ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോപ്പാൽ മഹാദുരന്തത്തിലെ ഇരകൾ നീതി തേടി വീണ്ടും കോടതിയിലേക്ക്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന ദയനീയാവസ്ഥയിലാണ് മരിച്ചു ജീവിക്കുന്ന രോഗികൾ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നത്. ഭോപ്പാൽ ദുരന്ത ഫയലുകൾ എന്നേയ്ക്കുമായി മടക്കിയിരിക്കെ കോടതിക്ക് എന്തു ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം. മുൻപൊക്കെ നടത്തിയതുപോലെ ഇരകളുടെ തലയോടുകൾ മാന്തിയെടുത്ത് കുട്ടയിലാക്കി ഒരു വിഭാഗം പ്രക്ഷോഭത്തിലേക്കു കടക്കുകയാണ്.
കാഴ്ച നഷ്ടപ്പെട്ടവരും കിടപ്പുരോഗികളും രക്തം ഛർദിക്കുന്നവരുമൊക്കെയായി ഭോപ്പാലിന്‍റെ പുറന്പോക്കു കൂരകളിൽ മരണത്തോടു മല്ലിടുന്നവരാണ് ഈ സമൂഹം. ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിഷവാതക ദുരന്തം 33 വർഷം പിന്നിടുന്പോഴും നിലവിളി ശമിക്കുന്നില്ല, പോരാട്ടം അവസാനിക്കുന്നുമില്ല.

1984 ഡിസംബർ മൂന്നിലെ തണുറഞ്ഞ രാത്രി യൂണിയൻ കാർബൈഡ് കീടനാശിനി കന്പനിയുടെ കുഴലുകൾ പൊട്ടിച്ചീറ്റിയ വിഷവാതകം ശ്വസിച്ച് ഹൃദയവും തലച്ചോറും പൊട്ടിമരിച്ചുവീണത് 3200 പേരാണ്. തുടർ ദിവസങ്ങളിലും മരണം താണ്ഡവമാടി. കാഴ്ചയും ബോധവും നഷ്ടപ്പെട്ടവർ ഇതിന്‍റെ പതിൻമടങ്ങ്. അന്നു മുതൽ ഇവിടെ ചാപിള്ളകളും വൈകല്യമുള്ളവരും വൈരൂപ്യം നിറഞ്ഞവരും ജനിച്ചുവീഴുന്നു. ഭോപ്പാലിലെ മണ്ണും വായുവും വെള്ളവും ഇക്കാലത്തും വിഷലിപ്തമാണ്.

25 വർഷം നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ യൂണിയൻ കാർബൈഡ് ഭാരതസർക്കാരിന് 470 മില്യണ്‍ ഡോളർ നൽകി കേസ് എന്നന്നേക്കുമായി ഒത്തുതീർക്കാൻ 1989 ഫെബ്രുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മരിച്ചവർക്ക് 72000 രൂപ, പരിക്കേറ്റവർക്ക് 2000 രൂപ എന്നിങ്ങനെയാരുന്നു നഷ്ടപരിഹാരം. ഒരു ജൻമം നഷ്ടപ്പെട്ട ജനത തളരാതെ പ്രക്ഷോഭഭൂമികയിൽ ഉറച്ചുനിന്നു.

യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്‍റെ കീടനാശിനി കന്പനിയിൽ നിന്നു ചോർന്ന
മീതൈൽ ഐസോസയനേറ്റ് വിഷവാതകം ശ്വസിച്ച് പിടഞ്ഞുമരിച്ചുവീണവരുടെ നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയാക്കി ഉയർത്താൻ 2010ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ തുക വൈകുന്ന സാഹചര്യത്തിലാണ് തോൽക്കാൻ മനസില്ലാത്ത കിടപ്പുരോഗികൾ കോടതി കയറുന്നത്.

1986 സെപ്തംബറിൽ ഭോപ്പാൽ ജില്ലാ കോടതിയിൽ കേന്ദ്രസർക്കാർ യൂണിയൻ കാർബൈഡ് കന്പനിക്കെതിരെ മൂന്ന് ബില്യണ്‍ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തു. അമേരിക്കൻ കന്പനിയായ യൂണിയൻ കാർബൈഡ് ഒരിക്കൽപ്പോലും ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായില്ല. നാലു ലക്ഷത്തിലേറെ പരാതികളാണ് വിവിധ കാലങ്ങളായി ഈ സ്ഥാപനത്തിനെതിരെ വിവിധ കോടതികളിൽ സമർപ്പിക്കപ്പെട്ടത്. ഇന്നും ഇരകളുടെ തീർപ്പാക്കാത്ത കേസുകൾ കോടതികളിലും കോടതി വരാന്തകളിലും കെട്ടിക്കിടക്കുന്നു. നഗരത്തിലെ 36 വാർഡുകളിൽ കൂരകളിലും കടത്തിണ്ണകളിലുമായി ഈ ഇരകൾ നരകിക്കുകയാണ്.

ഭോപ്പാലിൽ മാരകരോഗങ്ങളും വൈകല്യങ്ങളും സംഭവിച്ച് ഇന്നും ജീവിക്കുന്നവർ 2.4 ലക്ഷം പേരാണ്. മനുഷ്യാവകാശപരമായ ആനുകൂല്യങ്ങളെല്ലാം ചേരിവാസികളായ ഇവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.

ജനിതകമായിപ്പോലും വേട്ടയാടുന്ന മാരകവിഷവാതകം ശ്വസിച്ച്് മാറാരോഗികളായിത്തീർന്നവരുടെ ആദ്യലമുറ ഇപ്പോഴും ഭോപ്പാലിൽ അവശേഷിക്കുന്നു.
പലരും അന്ധരായി. കരളും വൃക്കയും തലച്ചോറും ശ്വാസകോശവുമൊക്കെ തകരാറിലായവർ വേറെ. ഗർഭാവസ്ഥയിലിരുന്ന കുഞ്ഞുങ്ങളും ജീവനോടെ പിറന്നുവീണ കുഞ്ഞുങ്ങളിൽ നല്ലൊരു ഭാഗവും മരണത്തിന് കീഴടങ്ങി. ഗർഭസ്ഥശിശുമരണനിരക്ക് മുന്നൂറ് ശതമാനവും നവജാതശിശുമരണനിരക്ക്്് 200 ശതമാനവും ആയി ഉയർന്നെന്നാണ് കണക്ക്.
അമേരിക്ക ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപ്പറേഷന്‍റെ ഇന്ത്യയിലെ ഘടകമായ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലാണ് കീടനാശിനിക്കന്പനി പ്രവർത്തിച്ചിരുന്നത്്. അപകടത്തിന് കന്പനിയുടേതായ വ്യാഖ്യാനം നൽകുന്നതിന് ഇന്ത്യയിലെത്തിയ യൂണിയൻ കാർബൈഡ് കന്പനി ചെയർമാനും സിഇഒയുമായ വാറൻ ആൻഡേഴ്സണ്‍ യൂണിയൻ കാർബൈഡിന്‍റെ ഗസ്റ്റ് ഹൗസിൽ വീട്ടുതടങ്കലിലായി. എന്നാൽ ഒട്ടും വൈകാതെ 25000 രൂപ ജാമ്യ തുക കെട്ടിവച്ച് ആൻഡേഴ്സൻ പുറത്തിറങ്ങിയശേഷം അമേരിക്കയിലേക്ക് പറന്നു. ഒന്നാം പ്രതി ആൻഡേഴ്സനുവേണ്ടി ഇന്ത്യ പുറപ്പെടുവിച്ച എണ്ണമറ്റ വാറണ്ടുകളെല്ലാം പാഴ്ക്കടലാസുകളായി. മൂന്ന് വർഷത്തിനുശേഷം സിബിഐ ആൻഡേഴ്സനും കന്പനിക്കുമെതിരേ കേസ് ഫയൽ ചെയ്തു. പലതവണ സമൻസ് അയച്ചെങ്കിലും ആൻഡേഴ്സൻ ഹാജരായില്ല. തുടർന്ന് ആൻഡേഴ്സനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

2014 ഒക്ടോബർ 29നു ആൻഡേഴ്സണ്‍ അമേരിക്കയിൽ മരിച്ചതോടെ കേസിൽ പ്രതി എന്നൊരാൾ ഇല്ലാതാവുകയും ചെയ്തു. 34 വർഷം മുൻപ് കാർബൈഡ് ഫാക്ടറി അടച്ചുപൂട്ടപ്പെട്ട അതേ അവസ്ഥയിൽ ഉറങ്ങുന്ന രാക്ഷസനായി ഇപ്പോഴും അവശേഷിക്കുന്നു.
2010 ജൂണിൽ കന്പനിയിലെ ഇന്ത്യാക്കാരായ ഏഴ് ഉദ്യോഗസ്ഥർക്ക്് രണ്ടുവർഷം തടവും രണ്ടായിരം ഡോളർ വീതം പിഴയും ചുമത്തി ഭോപ്പാൽ കോടതി ശിക്ഷവിധിച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. ദുരന്തം നടന്ന് പത്തുവർഷം കഴിഞ്ഞപ്പോൾ യൂണിയൻ കാർബൈഡിന്‍റെ ഫാക്ടറിയുടെ ഉടമസ്ഥാവകാശം മകലിയോഡ് റസൽ എന്ന കന്പനിക്ക് വിറ്റു. 2001ൽ ഡോവ് കെമിക്കൽ കന്പനി വാങ്ങി. എന്നാൽ ഭോപ്പാൽ കേസുമായി ബന്ധപ്പെട്ട്് പിന്നീട് കോടതിയിൽ ഹാജരാകാൻ ഈ കന്പനി തയാറായിരുന്നില്ല.

പുക പോലെ പടർന്ന വിഷക്കാറ്റിൽ അന്നു ശ്വാസം കിട്ടാതെ തലതല്ലി മരിച്ചവരെല്ലാം പരമദരിദ്രരായിരുന്നു. ഭിക്ഷാടകർ, റിക്ഷാവലിക്കാർ, ചുമട്ടുകാർ, വഴിയോരക്കച്ചവടക്കാർ, ചേരിവാസികൾ തുടങ്ങിയവർ. മരണത്തിനിരയായ അഞ്ഞുറു പേർ രക്ഷിതാക്കൾക്കൊപ്പം വഴിയിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളായിരുന്നു.
ദുരന്തത്തിനുശേഷം സർക്കാർ തലത്തിൽ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയുണ്ടായി ഇവിടെ. പുനരധിവാസപദ്ധതികൾ, നഷ്ടപരിഹാരം, ഇടക്കാലാശ്വാസം, ചികിത്സാസൗകര്യങ്ങൾ, തൊഴിൽ അങ്ങനെ പലതും. ആദ്യഘട്ടത്തിൽ മാസം 200 രൂപ വീതമായിരുന്നു സഹായം. 1990ൽ ഇതും നിലച്ചു. ഇവിടെ ചോരയും നീരും വറ്റി ജീവിക്കുന്ന അമ്മമാരുടെ മുലപ്പാലിൽ മെർക്കുറി, ഈയം, ഓർഗാനോ ക്ലോറിൻ എന്നിവയുടെ സാന്നിധ്യം വരെയും ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ലോകമാധ്യമങ്ങളിൽ ഇത് സെൻസിറ്റീവ് വാർത്തയായതല്ലാതെ ഇവർക്ക് ആശ്വാസമായി ഒരു കരവും ഉയർന്നുപൊങ്ങിയില്ല. തിമിരം, കാൻസർ, തളർച്ച, വിഷാദം, പനി എന്നിങ്ങനെ ഓരോ കൂരയിലും ഒന്നോ അതിലേറെയോ രക്തസാക്ഷികൾ.


1926-ൽ എവറെഡി കന്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് ഇവിടെ കാൽകുത്തുന്നത്.
1949-ൽ എവറെഡി കന്പനി നാഷണൽ കാർബൈഡ് കന്പനി എന്ന പുതിയ പേര് സ്വീകരിച്ചു. 1955-ൽ പബ്ലിക് ലിമിറ്റഡ് കന്പനിയായി ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കന്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. 1969-ലാണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്‍റ് സ്ഥാപിക്കുന്നത്. മീഥൈൽ ഐസോ സയനൈറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കന്പനി. തുടക്കത്തിൽ അസംസ്കൃത വസ്തുക്കൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

അപകടത്തിൽപ്പെട്ടവരുടെ ആശ്രിതർക്കും രക്ഷപെട്ടവർക്കും കന്പനി നൽകേണ്ട സാന്പത്തിക നഷ്ടപരിഹാരം ഇനിയും ജീവിച്ചിരിക്കുന്ന 1200 പേർക്കും ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 1989 ലെ കോടതി വിധി നടപ്പാക്കണമെന്നാണ് ഇരകളുടെ ആവശ്യം.
1984 മുതൽ 2000 വരെയുള്ള കാലയളവിൽ ദുരന്തത്തെത്തുടർന്ന് മരിക്കുന്നവരുടെ എണ്ണം 20,000 ആയി ഉയർന്നു. ദുരിതത്തിന്‍റെ ബാക്കി പത്രമായ ജീവിതങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തോളമാകുകയും ചെയ്തു. ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട് എന്നാണ് ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്. അങ്ങനെ വിശേഷിപ്പിക്കാൻ കാരണം പലതാണ്. ദുരന്തത്തിനുശേഷം 350 മെട്രിക് ടണ്‍ രാസമാലിന്യമാണ് ഫാക്ടറി വളപ്പിൽ അടിഞ്ഞുകൂടിയത്. 2013ൽ അവിടത്തെ മണ്ണിൽ അവശേഷിക്കുന്ന 10ടണ്‍ വിഷമാലിന്യം ഭോപ്പിലിൽ നിന്ന് 225 കിലോമീറ്റർ അകലെ ധർ ജില്ലയിലെ സ്വകാര്യ നീറ്റുചൂളയിൽ വച്ച് മധ്യപ്രദേശ് സർക്കാർ കത്തിച്ചുതുടങ്ങി. 2012ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്നായിരുന്നു ഈ നീക്കം. നാല് കൂറ്റൻ ട്രക്കുകളിലായാണ് പത്ത് ടണ്‍ മാലിന്യങ്ങൾ കൊണ്ടുപോയത്. പ്രക്ഷോഭം ശക്തമായതോടെ ഈ നീക്കം സർക്കാരിന് അവസാനിപ്പിക്കേണ്ടിവന്നു.ഇന്നും 300 മെട്രിക് ടണ്‍ മാലിന്യമാണ് കാർബൈഡ് ഫാക്ടറി വളപ്പിൽ കുമിഞ്ഞുകൂടിക്കിടക്കുന്നത്. 2004ൽ മണ്ണ് പരിശോധന നടത്തിയ ശേഷം ഒരു സന്നദ്ധ സംഘടന മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും മാലിന്യം സംസ്കരിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പരിസ്ഥിതി സംഘടനകളുടെ എതിർപ്പായിരുന്നു കാരണം.

പിന്നീട് മാലിന്യം പീതംപുരിൽ ഇൻസിനറേറ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇൻസിനറേറ്റ് ചെയ്യുന്നതും പരിസരവാസികളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി മറ്റൊരു സംഘടന എതിർത്തു. തുടർന്ന് ഗുജറാത്തിലെ അങ്കലേശ്വറിൽ ഇൻസിനറേറ്റ് ചെയ്യാനായി ഉത്തരവ്. അവിടെയും ശക്തമായ എതിർപ്പുണ്ടായി.

ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നാഗ്പുരിലെ ഡിആർഡിഒ സംവിധാനത്തിൽ ഇൻസിനറേറ്റ് ചെയ്യാനാണ് സുപ്രീം കോടതി നിർദേശിച്ചത്. മഹാരാഷ്ട്രയിലെ സംഘടനകൾ ഇതിനെ എതിർത്തു. തുടർന്ന്, ജർമനിയിൽ മാലിന്യം സംസ്കരിക്കാമെന്ന് അവിടെനിന്നുള്ള ഒരു സ്ഥാപനം സമ്മതിച്ചെങ്കിലും, പ്രാദേശിക എതിർപ്പ് കാരണം അവരും പിൻമാറി.

കാർഷിക രാജ്യമായ ഇന്ത്യ കീടനാശിനിയുടെ വൻ വിപണിയാവും എന്നായിരുന്നു യൂണിയൻ കാർബൈഡ് സ്ഥാപിക്കുന്പോൾ യൂണിയൻ കാർബൈഡ് കന്പനിയുടെ പ്രതീക്ഷ. പ്രതിവർഷം 5000 ടണ്‍ സെവിൻ നിർമിക്കാനായിരുന്നു ഭാരത സർക്കാർ യൂണിയൻ കാർബൈഡിന് അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വാർഷിക വിപണനം 2000 ടണ്ണിൽ കൂടുതലാവില്ല എന്നറിയാവുന്ന ഇന്ത്യൻ പ്രതിനിധി വളരെ ചെറിയ ഒരു ഉത്പാദനശാല നിർമ്മിക്കാനുള്ള ഉപദേശമാണ് മാതൃകന്പനിക്കു നൽകിയത്. എന്നാൽ ഈ നിർദേശം കാറ്റിൽപ്പറത്തി ഏറ്റവും വലിയ ഒരു ഉത്പാദനശാല തന്നെ നിർമിക്കാൻ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിന് വ്യാപ്തിയേറാൻ കാരണമായത്.

51 ശതമാനം ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കന്പനിക്കും 49 ശതമാനം ഓഹരി ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീഥൈൽ ഐസോസയനേറ്റ്. 1979-ൽ മീഥൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. എന്താണ് 1984 ഡിസംബർ രണ്ടിനു രാത്രി ഫാക്ടറിയിൽ സംഭവിച്ചത് ? 42 ടണ്‍ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി.

അപ്പോൾ നടന്ന രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 200 ഡിഗ്രിക്കു മുകളിലേക്ക് ഉയർന്നു. ഇതോടെ സംഭരണിക്കുള്ളിലെ മർദം അതിനു താങ്ങാനാവുന്നതിലധികമായി വർധിച്ചു. ഇങ്ങനെ അമിതമർദം വരുന്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബണ്‍ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു. ഓടി രക്ഷപ്പെടാൻ പോലുമാകാതെ ഒന്നോ ര്ണ്ടോ ചുവടുവച്ചപ്പോഴേക്കും ജനമൊന്നാകെ മരിച്ചുവീണു.

മുപ്പത് മെട്രിക് ടണ്‍ വിഷവാതകമാണ് കുഴലിൽനിന്നും പുറത്ത് വന്നത്. കാറ്റ് അതിനെ നഗരത്തിന്‍റെ തെക്ക് ഭാഗത്തേക്ക് കൊണ്ടുപോയി. കൊടും തണുപ്പിൽ തുണിക്കുള്ളിൽ ചുരുണ്ട് ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് അത് വ്യാപിച്ചു. മരണത്തിന്‍റെ പിടിയിൽ അമരാതെ വന്നവർ ജീവച്ഛവങ്ങളായി.

തകരപ്പാട്ടകൊണ്ടും മറ്റും തട്ടിപ്പടച്ച കുടിലുകളിൽ തണുപ്പിനെ പ്രതിരോധിക്കാനാകാതെ കിടന്നുറങ്ങുന്നവരെയും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കടത്തിണ്ണകളിലും മറ്റും രാത്രി കഴിച്ചുകൂട്ടുന്നവരെയുമാണ് കൊലയാളിപ്പുക ആദ്യം ആക്രമിക്കുന്നത്. ജനലും വാതിലുമടച്ചിട്ട് സുരക്ഷിതമായ വീടിനകത്തു കിടന്നുറങ്ങിയവർ വിവരമറിയാൻ പിന്നെയും സമയമെടുത്തു.കന്നുകാലികളും വളർത്തു മൃഗങ്ങളും പക്ഷികളും നിരക്കെ ചത്തുവീണു. മരിച്ചവരുടെയും പിടയുന്നവരുടെയും ബോധം നഷ്ടപ്പെട്ടവരുടെയും ശരീരങ്ങൾ കൊണ്ട് തെരു വീഥികൾ നിറഞ്ഞു.

റെജി ജോസഫ്