Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വിസ്മയ ചിത്രങ്ങൾ ക്ലിൻറ് എന്ന മാന്ത്രികനെ ചരിത്രമാക്കി. വിരലുകൾ കൊണ്ട് അദ്ഭുതം തീർക്കാൻ ദൈവം ക്ലിൻറിനെ ഭൂമിയിലേക്കയച്ചു. മാലോകരെല്ലാം എന്നും ഓർത്തിരിക്കുന്ന 26,000 ചിത്രങ്ങൾക്ക് ക്ലിൻറ് ജീവൻ കൊടുത്തു.
എറണാകുളം കലൂർ ജഡ്ജസ് അവന്യുവിലെ ക്ലിൻറ് എന്ന വീട്ടിൽ അവൻറെ മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും തങ്ങളുടെ കുഞ്ഞോമനയെക്കുറിച്ച് അറിഞ്ഞെത്തുന്നവർക്ക് ആതിഥ്യമരുളി കാത്തിരിക്കുന്നു. ക്ലിൻറ് നിറം നൽകിയ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ അവൻറെ ഓർമകൾക്ക് നിറം നൽകുന്നു അവർ. പുസ്തകങ്ങളിലൂടെയും ഡോക്യൂമെൻററികളിലൂടെയും രേഖപ്പെടുത്തിയ ക്ലിൻറിൻറെ ജീവിതം സിനിമയാകാനും പോവുകയാണ്.
എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ
1976 മേയ് 19 ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ ജനിച്ചുവീണത്. ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധന കൊണ്ട് എഡ്മണ്ട് തോമസിനെ അവർ ക്ലിൻറ് എന്നു വിളിച്ചു. പിച്ചവച്ചു തുടങ്ങും മുൻപേ കൈയിൽ കിട്ടിയ എന്തും അവനു പെയിൻറിംഗ് ബ്രഷുകളായി. നിലവും ചുമരുകളും അവനു കാൻവാസായി. ആറുമാസം പ്രായമായതു മുതൽ ക്ലിൻറ് തറയിലും ചുമരിലും വരയ്ക്കാൻ തുടങ്ങി. തറയിൽ കിടന്ന ചെറിയ കല്ലുകൊണ്ട് വൃത്തം വരച്ചു ക്ലിൻറ് തൻറെ കഴിവുകൾ പുറത്തുകാണിച്ചു. ഒരു അളവുകോലും ഇല്ലാതെ പൂർണമായി, കൃത്യമായി വൃത്തം വരച്ചത് അന്ന് എല്ലാവരെയും അന്പരപ്പിച്ചു. ഇതു മനസിലാക്കിയ അച്ഛനും അമ്മയും അവനു ചോക്കു കൊടുത്തു. പിന്നീട് ചിത്രങ്ങൾ ഓരോന്നായി വരച്ചു. ചായങ്ങളും കളർ പെൻസിലുകളുമായിരുന്നു അവന്റെ സന്തത സഹചാരികൾ. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാന്പും എലിയും പുലിയും അവന്റെ മുന്നിൽ കാണുന്നതും കഥകളിൽ കേൾക്കുന്നതും സ്വപ്നങ്ങളും എല്ലാം ചിത്രങ്ങളായി മാറി. കാറും ബൈക്കും വിമാനവും പുരാണകഥാപാത്രങ്ങളും പൂരവും തെയ്യവും ചിത്രങ്ങളായി.
കഥകളാണ് ക്ലിൻറിനെ വരയുടെ ലോകത്ത് വിരാജിക്കാൻ സഹായിച്ചത്. അച്ഛനും അമ്മയും കഥകളുമായി ക്ലിൻറിൻറെ ഭാവനാ ലോകത്തെ സന്പന്നമാക്കി. അവൻറെ ഓരോ സംശയത്തിനും അവർ ഉത്തരങ്ങൾ കണ്ടെത്തി. കഥകളിലൂടെ അവൻ കഥാപാത്രങ്ങളെ കണ്ടെത്തി. മകനു വായിച്ചുകൊടുക്കാൻ അച്ഛനും അമ്മയും പുസ്തകങ്ങൾ തേടി. അമ്മ
ായിച്ചുകൊടുക്കുന്ന കഥകൾ അവൻ വീണ്ടും വായിച്ചു മനസിൽ ആവാഹിച്ചു. ചിത്രകഥകളിലൂടെ രാജാക്കൻമാരും പുരാണത്തിലെ കഥാപാത്രങ്ങളും ക്ലിൻറിനു സുപരിചിതരായി. പിന്നീട് ചിത്രങ്ങളായി വിരിഞ്ഞു. ഹനുമാൻറെ വിശ്വരൂപവും ബ്രഹ്മാവും രാവണനുമെല്ലാം ക്ലിൻറിൻറെ ഭാവനയിൽ വിരിഞ്ഞു. എവിടെയും നോക്കി വരയ്ക്കാറില്ലായിരുന്നു കുഞ്ഞു ക്ലിൻറ്. മനസിൽ നിറഞ്ഞു വരുന്ന ചിത്രം കടലാസിലേക്കു പകർത്തുന്നതായിരുന്നു ക്ലിൻറിൻറെ രീതി. ഹിന്ദു പുരാണങ്ങളും ബൈബിളും ഈസോപ്പുകഥകളും ക്ലിൻറിനു പ്രിയപ്പെട്ടവയായിരുന്നു.
ക്ലിൻറ് ലോകമെങ്ങും അറിയപ്പെടും എന്നൊന്നും അക്കാലത്ത് അവൻറെ അച്ഛനും അമ്മയും വിചാരിച്ചിരുന്നില്ല. എന്നാൽ അവൻറെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ അമ്മയോടു പറഞ്ഞു. ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കാര്യത്തിൽ ക്ലിൻറിനു നിർബന്ധമുണ്ടായിരുന്നു. അമ്മയോടു ക്ലിൻറ് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാർഡ് ബോർഡ് പെട്ടികളിൽ ക്ലിൻറിൻറെ ചിത്രങ്ങൾ നിറഞ്ഞു. ചായപ്പെൻസിലുകളും നിറക്കൂട്ടുകളും അവനായി അച്ഛൻ എത്തിച്ചു.
ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ
ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് എങ്ങനെയാ ദൈവത്തോടു സംസാരിക്കുക ഏഴു വയസുകാരൻ ക്ലിൻറിന്റെ ചില സംശയങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. ചുറ്റും കാണുന്ന എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു മനസിലാക്കി അവ ചിത്രങ്ങളാക്കി മാറ്റാനും അസാമാന്യ കഴിവു പ്രകടിപ്പിച്ച കുട്ടിയായിരുന്നു ക്ലിൻറ്. ക്ലിൻറിനു എന്നും സംശയങ്ങളായിരുന്നു. അവൻറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു അവൻറെ അച്ഛൻറെയും അമ്മയുടെയും പ്രധാനജോലി.
വേദന പകരുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം
ഒരിക്കൽ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് ബസിൽ യാത്ര ചെയ്യമ്പോൾ വഴിയിൽ ബസ് കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു ബസ് പിടിച്ചിട്ടത്. ഉടൻ തന്നെ ബസ് കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം ക്ലിൻറ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിൻറെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂർണതയും ആറുവയസുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു.
പിന്നീട് ക്ലിൻറിന്റെ മരണത്തിനുശേഷം കനകക്കുന്നിൽ ക്ലിൻറ് ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്തി. സംവിധായകൻ രാജീവ് കുമാറും ആ പ്രദർശനത്തിൻറെ സംഘാടകരിൽ ഒരാളായിരുന്നു. തെയ്യത്തിൻറെ ചിത്രം കണ്ട രാജീവ്കുമാർ ചിത്രത്തിലുള്ളത് എന്തു തെയ്യമാണെന്നു അറിയാൻ തീരുമാനിച്ചു. അന്ന് അവിടെ തന്നെ ഓണാഘോഷത്തിൻറെ ഭാഗമായി എത്തിയ തെയ്യം കലാകാരൻമാരെ ഇവിടെ എത്തിച്ചു. കുറേനേരം ചിത്രം നോക്കിനിന്നശേഷം അയാൾ മടങ്ങി. കുറച്ചു സമയത്തിനുശേഷം അയാൾ ഒരു മുതിർന്ന കലാകാരനുമായി തിരിച്ചെത്തി. കുറച്ചു നേരം ആ ചിത്രം നോക്കി നിന്നശേഷം ഈ ചിത്രം വരച്ചയാളെ കാണാൻ സാധിക്കുമോ എന്ന് അയാൾ ചോദിച്ചു. ഇല്ല എന്നറിയിച്ചപ്പോൾ ചിത്രം വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നായി ചോദ്യം. അങ്ങനെ ചോദിക്കാനുള്ള കാരണവും അയാൾ തന്നെ പറഞ്ഞു. മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടുന്പോൾ എന്തെങ്കിലും ഒരു കാര്യം അപൂർണമാക്കിയിട്ടേ അതു ചെയ്യു. ഭഗവതിയുടെ വേഷം പൂർണതയോടെ കെട്ടിയാൽ അതു ചെയ്യുന്നയാൾക്ക് മരണം സംഭവിക്കുമെന്നും അയാൾ പറഞ്ഞു. ക്ലിൻറ്് വരച്ച ചിത്രം പൂർണമായിരുന്നെന്നും അതുകൊണ്ടാണ് വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചതെന്നും അയാൾ പറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രം മുന്നിൽ വന്ന ഒരു ദൃശ്യത്തെ പൂർണതയോടെ ക്ലിൻറിനു വരയ്ക്കാൻ സാധിച്ചതിനു പിന്നിൽ പ്രവർത്തിച്ച ശക്തി എന്താണെന്നു കണ്ടെത്താൻ ഇന്നും ക്ലിൻറിൻറെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിത്രത്തെക്കുറിച്ച് ഓർക്കുന്പോൾ ക്ലിൻറിൻറെ മാതാപിതാക്കൾക്കു മനസു വിങ്ങും.
ജീവിതം മാറ്റിമറിച്ച പനി
രണ്ടാം വയസിൽ ചെറിയ പനി വന്നതായിരുന്നു ക്ലിൻറിന്റെ ആരോഗ്യം തകർത്ത സംഭവം. ഡോക്ടർമാർ പനിക്കായി നൽകിയ മരുന്നുകൾ ക്ലിൻറിൻറെ വൃക്കകളെ ബാധിച്ചുവെന്നാണ് അവൻറെ അച്ഛനുമമ്മയും വിശ്വസിക്കുന്നത്. അസുഖം ക്ലിൻറിൻറെ യാത്രകൾക്കു പരിമിതികൾ തീർത്തെങ്കിലും ചിത്രരചനയ്ക്ക് ഒരുവിധത്തിലും തടസമായില്ല. അവൻ വരച്ചു കൊണ്ടേയിരുന്നു. അവൻറെ സ്വപ്നങ്ങളും കാഴ്ചകളും ചിത്രങ്ങളായി മാറി. എട്ടുമണിക്കൂർ വരെ ക്ലിൻറ് ചിത്രരചനയിൽ ഏർപ്പെട്ടിരുന്നു.
13 ഓളം ചിത്രരചനാ മത്സരങ്ങളിൽ ക്ലിൻറ് സമ്മാനങ്ങൾ നേടിയിരുന്നു. തേവര സെൻറ് തോമസ് സ്കൂളിലെ തിളങ്ങും താരമായിരുന്നു അവൻ. ഏഴു വയസുകഴിഞ്ഞാൽ രോഗത്തെ പേടിക്കേണ്ടതില്ലെന്ന് അവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ ഏഴാം പിറന്നാളിനു കാത്തുനിൽക്കാതെ ക്ലിൻറ് ഭൂമിയിലെ കാൻവാസിൽ നിന്നു മറഞ്ഞു. 1983 ഏപ്രിൽ 15 ആയിരുന്നു അന്ന്.
ക്ലിൻറിനെക്കുറിച്ച് നിർമിച്ച ഡോക്യുമെൻററി ലോകമെങ്ങും പ്രദർശിപ്പിച്ചു. ഒട്ടേറെ ബഹുമതികളും ഇതിനു ലഭിച്ചു. ഈ ഡോക്യുമെൻററി കണ്ട വിഖ്യാത ചലച്ചിത്രകാരൻ ക്ലിൻറ് ഈസ്റ്റുവുഡ് ക്ലിൻറിൻറെ മാതാപിതാക്കൾക്ക് എഴുതി. തൻറെ ഒരു ചിത്രത്തിൽ കൈയൊപ്പിട്ടാണ് അദ്ദേഹം ജോസഫിന് അയച്ചുകൊടുത്തത്. അതിൽ ഇങ്ങനെ കുറിച്ചിരുന്നു ‘‘എൻറെ പേരുള്ള നിങ്ങളുടെ മകൻറെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ’’. പിന്നീട് ഒരു തവണകൂടി അദ്ദേഹം കത്തെഴുതി.
ക്ലിൻറിനെക്കുറിച്ചറിഞ്ഞ് അവന്റെ ചിത്രങ്ങൾ കാണാനും അവനെ ഭാവനയുടെ ലോകത്തേക്ക് കഥകളിലൂടെയും മറ്റും വഴിനടത്തിയ അവൻറെ അച്ഛനെയും അമ്മയെയും കാണാനും ഇന്നും ആളുകൾ എത്തുന്നു. അവരെ സ്നേഹത്തോടെ സ്വീകരിച്ചും അവർക്കായി ചിത്രങ്ങൾ കാണിച്ചും ജോസഫും ചിന്നമ്മയും അവന്റെ ഓർമയിൽ ജീവിക്കുന്നു.
ക്ലിൻറ് സിനിമയാകുന്നു
ക്ലിൻറിൻറെ ജീവിതം സിനിമയാകുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ക്ലിൻറിനെ അവതരിപ്പിക്കുന്നത് തൃശൂർ സ്വദേശിയായ മാസ്റ്റർ അലോക് ആണ്. ക്ലിൻറിൻറെ അച്ഛനും അമ്മയുമായി ഉണ്ണി മുകുന്ദനും, റിമ കല്ലിങ്കലും അഭിനയിക്കുന്നു. കെപിഎസി ലളിത, ജോയ് മാത്യു, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ ക്ലിൻറിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ക്ലിൻറിൻറെ കളിക്കൂട്ടുകാരിയായ അമ്മു നായർ എഴുതിയ ‘ക്ലിൻറ് എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി’ യും സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ നിറങ്ങളുടെ രാജകുമാരൻ എന്ന പുസ്തകവും. അകാലത്തിൽ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയിൽ കേരള ടൂറിസം വകുപ്പ് കുട്ടികൾക്കായി ആഗോളതലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. 58 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.
സംസ്ഥാന ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ക്ലിൻറിൻറെ ചിത്രങ്ങൾ പതിച്ച ടീ–ഷർട്ടുകൾ, കപ്പുകൾ, ലെറ്റർപാഡുകൾ എന്നിവ വിപണിയിൽ ലഭിക്കും. എറണാകുളം ബോട്ടുജെട്ടിക്കു പരിസരത്തെ ടൂറിസം വകുപ്പിൻറെ ഇൻഫമേഷൻ സെൻററിൻറെ സമീപത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇതു വാങ്ങാനാകും. തങ്ങളുടെ കാലശേഷം കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റാനാണ് ഇവരുടെ പദ്ധതി.
അരുൺ സെബാസ്റ്റ്യൻ
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top