Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മലയാളിയുടെ ജീവിതപ്രണയത്തിനു "കവിതയുടെ ഒരു തുളളി വെളിച്ചം’ പകർന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും പ്രശാന്തധ്യാനത്തിൽ നിറയുന്ന നിമിഷങ്ങൾ. പ്രിയതരമായ സ്വപ്നങ്ങൾക്കെന്നതുപോലെ അരുണാഭമായ ആ ഓർമകൾക്കും കാവ്യസുഗന്ധം.
കവിയായി, അധ്യാപകനായി, ഗാനരചയിതാവായി, ഭാഷാഗവേഷകനായി മലയാളമനസിന്റെ അക്ഷരമുറ്റങ്ങളിൽ ബോധനിലാവിന്റെ തണൽമരമായ ഒഎൻവി. ഒഎൻവി മലയാളിയുടെ ജീവിതപരിസരങ്ങളിൽ കോറിയിട്ട അനുഭവങ്ങളുടെ ’തോന്ന്യാക്ഷര’ങ്ങളിലൂടെ ഒരു യാത്ര.
കവിതയുടെ ഉപ്പുതേടി
തുടക്കം മുന്നോട്ട് എന്ന കവിതയിൽ, 1946ൽ. മനുഷ്യജീവിതങ്ങളുടെ കണ്ണീർ വറ്റുകളിൽ കവിതയുടെ ഉപ്പുണ്ടെന്ന തിരിച്ചറിവിൽ പിന്നെ ഏഴു പതിറ്റാണ്ടുകൾ. "ദാഹിക്കുന്ന പാനപാത്ര’വുമായി ആസ്വാദക മനസുകളിലേക്ക്. പിന്നെ, ഏകാന്തനൊന്പരം ജ്വലിക്കുന്ന "നീലക്കണ്ണുക’ളും ബാല്യസ്മരണകളുടെ "മയിൽപ്പീലി’ത്തുണ്ടുകളും "വളപ്പൊട്ടു’കളും. മാനവികതയുടെ അക്ഷരങ്ങൾ ഇനിയും "സ്നേഹിച്ചു തീരാത്തവർ’ക്കു നല്കി. ഏകാന്തതയുടെ തടവറയിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ടവരുടെ വിമോചനഗീതമായി. "സൗരമണ്ഡലപ്പെരുവഴിയിലൂടെ മാനഭംഗത്തിന്റെ മാറാപ്പുമായി നീങ്ങുന്ന’ ഭൂമിക്കായി ആത്മശാന്തിയുടെ അമരഗീതമായി. "ഉജ്ജയിനി’കളിൽ കാളിദാസകൃതികളുടെ ഹൃദയം തേടി. കൈരളിക്കു കാവ്യസുഗന്ധം പകർന്ന ഏഴു പതിറ്റാണ്ടുകൾ. കക്കാടിനും സുഗതകുമാരിക്കും അയ്യപ്പപ്പണിക്കർക്കും വിഷ്ണുനാരായണൻ നന്പൂതിരിക്കുമൊപ്പം കവിതയുടെ വഴികളിൽ പ്രകൃതിയെ പ്രണയിച്ചു. അക്ഷരവഴികളിൽ സൗഹൃദത്തണലായി ഒഎൻവി.
വിപ്ലവചിന്ത ജ്വലിപ്പിച്ച്..
ഇന്ത്യൻ സംസ്കൃതിയുടെ മഹത്തായ പൈതൃകത്തെ ഹൃദയത്തോടു ചേർക്കുന്പോഴും അണയാത്ത വിപ്ലവചിന്ത കവിതകളിൽ ജ്വലിപ്പിച്ചു. സമൂഹത്തിന്റെ പുറമ്പോക്കുകളിൽ ഒറ്റപ്പെടുന്നവരുടെ നിസഹായതയും നെടുവീർപ്പുകളും കവിതയ്ക്കു ഭാവവും താളവും ജീവനുമായി. ജനതയുടെ പിന്തുണയുളള ജനകീയ കവിയായി ഒഎൻവി. പാരന്പര്യത്തിന്റെ ഈണവും മണ്ണിന്റെ മനം തുടിക്കുന്ന താളവും കവിതയെ ജനകീയമാക്കി.
താൻ കമ്യൂണിസ്റ്റാണെന്ന സത്യം ചെറിയ ലാഭങ്ങൾക്കു വേണ്ടി മറക്കാൻ കവി തയാറായില്ല. പൈതൃകത്തെ വിസ്മരിക്കാതെ പുതുമയുടെ കൈപിടിച്ചു. ജീവിതത്തിന്റെ താളുകളിൽ കണ്ണുനീരിന്റെ "ഉപ്പു’ വിതറിയ അക്ഷരങ്ങളെ നിസ്വനും പ്രമാണിയും പണ്ഡിതനും പാമരനും ഒന്നുപോലെ തിരിച്ചറിഞ്ഞു.
സ്നേഹത്തിന്റെ ഉറവകൾ...
സ്നേഹത്തെക്കുറിച്ച് അത്രമേൽ പാടിയിട്ടുണ്ടാവുക കവികളായിരിക്കാം. കുമാരനാശാനു ശേഷം സ്നേഹത്തിന്റെ ആഴവും പരപ്പും അറിഞ്ഞുപാടിയത് ഒഎൻവിയാണ്. അമ്മയുടെ സ്നേഹം. പെങ്ങളുടെ സ്നേഹം. ഭൂമിയുടെ സ്നേഹം. സൂര്യനോടുളള സ്നേഹം, പ്രപഞ്ചത്തോടുളള സ്നേഹം. പൂവിന്റെ സ്നേഹം. കുഞ്ഞേടത്തിയുടെ സ്നേഹം. സ്നേഹത്തിന്റെ നിറവും ഗന്ധവും നൊന്പരവും നിറഞ്ഞു തുളുന്പിയ ഗീതങ്ങൾ. സ്നേഹത്തിന്റെ ഉറവ വറ്റാത്ത അമ്മ മനസു പോലെ ഒഎൻവി കവിതകൾ മാറിയ കാലത്തിലും കാഴ്ചപ്പാടുകളിലും മനുഷ്യത്വത്തിന്റെ ആർദ്രയാകുന്നു.
ആശ്വാസത്തിന്റെ പാഥേയം
സ്നേഹത്തെക്കുറിച്ചു പാടുന്പോഴും സാമൂഹികചിന്തകളുടെ "അഗ്നിശലഭ’ങ്ങളെ മലയാളമനസിനു സമ്മാനിക്കാൻ കവി മറന്നില്ല. പൊന്നരിവാളന്പിളിയിൽ കണ്ണെറിയുന്ന കവിമനസു തന്നെയാണ് ഭൂമിയുടെ നൊന്പരങ്ങളിൽ രോഷം പൂണ്ടു സൂര്യൻ മനുഷ്യനു നേരേ അഗ്നി വർഷിക്കുന്നതിനെക്കുറിച്ചു പാടുന്നതും. പ്രണയവും ദൈന്യവും ആത്മരോഷവും അക്ഷരജന്മമെടുക്കുന്നു. ജീവിതമരൂഭൂമിയിൽ സ്നേഹത്തിന്റെ ഒരു തുളളി വെളിച്ചം തേടുന്നവർക്ക് ഒഎൻവി കവിതകൾ ആശ്വാസത്തിെന്റെ "പാഥേയ’മാകുന്നു.
കവിതയുടെ കസവു തുന്നിയ ഗാനം
കെപിഎസിയും ദേവരാജൻ മാസ്റ്ററുമാണ് കവിയെ ഗാനരചയിതാവാക്കിയത്. കവിതകൾക്കൊപ്പമോ അതിലധികമോ മലയാളിയെ സ്വാധീനിച്ചത് ഗാനങ്ങളായിരുന്നു. തുഞ്ചൻ പറന്പിലെ തത്തയെ സ്നേഹിച്ച കവി നാടകങ്ങൾക്കും ചലച്ചിത്രങ്ങൾക്കുമായി ആയിരക്കണക്കിനു ഗാനങ്ങളെഴുതി. ഗാനത്തിൽ കവിതയുടെ കസവു തുന്നിയ രചനാശൈലി. ഗാനാത്മകതയും ഭാവസൗന്ദര്യവും ചമയങ്ങളായി. അർത്ഥസുന്ദരവും സന്ദർഭോചിതവുമായ വരികൾ ചലച്ചിത്രഗാനങ്ങൾക്കു ക്ലാസിക് ടച്ച് നല്കി.
കല്പനകളുടെ ഇന്ദ്രനീലിമകൾ
"ഒരു ദലം മാത്രം വിടർന്ന ചെന്പകമുകുളമായി മുന്നിൽ വരുന്ന പ്രണയിനി. മാണിക്യവീണയുമായി മനസിന്റെ താമരപ്പൂവിലുറങ്ങുന്നവൾ. വാതിൽപ്പഴുതിലൂടെ കുങ്കുമം വാരിവിതറുന്ന ത്രിസന്ധ്യ. ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുന. പൊന്നുഷസെന്നും നീരാടുവാനെത്തുന്ന സൗന്ദര്യതീർഥം. ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം. കാതിൽ വെളളിച്ചിറ്റു ചാർത്തുന്ന കാട്ടുമുല്ലപ്പെണ്ണ്. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റിനിൽക്കുന്ന ഓണപ്പൂവ്. ചായം ചാലിച്ചു ചിത്രം വരയ്ക്കുന്ന ചൈത്രം. ചെന്പകപുഷ്പസുവാസിത യാമം. ഇന്ദുപുഷ്പം ചൂടി നിൽക്കുന്ന രാത്രി. ഇന്ദ്രനീലിമയോലുന്ന മിഴിപ്പൊയ്കകൾ. ഹൃദയത്തിൻ മധുപാത്രം, ചെന്താർനേർ മുഖീ... സ്വതന്ത്രവും അതിശയോക്തി കലരാത്തതും ഗൃഹാതുരത്വം ധ്വനിപ്പിക്കുന്നതുമായ ഇത്തരം കല്പനകൾ മനസുകളിൽ അനുഭൂതിയുടെ കൈവളകൾ ചാർത്തി.
ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജും രാഘവൻ മാസ്റ്ററും സലിൻ ചൗധരിയും ബോംബെ രവിയും ഇളയരാജയും എം.ബി.എസും രവീന്ദ്രനും എം.ജി. രാധാകൃഷ്ണനും ശ്യാമും ജോൺസണും വിദ്യാധരൻ മാസ്റ്ററും ആർ. സോമശേഖരനും എം. ജയചന്ദ്രനുമെല്ലാം കവിയുടെ കല്പനകൾക്ക് ഈണത്തിന്റെ ചിറകഴകു നല്കി.
വികാരഗന്ധമുളള ലളിതഗാനങ്ങൾ
ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും നാം അനുഭവിച്ചറിഞ്ഞ എത്രയോ ലളിതഗാനങ്ങൾ... ഒഎൻവിയിൽ നിന്നു മലയാളത്തിനു സ്വന്തമായ വികാരഗന്ധമുളള അക്ഷരങ്ങൾ. തലമുറകൾ കടന്ന് ഇന്നും മനസിന്റെ തപോവനത്തിൽ ശാലീനതയുടെ പ്രഭാപൂരമായ് നിറയുന്ന ലളിതഗാനങ്ങൾ. "ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമലുറക്കമായ് ഉണർത്തരുതേ’ എന്ന ഭാവസുന്ദരഗാനം ദൂരദർശനിലൂടെ ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ഒരായിരം തവണയെങ്കിലും മലയാളിയുടെ കിനാവുകളെ തഴുകിയിട്ടുണ്ടാവണം.
പ്രതീക്ഷകളുടെ കവി
ചെന്പകപ്പൂക്കളെ സ്നേഹിക്കുന്ന കവി. കേവലസ്നേഹത്തെ അറിഞ്ഞുപാടുന്ന ഭാവഗായകൻ. പുന്നെല്ലിെന്റെ കതിരും പൂത്തുന്പിയും പൂവും പനിനീരും നിളയും പൂന്തിങ്കളും ഓണവും കാണാക്കുയിലും കണ്ണാന്തളിയും വിഷുപ്പക്ഷിയും കവിക്ക് അദ്ഭുതവും ആഹ്ളാദവും പകരുന്നു. പൂവിനെക്കുറിച്ച് എത്രയേറെ പാടി. പാട്ടുകളൊക്കെയും തേൻ കിനിയുന്ന പൂവുകളായി ഓർമച്ചില്ലയിൽ വിടർന്നു തന്നെ നില്ക്കുന്നു. സ്നേഹവും ഭൂമിയും അമ്മയും പ്രകൃതിയും ഭാഷയും കവിതക്ക് അഭയത്തിന്റെ മടിത്തട്ടാകുന്നു. പൂക്കാലത്തിനായി പ്രതീക്ഷയോടെ കാലത്തിനൊപ്പം കാത്തിരിക്കുന്ന കവിയാണ് ഒഎൻവി.
"കേവലസ്നേഹമായ് അറിയുന്നു ഞാൻ...’
ഒഎൻവിയെക്കുറിച്ച് അറിയാൻ ഇനിയുമേറെ; പറയാൻ അതിലുമേറെ. കവി തന്റെ ഹൃദയത്തെ അനുഭൂതിയുടെ താമരനൂലുകൊണ്ടു വായനക്കാരന്റെ ഹൃദയത്തിൽ കൊരുത്തിരിക്കുന്നു. ആ തൂലികയിൽ നിന്നൊഴുകിയ അക്ഷരങ്ങൾ മലയാളിയെ ഒരു വട്ടം കൂടി ’ഓർമകളുടെ തിരുമുറ്റ’ത്തെത്തിക്കുന്നു. ധ്യാനശാന്തതയിലെന്നപോലെ, ഉൾപ്രപഞ്ചത്തിന്റെ സീമ വിശാലമാക്കുന്ന ഏകലോകഭാവന മനസുകളിൽ വിടരുന്നു. കേവലമർതൃഭാഷയുടെ സൗന്ദര്യം ജ്ഞാനപീഠശോഭിതമായപ്പോഴും കവി വിനയത്തിന്റെ മുല്ലവളളിയായി.
"ആത്മാവിൽ മുട്ടി വിളിച്ചതു പോലെ’ മലയാളി വീണ്ടും കാതോർത്തു നിൽക്കുന്നു, കേൾക്കാത്ത പാട്ടിന്റെ "സ്വരവർണരാജികൾ’ക്കായ്...പ്രിയ ഭാവഗായകാ, ഇനിയൊന്നു പാടൂ...’കാതിൽ തേൻമഴയായ്...’
ടി.ജി.ബൈജുനാഥ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top