ഹപ്പി ഇഡ്ഡലി ഡേ
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.

കത്തിക്കാളുന്ന വിശപ്പ്. അടുക്കളയിൽനിന്ന് മണങ്ങൾ പലതും ഒഴുകിപ്പരക്കുന്നു. മേശപ്പുറത്ത് നിരത്തിയ പ്ലേറ്റുകളിൽ അമ്മ ആവി പൊങ്ങുന്ന ഇഡ്ഡലി വിളന്പി. കൂട്ടിക്കഴിക്കാൻ നാളികേരവും ചുവന്ന മുളകും ചേർത്തരച്ച് കടുകും മുളകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തിട്ട ചട്ണിയും. അമ്മ വിളന്പിയ പൂ പോലെ മാർദ്ദവമുള്ള ഇഡ്ഡലിയും ചട്ണിയും എത്ര കഴിച്ചിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ആ ഇഡ്ഡലിയുടെ സ്വാദു നാവിൽ നിന്നും മനസിൽ നിന്നും മായില്ല. അന്നും ഇന്നും ഇനിയെന്നും ഇഡ്ഡലിയോടുള്ള ഇഷ്ടത്തിന് കുറവു വന്നിട്ടില്ല, വരികയുമില്ല.

ഇഡ്ഡലിയും നല്ല നാളികേര ചട്ണിയും, ഇഡ്ഡലിയും എരിവുള്ള ഉള്ളിച്ചമ്മന്തിയും, ഇഡ്ഡലിയും പൊടിയും, ഇഡ്ഡലിയും ഉള്ളിസന്പാറും എല്ലാം കൊതിപിടിപ്പിക്കുന്ന കൂട്ടുകളാണ്. ഏത് പ്രായക്കാർക്കും ഏതു സമയത്തും കഴിക്കാവുന്ന ഭക്ഷണമെന്നതും ആവിയിൽ വേവുന്നതുകൊണ്ട് മറ്റു ദോഷങ്ങളൊന്നുമില്ലെന്നതും ഇഡ്ഡലിയുടെ ഡിമാന്‍റ് കൂട്ടുന്നു. കൊച്ചുകുട്ടികൾക്ക് ഇഡ്ഡലി കൊടുക്കുന്നത് ശരീരപുഷ്ടിക്കുത്തമമെന്ന് പണ്ടുതൊട്ടേ പറയുന്നതാണ്. ദോശയേക്കാൾ പ്രാധാന്യം ഇഡ്ഡലിക്കാണ് പലരും നൽകുന്നത്.

ദക്ഷിണേന്ത്യയിൽ ഇഡ്ഡലിക്ക് ഡിമാൻഡേറെയാണ്. കേരളത്തിലും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലുമെല്ലാം ഇഡ്ഡലിക്ക് ആവശ്യക്കാരേറെ. കേരളത്തിനു പുറത്ത് പല രൂപത്തിലും ഭാവത്തിലും ഇഡ്ഡലിയെ കാണാം. ഇന്ത്യയ്ക്കു പുറത്ത് മലേഷ്യയിലും സിംഗപ്പൂരിലും ബർമയിലും ശ്രീലങ്കയിലും ഇഡ്ഡലിക്ക് ആവശ്യക്കാരുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലുകളിൽ ഇഡ്ഡലിക്ക് പ്രിയമേറെയാണ്. നാട്ടിലും മറുനാട്ടിലും കടൽകടന്നും അങ്ങിനെ ഇഡ്ഡലിപ്പെരുമ നിറയുന്നു.

ഇഡ്ഡലിയെ ഏതു രൂപത്തിൽ വേണമെങ്കിലും അണിയിച്ചൊരുക്കാം. റവ ഇഡ്ഡലി, സാന്പാർ ഇഡ്ഡലി, രസ ഇഡ്ഡലി, നെയ്യ് ഇഡ്ഡലിഎന്നിങ്ങനെ പല രൂപത്തിലും പല രുചിയിലും ഇഡ്ഡലി സുലഭമാണ്. ഇഡ്ഡലി മാത്രം വിൽക്കുന്ന കടകളും ഇന്ത്യയിലുണ്ട്. ചെറുപയറും അവിലും എല്ലാം ഇഡ്ഡലിയുടെ രൂപഭാവമാറ്റങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. തലേന്ന് ബാക്കി വന്ന ചോറ് ഇഡ്ഡലി മാവിനൊപ്പം അരച്ചു ചേർക്കുന്നത് മൃദുവായ ഇഡ്ഡലി ഉണ്ടാക്കാൻ ചെയ്യുന്ന സൂത്രപ്പണിയാണ്.

ഇഡ്ഡലിക്കൊരു ദിനം നമ്മൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് അധികമൊന്നുമായിട്ടില്ല. 2015ലാണ് ഇഡ്ഡലിദിനം ആഘോഷിക്കാൻ തുടങ്ങിയത്. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ഹരിഭാസ്കറാണ് ഇഡ്ഡലിദിനം പ്രഖ്യാപിച്ചതും ആഘോഷിക്കാൻ തീരുമാനിച്ചതും.
പാലക്കാടൻ കാറ്റേറ്റ് രാമശേരി ഇഡ്ഡലി തിന്നാൻ പോയാലോ. ഇഡ്ഡലി ദിനത്തിൽ രാമശേരി ഇഡ്ഡലി തിന്നാതെന്ത് ആഘോഷം. സാധാരണ ഇഡ്ഡലിയല്ല രാമശേരി ഇഡ്ഡലി. മുന്നൂറ് വർഷങ്ങൾക്ക് മുന്പ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും കുടിയേറിപ്പാർത്തവരാണ് രാമശേരി ഇഡ്ഡലിയുടെ കൂട്ടും രുചിയും മലയാളക്കരയ്ക്ക് പകർന്നു നൽകിയതെന്നാണ് പറയുന്നത്. മുതലിയാർ കുടുംബത്തിലുള്ളവരാണ് ഇതുണ്ടാക്കിയത്. സാധാരണ ഇഡ്ഡലിയേക്കാൾ വലുപ്പമുള്ളതും അതേ സമയം മൃദുവുമാണ് രാമശേരി ഇഡ്ഡലി.

പാലക്കാട് ടൗണിൽ നിന്ന് പത്തുകിലോമീറ്ററോളം അകലെ എലപ്പുള്ളി കുന്നാച്ചി-പുതുശ്ശേരി റൂട്ടിലാണ് നാവിൽ കൊതിയൂറുന്ന രാമശേരി ഇഡ്ഡലി കിട്ടുന്ന രാമശേരിയെന്ന സ്ഥലം. രാമശേരി ഇഡ്ഡലിയുടെ കൂട്ട് ഇപ്പോഴും രഹസ്യമാണ്. പലരും പലയിടത്തുനിന്നുമായി കുറെയൊക്കെ വിവരങ്ങൾ ചോർത്തിയെടുത്തെങ്കിലും രാമശേരി ഇഡ്ഡലിയുടെ രുചിക്കൂട്ടിലെ രഹസ്യം ഇപ്പോഴും രഹസ്യമായി തന്നെ ഇരിക്കുന്നു. രാമശേരി ഇഡ്ഡലിയുണ്ടാക്കുന്നവരുടെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ആ രഹസ്യം പകരും. അല്ലാതെ കൈമാറാൻ രാമശേരിക്കാർക്ക് താത്പര്യമില്ല. കേട്ടറിഞ്ഞ വാമൊഴികൾ പരിശോധിച്ചാൽ രാമശേരി ഇഡ്ഡലിക്ക് പൊന്നിയരി മാത്രമാണ് ഉപയോഗിക്കുക. പത്തുകിലോ പൊന്നി അരിയ്ക്ക് ഒന്നര കിലോ ഉഴുന്ന്എന്നതാണ് കണക്ക്. അൽപ്പം ഉലുവയും ചേർത്ത് മൂന്നും പൊടിച്ചെടുക്കണം. തലേന്നാൾതന്നെ പൊടിച്ച് അരച്ചു വെക്കും. ഇതാണ് രാമശേരി ഇഡ്ഡലി മാവിന്‍റെ കൂട്ട്.

അടുപ്പിൽ വെള്ളം നിറച്ച കലം വച്ച് അതിന് മുകളിൽ ഒരു തട്ട് വെക്കുന്നു. മണ്‍കലത്തിന്‍റെ കഴുത്ത് മാത്രം ഉപയോഗിച്ച് അതിൽ നൈലോണ്‍ നൂൽ കെട്ടിയാണ് ഈ തട്ട് ഉണ്ടാക്കുന്നത്.

ഈ തട്ടിൽ തുണി വിരിച്ച് ഇഡ്ഡലി മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുത്താൽ രാമശ്ശേരി ഇഡ്ഡലി തയ്യാറെന്ന് പറയാം. പക്ഷെ രാമശേരിക്കാർ ഉണ്ടാക്കിയാലേ അതിനൊരു രാമശേരി ടച്ച് കൈവരുകയുള്ളു. തിളച്ചവെള്ളത്തിന് മുകളിൽ വെക്കുന്നതുകൊണ്ട് മൂന്നു മിനിറ്റിനുള്ളിൽ ഇഡ്ഡലി തയ്യാർ... ഒരേ സമയം ഒരു അടുപ്പിൽ അഞ്ചു ഇഡ്ഡലി വരെ ഉണ്ടാക്കാം. വാഴയിലയിലാണ് ഇഡ്ഡലി നൽകുക.ചൂടൻ ഇഡ്ഡലിക്കൊപ്പം കൊടുക്കുന്ന രാമശേരിയുടെ മാത്രമായ ചട്ണിപ്പൊടിയുടെ രുചി പറഞ്ഞറിയിക്കാനാവില്ല. ഇതിൽ അൽപ്പം എണ്ണകൂടി ചേർത്താൽ സ്വാദ് പിന്നെയും കൂടും.

അരി വറുത്തത്, കുരുമുളക്, ഉഴുന്ന് പൊടി, വറ്റൽ മുളക് എന്നിവ ചേർത്തുണ്ടാക്കുന്ന അധികം എരിവില്ലാത്ത ഈ ചട്ണിപ്പൊടി ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്.
വിറകടുപ്പിൽ പുളിമരത്തിന്‍റെ വിറക് മാത്രം ഉപയോഗിച്ച് തീ കൂട്ടിയാണ് രാമശേരി ഇഡ്ഡലി വേവിക്കുക.

ശരിക്കു പറഞ്ഞാൽ പരന്പരാഗതമായ രാമശ്ശേരി ഇഡ്ഡലിയുടെ രുചിക്കൂട്ട് ഇന്ന് അവിടെയുള്ള മൂന്നോ നാലോ കുടുംബക്കാർക്ക് മാത്രമേ വശമുള്ളൂ. അവർ മാത്രമാണ് ഇന്നും രാമശ്ശേരി ഇഡ്ഡലി പരന്പരാഗത ശൈലിയിൽ ഉണ്ടാക്കുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പാർട്ടികൾ, കല്യാണവിരുന്നുകൾ തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം ഇപ്പോൾ രാമശേരി ഇഡ്ഡലി ഒഴിച്ചുകൂടാനാവാത്ത വിഭവമായിട്ടുണ്ട്.

ഇഡ്ഡലി ദിനം വരും വർഷങ്ങളിൽ കൂടുതൽ ഗംഭീരമായി ആഘോഷിക്കാനും ഇതിന് പ്രചാരം നൽകാനും ഇഡ്ഡലിപ്രിയർ തീരുമാനിച്ചിട്ടുണ്ട്. ഇഡ്ഡലിയുടെ ചരിത്രവും ഭൂതകാലവുമൊക്കെ കൃത്യമായ വിവരങ്ങളില്ലാതെ ചിന്നിച്ചിതറിക്കിടക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുന്പേ ഇഡ്ഡലി വേറെയേതോ രൂപത്തിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി ഇന്ത്യയിലെത്തിയപ്പോൾ കൂടെ കൊണ്ടുവന്ന ഇന്തോനേഷ്യയുടെ പ്രിയ വിഭവമായ കേട്ളിയാണ് ഇവിടെ ഇട്ളിയും പിന്നീട് ഇഡ്ഡലിയുമായി മാറിയതെന്ന് കഥയുണ്ട്. തമിഴ്നാട്ടിൽ പതിനേഴാം നൂറ്റാണ്ടിൽ ഇഡ്ഡലിയുണ്ടായിരുന്നത്രെ. ലോകാരോഗ്യ സംഘടന ഉയർന്ന പോഷകാഹാരങ്ങളുടെ പട്ടികയിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മിക്ക ഹോട്ടലുകളിലും ഇഡ്ഡലി രാവിലത്തെ പ്രധാന വിഭവമാണ്. ഇഡ്ഡലി-വട കൂട്ടുകെട്ട് സൂപ്പർഹിറ്റ് കൂട്ടുകെട്ടാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തീറ്റ മത്സരങ്ങളിൽ ഇഡ്ഡലി തീറ്റമത്സരമാണ് പ്രധാനം. ബാക്കി വന്ന ഇഡ്ഡലിയെ ഉപ്പുമാവാക്കിയും കഷ്ണങ്ങളായി മുറിച്ച് കന്പിയിൽ കോർത്ത് തന്തൂരി പോലെ ചുട്ടെടുത്തും ഉപയോഗിക്കാമെന്നത് മറ്റൊരു പാചകവിധി. ഇഡ്ഡലിയിൽ വിവിധ പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന വെജിറ്റിബിൾ ഇഡ്ഡലിയും ഇപ്പോൾ തീൻമേശയിലെ വിഭവമായിട്ടുണ്ട്.

പലയിടത്തും ഇപ്പോൾ ഇഡ്ഡലിക്കടകൾ തുടങ്ങിയിട്ടുണ്ട്. വിവിധ തരം ഇഡ്ഡലികൾ കിട്ടുന്ന കടകൾ. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇഡ്ഡലി കഴിച്ച് വിശപ്പടക്കാൻ നിരവധിപേർ ഇവിടെ എത്തുന്നുമുണ്ട്. ഇഡ്ഡലിദിനം ഇന്നലെ തുടങ്ങിയതാണെങ്കിലും മലയാളിയടക്കമുള്ളവർ ഇഡ്ഡലി തിന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലും ലോകത്തിലെ മറ്റെല്ലാ ദിനങ്ങളും എസ്എംഎസ് അയച്ചും കാർഡയച്ചും ഫോണ്‍ വിളിച്ചും വാട്സ് ആപ് വഴി സന്ദേശം കൈമാറിയും ആഘോഷിക്കുന്പോൾ വയറു നിറയെ ഇഡ്ഡലി കഴിച്ച് ഇഡ്ഡലി ദിനം നമുക്കാഘോഷിച്ചൂടെ!...

ഋഷി