Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വാലായ്മപ്പുരയൊരു പേടിസ്വപ്നം!
സ്ത്രീകളുടെയും പ്രത്യേകിച്ചു കൗമാരക്കാരായ പെൺകുട്ടികളുടെയും പേടിസ്വപ്നമാണു വാലായ്മപ്പുരയിലെ വാസം. എന്താണ് വാലായ്മപ്പുര? പണ്ടു കേരളത്തിലെമ്പാടും ചില സമൂഹങ്ങളിൽ നിലനിന്നിരുന്ന ഒരു അനാചാരത്തിന്റെ ഇപ്പോഴുമുള്ള ശേഷിപ്പുകളാണ് ഇടമലക്കുടിയിലേത് അടക്കമുള്ള ചില ആദിവാസിവിഭാഗങ്ങൾക്ക് ഇടയിൽ കാണപ്പെടുന്ന വാലായ്മപ്പുര എന്ന സംവിധാനം.
ആർത്തവം അശുദ്ധിയുടെ പ്രതീകമാണെന്നും അതിനാൽ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ വീടുകളിൽനിന്നു മാറി പ്രത്യേകം താമസിക്കണമെന്നുള്ള നിഷ്ഠ നാട്ടിലെ ചില വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അതിനായി വീടുകൾക്കു സമീപത്തുതന്നെ പരിമിത സൗകര്യങ്ങളോടുകൂടിയ താമസ സൗകര്യങ്ങൾ ഒരുക്കി നൽകുമായിരുന്നു. ഈ സമയത്ത് ഇവർക്ക് അടുക്കളയിൽ പ്രവേശിക്കാനോ ആരാധനാലയങ്ങൾ സന്ദർശിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഭക്ഷണം എന്തെങ്കിലും താമസസ്ഥലത്തേക്ക് എത്തിച്ചു നൽകുന്നതായിരുന്നു പതിവ്. വിദ്യാഭ്യാസവും ജീവിതനിലവാരം ഉയർന്നതോടെ പൊതുസമൂഹത്തിൽ ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. ഇന്നു വീടുകളോടു ചേർന്നു വാലായ്മപ്പുരകൾ കാണാനില്ല. എങ്കിലും ഇക്കാലഘട്ടത്തിലും ഇതിന്റെ സ്വാധീനങ്ങൾ പൂർണമായും സമൂഹത്തിൽനിന്നു മാറിയിട്ടില്ല.
ഇന്നും മാറ്റമില്ലാതെ!
അതേസമയം, ചില ആദിവാസി സമൂഹങ്ങളിൽ ഉൾപ്പെടെ പഴയ ആചാരങ്ങൾ അതേ കാർക്കശ്യത്തോടെ ഇന്നും തുടരുകയാണ്. വാലായ്മപ്പുര സമ്പ്രദായം ഇന്നും പിന്തുടരുന്ന സമൂഹങ്ങളിലൊന്നാണ് ഇടമലക്കുടിയിലെ മുതുവാൻ സമൂഹം. എല്ലാ കുടികളിലുംതന്നെ വാലായ്മപുരകളുണ്ട്. പുരുഷൻമാർക്കു പ്രവേശനം ഇല്ലാത്തവയാണു വാലായ്മപുരകൾ. ആർത്തവകാലത്തു സ്ത്രീകൾ വാലായ്മപുരയിലേക്കു മാറിത്
ാമസിക്കണം. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തവയാണു മിക്ക വാലായ്മപുരകളും. സൗകര്യങ്ങളും കെട്ടുറപ്പും വൃത്തിയുമില്ലാത്ത, ചോർന്നൊലിക്കുന്ന വാലായ്മപുരകളിൽ ദിവസങ്ങളോളം തങ്ങുകയെന്നതു പെൺകുട്ടികളെ സംബന്ധിച്ചു അതീവദുഷ്കരമായ അനുഭവമാണ്.
ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്ത ഇവരുടെ ജീവിതക്ലേശം ഇരട്ടിയാക്കുന്നു. ഈ ദിവസങ്ങളിലേക്കുള്ള ഭക്ഷണം ഇവിടെത്തന്നെ തയാറാക്കി കഴിക്കേണ്ടിവരും. ശാരീരികമായും മറ്റും മാനസികമായും പിരിമുറുക്കവും അസ്വസ്ഥതയും അനുഭവപ്പെടുന്ന ദിനങ്ങളിൽ കുടുംബത്തിൽനിന്ന് ഒറ്റപ്പെട്ട ഈ സാഹചര്യങ്ങൾകൂടിയാവുമ്പോൾ ക്ലേശം ഇരട്ടിയാകും. പിന്നെ ഇവർക്കു മുന്നിലുള്ള മാർഗം എങ്ങനെയും വാലായ്മപ്പുരകളിലെ താമസം ഒഴിവാക്കിയെടുക്കുക എന്നതാണ്. ആർത്തവം ഒഴിവാക്കുകയോ നീട്ടിക്കൊണ്ടുപോവുകയോ ലക്ഷ്യമിട്ടു ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്ന രീതി അങ്ങനെയാണ് പല ആദിവാസി പെൺകുട്ടികൾക്കിടയിലും കടന്നുകൂടിയത്. ആരോ പഠിപ്പിച്ചുകൊടുത്ത ഈ മാർഗം അങ്ങനെ പലേടത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
രോഗങ്ങൾക്കു വഴി
തത്കാലത്തേക്കു വാലായ്മപ്പുരയിലെ വാസം ഒഴിവാകുമെങ്കിലും ഗുളികളുടെ അശാസ്ത്രീയവും നിരന്തരവുമായ ഉപയോഗം ഇവരുടെ ഭാവി ജീവിതത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു വാതിൽ തുറക്കുകയാണ്. ആർത്തവചക്രത്തെ പിടിച്ചുനിർത്താനായി സ്ട്രിപ്പ് ഗുളികകളാണ് ഇവർ ഉപയോഗിക്കാറുള്ളതെന്ന് ഈ രംഗത്തുപഠനം നടത്തിയിട്ടുള്ള ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആദ്യത്തെ സ്ട്രിപ്പ് ഗുളികകൾ ആർത്തവത്തെ തടഞ്ഞുനിർത്താനും ശേഷമുള്ള സ്ട്രിപ്പ് ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും ഒഴിവാക്കുന്നതിനുമാണ്. എന്നാൽ, മിക്കവരും ആർത്തവം ഒഴിവാക്കാനുള്ള ഗുളികൾ കഴിക്കുകയും രണ്ടാമത്തെ ഗുളികകൾ അവഗണിക്കുകയുമാണു പതിവ്. തുടർന്ന് ഇവർ അടുത്ത മാസം വീണ്ടും ആർത്തവം ഒഴിവാക്കാൻ ഗുളികകൾ ആവർത്തിക്കുന്നു.
സ്ഥിരമായ ആവർത്തവവിരാമം ലക്ഷ്യമിട്ടുള്ള ഇത്തരം കുറുക്കുവഴികളുടെ ഗൗരവവും പ്രത്യഘാതവും പല സ്ത്രീകളും തിരിച്ചറിയുന്നില്ല. കൗമാരക്കാരികൾ മുതൽ ഇത്തരം പ്രവണതകളുടെ ഇരകളായി മാറുന്നുവെന്നതാണ് മറ്റൊരു ദുര്യോഗം. ഇത്തരം ഗുളികളുടെ ഉപയോഗം ബ്ലീഡിംഗ് മുതൽ വന്ധ്യത വരെയുള്ള പ്രശ്നങ്ങളാണു സ്ത്രീകൾക്കു സമ്മാനിക്കുന്നത്.
എണ്ണം കുറയുമ്പോൾ
ഇടമലക്കുടിയിൽത്തന്നെ മക്കളില്ലാത്ത ദമ്പതികൾ നിരവധിയാണ്. പത്തു വർഷത്തിലേറെയായിട്ടും കുട്ടികൾ ഉണ്ടാകാത്ത ദമ്പതികളുള്ള നൂറോളം കുടുംബങ്ങൾ ഇടമലക്കുടി മേഖലയിൽ ഉണ്ടെന്നു സന്നദ്ധപ്രവർത്തകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. 2006ൽ ആരോഗ്യവകുപ്പ് ഇടമലക്കുടി മേഖലയിൽ ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തി. കണക്കെടുപ്പിൽ 2810 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ. എന്നാൽ, രണ്ടു വർഷങ്ങൾക്കു മുമ്പ് വീണ്ടും നടത്തിയ പഠനം ഞെട്ടിക്കുന്ന കണക്കുകളാണ് സമൂഹത്തിനു മുന്നിലേക്കു വെളിപ്പെടുത്തുന്നത്. 1816 പേർ മാത്രമാണ് അതുപ്രകാരമുള്ളത്. അതായത് ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യ കൂടിയില്ലെന്നു മാത്രമല്ല, ആയിരം പേരോളം കുറഞ്ഞു. ഇതേത്തുടർന്ന് ഈ മേഖലയിൽ ഗർഭനിരോധന ഗുളികൾ നിർലോഭം വിറ്റഴിക്കുന്നതു ആരോഗ്യവകുപ്പ് തടഞ്ഞിരുന്നെങ്കിലും അതു പൂർണമായും ഫലപ്രദമായിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബോധവത്കരണം മതിയോ?
കൗമാരക്കാരായ പെൺകുട്ടികൾ അടക്കമുള്ളവർക്കു ശരിയായ ബോധവത്കരണവും മാർഗനിർദേശവും നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. ഇത്തരം ശീലങ്ങൾ ഭാവിയിൽ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചു ദൃശ്യ–ശ്രാവ്യ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ബോധവത്കരണം നൽകണം. അതോടൊപ്പം ഇടമലക്കുടിപോലുള്ള പ്രദേശങ്ങളിലേക്ക് ഇത്തരം മരുന്നുകൾ കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും കർശനമായ നിയന്ത്രണം കൊണ്ടുവരേണ്ടതും അടിയന്തര ആവശ്യമാണ്.
എന്നാൽ, ബോധവത്കരണം സ്ത്രീകൾക്കിടയിൽ മാത്രം നടത്തിയതുകൊണ്ട് ഈ പ്രശ്നത്തിന് അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുമെന്നു കരുതാൻ വയ്യ. കാരണം, വാലായ്മപ്പുര എന്ന സംവിധാനം ഒഴിവായെങ്കിൽ മാത്രമേ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകൂ. വാലായ്മപ്പുര പോലെയുള്ള സംവിധാനങ്ങൾ ഇവരുടെ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ഇഴപിരിഞ്ഞു കിടക്കുന്നതിനാൽ ബോധവത്കരണംതന്നെ ശ്രമകരമായ ദൗത്യമാണ്.
പുതുതലമുറയ്ക്കെങ്കിലും വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണം. ഇത്തരം അനാചാരങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുകൊടുക്കണം. ഇക്കാര്യങ്ങളിൽ ബോധവത്കരണം നൽകാൻ അവരുടെ ഇടയിൽനിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്കു പരിശീലനം നൽകുന്നതായിരിക്കും ഉചിതം. തങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ചു ബോധ്യമുള്ളവർ നൽകുന്ന മാർഗനിർദേശങ്ങൾ ഒരുപക്ഷേ ഇവർക്കു കൂടുതൽ സ്വീകാര്യമായി തീർന്നേക്കാം.
എന്നാൽ, ഇടമലക്കുടിയിലെ കുട്ടികൾക്കു വിദ്യാഭ്യാസം നേടാനുള്ള സൗകര്യങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാൽ സമൂഹം കുറ്റബോധത്തോടെ മുഖംതാഴ്ത്തി നിൽക്കേണ്ടി വരും.
(തുടരും)
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Latest News
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചരിത്രത്തിൽ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപി: രാഹുൽ ഗാന്ധി
പോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; എറണാകുളം ജില്ലാ കളക്ടർ
കെഎസ്ആർടിസിക്ക് 50 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് : നാല് ജില്ലകളിൽ നിരോധനാജ്ഞ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top