Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചിലങ്കയണിയാൻ കണ്ണൂർ
തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിൽ കലയുടെ കളിയാട്ടത്തിനു കൊടിയുയരുകയാണ്. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണു കണ്ണൂർ നഗരം. ജനുവരി 16 മുതൽ 22 വരെയാണ് കലോത്സവം നടക്കുക. ദൃശ്യ ശ്ര്യാവ്യ കലകളുടെ മാസ്മരിക ഭാവം പകരുന്ന കലോത്സവ വേദികൾ കണ്ണൂരിന്റെ മഹിമ വിളിച്ചോതുന്ന തരത്തിൽ അണിയിച്ചൊരുക്കാനുള്ള തയാറെടുപ്പിലാണു സംഘാടകർ. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയുടെ തിമിർപ്പിലും ആഘോഷത്തിലും ഭാഗമാകാനുള്ള കാത്തിരിപ്പിലാണ് ഇവിടുത്തെ കലാസ്വാദകരും.
നിരവധി സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും കണ്ണൂർ സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിനു കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കൗമാരോത്സവം നഗരത്തിനു വ്യത്യസ്തമായ അനുഭവംതന്നെ സമ്മാനിക്കും.
വർഷങ്ങളായി അടുക്കുംചിട്ടയോടും കൂടി നടക്കുന്ന കൗമാര കലോത്സവത്തിനു പിന്നിൽ നിരവധി കലാസ്നേഹികളുടെ കണ്ണീരും കഠിനാധ്വാനവുമുണ്ട്. വർണപ്പൊലിമകളില്ലാതെ ആരംഭിച്ച കലോത്സവത്തെ പങ്കാളിത്തംകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായി മാറ്റിയതിനു പിന്നിൽ പ്രവർത്തിച്ചവർ നിരവധിയാണ്. നേതാക്കൾ, ഉദ്യോഗസ്ഥർ, സാഹിത്യകാരന്മാർ, കലോപാസകർ, മേളയെ ജനകീയമാക്കിയ മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ കഠിനാധ്വാനവും പ്രയത്നവും വിസ്മരിക്കാൻ സാധിക്കുന്നതല്ല. അരങ്ങിലെ താരങ്ങൾക്കൊപ്പം തന്നെയാണ് ഓരോ കലോത്സവങ്ങളുടേയും വിജയത്തിനായി രാപ്പകലില്ലാതെ ഓടിനടക്കുന്നവർക്കുള്ള സ്ഥാനവും. അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടേയും പരിശീലകരുടേയും ആവശ്യത്തിൽ കവിഞ്ഞുള്ള ഇടപെടലുകളും മേളയുടെ പകിട്ട് കുറയ്ക്കുന്നുണ്ടെങ്കിലും ഈ കൗമാരമേള ഒരു ജനകീയ ഉത്സവം തന്നെയാണ്. 57 ാമത് സ്കൂൾ കലോത്സവത്തിനു കണ്ണൂരിന്റെ മണ്ണിൽ കൊടിയുയരുമ്പോൾ അതിന്റെ ചരിത്രവഴിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്.
കേരളപ്പിറവിക്കൊപ്പം കലോത്സവവും
1956 നവംബർ ഒന്നിന് കേരളപ്പിറവിക്കു തൊട്ടുപിന്നാലെതന്നെ കലോത്സവത്തിനും കൊടിയുയർന്നിരുന്നു. രാഷ്ര്ടപതിഭരണം നിലനിന്നിരുന്ന അക്കാലത്തു പ്രഗത്ഭ ശാസ്ത്രജ്ഞനും കലാസ്വാദകനുമായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരനായിരുന്നു വിദ്യാഭ്യാസ ഡയറക്ടർ. ഒരിക്കൽ മൗലാനാ ആസാദ് സർവകലാശാല വിദ്യാർഥികൾക്കായി ഡൽഹിയിൽ ഏർപ്പെടുത്തിയ യുവജനോത്സവത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
ഇതിനുശേഷം ഡോ. വെങ്കിടേശ്വരന്റെ മനസിൽ ഒരു ആശയം മുളപ
ട്ടി. കേരളത്തിലും ഇതേ മാതൃകയിൽ വിദ്യാർഥികൾക്കായി കലാമേള സംഘടിപ്പിക്കണം. തുടർന്നു 1956 നവംബറിൽ അദ്ദേഹം ഡിഇഒമാരുടെയും മുഖ്യാധ്യാപകരുടേയും യോഗം വിളിച്ചുചേർക്കുകയും കലാമേള നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഡിസംബറിൽ തന്നെ ജില്ലാ അടിസ്ഥാനത്തിൽ കലാമേളകൾ നടന്നു. 1957 ജനുവരി 24 മുതൽ 26 വരെ എറണാകുളം ഗേൾസ് ഹൈസ്കൂളിലായിരുന്നു ആദ്യത്തെ സംസ്ഥാന കലാമേളയ്ക്കു തിരിതെളിഞ്ഞത്. കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രത്യേക രൂപരേഖകൾ ഒന്നുമില്ലാതെയായിരുന്നു ആദ്യ കലോത്സവം. 60 പെൺകുട്ടികൾ ഉൾപ്പെടെ 400 ഓളം ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ആദ്യ കലോത്സവത്തിൽ 13 ഇനങ്ങളിലായി 18 മത്സരങ്ങൾ മാത്രമാണുണ്ടായിരുന്നത്. കലോത്സവത്തിന് എത്തിയവർക്ക് ഭക്ഷണമെന്നും അന്ന് ഒരുക്കിയിരുന്നില്ല. മത്സരത്തിനെത്തിയവരെ വേദിക്കടുത്തുള്ള ഹോട്ടലിലേക്കു ഭക്ഷണടിക്കറ്റും നൽകി വിടുകയായിരുന്നു. കലാമേളയിൽ പങ്കെടുക്കാനെത്തിയവർക്കായി അന്നു യാത്രാപ്പടിയും അനുവദിച്ചിരുന്നു.
വളർച്ചയുടെ പടവുകളിൽ
1957 ൽ തുടക്കമിട്ടതിനു ശേഷം നാലു വർഷങ്ങളിൽ മാത്രമാണു കലോത്സവം നടക്കാതിരുന്നത്. കാഷ്മീരിനെച്ചൊല്ലിയും ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലും 1966, 67, 72, 73 വർഷങ്ങളിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള യുദ്ധത്തെ തുടർന്നു പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ മൂലമാണു നാലു വർഷങ്ങളിലെ കലോത്സവം മുടങ്ങിയത്. 1960 കളിലാണു കലോത്സവത്തിന്റെ മട്ടും ഭാവവും മാറിത്തുടങ്ങിയത്. 1968 ൽ തൃശൂരിൽ നടന്ന പത്താമതു സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ്കോയ ആയിരുന്നു. സമാപനസമ്മേളനത്തിനു മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുമെത്തി. തുടർന്നു നടന്ന കലോത്സവങ്ങളിലലെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും സാന്നിധ്യമറിയിച്ചു. ഇതോടെ കലോത്സവങ്ങളിലെ പൊതുജനപങ്കാളിത്തവും വർധിച്ചു.
1970 കളിൽ കലോത്സവത്തിനു കൂറ്റൻ പന്തലുകളും സ്റ്റേജും തയാറാക്കാൻ തുടങ്ങി. പണ്ഡിതനും കലാതത്പരനുമായ ആർ. രാമചന്ദ്രൻനായർ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടെ കലോത്സവം വീണ്ടും പരിഷ്കരിക്കപ്പെട്ടു. ജനസ്വാധീനമുള്ള കൂടുതൽ കലാരൂപങ്ങൾ മത്സരയിനങ്ങളിൽ ഇടംപിടിച്ചു. 1976 ൽ കലോത്സവം കോഴിക്കോട് എത്തിയതോടെ കലോത്സവത്തിനു വർണപ്പൊലിമ കൈവന്നുതുടങ്ങി. കലോത്സവത്തിനു നിറച്ചാർത്ത് ഒരുക്കുന്ന ഘോഷയാത്ര ആദ്യമായെത്തിയതും കോഴിക്കോടാണ്. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകന്റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് ഘോഷയാത്ര നടന്നത്. 1982 ൽ ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോത്സവ ചരിത്രത്തിൽ മറ്റൊരു സുപ്രധാന ഏടുകൂടി തുന്നിച്ചേർക്കപ്പെട്ടു. മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും അദ്ദേഹം ഇരട്ടിയായി ഉയർത്തി. തുടർന്ന് അദ്ദേഹത്തിന്റെ കാലത്തുതന്നെ വിജയികൾക്കു സ്വർണക്കപ്പും കലാതിലകം, കലാപ്രതിപ്രതിഭാ പട്ടങ്ങളും ഏർപ്പെടുത്തി.
തിലകവും പ്രതിഭയും
1985ൽ എറണാകുളത്തു നടന്നത് രജതജൂബിലി കലാമേളയായിരുന്നു. ജേതാക്കളാകുന്ന ജില്ലകൾക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തണമെന്ന നിർദേശം അന്ന് ടി.എം.ജേക്കബിന്റെ മുന്നിൽവച്ചു. തൊട്ടടുത്തവർഷം മുതൽ അതു നടപ്പാകുകയും ചെയ്തു. ടി.എം.ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരിക്കേ 1986 ൽ തൃശൂരിൽ നടന്ന കലാമേളയിലാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്കു ആദ്യമായി കലാപ്രതിഭ പുരസ്കാരവും പെൺകുട്ടിക്കു കലാതിലക പട്ടവും ഏർപ്പെടുത്തിയത്. കണ്ണൂരിന്റെ ആർ. വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയുമായിരുന്നു പ്രഥമ പട്ടങ്ങൾ സ്വന്തമാക്കിയത്.
ആ വർഷംതന്നെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കു സ്വർണക്കപ്പും ഏർപ്പെടുത്തി. 1999 ൽ നൃത്ത–നൃത്തേതര ഇനങ്ങളിൽ ഒരുപോലെ തിളങ്ങുന്നവർക്കു മാത്രം കലാപ്രതിഭ, കലാതിലകം പട്ടങ്ങൾ നൽകിയാൽ മതിയെന്ന പരിഷ്കാരം കൊണ്ടുവന്നു. അതോടെ ആ വർഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങൾക്ക് അവകാശികളില്ലാത്ത അവസ്ഥ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീടു കലാപ്രതിഭ, തിലകം പട്ടങ്ങൾ പൂർണമായും നിർത്തലാക്കി. 2005 ലാണ് അവസാനമായി കലാതിലക പട്ടം സമ്മാനിച്ചിരുന്നത്. ആതിര.ആർ.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്. കലാതിലക പട്ടത്തിന് അർഹയാണെന്ന കോടതിവിധി നേടി തൊട്ടടുത്ത വർഷത്തെ കലോത്സവ ഉദ്ഘാടന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങിയ സംഭവവും കലോത്സവ ചരിത്രത്തിൽ ഇടംനേടിയിരുന്നു. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിൽ കലാതിലകപട്ടം നിഷേധിക്കപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ അപർണ കെ. ശർമയാണു കോടതി കയറിയത്. അനുകൂലവിധി നേടിയ അപർണ 2001ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിൽ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തു.
കണ്ണൂരിൽ എത്തുമ്പോൾ
എറണാകുളത്തു തുടങ്ങിയ കലാമാമാങ്കം കണ്ണൂരിലെത്തി നിൽക്കുമ്പോൾ സർഗവേദികളിൽ നിന്നും നിരവധി പ്രതിഭകളേയും കേരളത്തിനു ലഭിച്ചു. 1957 ൽ എറണാകുളത്തു നടന്ന ആദ്യ കലാമേളയിൽ ഇന്നത്തെ കണ്ണൂരും കാസർഗോഡും അടങ്ങിയ വടക്കേ മലബാർ ജില്ലയായിരുന്നു ചാമ്പ്യൻമാർ. 2007 മുതൽ കഴിഞ്ഞവർഷം വരെ കോഴിക്കോടിന്റെ തേരോട്ടമായിരുന്നു. 2015 ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ പാലക്കാടിനൊപ്പം കോഴിക്കോടിന് കിരീടം പങ്കുവയ്ക്കേണ്ടിവന്നു. 2003 ൽ ആലപ്പുഴയിൽ നടന്ന കലോത്സവത്തിലാണ് അവസാനമായി കണ്ണൂർ ജില്ലയ്ക്ക് കിരീടം ചൂടാനായത്. 2000 ൽ പാലക്കാട് നടന്ന കലോത്സവത്തിൽ എറണാകുളത്തിനൊപ്പം കണ്ണൂരും കലാകിരീടം പങ്കുവയ്ക്കുകയും ചെയ്തു. ഇതു നാലാം തവണയാണ് കണ്ണൂരിൽ സംസ്ഥാന കലോത്സവം എത്തുന്നത്. 1982, 1995, 2007 എന്നീ വർഷങ്ങളിലാണ് ഇതിനുമുമ്പു കണ്ണൂരിൽ കലോത്സവത്തിനു കൊടിയുയർന്നത്. ഏറ്റവും കൂടുതൽ തവണ കലോത്സവത്തിന് ആതിഥേയത്വമരുളിയത് എറണാകുളം ജില്ലയാണ്.
സ്വർണക്കപ്പിനായി കലാപോരാട്ടം
117.5 പവന്റെ സ്വർണക്കപ്പിനു വേണ്ടിയാണു ജില്ലകൾ തമ്മിലുള്ള പോരാട്ടം. ആവേശം കൊടുമുടിയോളം ഉയരുന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു പലപ്പോഴും ജില്ലകൾ കിരീടത്തിൽ മുത്തമിടുന്നത്. നാലു തവണ കലോത്സവ കിരീടം പങ്കിടേണ്ടതായും വന്നിട്ടുണ്ട്. 1975 ൽ കോട്ടയവും ഇരിങ്ങാലക്കുടയും 1980 ൽ തിരുവന്തപുരവും ആലുവയും 2000ൽ കണ്ണൂരും എറണാകുളവും 2015 ൽ കോഴിക്കോടും പാലക്കാടും കിരീടം പങ്കിട്ടു. ഈ വർഷങ്ങളിൽ ആറുമാസം വീതം ഓരോ ജില്ലയും ഓവറോൾ ട്രോഫി കൈവശംവയ്ക്കുകയാണു ചെയ്യുന്നത്. 1975 ൽ നറുക്കിട്ടും പിന്നീട് അക്ഷരമാലാക്രമത്തിലുമാണ് ആദ്യം ആരു ട്രോഫി കൈവശംവയ്ക്കണമെന്നു തീരുമാനിച്ചത്.
ഏറ്റവും നേരിയ മാർജിനിൽ കീരിടം നേടിയതിന്റെ റിക്കാർഡ് കോഴിക്കോടിനാണ്. 2007ൽ ഹാട്രിക് സ്വപ്നവുമായി എത്തിയ പാലക്കാടിനെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ കേവലം ഒരു പോയിന്റിനു മറികടന്നാണു കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. എന്നാൽ അപ്പീലുകൾ ആവശ്യത്തിലേറെ അനുവദിച്ചു കോഴിക്കോടിനെ സംഘാടകർ സഹായിക്കുകയായിരുന്നുവെന്ന് ആരോപിച്ചു രണ്ടാംസ്ഥാനക്കാരായ പാലക്കാട് പ്രതിഷേധ സൂചകമായി അന്നു റണ്ണേഴ്സ് അപ്പ് ട്രോഫി ഏറ്റുവാങ്ങിയിരുന്നില്ല. 2016 ൽ തിരുവന്തപുരത്തു നടന്ന കലോത്സവത്തിലും കോഴിക്കോട് തന്നെയായിരുന്നു ജേതാക്കൾ.
പി.ടി. പ്രദീഷ്
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top