Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊച്ചി ലഹരിയിലാണ്
അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ ഇഷ്ടകേന്ദ്രമായി കൊച്ചി മാറുന്നു. ഇതര ജില്ലകളില്‍നിന്നുമാണ് ഇതുവരെ വിവിധതരം ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തിച്ചിരുന്നതെങ്കില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണു നിലവില്‍ ലഹരിയുടെ ഒഴുക്ക്. ന്യൂജന്‍ അടക്കമുള്ള നിരവധിപേര്‍ ഇവയുടെ വാഹകരായി പ്രവര്‍ത്തിക്കുമ്പോള്‍ മയക്കുമരുന്നു മാഫിയയെ വേരോടെ പിഴുതെറിയാന്‍ അധികൃതര്‍ക്കും സാധിക്കുന്നില്ല.
ഒരു മാസത്തിനിടെ കൊച്ചിയില്‍മാത്രം റിപ്പോര്‍ട്ട് ചെയ്ത ലഹരി കേസുകളുടെ എണ്ണം 40 കവിഞ്ഞെന്നു ഡിവിഷണല്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ നാരായണന്‍കുട്ടി വ്യക്തമാക്കി. മരട് കുണ്ടന്നൂരില്‍നിന്നും 84 ലക്ഷം രൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവമാണ് ഇതുവരെ തങ്ങള്‍ പിടികൂടിയ കേസുകളില്‍ ഏറ്റവും വലുതെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വിലപിടിപ്പുള്ള മയക്കുമരുന്നുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് അധികൃതര്‍ ശരിക്കും ഞെട്ടിയത്. പിടികൂടുന്ന മയക്കുമരുന്നുകളില്‍ പലതിന്റെയും ഉറവിടം ഗോവയാണ്. ഇതുവരെ ഇടുക്കി, സേലം, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നു തിരിച്ചറിഞ്ഞിരുന്ന അധികൃതരാണ് ഇതോടെ ഞെട്ടിയത്്.
ഇതര സംസ്ഥാന തൊഴിലാളികളാണു കൂടുതലായും കൊച്ചിയില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്ന വാദത്തിനും പ്രസക്തിയില്ലെന്ന് അധികൃതര്‍ വ്യകതമാക്കുന്നു. മലയാളികളാണു കൂടുതലായും കഞ്ചാവ് കൃഷിക്കും കടത്തലിനും പിന്നിലെന്ന് അധികൃതര്‍ പറയുന്നു. ലഹരി ഉപയോഗം നേരത്തെയും വ്യാപകമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തിയതോടെ ലഹരി ഉപയോഗത്തില്‍ വര്‍ധനവുണ്ടായി. വന്‍ ലാഭം ലഭിക്കുമെന്നതിനാല്‍ കൊച്ചിയിലേക്കു മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ ഒഴുക്കു കൂടുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊച്ചിയില്‍നിന്നും പിടികൂടിയതു ലക്ഷങ്ങളുടെ മയക്കുമരുന്നാണ്. ഇതിന്റെ പ്രധാന ഉറവിടം ഗോവയാണ്. എല്‍എസ്ഡി(ലൈസര്‍ജിക് ആസിഡ് ഡൈഈഥനൈല് അമൈഡ്) സ്റ്റാംപുകള്ക്കാണു കൂടുതലും ആവശ്യക്കാര്‍.
ഗോവനാണു താരം
ഉപയോഗിച്ചാല്‍ 15 മണിക്കൂര്‍വരെ വീര്യം നിലനില്‍ക്കുമെന്നതിനാലാണ് എല്‍എസ്ഡി (ലൈസര്‍ജിക് ആസിഡ് ഡൈഈഥനൈല് അമൈഡ്) സ്റ്റാംപുകള്‍ക്കു പ്രിയമേറുന്നത്. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍ കൊച്ചിയില്‍നിന്നു പിടിച്ചെടുത്തതു ദിവസങ്ങള്‍ക്കുമുമ്പ്. ആലപ്പുഴ സ്വദേശി ജോ (25 ), കാഞ്ഞിരപ്പള്ളി സ്വദേശി ക്രിസ്റ്റി (24 ) എന്നിവരാണു കൊച്ചിയില്‍ പിടിയിലായത്. കോളജുകള്‍, ഡിജെ പാര്‍ട്ടികള്‍, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കു നല്കാന് ഗോവയില്‍നിന്ന് എല്‍എസ്ഡി എത്തിച്ചതെന്നാണു പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. നാര്‍ക്കോട്ടിക് സെല്ലിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ക്കിടയില്‍ ഇതിന് ആവശ്യക്കാരേറി വരുന്നതായി അധികൃതര്‍ കണ്ടെത്തി. ആവശ്യക്കാരുടെ നിര്‍ദേശാനുസരണം കേരളത്തിനു പുറത്തുനിന്നും എല്‍എസ്ഡി സ്റ്റാമ്പുകള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. കൊച്ചിയിലെ സിഎ വിദ്യാര്‍ഥിയാണു ക്രിസ്റ്റിയെന്ന വിവരം തിരിച്ചറിഞ്ഞതോടെ കൂടുതല്‍ വിദ്യാര
ഥികള് മയക്കുമരുന്നു കടത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. ട്രെയിന്‍ മാര്‍ഗമായിരുന്നു മുഖ്യമായും ഇവര്‍ ലഹരി കടത്തിയിരുന്നത്.
ഏറ്റവും ഉയര്‍ന്ന തുകയുടെ മയക്കുമരുന്ന് എക്സൈസ് സംഘം പിടിച്ചെടുത്തതു കഴിഞ്ഞ 19നു മരട് കുണ്ടന്നൂരില്നിന്നുമാണ്. 84 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കുമ്പളം ബ്ലായിത്തറ വീട്ടില്‍ സനീഷിനെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. എക്സൈസിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ് മയക്കുമരുന്നു വേട്ടയായ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടര്‍ അന്വേഷണത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സംഘവുമായി അടുത്ത ബന്ധമുള്ള ഗോവയിലെ ബര്‍ദേഷ് സ്വദേശി ദീപക് എസ്. കലന്‍ ഗുഡ്കര്‍ (48) പിടിയിലാകുകയും ചെയ്തിരുന്നു.
മയക്കുമരുന്നുകളുമായി പിടിയിലായ സനീഷില്നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക് അറസ്റ്റിലായത്. മയക്കുമരുന്നു വേട്ടയെ സംബന്ധിച്ച് വിശദമായി അന്വേഷിക്കാന്‍ 12 പേരടങ്ങുന്ന പ്രത്യേക സംഘത്തെരൂപീകരിക്കുകയും ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ദീപക് പിടിയിലാകുകയും ചെയ്തത്. ദീപകിന്റെ വിശദവിവരങ്ങള്‍ മനസിലാക്കിയ അന്വേഷണസംഘം ഗോവയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. ഗോവന്‍ പോലീസുമായി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അവിടത്തെ മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ പ്രിയപ്പെട്ടവനാണെന്ന കാര്യവും അധികൃതര്‍ തിരിച്ചറിഞ്ഞു.
ഒരു തരത്തിലും സംശയം തോന്നാത്തവിധം വേഷം മാറി നടന്നിരുന്ന ദീപക്കിന് ഇംഗ്ലീഷ്, ഹിന്ദി, തുളു, മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം. ഇന്ത്യക്കകത്തും പുറത്തുമായി വ്യപിച്ചുകിടക്കുന്ന മയക്കുമരുന്ന മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാള്‍. നൈജീരിയന്‍ സ്വദേശിയില്‍നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്നുകള്‍ ലഭിച്ചിരുന്നതെന്നാണ് അധികൃതര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
കേസ് അന്വേഷണത്തിനു ഗോവയിലെത്തിയ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങള്‍ അവിടെനിന്നും തിരികെ നാട്ടിലെത്തിയതു ഭാഗ്യംകൊണ്ടുമാത്രമാണ്. നൈജീരിയക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന കോളനിയിലാണു ദീപക്ക് താമസിച്ചിരുന്നത്. ഇയാളെ പിടികൂടി തിരികെ വാഹനത്തില്‍ തിരിക്കവേ ഒരു സംഘം ആളുകള്‍ എക്സൈസ് സംഘത്തെ പിന്തുടര്ന്നു. ഇവരില്‍നിന്നു രക്ഷപ്പെടാന്‍ ഗോവന്‍ പോലീസിന്റെ സഹായത്തോടെ പല വഴിയിലൂടെയും സഞ്ചരിച്ചെങ്കിലും പിന്തുടര്‍ന്ന സംഘം പിന്മാറിയില്ല. വാഹനം എവിടെയെങ്കിലും നിര്‍ത്തിയാല്‍ ആക്രമണം ഉറപ്പായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയുമായി ഗോവന്‍ അതിര്‍ത്തി കടക്കുന്നതുവരെ വാഹനം ഒരിടത്തും നിര്‍ത്താതെ പായുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു. ദീപക് താമസിച്ചിരുന്ന കോളനി മയക്കുമരുന്നു വില്‍പ്പനയ്ക്കു പേരുകേട്ടയിടമാണ്. നൈജീരിയക്കാര്‍ തിങ്ങി പ്പാര്‍ക്കുന്ന ഇവിടം മയക്കുമരുന്ന വില്‍പ്പനയുടെ പ്രധാന കേന്ദ്രമാണ്.
പെൺകുട്ടികളും
ലഹരിക്ക് അടിമകളായ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ മുന്നിലാണു കൊച്ചിയെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. ബംഗളൂരുവില്‍ പഠിക്കുകയായിരുന്ന കൊച്ചി സ്വദേശികളായ രണ്ടു പെണ്‍കുട്ടികളെ ലഹരി ഉപയോഗത്തിന്റെ പേരില്‍ കോളജില്‍നിന്നും പുറത്താക്കിയത് അടുത്തനാളിലാണ്. ഇതോടെ തകര്‍ന്ന ഇവരുടെ കുടുംബം മക്കളെ ലഹരിയുടെ വിപത്തില്‍നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത്് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലാണ്. ഇതിനുപുറമെ ലഹരി കേസുകളില്‍ കൊച്ചിയില്‍ പിടിയിലാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുള്ളതായാണ് അധികൃതര്‍ നല്കുന്ന വിവരം. കഴിഞ്ഞ ദിവസം പീരുമേട് പോലീസ് നാല് കിലോ കഞ്ചാവുമായി നാലുപേരെ പിടികൂടിയതില്‍ രണ്ടു പേര് പെണ്‍കുട്ടികളായിരുന്നു. കൂടാതെ ഇവരില്‍ മദ്യത്തിന്റെ ഉപയോഗവും വര്‍ധിക്കുന്നതായാണ് അധികൃതര്‍ നല്കുന്ന വിവരം.
ഉത്തരേന്ത്യന്‍ പാനുകൾ
ലഹരിക്കായി ഉത്തരേന്ത്യന്‍ പാനുകളെ ആശ്രയിക്കുന്നവരുമുണ്ട്. സാദയില്‍ തുടങ്ങി, മാവ, എക്സോപ്പീസ്, ചാര്സോപ്പീസ് എന്നീ പേരുകളില്‍ വെറ്റിലയില്‍ പൊതിഞ്ഞു നല്കുന്ന ലഹരി വിദ്യാര്‍ഥികള്‍ അടക്കം ഉപയോഗിച്ചുവരുന്നുണ്ട്. പത്തു രൂപയ്ക്കുള്ളില്‍ കിട്ടുന്ന ഈ മുറുക്കാന്‍ കൂട്ടിനു നിരവധി കുട്ടികള്‍ അടിമകളാണ്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന ഇത്തരം ഉത്തരേന്ത്യന്‍ മുറുക്കാന്‍ കടകള്‍ മുട്ടിനു മുട്ടിനാണു മുളച്ചുപൊന്തിയിരുന്നത്. എക്സൈസ് വകുപ്പ് മേധാവിയായി ഋഷിരാജ് സിംഗ് വന്നതോടെ ചില മാറ്റങ്ങള്‍ വരുത്തി. വിദ്യാലയങ്ങള്‍ക്കു സമീപത്തെ പുകയില ഉത്പന്ന വില്‍പ്പനയുടെ ദൂരപരിധി 100 മീറ്ററില്‍നിന്നും 500 മീറ്ററാക്കി മാറ്റിയതോടെ പല പാന്വാലകള്ക്കും കുട ചുരുക്കേണ്ടി വന്നെങ്കിലും വില്‍പ്പന സജീവമാണ്.
കഞ്ചാവ്, അത് വെറും ചെടി
ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബര്‍ കാമ്പുകളില്നിന്നു കഞ്ചാവ് ചെടി കണ്ടെടുക്കുന്നത് ഇന്നു സര്‍വസാധാരണമായി. കഞ്ചാവ് വളര്‍ത്തലും അത് ഉപയോഗിക്കുന്നതും അവരുടെ നാട്ടില്‍ അത്രവലിയ കുറ്റമല്ല. ഇവിടെ വലിയ കേസാകുമെന്ന് അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളാണു തങ്ങളുടെ ക്യാമ്പുകളില്‍ ചെടി നട്ടുവളര്‍ത്തുന്നത്. മിക്ക ക്യാമ്പുകളിലും ഉദ്യോഗസ്ഥരെത്തി കഞ്ചാവ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും സുലഭമാണ്. എക്സൈസ് വകുപ്പില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതരസംസ്ഥാനക്കാരുടെ പേരിലാണെന്ന് ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു. ഇവരുടെ എണ്ണം ഏറിയതോടെ കഞ്ചാവിന്റെ വിപണനവും കണക്കുവിട്ട് വര്‍ധിച്ചിരിക്കുകയാണ്. ഇവര്‍ സ്വയം ഉപയോഗിക്കാന്‍ കൊണ്ടുവന്നിരുന്ന കഞ്ചാവിനു നാട്ടുകാരും ആവശ്യക്കാരായതോടെ ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും ലഹരിയുടെ കരിയര്‍മാരും ചില്ലറ വില്‍പ്പനക്കാരുമായി മാറുകയായിരുന്നു. നിലവില്‍ കൊച്ചിയുടെ ഏതു മുക്കിലും മൂലയിലും യഥേഷ്ടം കഞ്ചാവ് ലഭ്യമാണ്.
സ്കൂള്‍ യൂണിഫോമിലും വ്യാപാരം
വിദ്യാര്‍ഥികളെ കണ്ണികളാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ യൂണിഫോമില്‍ സ്കൂളുകള്‍ക്ക് ചുറ്റും കറങ്ങിനടക്കുന്ന സംഘങ്ങളും സജീവമാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ഉപഭോക്താവായി ലഭിച്ചാല്‍ ഇവര്‍ ഏതുവിധേയേനയും പണം സ്വരൂപിച്ച് ലഹരിക്കു വേഗം അടിമകളായി മാറും. ഇതുവഴി കൂടുതല്‍ ലാഭവും കൂടുതല്‍ വില്‍പ്പനയും സംഘം ലക്ഷ്യം വയ്ക്കുന്നു. ലഹരിക്കെതിരേ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മിക്കതും ഫലവത്താകുന്നില്ല. ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുണ്ടായിട്ടും ഇവയുടെ ഉപയോഗം വര്‍ധിക്കുകയാണ്.
മാര്‍ഗം വിശാലം
മയക്കുമരുന്നു കടത്തിനു പ്രത്യേക മാര്‍ഗങ്ങളൊന്നും ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാന്റ്സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകളില്‍ സൂക്ഷിച്ചുപോലും മയക്കുമരുന്ന് കടത്തുന്നവരുണ്ടെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍നിന്നു പ്രധാനമായും ട്രെയിന്‍മാര്‍ഗം കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഇവിടെനിന്നു കടത്തിക്കൊണ്ടുപോകാന്‍ ഒരു സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായാണു വിവരം. പാസഞ്ചര്‍ ട്രെയിനിലടക്കം എത്തിക്കുന്ന മയക്കുമരുന്നുകള്‍ പിടിക്കപപ്പടുമെന്ന് ഉറപ്പായാല്‍ ഇവ എടുക്കാതെ ഇവര്‍ മുങ്ങും. ഒാരോ തവണയും വിവിധ തരത്തിലുള്ള വഴികളിലൂടെയാകും ഇവര്‍ ലഹരി വസ്തുക്കള്‍ കടത്തുക. വഴിനീളെ നിലയുറപ്പിക്കുന്ന ഏജന്റുമാര്‍ വഴികാട്ടിയായി കൂടെയുണ്ടാകും. ഇതിനാല്‍തന്നെ വളരെ കൃത്യതയോടെ പരിശോധനകള്‍ നടത്തിയില്ലെങ്കില്‍ സംഘത്തെ പിടികൂടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പിടിയിലായവരിൽ ഭൂരിഭാഗവും ചിലര്‍ ഒറ്റി നല്കുന്ന വിവരങ്ങളെ തുടര്‍ന്നാണെന്നും അധികൃതര്‍ വിശദീകരിച്ചു. കുടിപ്പകയുടെ ഭാഗമായാണ് ചിലര്‍ മറ്റുള്ള സംഘങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി അധികൃതര്‍ക്കു കൈമാറുന്നത്.
മുഴുവന്‍ കോഡാണു ഭായ്
കൃത്യതയോടെയും സൂക്ഷ്മതയോടെയും നടത്തുന്ന വില്‍പ്പനയാണു ലഹരിവസ്തുക്കളുടേത്. പിടിക്കപ്പടാതിരിക്കാന് ഏതു മാര്‍ഗത്തിലുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്ന സംഘം തങ്ങളുടെ കസ്റ്റമേഴ്സിനു മാത്രമാകും സാധനങ്ങള്‍ നല്‍കുക. ഇവര്‍ മുഖാന്തിരം മറ്റു പലരും ആവശ്യക്കാരായി എത്തുമെങ്കിലും പലകുറി ഇവരെ നിരീക്ഷിച്ചശേഷം മാത്രമേ സാധനം കൈമാറൂവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എക്സൈസ്, പോലീസ് സംഘമാണോയെന്ന് ഉറപ്പിക്കാനായാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത്. ഒരു നിശ്ചിത സ്ഥലവും സമയവും അറിയിച്ചശേഷം ദിവസങ്ങളോളം ഇവര്‍ മുന്നില്വരാതിരിക്കും. സമീപത്തു മാറിനിന്നു വാങ്ങാനെത്തുന്നവെര ഇവര്‍ നിരീക്ഷിക്കും. ഇവരുടെ പ്രവൃത്തികള്‍ എപ്രകാരം ആണെന്ന് അറിയുന്നതിനാണ് ഇത്തരം പരീക്ഷണം നടത്തുക. ഒരു തവണ സംഘത്തില്‍നിന്നു ലഹരി വസ്തു ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ലഭിക്കുന്നതില്‍ വലിയ പ്രശ്നമുണ്ടാകില്ല. എന്തെങ്കിലും സംശയം തോന്നിയാല്‍ പിന്നീട് ഇവര്‍ ലഹരി കൈമാറില്ല. പല സംഘങ്ങളായി തിരിച്ചു നടത്തുന്ന വില്പ്പനയാണെങ്കില്കൂടി ഇവര്‍ തമ്മില്‍ പലപ്പോഴും ആശയ വിനിമയം ഉണ്ടാകും.
ഒരു സംഘത്തിലെ എല്ലാവരും തമ്മില്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഇതിനായി പ്രത്യേക കോഡുകളാണ് ഇവര്‍ ഉപയോഗിക്കുക. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണില്പെട്ടാല്, മുന്നിലുള്ള ഉപഭോക്താവിനു ലഹരിവസ്തു കൈമാറ്റം നടത്താം, നടത്തരുത്, സ്ഥലത്തേക്കു പോലീസ് എത്തുന്നു എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം പ്രത്യേക കോഡുകളിലൂടെയാണു സംഘം കൈമാറുക. ചിലര്‍ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ മൃഗങ്ങളുടെ അടക്കമുള്ള ചിത്രങ്ങളും കോഡായി ഉപയോഗിച്ചുവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇവരെ പിടികൂന്നതിനുള്ള അംഗബലം എക്സൈസിനു കുറവാണ്. ആവശ്യമായ ഉദ്യോഗസ്ഥരുടെ പകുതിപേര് മാത്രമേ മിക്ക സ്ഥലങ്ങളിലുമുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു.
റോബിൻ ജോർജ്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടിരൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Latest News
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
വി.ഡി. സതീശന് 150 കോടിരൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top