Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്റുചിലരുണ്ട് പുറത്താക്കപ്പെട്ട പാർട്ടിയിലെ അംഗങ്ങളെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. തങ്ങൾ താമസിയാതെ തിരിച്ചുവരുമെന്നും പഴയപ്രതാപം വീണ്ടെടുക്കുമെന്നും അതുകൊണ്ട് തങ്ങൾക്കെതിരേ സൂക്ഷിച്ച് നീങ്ങണമെന്നും പറയും.’’ ശശികലയെയും കുടുംബാംഗങ്ങളേയും പാർട്ടിയിൽനിന്ന് 2011 ൽ പുറത്താക്കിയ ശേഷം നടന്ന പാർട്ടി ജനറൽ കൗൺസിൽ മീറ്റിംഗിൽ ജയലളിത നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് ഇത്. മന്നാർഗുഡി മാഫിയയ്ക്കെതിരേയും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർക്കും പാർട്ടി തേതാക്കൾക്കും ആയിരുന്നു ജയലളിതയുടെ ഈ മുന്നറിയിപ്പ് . ഇത് മനസിലാക്കിയ ശശികലപക്ഷക്കാർ മുറുമുറുത്തു.
മേലിൽ തൻറെ വാക്കുകൾ മാത്രം ഉദ്യോഗസ്ഥരും മന്ത്രിമാരും അനുസരിച്ചാൽ മതിയെന്നും മറ്റു കോണുകളിൽനിന്ന് വരുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടതില്ലെന്നും അവർ ഉറപ്പിച്ചുപറഞ്ഞു.
ഉദ്യോഗസ്ഥരിലേക്ക് തൻറെ നിർദ്ദേശം ശരിക്ക് എത്തുന്നുണ്ട് എന്നുറപ്പാക്കാൻ ജയലളിത ഒരു ഉദ്യോഗസ്ഥൻറെ കഥയും പറഞ്ഞു. അതിങ്ങനെയാണ്. തനിക്കറിയാവുന്ന ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന് അഴിമതിനടത്തി ജീവിതകാലം മുഴുവനും ആസ്വദിക്കാൻ പറ്റുമായിരുന്ന ഒരു വാഗ്ദാനമുണ്ടായി. അന്ന് രാത്രി മുഴുവനും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് അയാൾ ഇതേക്കുറിച്ച് തൻറെ അമ്മയോട് സൂചിപ്പിച്ചു. അഴിതിക്ക് കൂട്ടുനിന്ന് ജീവിതകാലം മുഴുവൻ നിൻറെ ഉറക്കംകളയണോ എന്നായിരുന്നു ആ അമ്മയുടെ മറുപടി. അതുകൊണ്ട് ശരിക്കും ഉറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും അഴിമതിക്ക് കൂട്ടു നിൽക്കാൻ പാടില്ലെന്നും അത്തരക്കാരെ ഒരിക്കലും താൻ വെറുതെ വിടില്ലെന്നും ജയലളിത മുന്നറിയിപ്പുനൽകി.
2011 ൽ നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവികാരം ഡിഎംകെയ്ക്ക് എതിരായിരുന്നതിനാൽ 150 സീറ്റുകൾ നേടിയാണ് ജയലളിതയുടെ പാർട്ടി എഡിഎംകെ അധികാരത്തിലെത്തിയത്. പാർട്ടിയുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ശശികലയാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ശശികലയെ പുറത്താക്കുന്നതിനുമുന്പ് ഭരണത്തിൻറെ എല്ലാക്കാര്യങ്ങളും ശശികലയും കൂട്ടരുമാണ് നടത്തിയിരുന്നത്. പല കോണുകളിൽ നിന്നും പരാതികളും മുന്നറിയിപ്പും ഉണ്ടായെങ്കിലും കാര്യങ്ങൾ ഭംഗിയായാണ് നടക്കുന്നത് എന്ന് ജയലളിത വിശ്വസിച്ചു. എന്നാൽ നേരിട്ട് ചില അനുഭവങ്ങൾ ഉണ്ടായതോടെ മന്നാർഗുഡിക്കാർക്കെതിരേ ശക്തമായ നടപടികൾ എടുക്കൻ ജയ നിർബന്ധിതയാകുകയായിരുന്നു.
മന്നാർഗുഡിക്കാർക്കെതിരേയുള്ള ആരോപണങ്ങൾ പെരുകിവരവെയാണ് തനിക്കെതിരേ ചിലർ ബംഗളൂരുവിൽ രഹസ്യഗൂഢാലോചന നടത്തുന്നു എന്ന കാര്യം ജയലളിത അറിയുന്നത്. ഇതിൻറെ വീഡിയോയും മറ്റുവിവരങ്ങളും ജയലളിതയ്ക്ക് ലഭിച്ചു. ഇതെല്ലാം കണ്ടശേഷമാണ് തനിക്കൊപ്പമുള്ള ചിലരെ ശരിക്കും സംശയിക്കാൻ തുടങ്ങിയത്. തുടർന്ന് തൻറെ അംഗരക്ഷകരെ ജയലളിത മാറ്റി. സംശയം തോന്നിയിടത്തെല്ലാം മാറ്റങ്ങൾ വരുത്തി. ചില മന്ത്രിമാരെ പുറത്താക്കാൻ തീരുമാനിക്കുകയുംചെയ്തു. പക്ഷെ മന്ത്രിമാരെ മാറ്റിയില്ല.പകരം എല്ലാവരേയും തൻറെ സൂക്ഷ്മ നിരീക്ഷണത്തിലാക്കി.
ശശികലയെ പുറത്താക്കുന്നതിനു രണ്ടുദിവസം മുന്‍പ് തൻറെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരു മന്ത്രി ജയലളിതയെ കാണാൻ എത്തി. ഭാവി തമിഴ്നാട് മുഖ്യമന്ത്രിക്ക് സ്വാഗതം എന്നാണ് ജയലളിത മന്ത്രിയെ സ്വീകരിച്ചുകൊണ്ട് പറഞ്ഞതത്രേ. തന്നെ മാറ്റി മറുപക്ഷത്തെ പ്രമുഖയെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്നയാളാണ് ഈ മന്ത്രി. അതിനായി മറുപക്ഷത്തിനുവേണ്ടി കേരളത്തിലെത്തി ചില പ്രത്യേക പൂജ നടത്താൻ ഇയാളെ ചുമതലപ്പെടുത്തിയിരുന്നത്രേ. എന്നാൽ ഇയാൾ പൂജകളെല്ലാം തനിക്കുവേണ്ടിയാണ് ചെയ്തത് എന്ന് ജയലളിത അറിഞ്ഞിരുന്നു . അതിനാലാണത്രേ ഭാവി മുഖ്യമന്ത്രി എന്ന് ഇയാളെ കളിയാക്കി വിളിച്ചത്. ചെന്നൈ മോണോറെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയലളിതയ്ക്ക് തൻറെ വിശ്വസ്ഥരിൽ അവിശ്വാസം ഉണ്ടാകാൻ ഇടയായ പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം. തൻറെ ഈ സ്വപ്നപദ്ധതി ഫാസ്റ്റ്ട്രാക്കിൽ നടത്താൻ ജയലളിത തീരുമാനിച്ചു. ഒരു സിംഗപ്പൂർ കന്പനിക്ക് നിർമാണ ചുമതലകൾ നൽകാൻ തീരുമാനിക്കുകയും ഇപ്രകാരം ഫയലുകൾ തയാറാക്കി തനിക്കു സമർപ്പിക്കാൻ ചീഫ്സെക്രട്ടറിക്ക് നിർദേശം നൽകുകയുംചെയ്തു. എന്നാൽ ഫയൽ എത്തിയപ്പോൾ അതിൽ സിംഗപ്പൂർ കന്പനിയെ പരിഗണിച്ചിരുന്നില്ല.
ഇതിൽ അസ്വസ്ഥയായ ജയലളിത ചീഫ്സെക്രട്ടറിയോട് വിശദീകരണം തേടി. മുകളിൽനിന്ന് എത്തിയ ഒരു നിർദേശപ്രകാരമാണ് താൻ അങ്ങനെ ചെയ്തതെന്നും അത് ഔദ്യോഗിക നിർദശമായാണ് താൻ കരുതിയതെന്നും ചീഫ്സെക്രട്ടറി പറഞ്ഞു. സംഭവത്തിൻറെ ദുരൂഹത വെളിച്ചത്തുകൊണ്ടുവരാൻ ജയലളിത തോഴി ശശികലയോട് സംഭവത്തെക്കുറിച്ച് ആരാഞ്ഞു. എന്നാൽ തനിക്കൊന്നും അറിയില്ല എന്ന മറുപടിയാണ് ഉണ്ടായത്.
സംഗതികളെല്ലാം അറിഞ്ഞ് വേണ്ട കുറേ മുൻകരുതൽ നടപടികൾ ജയലളിത എടുക്കുകയും അതിൻറെ ഭാഗമായി ശശികലയേയും കൂട്ടരേയും പുറത്താക്കുകയും ചെയ്തു എങ്കിലും ഫലമുണ്ടായില്ല. മാസങ്ങൾക്കുള്ളിൽ ശശികല മടങ്ങിയെത്തി. തുടർന്നങ്ങോട്ട് ജയലളിതയ്ക്ക് ഭരണത്തിൽ കാര്യമായ പങ്ക് ഉണ്ടായിരുന്നില്ല എന്നാണ് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം കുംഭകോണം മന്നാർഗുഡി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെചൊല്ലി ഏറെ വാദപ്രതിവാദങ്ങളാണ് എഡിഎംകെയിൽ നടന്നത്. ആദ്യം പ്രഖ്യാപിച്ച ലിസ്റ്റിൽ സുധ, രാമചന്ദ്രൻ എന്നിവരാണ് യഥാക്രമം ഉണ്ടായിരുന്നത്. എന്നാൽ പൊടുന്നനെ അവരെ മാറ്റി കാമരാജിനും ശേഖറിനും നറുക്കുവീണു. ഇവർ രണ്ടുപേരും ശശികലയ്ക്ക് വേണ്ടപ്പെട്ടവരാണെന്നും അവരാണ് ഈ മാറ്റത്തിൻറെ പിന്നിലെന്നും അന്ന് അരോപണം ഉയർന്നിരുന്നു. ഇതിനെതിരേ ചില നേതാക്കൾ പരസ്യമായി പ്രതികരിച്ചെങ്കിലും ആ വിഷയം പതിയെ കെട്ടടങ്ങുകയായിരുന്നു. ഇങ്ങനെ തമിഴ്നാട്ടിലെ ഭരണം സംബന്ധിച്ച് ഏറെ ചോദ്യങ്ങൾ ഉയരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം. ഇതിൻറെ പിന്നിലും മന്നാർഗുഡി മാഫിയയാണെന്ന് നിരവധി വാർത്തകൾ പുറത്തുവന്നു. അതിനുള്ള കാരണങ്ങൾ പലതും നിരന്നു. എന്നിട്ടും തമിഴ്നാട്ടിൽ മന്നാർഗുഡി മാഫിയയുടെ ഭരണമാണ് നടക്കുന്നത് എന്നാണ് മുൻ മുഖ്യമന്ത്രി പനീർശെൽവവും കഴിഞ്ഞദിവസം ആരോപിച്ചത്. ഈ ആരോപണങ്ങളും സംശയങ്ങളും ശരിയാണെങ്കിൽ ശശികല തെരഞ്ഞെടുത്ത പുതിയ മുഖ്യമന്ത്രി പളനിസ്വാമി വെറും റബർസ്റ്റാന്പായിരിക്കുമെന്നകാര്യത്തിൽ സംശയംവേണ്ട. ഏതായാലും മന്നാർഗുഡിമാഫിയയിൽ നിന്ന് തമിഴ്നാടിനെ മോചിപ്പിക്കുംവരെ പോരാട്ടം തുടരും എന്നാണ് പനീർശെൽവത്തിൻറെയും കൂട്ടരുടേയും പ്രതിജ്ഞ. ഈ പോരാട്ടത്തിൽ താനുംപനീർശെൽവത്തിനൊപ്പമുണ്ടാകുമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപയും അറിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ തമിഴ് രാഷ്ര്ടീയത്തിൻറെ ചൂടുള്ള വാർത്തകൾക്ക് തത്കാലം ശമനമുണ്ടാകാൻ തരമില്ല . (അവസാനിച്ചു)
–ജോസി ജോസഫ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top