Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ -2
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിൽ നടന്ന പീഡനംതന്നെയെടുക്കാം. രോഗബാധിതനായ ഒന്‍പതുവയസുള്ള ആണ്‍കുട്ടിയെയാണ് ബന്ധു പീഡിപ്പിച്ചത്. കുട്ടിയുടെ അഞ്ചുവയസുകാരി അനിയത്തിയെയും ബന്ധു പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്. 26 വയസുകാരി പ്രതിയായ ഒരു പീഡന കേസാണ് ഈ പീഡന പരന്പരയിലെ ഏറ്റവും പുതിയത്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും പീഡനങ്ങളുമായി മുന്നേറുന്നതിന്റെ പൊരുൾ പിടികിട്ടാതെ കേരളം പകച്ചുപോകുന്നു. വാളയാറിൽ മരിച്ച നിലയിൽ കാണപ്പെട്ട പിഞ്ചു സഹോദരിമാരുടെ നിഷ്കളങ്കമായ ചിത്രങ്ങൾ ഒരു പൊള്ളുന്ന നോവായി ഓരോ മലയാളിയുടെയും നെഞ്ചിൽ തറഞ്ഞുനിൽക്കുകയാണ്. മൂത്ത പെണ്‍കുഞ്ഞ് ഉയരത്തിലുള്ള ഉത്തരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നു. രണ്ടുമാസം തികയുംമുന്പ് ഇളയ കുട്ടി ഏഴുവയസുകാരിയും ആത്മഹത്യ ചെയ്യുന്നു. കുട്ടിയെ ബന്ധു അപമാനിക്കുന്നത് നേരിൽ കണ്ടിട്ടുണ്ടെന്ന് പറയുന്ന അമ്മ (ബന്ധുവിനെ താക്കീത് ചെയ്ത് അയച്ചുവെന്നും അമ്മയുടെ വാക്കുകൾ).
പല സംഭവങ്ങളും വാർത്തകളിൽ വരാതിരിക്കുന്നുണ്ട്. പലതും വീടുകൾക്കുള്ളിൽ നടക്കുന്നതുകൊണ്ടുതന്നെ മറച്ചുവയ്ക്കപ്പെടുന്നു. സ്കൂളുകളിൽ പെണ്‍കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് കൗണ്‍സലിംഗ് പോലുള്ള സംവിധാനം കാരണം കുറച്ചുകുട്ടികളെയെങ്കിലും ഇപ്പോൾ രക്ഷപ്പെടുത്താൻ സാധിക്കുന്നു. അടുത്തകാലത്ത് കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂൾ അധികൃതർക്ക് അത്തരത്തിലൊരു പെണ്‍കുഞ്ഞിനെ രക്ഷിക്കാനായി. ഈ പെണ്‍കുട്ടിയുടെ ജീവിതകഥ കേൾക്കുക- കുട്ടി രണ്ടാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കുട്ടിയുടെ അമ്മ മരിച്ചു. അച്ഛനാണ് പ്രതി എന്നുള്ള കേസിൽ അച്ഛൻ ജയിലിലുമായി. (കുട്ടി പറയുന്നത് അച്ഛനല്ല അമ്മയെ കൊന്നത് എന്നാണ്). കുട്ടിയുടെ അമ്മൂമ്മയ്ക്കും അമ്മയുടെ സഹോദരനുമൊപ്പം ഒരു ചെറിയ കോളനിയിലാണ് താമസം. എയ്ഡഡ് സ്കൂളിൽ കുട്ടി എത്തുന്നത് അഞ്ചാം ക്ലാസിൽ എത്തുന്പോഴാണ്. ചില ദിവസങ്ങളിൽ അസഹ്യമായ വയറുവേദനയെന്നുപറഞ്ഞ് കുട്ടി ക്ലാസിലിരുന്നുകരയും. ക്ലാസ് ടീച്ചറിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും ഇടപെടൽ കാരണം കുട്ടി ചില സൂചനകൾ നൽകി. ഒരു മാമൻ തീരെ കുട്ടിയായിരിക്കുന്പോൾ മുതൽതന്നെ ഉപദ്രവിക്കുമെന്നും അമ്മൂമ്മയ്ക്ക് കള്ള് വാങ്ങി നൽകിയശേഷം തന്നെയെടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയാണ് പതിവെന്നും അറിയിച്ചു. അടുത്തകാലത്ത് ആ മാമന്റെ രണ്ടുമൂന്ന് കൂട്ടുകാരും ചേർന്ന് ഉപദ്രവിച്ചുവെന്നും സ്വകാര്യഭാഗം മുറിഞ്ഞുള്ള വേദനകാരണമാണ് കരഞ്ഞതെന്നും കുട്ടി പറഞ്ഞു. ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഒരൊഴിഞ്ഞ വീട്ടിൽവച്ചാണ് സംഘം ചേർന്നുള്ള പീഡനം. കരയുന്പോൾ കുട്ടിയുടെ വസ്ത്രം വായിൽ തിരുകിക്കയറ്റും. വിവരം പുറത്തുപറഞ്ഞാൽ ആ മാമൻ കൊല്ലുമെന്നും കുട്ടി ഭീതിയോടെ പറഞ്ഞു. വിവരം പുറത്തായാൽ വിഷം നൽകുമെന്ന് അമ്മൂമ്മയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും അവരുടെ നിർദേശമനുസരിച്ച് അമ്മൂമ്മയെ വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞപ്പോഴേക്കും അമ്മൂമ്മ കരയുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. കുട്ടിയുടെ മാതൃസഹോദരൻ അറിഞ്ഞാൽ വലിയ ബഹളം നടക്കുമെന്നും അറിയിച്ചു. മദ്യപിച്ചെത്തിയ മാതൃസഹോദരനും തന്റെ കുട്ടിയെ സ്കൂൾ അധികൃതർ വെറുതെ ക്രൂശിക്കുകയാണെന്നുപറഞ്ഞ് വലിയ പ്രശ്നങ്ങളുണ്ടാക്കി. ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുവാനുള്ള ശ്രമം എന്തുവില നൽകിയും ചെറുക്കുമെന്നും അയാൾ അറിയിച്ചു. ഇതിൽ ഏറ്റവും വലിയ ട്വിസ്റ്റ്, ചൈൽഡ് ലൈനിലെ മനഃശാസ്ത്രജ്ഞൻ എത്തിയപ്പോഴാണ് ഉണ്ടായത്. കൗണ്‍സലർമാരോട് വർഷങ്ങളായി തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന മാമൻ സ്വന്തം മാമൻ തന്നെയാണെന്നും അയാളെ പേടിച്ചാണ് ഇതുവരെ മറ്റൊരു മാമൻ എന്നു പറഞ്ഞതെന്നും കുട്ടി വെളിപ്പെടുത്തി. ഇപ്പോൾ കൊല്ലത്തെ സർക്കാരിന്റെ അഭയകേന്ദ്രത്തിൽ കളിയും ചിരിയുമായി കഴിയുകയാണ് കുട്ടി.
ആരെ വിശ്വസിക്കും
കോട്ടയം ജില്ലയിലെ ഒരു വീട്ടിൽ ഹോം നഴ്സായി നിൽക്കുന്ന യുവതിയായ അമ്മ പറഞ്ഞ അനുഭവം - പത്താം ക്ലാസുവരെ പഠിച്ചിട്ടുള്ള ഈ യുവതിയുടെ ഭർത്താവ് വളരെ സുന്ദരനും സ്നേഹസന്പന്നനുമാണത്രേ. നാലുവയസുള്ള ഒരു മകളും ഇവർക്കുണ്ട്. ഭർത്താവ് കുഞ്ഞിനെയും കൊണ്ട് ഇടയ്ക്കിടയ്ക്ക് പുറത്തുപോകും. ഐസ്ക്രീമും മിൽക്കീബാറുമൊക്കെ വാങ്ങിക്കൊടുക്കും. ഒരു ദിവസം അച്ഛന്റെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നി അമ്മ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് - ഐസ്ക്രീം വാങ്ങിക്കൊടുക്കുവാൻ പുറത്തുകൊണ്ടുപോകുന്ന അച്ഛൻ പറയുമത്രേ രാത്രിയിൽ അമ്മകാണാതെ അച്ഛന്റെ അടുത്ത് വന്നു കിടക്കണമെന്നും ഉടുപ്പ് ധരിക്കാതെ വേണം കിടക്കുവാനെന്നും. ഭർത്താവിന്റെ വരുമാനംകൊണ്ട് ജീവിച്ചിരുന്ന ഭാര്യ ഇപ്പോൾ കുട്ടിയെ സ്വന്തം അമ്മയുടെ അടുത്താക്കിയശേഷം വീട്ടുജോലിക്കു നിൽക്കുകയാണ്. ഭർത്താവിന്റെ കത്തും ഫോണുമൊക്കെ യുവതിക്ക് കിട്ടുന്നുണ്ടത്രേ. ഭാര്യയുടെ വാക്കുകൾ കേൾക്കുക - എന്റെ ഭർത്താവ് വളരെ നല്ലതാണ്. ഞങ്ങളെ നന്നായി നോക്കും. പക്ഷേ മകളെയും കൊണ്ട് പോകാൻ കഴിയില്ലല്ലോ? ജോലി ചെയ്ത് വയ്യാതാകുന്പോൾ അമ്മയുടെ ദിവസേനയുള്ള പ്രാക്ക് കേൾക്കുന്പോൾ തോന്നും കണ്ണടച്ചുപോയി ചേട്ടനൊപ്പം പോയി നിന്നാലോയെന്ന്. ഓർമിക്കുക... സാഹചര്യങ്ങളുടെ സമ്മർദത്താൽ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുവാനാണ് പാവപ്പെട്ടവരായ പല അമ്മമാരും നിർബന്ധിതരാകുന്നത്. വാളയാറിൽ നമ്മൾ കണ്ടതും പ്രതികരണശേഷി നഷ്ടമായ അമ്മയെതന്നെയാണ്. യുവതിയായ അമ്മയുടെ നിർവികാരത ഒരു വലിയ ചർച്ചയ്ക്ക് വഴിതെളിച്ചതാണ്. എന്നാൽ കേരളത്തിലെ സാധാരണക്കാരിയായ ഒരമ്മയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത് എന്നും കുട്ടിക്കാലം മുതൽ ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന അടിമത്തവും വിധേയത്വവുമാണ് ഈ അമ്മയുടെ തണുത്ത പ്രതികരണത്തിലും പ്രതിഫലിക്കുന്നതെന്നും സ്ത്രീപക്ഷവാദികൾ പറയുന്നു. ഇത്തരം ക്രൂരതകളൊക്കെ ഒരു പെണ്‍ശരീരം സ്വാഭാവികമായും ഏറ്റുവാങ്ങേണ്ടതാണെന്ന ഏറ്റവും അപകടകരമായ ധാരണയും പുറംലോകവുമായി അധികം ബന്ധമില്ലാത്ത വാളയാറിലെ അമ്മയെപ്പോലുള്ള സ്ത്രീകൾക്കുണ്ട് എന്ന് എഴുത്തുകാരിയായ മാനസിദേവി ഒരു പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.
ഭർത്താവിനെയും ബന്ധുക്കളെയും ഭയക്കുന്നതുപോലെ രണ്ടാം ഭർത്താവിനോടും കാമുകനോടും വിധേയത്വം കാണിക്കുന്ന അമ്മമാരും പെണ്‍കുട്ടികളുടെ ജീവിതം നരകമാക്കുന്നു. ഇഷ്ടക്കാരന് വീട്ടിൽ ഇടംകൊടുക്കുന്ന ചിലർ കാമുകൻ ചെറിയമകളെ ഉപദ്രവിക്കുന്നത് നേരിൽക്കണ്ടാലും പ്രതികരിക്കില്ല. കാമുകന്റെ ഇഷ്ടത്തിനു നിന്നില്ലെങ്കിൽ അയാൾ തന്നെ ഉപേക്ഷിച്ചുപോകും എന്നതാണ് കാരണം.
കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവർ
കുടുംബ ഭദ്രത ഇല്ലാത്ത വീടുകളിലെയും അച്ഛനുപേക്ഷിച്ച് പോയ കുടുംബങ്ങളിലേയും കുട്ടികളാണ് പൊതുവേ എളുപ്പത്തിൽ ഇരകളാക്കപ്പെടുന്നത്. നിരാലംബരായ കുടുംബത്തെ സഹായിക്കാനായി എത്തുന്ന ബന്ധുക്കളും അയൽക്കാരുമാണ് പലപ്പോഴും വേട്ടക്കാരായി മാറുന്നത്.
കുട്ടിയെ തന്ത്രപൂർവം വലയിലാക്കുന്ന അപ്പൂപ്പന്മാരുടെ കൂടി നാടാവുകയാണ് കേരളം. മിഠായി, പലഹാരങ്ങൾ എന്നിവ നൽകി പ്രലോഭിപ്പിക്കുക, അശ്ലീല വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തങ്ങളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക, അങ്ങനെ പല തന്ത്രങ്ങളും ഇവർ പ്രയോഗിക്കുന്നു. കുട്ടിയായിരിക്കുന്പോൾ തന്നെ അനുനയപൂർവം ശരീരതൃഷ്ണകൾ ഉണർത്തി അവരെ വരുതിയിലാക്കുന്ന ഒരു കൂട്ടർ അകത്തും പുറത്തുമുണ്ട്. വേട്ടക്കാരനാണെന്ന് അറിയാതെ സ്വയം ബലിയാടാകുന്ന കുഞ്ഞുങ്ങൾ ഇവർക്കെതിരെ പരാതിപ്പെടുന്നില്ല എന്ന ദുഃഖകരമായ സത്യവും നിലനിൽക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഒരനുഭവം കേൾക്കുക. കുട്ടിയെ അപ്പൂപ്പൻ (അച്ഛന്റെ അച്ഛൻ) പീഡിപ്പിച്ചു എന്നുപറഞ്ഞാണ് അമ്മ കുട്ടിയുമായി ആശുപത്രിയിലേക്ക് വന്നത്. പത്തുവയസായ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോൾ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. കൊച്ചുപ്രായത്തിൽതന്നെ ശാരീരികമായി വളർച്ചയെത്തിത്തുടങ്ങിയ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടെങ്കിലും കുട്ടി വായ്പൊത്തി ചിരിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത് .ആഘാതത്തിന്റെ ക്ഷതം തിരിച്ചറിയാതെ പോകുന്ന അനേകം പെണ്‍കുഞ്ഞുങ്ങളുണ്ട്. ഇത്തരത്തിൽ ഉത്തേജിക്കപ്പെടുന്ന പെണ്‍കുട്ടികളിൽ പലരും വഴിവിട്ട ജീവിതത്തിലേക്ക് തിരിയുന്നതായാണ് അനുഭവം.
(തുടരും)
-എസ്.മഞ്ജുളാദേവി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top