണ്ടറിലുണ്ടായ സിസി ടിവിയായിരുന്നു അന്വേഷണം മാറ്റി മറിച്ചത്. അവിടെ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പതിനഞ്ചംഗസംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരുടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ദൃശ്യങ്ങൾ മുതൽ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിൽ നിന്നും ഇവർ ബഹളം വയ്ക്കുന്നതും അപ്പോൾ പണം ആരോ ഒരാൾ എടുക്കുന്ന സെക്കൻഡുകൾ നീളുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. പണം എടുത്തത് ഈ പതിനഞ്ചംഗസംഘമാണെന്ന് ഉറപ്പിച്ച് അന്വേഷണം മുന്നോട്ടു പോവുകയായിരുന്നു.
ഇതിനിടയിൽ സിസിടിവിയിൽ നിന്നും ലഭിച്ച മധുസൂദനന്‍റെ ദൃശ്യങ്ങൾ മറ്റ് സ്റ്റേഷനുകളിലേക്ക് കൈമാറി. സിഐ വേണുവിന്‍റെ ഗോവൻ പോലീസ് സുഹൃത്തു വഴി മധുസൂദനൻ ഗോവൻ ജയിലിൽ ഉണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. അന്വേഷണ സംഘം ഗോവയിലെത്തി ജയിലിൽ കഴിയുന്നത് മധുസൂദനൻ തന്നെയാണോ എന്ന് ദൃശ്യങ്ങളിലൂടെ ഉറപ്പിക്കുകയും ചെയ്തു.

തുടർന്ന് ഗോവ, മംഗളൂരു കോടതികളിൽ മധുസൂദനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നല്കി. അഞ്ചു ദിവസത്തേക്ക് അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ ലഭിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന്‍റെ നിരന്തരം ചോദ്യം ചെയ്യലിൽ കവർച്ചയെ കുറിച്ച് ഒരക്ഷരം മിണ്ടാൻ തയാറായില്ല. കസ്റ്റഡിയിലെ അവസാനദിവസമാണ് മധുസൂദനൻ എന്തെങ്കിലും ഉരിയാടുന്നത്. തുടർന്ന് മധുസൂദനൻ ഉൾപ്പെടയുള്ള 15 പേരുടെ പൂർണമായ അഡ്രസും വിലാസവും അന്വേഷണ സംഘത്തിന് ലഭിച്ചു. മധുസൂദനനെ തിരികെ ജയിലിൽ ഹാജരാക്കിയ ശേഷം അന്വേഷണം തിരുട്ടുഗ്രാമത്തിലേക്ക്.

നേരേ തിരുട്ടുഗ്രാമത്തിലേക്ക്

പ്രതികൾക്കും തൊണ്ടിമുതലിനുമായി തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി റാംജി നഗറിലേക്കായിരുന്നു അന്വേഷണസംഘത്തലവൻ എം.പി. വേണുവിന്‍റെ യാത്ര. യൂണിഫോം ഒഴിവാക്കി മഫ്തിയിലായിരുന്നു സിഐയുടെ നേതൃത്വത്തിലുള്ള സംഘം. വർഷത്തിൽ രണ്ടുമാസം മാത്രമാണ് ഈ തിരുട്ടുഗ്രാമത്തിലുള്ള മോഷ്‌ടാക്കൾ സ്വന്തം ഗ്രാമമായ റാംജി നഗറിൽ എത്തുന്നത്. അവരുടെ ക്ഷേത്രമായ മാരിയമ്മൻ കോവിലിലെ ഉത്സവത്തിനാണ് ഇവിടെയെത്തുന്നത്. ഇവിടെ നിന്നും പൂജ ചെയ്ത ബാഗുമായാണ് ഇവർ മോഷണത്തിനായി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. മോഷ്‌ടിച്ച പണം സൂക്ഷിക്കാനാണ് ബാഗുകൾ. തൃശ്ശിനാപ്പള്ളിയിലെ ആർപിഎഫ്, മധുര ക്രൈംബ്രാഞ്ച് എന്നിവിടങ്ങിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. അന്വേഷണസംഘം റാംജി നഗറിൽ ക്യാന്പ് ചെയ്താണ് പ്രതികളെ പിടികൂടിയത്. കവർന്ന പണത്തിൽ എട്ടുലക്ഷത്തോളം രൂപ കണ്ടെടുത്തു. ഇതിനിടയിൽ ഗ്രാമത്തിലെ സ്ത്രീകൾ അന്വേഷണ സംഘത്തെ വളഞ്ഞെങ്കിലും ലോക്കൽ പോലീസിന്‍റെ സഹായത്തോടെ അവിടെ നിന്നും പ്രതികളുമായി മംഗളൂരിലേക്ക്.

കവർച്ചയിലെ തിരുട്ടു സ്റ്റൈൽ

ആഡംബര വീടുകളാണ് മോഷ്‌ടാക്കളുടെ തിരുട്ടു ഗ്രാമമായ റാംജി നഗറിൽ ഉള്ളത്. മോഷ്ടാക്കളുടെ മക്കൾ പഠിക്കുന്നത് എംബിബിഎസും എൻജിനിയറിംഗും ഉൾപ്പെടെയുള്ള പ്രഫഷണൽ കോഴ്സുകളിൽ. വ്യത്യസ്തമാണ് ഇവരുടെ കവർച്ചാ രീതി. കവർച്ച ചെയ്യുന്ന പണം എടുക്കാൻ ബാഗ് പിടിക്കാൻ വേണ്ടി ഒരു സംഘം. കവർച്ച നടത്തേണ്ട പരിസരപ്രദേശങ്ങൾ നിരീക്ഷിക്കാൻ മറ്റൊരു സംഘം. കവർച്ച നടത്തുന്നത് ഒരാൾ മാത്രമായിരിക്കും. മുറിയെടുത്ത് താമസിച്ചാണ് ഇവർ കവർച്ച ആസൂത്രണം ചെയ്യുന്നത്.

റെനീഷ് മാത്യു