Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടിയെ നോക്കി, സ്മൃതി മണ്ഡപത്തിൽ പ്രണാമമർപ്പിക്കുന്നവരെ നോക്കി മണി ചൊല്ലുന്നുണ്ടാവും. ഏതു സ്വർഗത്തേക്കാളും പ്രിയപ്പെട്ട ചാലക്കുടിയെ വിട്ട്, ചാലക്കുടിയിലെ ചങ്ങാതിമാരെ വിട്ട് ഏതു സ്വർഗം
വിളിച്ചാലും മണി പോവില്ല. ഇവിടെത്തന്നെയുണ്ട് കലാഭവൻ മണി. നമ്മൾ കണ്ടില്ലെങ്കിലും നമ്മളെ കണ്ടുകൊണ്ട്...നമ്മൾക്ക് മിണ്ടാനായില്ലെങ്കിലും നമ്മളോട് വാതോരാതെ സംസാരിച്ച്...നമുക്ക് കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മളുടെ മനസിൽ നിറഞ്ഞ്... മാർച്ച് ആറുകൾ ഇനിയും വരും. മരണം മണിയെ കൂട്ടിക്കൊണ്ടുപോയ ആ മാർച്ച് ആറിനെ ഓർമപ്പെടുത്തിക്കൊണ്ട്....
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ആരൊക്കെയോ ചോദിക്കുന്നു... ഞങ്ങൾ ചാലക്കുടിക്ക് പോവുകയാണ്.. മണിച്ചേട്ടൻറെ വീട്ടിലേക്ക്.. നിങ്ങള്‍ വരില്ലേ...നിങ്ങള്‍ വരില്ലേ...
കാസർകോടു നിന്നും കൊയിലാണ്ടിയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഭരണങ്ങാനത്തുനിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം ഈ ചോദ്യം ആരെല്ലാമോ ചോദിച്ചുകൊണ്ടേയിരുന്നു... മണിച്ചേട്ടൻറെ ചാലക്കുടിക്ക് നിങ്ങളും വരില്ലേ... ആറാംതിയതി അവിടെ ചെന്ന് മണിച്ചേട്ടനെ ഒന്നുകൂടി കാണണ്ടേ...
മണിച്ചേട്ടൻ മരിച്ചിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരനുജൻറെ വരികൾ കണ്ണുനനയിക്കുന്നതായി....
ചാലക്കുടിക്ക് പോണം. നമ്മളൊക്കെ സങ്കടത്തോടെയാണ് ചെല്ലുന്നതെങ്കിലും മണിച്ചേട്ടന് സന്തോഷമായിരിക്കും. എല്ലാവരേം കാണുന്പോൾ...ഹായ്.. ഇതാരക്യാ വരണേ... ഇങ്കട്ള്ള വഴി മറന്നിട്ടില്ല്യാല്ലേ ഗഡികളേ... എന്നും ചോദിച്ച് കാവിമുണ്ടും നല്ല കളർഫുൾ ഷർട്ടുമിട്ട് കുങ്കുമക്കുറിയുമണിഞ്ഞ് മണിച്ചേട്ടൻ അവിടെയുണ്ടാകും. ചേന്നത്തുനാട്ടിലെ ഇടവഴികളിലൂടെ ബൈക്കിൽ ചുറ്റിയടിച്ച് അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ കയറി അവരിൽ ഒരാളായി തമാശ പറഞ്ഞ്, കാര്യങ്ങൾ തിരക്കി... നമുക്കാർക്കും കാണാൻ കഴിയാതെ അങ്ങിനെ മണിച്ചേട്ടൻ ചാലക്കുടിയിലുണ്ടാകും... പക്ഷേ മണിച്ചേട്ടന് എല്ലാരേം കാണാം... അതോണ്ട് പോകാതിരിക്കരുത്... കാത്തിരിക്കും മണിച്ചേട്ടൻ...
മണിയെ സ്നേഹിക്കുന്നവർ മാത്രമായിരിക്കുമോ മണിയുടെ ഓർമദിനത്തിൽ ചേന്നത്തുനാട്ടിലെത്തുക. മണി എല്ലാവരേക്കാളും സ്നേഹിച്ച മണിയുടെ കഥാപാത്രങ്ങൾക്ക് തങ്ങൾക്ക് ജീവനും ഓജസ്സുമേകിയവനെ കാണാതിരിക്കാനാകുമോ..അവരും എത്തില്ലേ മണിയെ കാണാൻ ചേന്നത്തുനാട്ടിലേക്ക്...മരണത്തിന് കീഴടങ്ങിയ നടനും മരണമില്ലാത്ത കഥാപാത്രങ്ങളും തമ്മിൽ ശ്രാദ്ധദിനത്തിലൊരു കൂടിക്കാഴ്ച. ഫാൻറസിയും ഇമോഷനും ചേർന്നലിഞ്ഞ സീക്വൻസ്....
വരാതിരിക്കാനാവില്ല മണിയുടെ കഥാപാത്രങ്ങൾക്ക്. ഒരുപക്ഷെ രാവിലെ തന്നെ ഓട്ടോയുമെടുത്ത് അയാളെത്തിയിരിക്കും. അക്ഷരത്തിലെ ഓട്ടോ ഡ്രൈവർ. ആ ഓട്ടോയും ഓടിച്ചല്ലേ മണി മലയാള സിനിമയിലേക്ക് കടന്നുവന്നത്. സിനിമയുടെ പേര് അറം പറ്റിയല്ലേ മണിച്ചേട്ടാ എന്നും ചോദിച്ച് യാത്രചോദിക്കാതെ എന്ന സിനിമയിലെ ബാലനും വന്നിരിക്കും. ആമേനിലെ ലൂയിപാപ്പൻ വന്ന് ബ്യൂഗിളിൽ ഏത് പാട്ടായിരിക്കും വായിക്കുക. ഏതെങ്കിലുമൊരു നാടൻ പാട്ടായിരിക്കും... മണിക്കിഷ്ടമുള്ള പാട്ട്.. ലൂയിപാപ്പൻ ഏത് പാട്ടുപാടിയാലും മണിക്കതിഷ്ടമാകും.
ഇന്ത്യൻ ഓട്ടോ സർവീസ് എന്ന ഐഎഎസ് പണ്ടേയിടുത്ത ശേഷം സാക്ഷാൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ഐഎഎസ് നേടിയ ലോകനാഥനും ഇന്ന് ചേനത്തുനാട്ടിലെത്തും.
കാക്കിയിട്ട ബെൻ ജോൺസണ് വന്ന് ഒരു സല്യൂട്ടടിക്കാതെ പോകാൻ പറ്റ്വോ...
സുഹൃത്തുക്കൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ള നസ്രാണിയിലെ സുകുമാരനേം മാന്പഴക്കാലത്തിലെ ജോസിനേം നാട്ടുരാജാവിലെ മണിക്കുട്ടനേം ബാലേട്ടനിലെ മുസ്തഫേം കാണുന്പോൾ സുഹൃത്തുക്കളെ ഒരുപാട് സ്നേഹിക്കുന്ന എന്തു സന്തോഷമായിരിക്കും.
മാനസാന്തരം വന്ന സീരിയൽ കില്ലർ ഈശോ അലക്സ് സിബിഐയിലെ സേതുരാമയ്യർക്കൊപ്പമാകും മണിയുടെ വീട്ടിലെത്തുക.
തമിഴ്നാട്ടിൽനിന്ന് തിരുപ്പതി പെരുമാൾ എന്ന ആ പഴയ മുനിയാണ്ടി വീണ്ടും മലയാളനാട്ടിലേക്ക് എത്തുന്പോൾ ആ രാജപ്രൗഢിക്കു മുന്നിൽ മണി പോലും നിശബ്ദനാകും.
നായ്ക്കളെ പിടികൂടുന്ന തിരക്കുണ്ടെങ്കിലും ഉടുന്പു വാസുവും എത്താതിരിക്കില്ല.
രാക്ഷസരാജാവായ രാമനാഥൻറെ കൂടെ മന്ത്രി ഗുണശേഖരൻ എത്തും. പിന്നെ വിക്കി വിക്കി മണിയോട് സംസാരിക്കും.
അകക്കണ്ണുകൊണ്ട് എല്ലാം കണ്ട് രാമുവും മണിക്കൂടാരത്തിലെത്തും. പിന്നെ കണ്ണും മനസും നിറയ്ക്കും വിധം പാടും. മണിക്കേറെ ഇഷ്ടപ്പെട്ട ചാന്തുപൊട്ടും ചങ്കേലസ്സും..
എല്ലാവരും പോയിക്കഴിഞ്ഞേ കുട്ടൻ വരു. .കരുമാടിക്കുട്ടൻ... നന്ദിനിക്കൂട്ടീം കൂട്ടി കുട്ടൻ വരും...
ഇവരെയെല്ലാം മണി കാണും. സംസാരിക്കും. സുഖവിവരങ്ങൾ തിരക്കും. അടുത്ത വർഷോം വരാമെന്ന് പറയുന്നവരോട് അങ്ങിനെ കണക്കൊന്നും വെക്കണ്ട, നിങ്ങക്ക് എപ്പൊ എന്നെ കാണണംന്ന് തോന്നുണോ അപ്പങ്കട് എത്തിക്കോ എന്നും പറഞ്ഞ് പുറത്തുതട്ടി അവരെ യാത്രയാക്കും.. പടിയിറങ്ങിപ്പോകുന്ന അവരെ നോക്കി നിൽക്കുന്പോൾ മണിയുടെ കണ്ണുകൾ നിറയും... എന്നിട്ട് പറയും... ഒക്കെ പാവങ്ങളാ... ഓടി വന്നിരിക്ക്യാ കാണാൻ...
സിനിമയിലൊപ്പം പ്രവർത്തിച്ചവർ വീട്ടിലെത്തുന്പോൾ മണിയുടെ ആത്മാവ് എത്ര സന്തോഷിക്കും. ചാലക്കുടിയിലെ ഋത്വിക് റോഷനെ കാണാൻ നാദിർഷയും പ്രിയപ്പെട്ട ചാലക്കുടിക്കാരൻ ചങ്ങാതിയെ കാണാൻ ദിലീപും എത്തിയാലും ഇല്ലെങ്കിലും തങ്ങളുടെ പ്രിയ കൂട്ടുകാരൻ യാത്ര പറഞ്ഞ ദിവസം അവർക്ക് വേദനയോടെ മാത്രമേ ഓർക്കാനാകൂ. വരാൻ കഴിയാത്തവരോട് മണിക്ക് പരിഭവമുണ്ടാവില്ല. കാരണം സിനിമയിലെ തിരക്ക് മണിക്കറിയാം. അതുകൊണ്ട് മണി പറയും–
എത്താൻ കഴിയുന്നവർ എത്തട്ടേ... ഓരോരുരത്തരും ഓരോ ഭാഗത്ത് ഷൂട്ടിലായിരിക്കും. സെൻറിമെൻറ്സ് പറഞ്ഞ് ഓടിയെത്തുന്പോൾ സിനിമ മുടങ്ങും. അതുണ്ടാക്കുന്ന നഷ്ടം വലുതല്ലേ.. അതോണ്ട് ആദ്യം വർക്ക് നടക്കട്ടെ... ഫ്രീയാകുന്പോൾ എൻറെ കൂട്ടുകാര്‍ ചാലക്കുടിക്ക് വെച്ചുപിടിച്ചോ.. അപ്പോ സ്റ്റാർട്ട് ആക്ഷൻ ക്യാമറ...
എന്നും പറഞ്ഞ് മണി ചിരിക്കും. ആ പത്തര മാറ്റ് കിലുക്കമുള്ള മണിച്ചിരി...
ചേന്നത്തുനാട്ടിൽ സ്മരണകളും സമരങ്ങളുമെല്ലാം ഒത്തു ചേർന്നിരിക്കുന്നു. പട്ടിണി കിടന്ന കഥകൾ മണി ഒരുപാട് തവണ കണ്ണീരോടെ പറഞ്ഞിട്ടുണ്ട്. തൻറെ സഹോദരൻ രാമകൃഷ്ണനും കുടുംബാംഗങ്ങളും മൂന്നുദിവസമായി പട്ടിണികിടക്കുന്നത് കണ്ട് ഇപ്പോഴും മണിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകുമെന്നുറപ്പ്. കലാഗൃഹത്തിനു പുറത്തെ പ്രതിമയുടെ ഉറപ്പൊന്നും മണിയുടെ കരളിനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ വേദന കാണുന്പോൾ...
ജസ്റ്റിസ് ഫോർ മണി എന്ന് ഫ്ളെക്സ് ബോർഡകൾ പലയിടത്തുമുണ്ട്. സോഷ്യൽമീഡിയയിലുമുണ്ട്. നിങ്ങടെ സ്നേഹത്തേക്കാൾ വലുതല്ല ഈ കലാഭവൻ മണിക്ക് ഒരു നീതീം ന്യായോം എന്നായിരിക്കും മണി പറയുന്നത്.. നമുക്ക് കേൾക്കാൻ സാധിച്ചില്ലെങ്കിലും നമുക്കങ്ങനെ കരുതാം...
മരണത്തിൻറെ 365–ാം നാളിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്. മരണകാരണം തേടിയുള്ള യാത്രയുടെ ഉത്തരം ചിലപ്പോൾ വർഷങ്ങൾക്കപ്പുറമായിരിക്കാം തെളിയുക. കണ്ടെത്തിയ കാര്യകാരണങ്ങൾ, കണ്ടെത്താനുണ്ടെന്ന് പലരും വിശ്വസിക്കുന്ന കാര്യകാരണങ്ങൾ...ഇവയ്ക്കിടയിലൂടെയാണ് മണിയില്ലാത്ത ഒരു വർഷം കടന്നുപോയത്.
സ്മൃതികുടീരത്തിനു മുന്നിൽ വന്നുനിന്ന് കരയുന്നവരുടെ കൂട്ടത്തിൽ മണി സഹായിച്ചിട്ടുള്ളവരുണ്ടാകാം, മണിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്തവരുണ്ടാകാം... പക്ഷെ ഏതൊക്കെയോ നാട്ടിൽ നിന്ന് എല്ലാ തിരക്കുകളും മാറ്റിവച്ച്, അവരെല്ലാം ഇവിടെയെത്തി മണിയുടെ സ്മൃതികുടീരത്തിനും പ്രതിമയ്ക്കും മുന്നിൽനിന്ന് വിതുന്പുന്പോൾ അവരെയൊക്കെ ചേർത്തു പിടിച്ച് എന്തിനാ കരയണ്... ഇനി കരയാൻ പാടില്ലാട്ടോ എന്ന് മണിയും കണ്ണിൽ വെള്ളംനിറച്ച് പറഞ്ഞേനേ..
കൂട്ടുകാർക്ക് വേണ്ടിയാണ്് മണി ജീവിച്ചതെന്ന് പലരും പറയാറുണ്ട്. ചിലരൊക്കെ അതൊരു പോരായ്മയായും പറയാറുണ്ട്. അവരോട് മണി പറഞ്ഞ ഡയലോഗിന് ഒരു സിനിമാസ്റ്റൈൽ പഞ്ചുണ്ട്...
ഞാനെന്തുകൊണ്ടാണ് ഈ കൂട്ടുകാരുടെ കൂടെകൂടെ എന്നല്ലേ ഡൗട്ട്. എൻറെ കൂടെ നിൽക്കുന്നവരെല്ലാം പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവർ. അതുകൊണ്ടാണ് ഞാൻ അവർക്കൊപ്പം നിൽക്കുന്നത്. എനിക്കു വേണമെങ്കിൽ വലിയ വലിയ ക്ലബുകളിൽ മെംബർഷിപ്പെടുത്ത് അവിടെയുള്ളവരുമായി കൂട്ടുകൂടിയിരിക്കാം. പക്ഷെ എനിക്കതു വേണ്ട... എനിക്കീ ചാലക്കുടി മതി, ഈ പുഴയോരം മതി, എൻറെയീ പാടി മതി...എൻറെയീ കുട്ടൂകാരും വീട്ടുകാരും മതി..
പുഴയാണ് എല്ലാറ്റിനും സാക്ഷി. ഒഴുകുന്ന കാലത്തിനും മാറ്റങ്ങൾക്കുമെല്ലാം ഒഴുകുന്ന ചാലക്കുടി പുഴ സാക്ഷി. അന്യദിക്കിൽ നിന്നെത്തിയവർക്ക് പോലും ചാലക്കുടി പുഴ കാണണമെന്ന് പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി. ഒരു പുഴയുടെ പേര് ലോകത്തെ അറിയിച്ചാണ് മണി കടന്നുപോയത്. ഈ ചാലക്കുടി പുഴ ഇനി ഇല്ലാതാവില്ലെന്ന് മനസ് മന്ത്രിച്ചു. കാരണം മണിയെ അറിയുന്നവർക്കെല്ലാം ചാലക്കുടി പുഴയുമറിയും. ചാലക്കുടിയെ മാത്രമല്ല ചാലക്കുടി പുഴയേയും പ്രശസ്തമാക്കി മണി. പുഴയ്ക്കരികിലിരുന്നും പുഴയിലൂടെ തോണി തുഴഞ്ഞും മണി പാടിയ നാടൻ പാട്ടുകൾ കേട്ടതുകൊണ്ടാകാം ചാലക്കുടി പുഴയ്ക്കുണ്ടൊരു നാടൻ പാട്ടിൻറെ താളം...
ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നേഴ്സുമാർ... അവർക്കും മറക്കാനാകില്ല മലയാളത്തിൻറെ മണിമുത്തിൻറെ ശ്വാസം നിലച്ച ആ നാൾ. മരിച്ചിട്ടും മണിയുടെ രക്തവും ആന്തരികാവായവങ്ങളുമൊക്കെ ഇപ്പോഴും ഏതൊക്കെയോ ലാബുകളിലുണ്ട്.... മരിക്കാതെ.... പേരറിയാത്ത ഏതൊക്കെയോ രാസലായിനികളിൽ നനഞ്ഞ്...
പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർക്ക് എന്തായിരിക്കും തോന്നിയിട്ടുണ്ടാവുക. അവരേയും ചിരിപ്പിച്ചിട്ടില്ലേ മണി ഒരുപാട്. അങ്ങിനെ ഒരാൾ പോസ്റ്റുമോർട്ടം ടേബിളിലെത്തുന്പോൾ ഡോക്ടർമാർക്ക് എന്താകും മനസിൽ തോന്നിയിരിക്കുക. ആലോചിക്കാൻ വയ്യ... എത്ര വിഷമത്തോടെയായിരിക്കും അവർ ആ ശരീരത്തിൽ മുറിപ്പാടുകൾ സൃഷ്ടിച്ചിരിക്കുക... വ്യക്തിബന്ധങ്ങൾ ഡോക്ടറുടെ ഡ്യൂട്ടിയെ ബാധിക്കരുതെന്ന് മെഡിക്കൽ എത്തിക്സ് ഉണ്ടെങ്കിലും....
ചരമവാർഷികദിനത്തിൽ അവരോടൊക്കെ നന്ദി പറയാൻ സമയം കണ്ടെത്തും മണി.
ചാലക്കുടിയിലേക്ക് എവിടെ നിന്നൊക്കെയോ വണ്ടികൾ വരുന്നു. ആളുകൾ വഴി ചോദിക്കുന്നുണ്ട്. കലാഭവൻ മണിയുടെ വീട്ടിലേക്കുള്ള വഴി. വഴി കൃത്യമായി പറഞ്ഞുകൊടുക്കുന്നവർ. അവർക്ക് വിശ്രമമില്ല...വണ്ടികൾ വന്നുകൊണ്ടേയിരിക്കും...
വന്നവരെല്ലാം പോയിക്കഴിയുന്പോൾ... അതുണ്ടാവില്ല... ആളുകൾ വന്നുകൊണ്ടേയിരിക്കും... ഈ ഒരു വർഷവും ആളുകൾ അങ്ങിനെ വന്നും പോയിക്കൊണ്ടുമിരുന്നു...
എല്ലാവരേം കണ്ടതിൻറെ സന്തോഷത്തിലാകും മണി.
ആരും മറന്നില്ലല്ലോ എനിക്കത് മതി.. മണിച്ചേട്ടാ എന്നൊരു വിളി മതി... ഒരു തുള്ളി കണ്ണീരു മതി... ബലിച്ചോറില്‍ ഉപ്പിടില്ലെങ്കിലും ഒരുപാടു കണ്ണുനീർത്തുള്ളികൾ വീണ് എൻറെ ബലിച്ചോറിന് ഉപ്പുരസംണ്ട്ട്ടോ... ആരും കരയരുത്... വിഷമിക്കരുത്...
അതുംപറഞ്ഞ് മണി പതിയെ പാടും..
നേരെ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെയീ തറവാട്ടിൽ
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേപുറത്തെ മുറ്റത്ത്
ആറടി മണ്ണിൽ ഉറങ്ങിയല്ലോ...
ആറടി മണ്ണിലുറങ്ങിയല്ലോ...
–ഋഷി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Latest News
കണ്ണൂരിലെ കള്ളവോട്ട്; പോലീസ് കേസെടുത്തു
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല: കെ.കെ.ശൈലജ
മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top