Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉണങ്ങാത്ത മുറിവുകള്‍
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ -3
തലസ്ഥാനജില്ലയിലെ യുവതിയായ ഒരു അമ്മയുടെ ജീവിതകഥ ഇതാ. അവർക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളുണ്ട്. ഒപ്പം താമസിക്കുന്ന ചെറുപ്പക്കാരൻ അടുത്തകാലത്ത് അവളുടെ ജീവിതത്തിൽ കടന്നുവന്ന ആളാണ്. ഈ വീട്ടമ്മ കുട്ടിയായിരുന്ന കാലത്ത് അമ്മയ്ക്കൊപ്പം കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. രാത്രികാലങ്ങളിൽ ചില ലോറി ഡ്രൈവർമാരും ഓട്ടോക്കാരും കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചിരുന്നു. മുതിർന്നപ്പോൾ അവൾ എന്നും പുരുഷന്മാരെ തേടി നടപ്പ് തുടങ്ങി. ഒരുതരം സെക്സ് അഡിക്്ഷൻ ഇവരെ ബാധിച്ചിരുന്നു. രാവിലെ എഴുന്നേൽക്കുന്പോൾ സാധാരണ സ്ത്രീകൾക്ക് ഉണ്ടാകുന്നപോലുള്ള ലക്ഷ്യങ്ങളോ ചിന്തകളോ ഒന്നും ഇവർക്കില്ല. അതായത് കുളിക്കണം, ഭക്ഷണം കഴിക്കണം, ജോലി ചെയ്യണം ഇത്തരം ചിന്തകൾ ഒന്നുംതന്നെയില്ല. സാധാരണദിനചര്യകൾ പോലെ ഒന്നായി കാമത്തേയും ഇവരുടെ മനസ് കാണുന്നു. ചൈൽഡ് അബ്യൂസ് എന്ന മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവൃത്തിയുടെ ബലിയാടായി ഇന്നും മുപ്പതുവയസിനു താഴെ മാത്രം പ്രായമുള്ള ഈ യുവതി ജീവിക്കുന്നു. പല സാമൂഹ്യ സംഘടനാ പ്രവർത്തകരും ഇവരേയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ തയാറായി വന്നുവെങ്കിലും അവർക്കൊപ്പം പോകില്ലെന്ന് സമീപവാസികൾ പറയുന്നു. അമ്മയെ വിട്ടുപോകുവാൻ പെണ്കുഞ്ഞുങ്ങളും തയാറല്ല. ഈ അമ്മയുടെ സംരക്ഷണയിൽ കഴിയുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് അവരെ അറിയുന്ന എല്ലാവരും ഉത്കണ്ഠാകുലരാണ്.
ശാരീരിക - മാനസിക ക്ഷതങ്ങൾബലപ്രയോഗത്തിലൂടെ കീഴ്്പ്പെടുത്തുന്ന ഏതൊരു വ്യക്തിക്കും അനുഭവപ്പെടുന്നത് കടുത്ത മാനസിക സമ്മർദംതന്നെയാണ്. അപമാനവും ജീവിതത്തോടുള്ള മടുപ്പും നിരാശയുമാണ്. ദേഷ്യവും കുറ്റബോധവുമൊക്കെയുണ്ടാകും. ചെറിയ കുട്ടികളാകുന്പോൾ ആഘാതത്തിന്റെ കാഠിന്യവും വർധിക്കും. ആത്മഹത്യാപ്രേരണയും കുടുംബ പ്രശ്നങ്ങളും എല്ലാം ഇക്കൂട്ടരുടെ ജീവിത ദുരന്തങ്ങളാണ്. ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങളും പീഡനത്തിന്റെ അനന്തരഫലമാണ്. കുട്ടിക്കാലത്ത് പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളിൽ വലിയവിഭാഗം സ്വവർഗരതിക്കാരായി മാറുവാനുള്ള സാധ്യത വളരെയാണെന്ന് മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. പിൽക്കാലത്ത് രതിവൈകൃതക്കാരായി മാറുവാനുള്ള പ്രവണതയും ഇക്കൂട്ടർക്കുണ്ട്. കുട്ടിയെ ബലംപ്രയോഗിച്ച് നടത്തുന്ന ശാരീരിക അതിക്രമമായാലും പ്രീണിപ്പിച്ചുള്ള ലൈംഗിക ബന്ധമായാലും കുട്ടിക്കാലത്ത് ലഭിക്കുന്ന പുഴുക്കുത്തുകൾ വ്യക്തിത്വവികാസത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഇവരിൽ പലരും വൈകൃത മനോനിലക്കാരായി (പെർവേർട്ട്സ്) ആയി മാറുവാനുള്ള സാധ്യത കൂടുതലാണ്.
പോലീസിന്റെ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് കുണ്ടറ, വാളയാർ തുടങ്ങി പല പീഡനകേസുകളിലും കേരളം കണ്ടത്. വാളയാറിൽ മൂത്ത കുഞ്ഞിന്റെ കേസിൽ പോലീസ് കാട്ടിയ അനാസ്ഥയാണ് രണ്ടാമത്തെ കുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചത് എന്നുള്ള അഭിപ്രായങ്ങൾ രാഷ്ട്രീയക്കാർ ഉൾപ്പെടെ പലരും പ്രകടിപ്പിക്കുന്നു. വൻ ശന്പളം കൈപ്പറ്റുന്ന പോലീസ് മേധാവികളുടെ ഉത്തരവാദിത്വമാണ് പോലീസ് സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് എന്ന നിർദേശങ്ങളും ഇപ്പോൾ വാർത്താവിശകലനങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. അൽപം വൈകിയാണെങ്കിലും കുണ്ടറ, വാളയാർ കേസുകളിൽ പോലീസ് നീതി കാട്ടിയിരിക്കുന്നു.
വേണ്ടത് നിയമപാലനം
കുട്ടികൾക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിന് ശക്തമായ പോക്സോ നിയമം നിലവിലുണ്ട്. കുട്ടികൾക്ക് നീതി ലഭിക്കുവാനും കുറ്റവാളികളെ ശിക്ഷിക്കുവാനും പര്യാപ്തമായുള്ള ഇന്ത്യൻ പീനൽ കോഡ് നിയമങ്ങൾക്ക് പുറമേയുള്ളതാണ് സ്പെഷൽ ആക്ട് പ്രകാരമുള്ള പോക്സോ നിയമം. ജില്ലാ ജഡ്ജിയെയാണ് ഇത്തരം കേസുകൾ നടത്തുവാൻ അധികാരപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് നീതി ലഭിക്കുവാനായി ഓരോ ജില്ലയിലും ഒരു കോടതിയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കുറ്റവാളികൾ രക്ഷപ്പെടാതെ അറസ്റ്റ് ചെയ്യപ്പെടണം. (ഒർമ്മിക്കുക കുണ്ടറ പീഡനക്കേസിലെ വക്കീൽ ഗുമസ്തനായിരുന്ന കൊടുംകുറ്റവാളിയായ അപ്പൂപ്പൻ വീരവാദം മുഴക്കിയത് തെളിവില്ലാതെയാക്കുവാൻ തനിക്ക് കഴിയും എന്നാണ്). എപ്പോഴും പറയുന്നതുപോലെ നിയമങ്ങളുടെ അഭാവമല്ല, മറിച്ച് ശക്തമായ നിയമപാലനമാണ് ഇവിടെ ആവശ്യം.
ഒരിക്കൽ ആവർത്തിച്ച അതേ ബാലപീഡനവും കൊലപാതകവും വീണ്ടും നടത്തുന്ന അപകടകാരികളായ കുറ്റവാളികളും കേരളത്തിലുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗം ലൈംഗികതൃഷ്ണ ഉണർത്തുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽതന്നെ മയക്കുമരുന്ന്, മദ്യം എന്നിവയുടെ അടിമകളെയും മാനസികവൈകല്യക്കാരായ കുറ്റവാളികളെയും ചികിത്സിക്കുന്ന ഒരു സമഗ്ര പദ്ധതിയും കൂടി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണം. സംസ്ഥാന പോലീസ്, വനിതാ കമ്മീഷൻ, ശിശുക്ഷേമ സമിതി, സ്വകാര്യ സാമൂഹ്യസംഘടനകൾ, കുടുംബശ്രീ പോലുള്ള സ്ത്രീ കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തുന്നത് നല്ലതാണ് . മനഃശാസ്ത്ര കൗണ്‍സിലർമാർ ഉൾപ്പെടെ ഒരു പ്രദേശത്തെ വീടുകൾ സന്ദർശിക്കുകയും അവിടെ കുട്ടികൾക്കെതിരായുള്ള പീഡനങ്ങൾ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യും. ബോർഡിംഗുകളിലും അനാഥാലയങ്ങളിലും നടക്കുന്ന ബാലപീഡനങ്ങൾ തടയുവാൻ ശക്തമായ സംവിധാനങ്ങൾ കൊണ്ടുവരണം.വളരെ സങ്കീർണമായ ഒരവസ്ഥാവിശേഷമാണ് ബാലപീഡനങ്ങളിലൂടെ വെളിവാകുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധയും സാമൂഹിക പ്രവർത്തകയുമായ ടി. പാർവതി പറയുന്നു. ബാലവേശ്യാവൃത്തിയും ഇത്തരം പീഡനങ്ങളുടെ ബാക്കിപത്രമാകുന്നതിനാൽ അധികാരപ്പെട്ടവർ വളരെ ഗൗരവത്തോടെയാണ് ബാലപീഡനങ്ങളെ കണക്കിലെടുക്കേണ്ടത്. അതുപോലെ രക്ഷപ്പെടുത്തുന്ന കുട്ടികളെ താമസിപ്പിക്കുന്ന ഇടങ്ങളിൽ അവർ സുരക്ഷിതരാണോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ടാകണം.നമ്മൾ ഇനി ചെയ്യേണ്ടത്കുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ അറിഞ്ഞാൽ ഉടനെ പോലീസിനെയോ ഹെൽപ് ലൈൻ പ്രവർത്തകരെയോ വിവരം അറിയിക്കുകയാണ്.
എന്ത് കൊണ്ട്...
മദ്യം, മയക്കുമരുന്നിന്റെ അമിത ഉപയോഗം, മനോവൈകൃതം, അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും സ്വാധീനം എന്നിങ്ങനെ പലകാരണങ്ങളും ഈ വേട്ടയാടലിനുള്ള കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലൈംഗികമായി ഉത്തേജിപ്പിക്കുവാനുള്ള ഘടകങ്ങൾ അധികമാവുകയും (ഇൻപുട്ട്സ്) എന്നാൽ ഇവയുടെ പൂർത്തീകരണത്തിനുള്ള സാധ്യതയും സാഹചര്യവും ഇല്ലാതാവുകയും ചെയ്യുന്നതും പീഡനങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത കേരളംപോലെ ഒരു നാട്ടിൽ സദാചാര ഗുണ്ടായിസംപോലുള്ള സാമൂഹ്യ കൂച്ചുവിലങ്ങുകൾ വർധിക്കുന്ന നാട്ടിൽ ഇമ്മാതിരി ക്രൂരമായ കുറ്റകൃത്യങ്ങൾ വർധിക്കുവാനാണത്രേ സാധ്യത. പുറമേ മാന്യത പ്രകടിപ്പിക്കുവാൻ നിർബന്ധിതരാകുന്ന പലരും ഉള്ളിലെ ഇച്ഛാഭംഗം തീർക്കുവാൻ വെന്പി നടക്കുന്നവരാണ്. മാനസിക വൈകല്യമുള്ളവരും അമിത കാമാസക്തി ഉള്ളവരും തങ്ങൾക്ക് എളുപ്പം ലഭ്യമാകുന്ന കുട്ടികളിൽ (സ്വന്തം മക്കൾ പോലും ഇതിൽ ഉൾപ്പെടുന്നു) തങ്ങളുടെ വൈകൃതങ്ങൾ പൂർണമാക്കുകയാണ്.
പ്രതിവിധികൾ - പരിഹാരങ്ങൾ
കുട്ടികളെ ലൈംഗികമായി ആക്രമിക്കുന്ന പലരും രോഗാതുരമായ മനസുള്ളവരാണ്. ക്രിമിനൽ സ്വാഭാവമുള്ളവർ, രതിവൈകൃതമുള്ളവർ എന്നിവരാണ് അധികവും. പൊതുവെ പറയുന്പോൾ അച്ഛചനമ്മമാരുടെ ശ്രദ്ധതന്നെയാണ് കുട്ടികൾക്കുള്ള ഏറ്റവും വലിയ
കവചം. പഴയ കുടുംബങ്ങളിൽ പുറമേനിന്നുള്ള പുരുഷന്മാരെയും മദ്യപിച്ചെത്തുന്ന ബന്ധുക്കളെയും വീടിനുള്ളിൽ പ്രവേശിപ്പിക്കുകയില്ലായിരുന്നു. ബന്ധുക്കളുടെ മടിയിൽ കുട്ടികൾ കയറി ഇരിക്കുന്നതും അവരുമായി കൂടുതൽ ഇടപഴകുന്നതും വിലക്കിയിരുന്നു. ഇന്ന് കാലം മാറി, വിലക്കുകൾ ഇല്ലാതെയായി. എന്നാൽ പുതിയ അതിക്രമകാലാവസ്ഥയിൽ ഒരു പുനർവിചിന്തനം അനിവാര്യമാവുകയാണ്. ബന്ധുക്കളിൽ നിന്നും വീട്ടിലെത്തുന്ന അതിഥികളിൽ നിന്നുമെല്ലാം കുട്ടികളെ ആരോഗ്യകരമായ ഒരകലം ശീലിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗം കഴിഞ്ഞദിവസം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങൾ മലയാളികളുടെ കണ്ണ് തുറപ്പിക്കുന്നതാണ്. പല കുടുംബങ്ങളിലും വ്യക്തിത്വവൈകല്യമുള്ളവരും മാനസിക പ്രശ്നമുള്ളവരുമായ കുടുംബാംഗങ്ങളുണ്ട് എന്നും അവരുടെ അടുത്ത് കുട്ടികളെ നിർത്തുന്നത് അപകടമാണെന്നും ഈ നിർദേശത്തിൽ പറയുന്നു. കുട്ടികളെ പീഡിപ്പിക്കുന്നവരിൽ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നും 60 ശതമാനവും പ്രായമുള്ളവരോ ഉറ്റ ബന്ധുക്കളോ ആണെന്നും അപരിചിതരിൽ നിന്നുള്ള ആക്രമണങ്ങൾ 10 ശതമാനം മാത്രമാണെന്നുമുള്ള പഠന റിപ്പോർട്ടും ഞെട്ടിക്കുന്നതാണ്. കുട്ടികളെ വേട്ടയാടലുകളിൽ നിന്നും സംരക്ഷിക്കുന്ന നിരവധി മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരേ കുട്ടികളിലും രക്ഷിതാക്കളിലും അവബോധമുണ്ടാക്കേണ്ടതിന്റെ പ്രാധാന്യം മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒയുമായ ഡോ. മോഹൻ റോയ് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ പൊതുസ്ഥലങ്ങളിൽ ഒറ്റയ്ക്ക് നിർത്തുന്നത് ഒഴിവാക്കുക, അപരിചിതർ ശരീരത്തിൽ സ്പർശിക്കുന്നത് തിരിച്ചറിയുവാനും അകലംപാലിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങി പല സംരക്ഷണപാഠങ്ങളും മാനസികാരോഗ്യകേന്ദ്രം നൽകുന്നുണ്ട്. ഇപ്പോൾ വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്ന ജാഗ്രതാ നിർദേശ വീഡിയോകളും ഉണ്ട്. ഒരമ്മ ബാലികയായ മകൾക്ക് പുരുഷ സ്പർശം തിരിച്ചറിയുവാനും സ്വയം സൂക്ഷിക്കുവാനും പഠിപ്പിച്ചുകൊടുക്കുന്ന മാതൃകാപരവും അവസരോചിതവുമായ വീഡിയോയാണത്. ചീത്ത സ്പർശവും നല്ല സ്പർശവും എങ്ങനെ മനസിലാക്കാമെന്ന് കുട്ടിയുടെതന്നെ ഭാഷയിൽ ഈ വീഡിയോ അറിവ് നൽകുന്നുണ്ട്. മൂന്ന് വയസുമുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കണമെന്നുള്ള ജാഗ്രതാ സന്ദേശവുമുണ്ട്. ബാല്യകാലത്തുതന്നെ ഇത്തരത്തിലുള്ള ജാഗ്രതകൾ കേൾക്കുന്നത് നല്ലതാണോ? സ്നേഹത്തോടെയുള്ള തലോടലുകളെയും സംശയിക്കുവാനുള്ള പ്രവണത ഇത് കുട്ടികളിൽ ഉണ്ടാക്കില്ലേ എന്ന സംശയങ്ങൾ ഇപ്പോൾ പ്രകടിപ്പിച്ചുകേൾക്കുന്നു. എന്നാൽ ഇത് കാലത്തിന്റെ ഒരനിവാര്യതയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം അവബോധത്തിലേക്ക് കുട്ടിയെ നയിച്ചേ തീരുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തീർച്ചയായും മാരകമായ രോഗം വരുന്നതിനേക്കാൾ ചെറിയ വേദനയുള്ള രോഗപ്രതിരോധ കുത്തിവയ്പ് തന്നെയല്ലേ നല്ലത്.
(അവസാനിച്ചു)
എസ്.മഞ്ജുളാദേവി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
Latest News
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top