ഗോദ കിടുക്കും തിമിർക്കും പൊളിക്കും
ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സംസാരിച്ചുകൊണ്ടിരിക്കേ മനസിലൂടെ പാളിയത് അത്രയും ബേസിലിന്‍റെ സംസാര രീതിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തൊരു ആവേശമാണ്... സിനിമയെ കുറിച്ച് പറയുന്പോൾ നാവിന്‍റെ എണ്ണം കൂടുന്ന പോലെ. ഇത് ഒരാൾ തന്നെയാണോ പറയുന്നതെന്ന് ആകെമൊത്തം ഒരു കണ്‍ഫ്യൂഷൻ. ഫുൾസ്റ്റോപ്പിടാതെയും ചിരിച്ചും മറ്റു ചിലപ്പോൾ വളരെ പക്വതയോടെയും തന്‍റെ സിനിമയെ കുറിച്ച് പറയാൻ ദൈവം ബേസിലിന് ആയിരം നാവ് നൽകിയിട്ടുണ്ടെന്ന് ഇടയ്ക്ക് തോന്നിപ്പോയി. ഈ ആവേശം തന്നെയാണ് ബേസിൽ ജോസഫിനെ സിനിമ മേഖലയിൽ പിടിച്ച് നിർത്തുന്നത്. കുഞ്ഞിരാമായണം എന്ന ഒറ്റ സിനിമ കൊണ്ട് ജനഹൃദയങ്ങളിൽ കൂട് കൂട്ടിയ ബേസിൽ രണ്ടാം അങ്കത്തിനായി ഇറങ്ങിയിരിക്കുന്നത് മലയാള സിനിമയെ തന്നെ ഗോദയിലേക്ക് വലിച്ചിട്ടുകൊണ്ടാണ്. മേയ് 12ന് തിയറ്ററുകളിലേക്ക് എത്തുന്ന ഗോദ എന്ന സിനിമയെ ചുറ്റിപറ്റിയുള്ള പ്രതീക്ഷകളിലാണ് ബേസിൽ ജോസഫ് ഇപ്പോൾ. ഒരു ഗോദയിലും ഒതുങ്ങാത്ത തന്‍റെ സിനിമ സ്വപ്നങ്ങളെ കുറിച്ച് ബേസിൽ രാഷ്ട്രദീപികയോട് മനസുതുറക്കുന്നു...

ഗോദയിൽ എന്‍റെ മനസുണ്ട് ഒരുപാട് പേരുടെ പ്രയത്നവും.കുഞ്ഞിരാമായണം എന്ന കുഞ്ഞ് സിനിമയുടെ വിജയത്തിലൂടെ എന്നിൽ വലിയ ഒരു ഉത്തരവാദിത്തം കൂടി കടന്നു കൂടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആ ഉത്തരവാദിത്തത്തെ പേടിയെന്നു വേണേലും വിളിക്കാം. അത് ഉള്ളിൽ കിടക്കും തോറും മുന്നോട്ടുള്ള പോക്ക് സുഗമമായിരിക്കും എന്നാണ് ഞാൻ കരുതുന്നത്.ആ പേടി ഗോദയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

എന്തിനിത്ര പേടി...

പിന്നെ പേടിക്കണ്ടേ... പടം വിജയിച്ചാൽ എല്ലാവരും കൂടെ കാണും... പടം പൊട്ടിയാലോ...(ചിരിക്കുന്നു). സിനിമയിൽ വിശ്വാസം എന്നു പറയുന്ന സംഗതി പതുങ്ങിയും തെളിഞ്ഞെുമെല്ലാം നിൽപ്പുണ്ട്. ആദ്യ അവസരത്തിൽ കുഞ്ഞിരാമായണത്തിലൂടെ ഇവൻ കൊള്ളാം എന്നുള്ള വിശ്വാസം പ്രേക്ഷകർക്കുണ്ടായി. അപ്പോൾ ഏവരും ഉറ്റുനോക്കുക ബേസിലിന്‍റെ അടുത്ത സിനിമയെ ആയിരിക്കും. ഗോദ ആ വിശ്വാസം കാക്കുമെന്നു തന്നെയാണ് കരുതുന്നത്. പക്ഷേ ഈ പറഞ്ഞ പേടി അത് ഇപ്പോഴും ഉണ്ട്.എല്ലാത്തരം പ്രേക്ഷകരേയും മനസിൽ കണ്ടുകൊണ്ടു തന്നെയാണ് ഗോദ ഒരുക്കിയിരിക്കുന്നത്.പേര് സൂചിപ്പിക്കും പോലെ ചിത്രം ഗുസ്തിയെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.

അഖാര ഗോദയായി

തിര എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രാകേഷ് ചേട്ടനാണ് ഈ കഥ പറയുന്നത്. അന്നു മുതലേ ഈ കഥ രാകേഷ് ചേട്ടന്‍റെ മനസിലുണ്ട്. കുഞ്ഞിരാമായണത്തിന് ശേഷമാണ് ഈ കഥയെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നത്. അഖാരയെന്ന പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഗുസ്തി പഠിക്കുന്ന സ്ഥലത്തെയാണ് അഖാരയെന്ന് പറയുന്നത്. പക്ഷേ അത് എല്ലാവർക്കും മനസിലാകണമെന്നില്ലെന്നുള്ള അഭിപ്രായം വന്നപ്പോൾ പേര് ഗുസ്തിയെന്ന് തന്നെ ആക്കിയാലോ എന്നായി ആലോചന. പിന്നീട് പതിയെ പതിയെ ആ പേരും ഞങ്ങളുടെ മനസിൽ കിടന്ന് ഗുസ്തി പിടിച്ച് ഗോദയിലേക്ക് എത്തിച്ചേരുകയായിരുന്നു.

2015 മുതലുള്ള പരിശ്രമം

കുഞ്ഞിരാമായണം കഴിഞ്ഞപ്പോഴേ ഗോദ ചെയ്യാൻ തീരുമാനിച്ചു. രാകേഷ് ചേട്ടന്‍റെ മനസിലുള്ള കഥയെ തിരക്കഥയായി രൂപപ്പെടുത്താൻ തുടങ്ങിയപ്പോൾ സ്പോർട്സ് മൂവിയിൽ ഹ്യൂമർ ടച്ച് കൂടി കടന്നു കൂടി. 2015 ഒക്ടോബർ മുതൽ ഗോദയ്ക്ക് പിന്നാലെയുണ്ട്. ചിത്രം സീരിയസായിരിക്കണം, സിന്പിളായിരിക്കണം, ഹ്യൂമറും ഉണ്ടായിരിക്കണം അതിന്‍റെ അടിസ്ഥാനത്തിലുള്ള തിരക്കഥ പൂർത്തീകരണത്തിനിടയിൽ തന്നെ ചിത്രത്തിലേക്കുള്ള താരങ്ങളെ കുറിച്ചും ഒരു ധാരണയായി.

ചുമ്മാ പറഞ്ഞാൽ പോരല്ലോ

ഗുസ്തിയെ കുറിച്ചെല്ലാം പറയുന്പോൾ ആൾക്കാർക്ക് മനസിലാകണമല്ലോ.അപ്പോൾ അതിന്‍റേതായ ഹോംവർക്കും നടത്തേണ്ടി വരും. രാകേഷ് ചേട്ടൻ എട്ടുമാസത്തോളമെടുത്തു തിരക്കഥ പൂർത്തീകരിക്കാൻ. ഈ സമയത്തിനുള്ളിൽ തന്നെ ലൊക്കേഷനും മറ്റു കാര്യങ്ങളും ഫിക്സ് ചെയ്തു. തിരക്കഥ റെഡിയായപ്പോളേക്കും സിനിമയെടുക്കാനുള്ള മറ്റ് കാര്യങ്ങളും താനെ ശരിയായി.അതിനിടയിൽ ചില റിസ്ക്കുകൾ കൂടി താനെ ഇല്ലാതായി.

സുൽത്താനും ദംഗലും

സുൽത്താൻ റിലീസാകുന്നത് ഗോദയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്പോളാണ്. അതോടെ ഗുസ്തിയിലെ പോയിന്‍റും മറ്റുമെല്ലാം വിശദീകരിച്ച് കൊടുക്കേണ്ട റിസ്ക്ക് താനെ ഇല്ലാതായി.ഗോദ ഇറങ്ങുന്പോൾ അതെല്ലാം പ്രേക്ഷകരുടെ മനസിൽ ഉണ്ടാവും. ദംഗൽ കൂടി കഴിഞ്ഞ വർഷം ഇറങ്ങിയതോടെ ഗുസ്തി കൂടുതൽ ആൾക്കാർക്കിടയിൽ ചർച്ചയായി. ആമിർ ഖാനെയും സൽമാനെയും പോലുള്ള വൻ താരങ്ങൾ അഭിനയിച്ച ബിഗ് ബജറ്റ് ചിത്രങ്ങളുമായി ഗോദയെ താരതമ്യം ചെയ്യരുതെന്നു മാത്രമേ പ്രേക്ഷകരോടു പറയാനുള്ളൂ. ഗോദ ഒരുപാട് പുതുമകളുള്ള ഒരു കുഞ്ഞുചിത്രം മാത്രമാണ്.

ഗോദ സിന്പിളാണ്

ഗോദ ഫാമിലി എന്‍റർടെയ്നറാണ്. ഗുസ്തിക്കൊപ്പം തമാശയ്ക്കും സംഗീതത്തിനും ഗോദയിൽ പ്രാധാന്യം നല്കിയിട്ടുണ്ട്്. എന്നു കരുതി തമാശയ്ക്കു വേണ്ടിയുളള തമാശയല്ല കേട്ടോ. സിറ്റുവേഷന് അനുസരിച്ചുള്ള കുഞ്ഞുകുഞ്ഞ് നർമ മുഹൂർത്തങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നുണ്ട്.


രണ്‍ജി പണിക്കർ

തിരക്കഥാവേളയിൽ തന്നെ മനസിലേക്ക് കടന്നുവന്ന താരങ്ങളാണ് ടൊവിനോയും രണ്‍ജി പണിക്കർ സാറും. ക്യാപ്റ്റൻ ഫയൽവാനായാണ് രണ്‍ജി സാർ ചിത്രത്തിൽ എത്തുന്നത്. സാർ പിന്നെ ബോഡിബിൽഡിംഗിൽ ശ്രദ്ധിക്കുന്ന ആളായതു കൊണ്ട് സിനിമയ്ക്ക് അത് നല്ലരീതിയിൽ ഗുണം ചെയ്തു. ഷൂട്ടിംഗ് ഇടയ്ക്കൊക്കെ നിർത്തിവെയ്ക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴും രണ്‍ജി സാർ ലുക്ക് ഒക്കെ മെയ്ന്‍റെയ്ൻ ചെയ്തു. അതിനിടയ്ക്ക് മറ്റ് സിനിമകൾ വന്നെങ്കിലും ലുക്ക് വിട്ടുള്ള കളിക്ക് സാർ നിന്നു കൊടുത്തില്ല.

ടൊവിനോയുടെ ആത്മാർഥത

ഒരു സിനിമയുടെ പൂർണതയ്ക്കായി ഏതറ്റംവരെയും പോകുന്ന നടനാണ് ടൊവിനോ. ഗോദയ്ക്കായി ജിമ്മിൽ പോയുള്ള വർക്ക് ഒൗട്ട്... പിന്നെ ഗുസ്തി പഠിക്കാനായി ഫയൽവാൻ മിന്നൽ ജോർജിന്‍റെ അടുത്ത് ട്രെയിനിംഗിന് പോയി. ഷൂട്ടിംഗ് നീണ്ടു പോയ സാഹചര്യത്തിൽ മറ്റു സിനിമകളിലേക്ക് പോയപ്പോഴും ലുക്ക് മെയ്ന്‍റെയ്ൻ ചെയ്തു. ഗപ്പിയും മെക്സിക്കൻ അപാരതയുമെല്ലാം ഇതിനിടയിൽ ടൊവിനോയുടേതായി തിയറ്ററിൽ എത്തിയ ചിത്രങ്ങളാണ്. അല്പം മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും ജിമ്മിലൊക്കെ പോയി തുടങ്ങിയതോടെ ടൊവിനോ ഉഷാറായി.ശരിക്കും പറഞ്ഞാൽ ഈ ഡെഡിക്കേഷൻ കാണുന്പോൾ ടൊവിനോയോട് ബഹുമാനം തോന്നി പോയിട്ടുണ്ട്. ചിത്രത്തിൽ ക്യാപ്റ്റൻ ഫയൽവാന്‍റെ മകൻ ആഞ്ജനേയ ദാസനായിട്ടാണ് ടൊവിനോ എത്തുന്നത്.

നായിക പ്രാധാന്യമുള്ള ചിത്രം

ഇൻസ്റ്റാഗ്രാമിൽ വമിഖയുടെ ഡാൻസ് പെർഫോമൻസ് കണ്ടതോടെ വമിഖ മതി ഈ ചിത്രത്തിലെന്ന് ഉറപ്പിക്കുകയായിരുന്നു. ഗോദ വമിഖ ഗബ്ബിയുടെ ചിത്രമാണ്. ഈ പറയുന്നതിന്‍റെ പൊരുൾ ചിത്രം കണ്ടിറങ്ങുന്പോൾ മനസിലാകും. വമിഖ അടിപൊളിയാണ്, ക്യൂട്ടാണ്. കഥക് ഡാൻസറാണ് കൂടാതെ പഞ്ചാബിക്കാരി കൂടിയാണ്. ഷൂട്ട് പഞ്ചാബിലായതിനാൽ തന്നെ പഞ്ചാബി പെണ്‍കുട്ടിയെ തന്നെയായിരുന്നു സിനിമയ്ക്ക് വേണ്ടിയിരുന്നത്. ജിൽ ജില്ലെന്ന് പറഞ്ഞ് നിൽക്കുന്ന നായികയെയാണ് സിനിമയ്ക്ക് വേണ്ടിയിരുന്നത്.അദിതി സിംഗായാണ് വമിഖ ഗോദയിലെത്തുന്നത്. ഗുസ്തി പഠിക്കാനും ബോഡി ബിൽഡ് ചെയ്യാനുമെല്ലാം പൂർണമനസോടെ തയ്യാറായതോടെ വമിഖ ഗോദയുടെ ഭാഗമാകുകയായിരുന്നു. മനസിൽ ഉദ്ദേശിച്ചതിനേക്കാൾ നൂറിരട്ടി വമിഖ ഗോദയ്ക്കായി പെർഫോം ചെയ്തിട്ടുണ്ട്.

ലൊക്കേഷൻ വിശേഷങ്ങൾ

പഞ്ചാബ്, പട്യാല, ഛത്തീസ്ഗഡ്, ലുധിയാന, പഴനി പിന്നെ ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. പക്ഷേ മലയാളികൾ എവിടെ ചെന്നാലും പിടിച്ച് നിൽക്കൂലോ അതുപോലെ അങ്ങ് പിടിച്ചുനിന്നു.സംഭവം പഞ്ചാബികൾക്ക് മനസിലാകണം അത്രയേയുളളു.അതിപ്പോൾ ആംഗ്യ ഭാഷയിൽ ആയാലും മതി. അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങൾ മനസിലാവണം അത്ര തന്നെ. വളരെ നിഷ്കളങ്കരായ നാട്ടുകാരാണ് പഞ്ചാബിലുള്ളത്. അതുകൊണ്ടു തന്നെ വളരെ കൂളായി അവിടുത്തെ ഷൂട്ടെല്ലാം തീർക്കാൻ പറ്റി.

കാമറാമാന്‍റെ സാഹസങ്ങൾ

കുഞ്ഞിരാമായണത്തിന്‍റെ ഛായാഗ്രാഹകൻ വിഷ്ണു ശർമ്മ തന്നെയാണ് ഗോദയിലും കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നടന്മാർക്കൊപ്പം കാമറാമാനും ജിമ്മിൽ പോകേണ്ട സാഹചര്യം ചിത്രത്തിലുണ്ടായി. കാരണം ശാരീരികമായി ആള് ഉഷാറല്ലെങ്കിൽ ഗോദയ്ക്കായി കാമറ ചലിപ്പിക്കുക എന്നു പറയുന്നത് പ്രയാസകരമായ കാര്യമായിരുന്നു. കാമറ ജിംബലിൽ ഘടിപ്പിച്ച് അതും കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടം ഇത്തിരി മെനക്കെട്ട പണിയാണ്. ശാരീരിക അധ്വാനമുള്ള ജോലി ശരിക്കും പാടുപ്പെട്ടു തന്നെ വിഷ്ണു ചെയ്തിട്ടുമുണ്ട്. അതിന്‍റെ റിസൽറ്റ് സ്ക്രീനിൽ മികവോടെ പതിഞ്ഞിട്ടുണ്ട്. എഡിറ്റർ അഭിനവ് സുന്ദർ നായിക്കും സംഗീതസംവിധായകൻ ഷാൻ റഹ്മാനും ചിത്രത്തിന്‍റെ പൾസ് അറിഞ്ഞുതന്നെ ഗോദയ്ക്കൊപ്പമുണ്ടായിരുന്നു. അഭിനവിന്‍റെ എഡിറ്റിംഗും മനു മഞ്ജിത്തിന്‍റെ വരികളും ഷാൻ റഹ്മാന്‍റെ സംഗീതവും ഗോദയുടെ പ്ലസ് പോയിന്‍റുകളാണ്.

55 ദിവസത്തെ ഷൂട്ട്... പക്ഷേ...

55 ദിവസമേ ഷൂട്ടിംഗിന് വേണ്ടി വന്നുള്ളു ഗോദ ഷൂട്ട് ചെയ്യാൻ പക്ഷേ ആറുമാസത്തിനിടയിലാണ് ഈ 55 ദിവസം കടന്നു പോയതെന്ന് മാത്രം.നായികയ്ക്ക് ഷൂട്ടിനിടയിൽ പരിക്ക് പറ്റുകയും ഷൂട്ട് രണ്ടാഴ്ചയോളം നിർത്തിവെയ്ക്കേണ്ടിയും വന്നു.ഈ രണ്ടാഴ്ചയ്ക്കിടയിൽ മറ്റ് താരങ്ങൾക്ക് അവർ നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളിൽ അഭിനയിക്കാൻ പോകേണ്ടി വന്നു.അതോടെ ഷൂട്ടിംഗ് നീണ്ടു പോയി.ഇത്തരത്തിൽ ഉള്ള നിരവധി തടസങ്ങൾ ഷൂട്ടിംഗിനിടയിൽ ഉണ്ടായിട്ടുണ്ട്. എന്തായാലും അവധിക്കാലം അടിപൊളിയാക്കാനുള്ളതെല്ലാം ഗോദയിലുണ്ട്.

വി.ശ്രീകാന്ത്