പ്രകാശം പരത്തുന്ന പാട്ടുകാരി
പ്രകാശം പരത്തുന്ന പാട്ടുകാരി
പഞ്ചാബിലെ അമൃത‌്സറിന് സമീപമുള്ള ഒരു ചെറിയ ഗ്രാമം. ചുവന്ന പൊടിമണ്ണിന്‍റെ സുഖമുള്ള മണമുള്ള ഗ്രാമം. അത്രവലുതല്ലാത്ത കടകൾ. റോഡിൽ വാഹനങ്ങൾ തീരെ കുറവെന്ന് പറയാം. അവിടെ ആകെയുള്ള ചെറിയ മൈതാനത്ത് ഒരു സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. വലിയ ഭംഗിയൊന്നുമില്ലെങ്കിലും വർണത്തുണികൾകൊണ്ടും ലൈറ്റുകൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങിയ ഒരു ആൾക്കൂട്ടം ആരെയോ പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ജനക്കൂട്ടത്തിൽ ഭൂരിഭാഗം പേരും ജാട്ട് വിഭാഗത്തിൽപ്പെട്ട ദളിതരാണ്. സൂര്യൻ പതിയെ പിൻവാങ്ങിത്തുടങ്ങി. വെയിലിന്‍റെ കാഠിന്യം കുറഞ്ഞ് വരുന്നതനുസരിച്ച് ആൾക്കൂട്ടത്തിന്‍റെ വലിപ്പം കൂടിവരുന്നു. സ്റ്റേജിൽ ചില തട്ടുമുട്ടലുകൾ.

ഒരു ഗാനമേള നടക്കാൻ പോകുന്നുവെന്നാണ് സ്റ്റേജിലെ തയാറെടുപ്പുകൾ കണ്ടാൽ മനസിലാകുന്നത്. സമയം കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. ആളുകൾ വരുന്നു. നിലത്ത് സ്റ്റേജ് ശരിക്കും കാണാവുന്ന വിധത്തിൽ ഇരിപ്പിടം കണ്ടെത്തുന്നു. ആകെ ഒരു ആഘോഷത്തിന്‍റെ അന്തരീക്ഷം. സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്നു. വലിയ ലൈറ്റുകൾ മഞ്ഞകലർന്ന വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു. ആറരയോടെ ഒരു കാർ സ്റ്റേജിന് സമീപം വന്നുനിന്നു. ആൾക്കാരുടെ കണ്ണുകളിൽ തിളക്കം. കാണികളുടെ ഇടയിൽ തേനീച്ച മൂളുന്നപോലെ ശബ്ദം. എല്ലാവരുടെയും മുഖത്ത് സന്തോഷം. എല്ലാ കണ്ണുകളും സ്റ്റേജിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. എന്തോ സംഭവിക്കാൻ പോകുന്ന പോലുള്ള പ്രതീതി. അതുവരെ തട്ടുമുട്ടലുകൾ നടത്തിയിരുന്ന വാദയോപകരണങ്ങളെല്ലാം മൗനത്തിലായി.

വേദിയിൽ ഒരു അനക്കം. ലൈറ്റുകൾ സർവശക്തിയുമെടുത്ത് പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു കൗമാരക്കാരി മെല്ലെ നടന്നുവരുന്നു. സ്റ്റേജിലെ ഫാനിന്‍റെ കാറ്റിൽ മുഖത്ത് തലോടുന്ന മുടികൾ അവളെ കൂടുതൽ സുന്ദരിയാക്കുന്നു. കണ്ണുകളിൽ ആത്മവിശ്വാസം തെളിഞ്ഞ കാണാം. ചുണ്ടിൽ ആരെയും ആകർഷിക്കുന്ന പുഞ്ചിരി. അതുവരെ പരസ്പരം നാട്ടുവർത്തമാനം പറഞ്ഞുകൊണ്ടിരുന്ന കാണികൾ ഒറ്റ സ്വരത്തിൽ ആർപ്പു വിളിക്കാൻ തുടങ്ങി - ലവ് യു ഗിന്നി'.

പെൺകുട്ടിയുടെ മുഖത്ത് പരിഭ്രമമോ പേടിയോ ഇല്ല. പതിനെട്ടുകാരിയായ ഗിന്നി മഹിയാണ് ഷോയുടെ മുഖ്യആകർഷണമെന്ന് വ്യക്തം. ദളിത് വിഭാഗത്തിന്‍റെ നീതിക്കും സമത്വത്തിനുമായി പോപ് ഗാനങ്ങളിലൂടെ പ്രതികരിക്കുന്ന അവരുടെ ഹീറോയിൻ ഗുർഖാൻവാൽ ഭാരതി എന്നറിയപ്പെടുന്ന ഗിന്നി മഹി.

അച്ഛന്‍റെ അനുഗ്രഹം

ഗിന്നി നന്നായി പാടുന്ന കാര്യം അവളുടെ എട്ടാമത്തെ വയസിലാണ് മാതാപിതാക്കൾ ശ്രദ്ധിച്ചത്. അവളുടെ പാട്ട് ആരേയും ആകർഷിക്കും. ശ്രൂതി മധുരമായ ഈണത്തിലും താളത്തിലുമുള്ള പാട്ട്. വാധ്യോപകരണങ്ങളുടെ സഹായം ആവശ്യമില്ല ഗിന്നിക്ക്, അത്ര നന്നായി പാടും. പിതാവ് രാഖേഷ് ചന്ദ്ര മഹിക്ക് മകളുടെ കഴിവിനെക്കുറിച്ച് വലിയ വിശ്വാസമാണ്. മകളുടെ പാട്ടുകൾ നന്നായി ആസ്വദിച്ചിരുന്ന രാഖേഷ് മകളെ പാട്ട് നന്നായി പരിശീലിക്കാനുള്ള സൗകര്യത്തിന് ജലന്ദറിലെ കല ജഗത് നാരായൺ സ്കൂളിൽ ഗിന്നിയെ ചേർത്തു. മക്കൾക്ക് ഒട്ടും പാടാൻ കഴിവില്ലെങ്കിലും സംഗീത അധ്യാപികരുടെ അടുത്ത് എത്തിക്കുന്ന പോലെ അല്ലായിരുന്നു ഇത്. ഗിന്നി ഉയരങ്ങളിലെത്തുമെന്ന രാഖേഷിന്‍റെ ആത്മവിശ്വാസമായിരുന്നു അത്.


ഇവിടെ നിന്നാണ് ഗാനാലാപനത്തെ ഗൗരവകരമായി ഗിന്നിയെടുക്കുന്നത്. ഗുരു രവിദാസിനെ പ്രകീർത്തിക്കുന്ന പാട്ടുകളാണ് ഗിന്നി പാടി പഠിച്ചത്. ഗിന്നിയുടെ മധുരകരമായ ശബ്ദത്തിനൊപ്പം ഗുരുവിന്‍റെ അനുഗ്രഹം കൂടെയായപ്പോൾ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഗിന്നിയുടെ സമയം തെളിഞ്ഞു. ഗിന്നിയുടെ പാട്ടുകൾ ശ്രദ്ധയിൽപ്പെട്ട അമർ ഒാഡിയോ ഉടമ അമർജീത്ത് സിംഗാണ് ഗിന്നിയെക്കൊണ്ട് ആൽബങ്ങളിൽ പാടിച്ചത്.

ഭക്തിഗാനങ്ങളാണ് ആദ്യം ഇവർ പാടിയത്. പിന്നീട് ജാതി വ്യവസ്തയെക്കുറിച്ചുള്ള പോപ് ഗാനങ്ങളാണ് ഗിന്നിയെ പ്രശസ്തയാക്കിയത്. തന്‍റെ പാട്ടുകൾ ഡോ. ബി.ആർ അബേദ്കറിനാണ് സമർപ്പിക്കുന്നതെന്നാണ് എളിമയോടെ ഗിന്നി പറയുന്നത്. മനുഷ്യ മൂല്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളാണ് എന്നെ ഏറെ ആകർഷിച്ചത് - ഗിന്നി പറയുന്നു.

ലേഡി സൂപ്പർ സിംഗർ

2016ൽ പുറത്തിറങ്ങിയ Guraan di Diwani എന്ന ആൽബത്തിന്‍റെയും 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ Gurupurab hai Kanshi Wale Da എന്ന ആൽബത്തിന്‍റെയും വലിയ വിജയം ഗിന്നിയെന്ന പെൺകുട്ടിയെ എത്രമാത്രം ആൾക്കാർ നെഞ്ചിലേറ്റി എന്നതിന്‍റെ തെളിവാണ്. രാജ്യം കാഷ്‌ലെസ് ആയെങ്കിലും കാസ്റ്റ്‌ലെസ് (ജാതിരഹിത) ആകില്ലെന്ന് ഏറക്കുറെ ഉറപ്പാണ്.

ജാതി- മത രാഷ്‌ട്രീയ കാർഡുകൾ ഇറക്കിയുള്ള സ്ഥാനാർഥികളെ നാം എത്ര തെരഞ്ഞടുപ്പുകളിൽ കാണുന്നു. ഗിന്നി വ്യത്യസ്തയാകുന്നതും ഇക്കാര്യത്തിലാണ്. ഒരർഥവുമില്ലാത്ത വാക്കുകൾകൊണ്ട് ഗാനങ്ങളെഴുതുകയും

അത് ഹിറ്റാക്കുകയും ചെയ്യുന്നവർക്കിടയിൽ ദളിതർക്കു നേരേയുള്ള അതിക്രമങ്ങളും അവർക്ക് ലഭിക്കേണ്ട നീതിയുമൊക്കെയാണ് ഗിന്നിയുടെ ആൽബങ്ങളുടെ വിഷയം. അവളെ ജനങ്ങൾ നെഞ്ചിലേറ്റുന്നതിന്‍റെ കാരണവും മറ്റൊന്നല്ല.
.....................................................

ഒരു കൗമാരക്കാരിയുടെ എല്ലാ പ്രസരിപ്പോടും കൂടിയാണ് സ്റ്റേജിലേക്കുള്ള ഗിന്നിയുടെ വരവ്. Gurupurab hai Kanshi Wale Da എന്ന ആൽബത്തിലെ ഗാനത്തോടെയാണ് ഗിന്നിയുടെ ഷോ ആരംഭിച്ചത്. വാദ്യോപകരണങ്ങളുടെ താളങ്ങൾക്കൊപ്പം ലൈറ്റുകളും പല നിറത്തിലുള്ള പ്രഭകൾ തൂകിക്കൊണ്ടിരിക്കുന്നു. കാണികളെ ആവേശത്തിലാക്കി ഗിന്നിയുടെ ചുവടുകൾ... ഒന്നിനു പുറകെ ഒന്നായി ഗാനങ്ങൾ മാറിമാറി വരുന്നു... രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന ഷോ അവസാനിച്ചപ്പോഴും ഗിന്നിയുടെ ഉത്സാഹത്തിന് ഒട്ടും കുറവില്ലായിരുന്നു. പക്ഷെ ഉത്സാഹം കുറഞ്ഞ ഒരു കൂട്ടർ അവിടെയുണ്ടായിരുന്നു- കാണികൾ.
ദുഃഖങ്ങൾ മറന്ന് സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവരുടെ ആ മണിക്കൂറുകൾ അവസാനിച്ചിരുക്കുന്നു. എങ്കിലും തങ്ങളെക്കുറിച്ച് പാടാനും ആളുണ്ടല്ലോ എന്ന ചിന്തയിൽ അവർ വീടുകളിലേക്ക് മടങ്ങി മനസിൽ ഒരു ചോദ്യം ചോദിച്ചുകൊണ്ട്-തങ്ങളുടെ കൂട്ടത്തിൽ നിന്ന് മറ്റൊരു ഗിന്നിയുണ്ടാവുമോ?

-സോനു