പ്രതികരിക്കാന്‍ കഴിയാതെ
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ -2

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിൽ നടന്ന പീഡനംതന്നെയെടുക്കാം. രോഗബാധിതനായ ഒന്പതുവയസുള്ള ആണ്‍കുട്ടിയെയാണ് ബന്ധു പീഡിപ്പിച്ചത്. കുട്ടിയുടെ അഞ്ചുവയസുകാരി അനിയത്തിയെയും ബന്ധു പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്. 26 വയസുകാരി പ്രതിയായ ഒരു പീഡന കേസാണ് ഈ പീഡന പരന്പരയിലെ ഏറ്റവും പുതിയത്. പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും പീഡനങ്ങളുമായി മുന്നേറുന്നതിന്‍റെ പൊരുൾ പിടികിട്ടാതെ കേരളം പകച്ചുപോകുന്നു. വാളയാറിൽ മരിച്ച നിലയിൽ കാണപ്പെട്ട പിഞ്ചു സഹോദരിമാരുടെ നിഷ്കളങ്കമായ ചിത്രങ്ങൾ ഒരു പൊള്ളുന്ന നോവായി ഓരോ മലയാളിയുടെയും നെഞ്ചിൽ തറഞ്ഞുനിൽക്കുകയാണ്. മൂത്ത പെണ്‍കുഞ്ഞ് ഉയരത്തിലുള്ള ഉത്തരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുന്നു. രണ്ടുമാസം തികയുംമുന്പ് ഇളയ കുട്ടി ഏഴുവയസുകാരിയും ആത്മഹത്യ ചെയ്യുന്നു. കുട്ടിയെ ബന്ധു അപമാനിക്കുന്നത് നേരിൽ കണ്ടിട്ടുണ്ടെന്ന് പറയുന്ന അമ്മ (ബന്ധുവിനെ താക്കീത് ചെയ്ത് അയച്ചുവെന്നും അമ്മയുടെ വാക്കുകൾ).
പല സംഭവങ്ങളും വാർത്തകളിൽ വരാതിരിക്കുന്നുണ്ട്. പലതും വീടുകൾക്കുള്ളിൽ നടക്കുന്നതുകൊണ്ടുതന്നെ മറച്ചുവയ്ക്കപ്പെടുന്നു. സ്കൂളുകളിൽ പെണ്‍കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് കൗണ്‍സലിംഗ് പോലുള്ള സംവിധാനം കാരണം കുറച്ചുകുട്ടികളെയെങ്കിലും ഇപ്പോൾ രക്ഷപ്പെടുത്താൻ സാധിക്കുന്നു. അടുത്തകാലത്ത് കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂൾ അധികൃതർക്ക് അത്തരത്തിലൊരു പെണ്‍കുഞ്ഞിനെ രക്ഷിക്കാനായി. ഈ പെണ്‍കുട്ടിയുടെ ജീവിതകഥ കേൾക്കുക- കുട്ടി രണ്ടാംക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കുട്ടിയുടെ അമ്മ മരിച്ചു. അച്ഛനാണ് പ്രതി എന്നുള്ള കേസിൽ അച്ഛൻ ജയിലിലുമായി. (കുട്ടി പറയുന്നത് അച്ഛനല്ല അമ്മയെ കൊന്നത് എന്നാണ്). കുട്ടിയുടെ അമ്മൂമ്മയ്ക്കും അമ്മയുടെ സഹോദരനുമൊപ്പം ഒരു ചെറിയ കോളനിയിലാണ് താമസം. എയ്ഡഡ് സ്കൂളിൽ കുട്ടി എത്തുന്നത് അഞ്ചാം ക്ലാസിൽ എത്തുന്പോഴാണ്. ചില ദിവസങ്ങളിൽ അസഹ്യമായ വയറുവേദനയെന്നുപറഞ്ഞ് കുട്ടി ക്ലാസിലിരുന്നുകരയും. ക്ലാസ് ടീച്ചറിന്‍റെയും ഹെൽപ്പ് ഡെസ്കിന്‍റെയും ഇടപെടൽ കാരണം കുട്ടി ചില സൂചനകൾ നൽകി. ഒരു മാമൻ തീരെ കുട്ടിയായിരിക്കുന്പോൾ മുതൽതന്നെ ഉപദ്രവിക്കുമെന്നും അമ്മൂമ്മയ്ക്ക് കള്ള് വാങ്ങി നൽകിയശേഷം തന്നെയെടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയാണ് പതിവെന്നും അറിയിച്ചു. അടുത്തകാലത്ത് ആ മാമന്‍റെ രണ്ടുമൂന്ന് കൂട്ടുകാരും ചേർന്ന് ഉപദ്രവിച്ചുവെന്നും സ്വകാര്യഭാഗം മുറിഞ്ഞുള്ള വേദനകാരണമാണ് കരഞ്ഞതെന്നും കുട്ടി പറഞ്ഞു. ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ഒരൊഴിഞ്ഞ വീട്ടിൽവച്ചാണ് സംഘം ചേർന്നുള്ള പീഡനം. കരയുന്പോൾ കുട്ടിയുടെ വസ്ത്രം വായിൽ തിരുകിക്കയറ്റും. വിവരം പുറത്തുപറഞ്ഞാൽ ആ മാമൻ കൊല്ലുമെന്നും കുട്ടി ഭീതിയോടെ പറഞ്ഞു. വിവരം പുറത്തായാൽ വിഷം നൽകുമെന്ന് അമ്മൂമ്മയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും അവരുടെ നിർദേശമനുസരിച്ച് അമ്മൂമ്മയെ വിളിച്ചുവരുത്തുകയും ചെയ്തു. കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞപ്പോഴേക്കും അമ്മൂമ്മ കരയുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. കുട്ടിയുടെ മാതൃസഹോദരൻ അറിഞ്ഞാൽ വലിയ ബഹളം നടക്കുമെന്നും അറിയിച്ചു. മദ്യപിച്ചെത്തിയ മാതൃസഹോദരനും തന്‍റെ കുട്ടിയെ സ്കൂൾ അധികൃതർ വെറുതെ ക്രൂശിക്കുകയാണെന്നുപറഞ്ഞ് വലിയ പ്രശ്നങ്ങളുണ്ടാക്കി. ചെറിയ പെണ്‍കുട്ടികളെ അപമാനിക്കുവാനുള്ള ശ്രമം എന്തുവില നൽകിയും ചെറുക്കുമെന്നും അയാൾ അറിയിച്ചു. ഇതിൽ ഏറ്റവും വലിയ ട്വിസ്റ്റ്, ചൈൽഡ് ലൈനിലെ മനഃശാസ്ത്രജ്ഞൻ എത്തിയപ്പോഴാണ് ഉണ്ടായത്. കൗണ്‍സലർമാരോട് വർഷങ്ങളായി തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന മാമൻ സ്വന്തം മാമൻ തന്നെയാണെന്നും അയാളെ പേടിച്ചാണ് ഇതുവരെ മറ്റൊരു മാമൻ എന്നു പറഞ്ഞതെന്നും കുട്ടി വെളിപ്പെടുത്തി. ഇപ്പോൾ കൊല്ലത്തെ സർക്കാരിന്‍റെ അഭയകേന്ദ്രത്തിൽ കളിയും ചിരിയുമായി കഴിയുകയാണ് കുട്ടി.

ആരെ വിശ്വസിക്കും

കോട്ടയം ജില്ലയിലെ ഒരു വീട്ടിൽ ഹോം നഴ്സായി നിൽക്കുന്ന യുവതിയായ അമ്മ പറഞ്ഞ അനുഭവം - പത്താം ക്ലാസുവരെ പഠിച്ചിട്ടുള്ള ഈ യുവതിയുടെ ഭർത്താവ് വളരെ സുന്ദരനും സ്നേഹസന്പന്നനുമാണത്രേ. നാലുവയസുള്ള ഒരു മകളും ഇവർക്കുണ്ട്. ഭർത്താവ് കുഞ്ഞിനെയും കൊണ്ട് ഇടയ്ക്കിടയ്ക്ക് പുറത്തുപോകും. ഐസ്ക്രീമും മിൽക്കീബാറുമൊക്കെ വാങ്ങിക്കൊടുക്കും. ഒരു ദിവസം അച്ഛന്‍റെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നി അമ്മ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് - ഐസ്ക്രീം വാങ്ങിക്കൊടുക്കുവാൻ പുറത്തുകൊണ്ടുപോകുന്ന അച്ഛൻ പറയുമത്രേ രാത്രിയിൽ അമ്മകാണാതെ അച്ഛന്‍റെ അടുത്ത് വന്നു കിടക്കണമെന്നും ഉടുപ്പ് ധരിക്കാതെ വേണം കിടക്കുവാനെന്നും. ഭർത്താവിന്‍റെ വരുമാനംകൊണ്ട് ജീവിച്ചിരുന്ന ഭാര്യ ഇപ്പോൾ കുട്ടിയെ സ്വന്തം അമ്മയുടെ അടുത്താക്കിയശേഷം വീട്ടുജോലിക്കു നിൽക്കുകയാണ്. ഭർത്താവിന്‍റെ കത്തും ഫോണുമൊക്കെ യുവതിക്ക് കിട്ടുന്നുണ്ടത്രേ. ഭാര്യയുടെ വാക്കുകൾ കേൾക്കുക - എന്‍റെ ഭർത്താവ് വളരെ നല്ലതാണ്. ഞങ്ങളെ നന്നായി നോക്കും. പക്ഷേ മകളെയും കൊണ്ട് പോകാൻ കഴിയില്ലല്ലോ? ജോലി ചെയ്ത് വയ്യാതാകുന്പോൾ അമ്മയുടെ ദിവസേനയുള്ള പ്രാക്ക് കേൾക്കുന്പോൾ തോന്നും കണ്ണടച്ചുപോയി ചേട്ടനൊപ്പം പോയി നിന്നാലോയെന്ന്. ഓർമിക്കുക... സാഹചര്യങ്ങളുടെ സമ്മർദത്താൽ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുവാനാണ് പാവപ്പെട്ടവരായ പല അമ്മമാരും നിർബന്ധിതരാകുന്നത്. വാളയാറിൽ നമ്മൾ കണ്ടതും പ്രതികരണശേഷി നഷ്ടമായ അമ്മയെതന്നെയാണ്. യുവതിയായ അമ്മയുടെ നിർവികാരത ഒരു വലിയ ചർച്ചയ്ക്ക് വഴിതെളിച്ചതാണ്. എന്നാൽ കേരളത്തിലെ സാധാരണക്കാരിയായ ഒരമ്മയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത് എന്നും കുട്ടിക്കാലം മുതൽ ഒരു പെണ്‍കുട്ടി അനുഭവിക്കുന്ന അടിമത്തവും വിധേയത്വവുമാണ് ഈ അമ്മയുടെ തണുത്ത പ്രതികരണത്തിലും പ്രതിഫലിക്കുന്നതെന്നും സ്ത്രീപക്ഷവാദികൾ പറയുന്നു. ഇത്തരം ക്രൂരതകളൊക്കെ ഒരു പെണ്‍ശരീരം സ്വാഭാവികമായും ഏറ്റുവാങ്ങേണ്ടതാണെന്ന ഏറ്റവും അപകടകരമായ ധാരണയും പുറംലോകവുമായി അധികം ബന്ധമില്ലാത്ത വാളയാറിലെ അമ്മയെപ്പോലുള്ള സ്ത്രീകൾക്കുണ്ട് എന്ന് എഴുത്തുകാരിയായ മാനസിദേവി ഒരു പ്രഭാഷണത്തിൽ ഓർമിപ്പിച്ചു.


ഭർത്താവിനെയും ബന്ധുക്കളെയും ഭയക്കുന്നതുപോലെ രണ്ടാം ഭർത്താവിനോടും കാമുകനോടും വിധേയത്വം കാണിക്കുന്ന അമ്മമാരും പെണ്‍കുട്ടികളുടെ ജീവിതം നരകമാക്കുന്നു. ഇഷ്ടക്കാരന് വീട്ടിൽ ഇടംകൊടുക്കുന്ന ചിലർ കാമുകൻ ചെറിയമകളെ ഉപദ്രവിക്കുന്നത് നേരിൽക്കണ്ടാലും പ്രതികരിക്കില്ല. കാമുകന്‍റെ ഇഷ്ടത്തിനു നിന്നില്ലെങ്കിൽ അയാൾ തന്നെ ഉപേക്ഷിച്ചുപോകും എന്നതാണ് കാരണം.

കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവർ

കുടുംബ ഭദ്രത ഇല്ലാത്ത വീടുകളിലെയും അച്ഛനുപേക്ഷിച്ച് പോയ കുടുംബങ്ങളിലേയും കുട്ടികളാണ് പൊതുവേ എളുപ്പത്തിൽ ഇരകളാക്കപ്പെടുന്നത്. നിരാലംബരായ കുടുംബത്തെ സഹായിക്കാനായി എത്തുന്ന ബന്ധുക്കളും അയൽക്കാരുമാണ് പലപ്പോഴും വേട്ടക്കാരായി മാറുന്നത്.

കുട്ടിയെ തന്ത്രപൂർവം വലയിലാക്കുന്ന അപ്പൂപ്പന്മാരുടെ കൂടി നാടാവുകയാണ് കേരളം. മിഠായി, പലഹാരങ്ങൾ എന്നിവ നൽകി പ്രലോഭിപ്പിക്കുക, അശ്ലീല വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും തങ്ങളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക, അങ്ങനെ പല തന്ത്രങ്ങളും ഇവർ പ്രയോഗിക്കുന്നു. കുട്ടിയായിരിക്കുന്പോൾ തന്നെ അനുനയപൂർവം ശരീരതൃഷ്ണകൾ ഉണർത്തി അവരെ വരുതിയിലാക്കുന്ന ഒരു കൂട്ടർ അകത്തും പുറത്തുമുണ്ട്. വേട്ടക്കാരനാണെന്ന് അറിയാതെ സ്വയം ബലിയാടാകുന്ന കുഞ്ഞുങ്ങൾ ഇവർക്കെതിരെ പരാതിപ്പെടുന്നില്ല എന്ന ദുഃഖകരമായ സത്യവും നിലനിൽക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്‍റെ ഒരനുഭവം കേൾക്കുക. കുട്ടിയെ അപ്പൂപ്പൻ (അച്ഛന്‍റെ അച്ഛൻ) പീഡിപ്പിച്ചു എന്നുപറഞ്ഞാണ് അമ്മ കുട്ടിയുമായി ആശുപത്രിയിലേക്ക് വന്നത്. പത്തുവയസായ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോൾ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. കൊച്ചുപ്രായത്തിൽതന്നെ ശാരീരികമായി വളർച്ചയെത്തിത്തുടങ്ങിയ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുണ്ടെങ്കിലും കുട്ടി വായ്പൊത്തി ചിരിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത് .ആഘാതത്തിന്‍റെ ക്ഷതം തിരിച്ചറിയാതെ പോകുന്ന അനേകം പെണ്‍കുഞ്ഞുങ്ങളുണ്ട്. ഇത്തരത്തിൽ ഉത്തേജിക്കപ്പെടുന്ന പെണ്‍കുട്ടികളിൽ പലരും വഴിവിട്ട ജീവിതത്തിലേക്ക് തിരിയുന്നതായാണ് അനുഭവം.
(തുടരും)

-എസ്.മഞ്ജുളാദേവി