Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുഞ്ചിരി തൂകട്ടെ ബാലസൗഹൃദ കേരളം–6
മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് കുട്ടികളുടെ വീട്. എയ്ഡ്സ് ബാധിതരായി മരിച്ച മാതാപിതാക്കളുടെ കുട്ടികൾ. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അവരെ ഏറ്റെടുക്കാൻ ആരുമില്ലായിരുന്നു. പഠനം, ചികിത്സ എന്നിവ ബാധ്യതയാകുമെന്നതിനാൽ ബന്ധുക്കൾ കൈയൊഴിഞ്ഞു. എന്നാൽ, നിറകണ്ണുകളോടെ ചിൽഡ്രൻസ് ഹോമിലേക്ക് പോകാൻ തയാറായ കുട്ടികളെ ബന്ധുക്കളുടെ എതിർപ്പ് മറികടന്നു അവരുടെ മുത്തൾി മാറോടണക്കുകയായിരുന്നു. കുട്ടികൾക്ക് വേണ്ടി ശക്തമായി വാദിച്ച മുത്തശി ആരെന്തുപറഞ്ഞാലും ഒറ്റപ്പെടുത്തിയാലും കുഞ്ഞുമക്കളെ നോക്കുമെന്ന നിലപാടെടുത്തു. അങ്ങനെ രണ്ടു കുട്ടികളെ അവർ വളർത്തി വലുതാക്കി. കൃത്യമായി പ്രതിരോധമരുന്നുകൊടുത്തു. പോഷകഹാരസമൃദ്ധമായ ഭക്ഷണം കൊടുത്തു.
സാധാരണകുട്ടികളെ പോലെ തന്നെ പരിപാലിച്ചു. ഇന്നിപ്പോൾ വാർധക്യശയ്യയിലായ മുത്തൾിയെ ആ കുട്ടികളാണ് നോക്കുന്നത്. രണ്ടുകുട്ടികളിൽ ഒരാൾ ജോലിക്കുപോയി കിട്ടുന്ന പണത്തിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. പരിപാലനവും ശ്രദ്ധയും പ്രതിരോധമരുന്നുമുണ്ടെങ്കിൽ എച്ച്ഐവി ബാധിതരായ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നു തെളിയിക്കുന്നതാണിത്. എച്ച്ഐവി ബാധിതരായ കുട്ടികളെ നോക്കാനാരുമില്ലാതെ ഉപേക്ഷിക്കുന്ന കാലത്ത് ഈ അമ്മൂമ്മയുടെ കരുതൽ ഇന്നത്തെ കാലത്ത് അപൂർവങ്ങളിൽ ഒന്നാണ്. എച്ച്ഐവി മൂലം ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾ പലതും കാണാമറയത്താണ്. ചിലർ സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന അഭയകേന്ദ്രങ്ങളിൽ എത്തപ്പെടുന്നു. മറ്റു ചിലർ ഒളിച്ചോടുന്നു. എച്ച്ഐവി ബാധിതരായ കുട്ടികൾക്ക് നേരെയുള്ള സമൂഹത്തിന്റെ വിലക്ക് ഇന്നും തുടരുകയാണ്. സ്കൂളുകളിൽ എച്ച്ഐവി ബാധിതരായ കുട്ടികൾ എത്തിയാൽ പ്രതിഷേധവുമായി രംഗത്തെത്തുന്നതും കുറഞ്ഞിട്ടില്ല. പഠനവും ചികിത്സാസംവിധാനങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നു.
എച്ച്ഐവി ആൻഡ് എയ്ഡ്സ് പ്രതിരോധ നിയന്ത്രണ ഭേദഗതി ബിൽ പ്രാവർത്തികമായെങ്കിലും എച്ച്ഐവി ബാധിതരായ കുട്ടികൾക്കുള്ള വിദഗ്ധസേവനവും അവകാശങ്ങളും ഇന്നും ചോദ്യചിഹ്നമാണ്. മെഡിക്കൽ കോളജുകളിലും എആർടി (ആന്റി റിട്രോ വയറൽ ട്രീറ്റ്മെന്റ്) ക്ലിനിക്കുകളിലും പീഡിയാട്രീഷ്യനും പ്രത്യേകം കൗൺസിലറുമില്ലാതെയാണ് കുട്ടികളുടെ ചികിത്സകൾ പ്രഹസനമാക്കുന്നത്. മെഡിക്കൽ കോളജുകളിലും എആർടി സെന്ററുകളിലും എച്ച്്ഐവി ബാധിതരായവർക്കുള്ള ഡോക്ടർമാരും കൗൺസിലർമാരുമുണ്ടെങ്കിലും കുട്ടികൾക്ക് പ്രത്യേകമായി ഇത്തരം സംവിധാനങ്ങളില്ലാത്തത് അനീതിയാണെന്നാണ്് ചൈൽഡ് വെൽഫയർ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. മറ്റു മാരകരോഗങ്ങൾക്കെല്ലാം വിദഗ്ധസേവനം നൽകുന്ന സർക്കാർ എയ്ഡ്സ് ബാധിതരായ കുട്ടികളുടെ അവകാശസംരക്ഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ലോകരോഗ്യസംഘടന എച്ച്ഐവി ബാധിതരായ കുട്ടികളെ പ്രത്യേകം പരിഗണിക്കുമ്പോൾ സംസ്ഥാനത്തെ ആരോഗ്യമേഖല അവരോടു അയിത്തം കൽപിക്കുകയാണ്.
മെഡിക്കൽ കോളജുകളിലും പോലും എച്ച്ഐവി ബാധിച്ച കുട്ടികളുടെ ഓപ്പറേഷനു വിമുഖത കാണിക്കുന്നതായി പരാതിയുണ്ട്. സംസ്ഥാന എയ്ഡ്സ് കൺടോൾ സൊസൈറ്റിയുടെ കണക്കുപ്രകാരം നിലവിൽ സംസ്ഥാനത്ത് 904 കുട്ടികളാണ് എച്ച്ഐവി ബാധിതരായി ചികിത്സയിലുള്ളത്. എച്ച്ഐവി ബാധിതരായ 919 ഗർഭിണികളിലും എആർടി സെന്ററുകളിൽ ചികിത്സ തേടിയിട്ടുണ്ട്. 485 ആൺകുട്ടികളും 419 പെൺകുട്ടികളും. എആർടി സെന്ററുകൾ വഴി പ്രതിരോധശേഷിക്കായുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് 526 കുട്ടികൾക്കാണെന്നും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ അറിയിച്ചു. 271 ആൺകുട്ടികൾക്കും 255 പെൺകുട്ടികൾക്കും മരുന്നുവിതരണം ചെയ്യുന്നു. മലപ്പുറം സെന്ററിന്റെ കീഴിൽ തന്നെ 42 എച്ച്ഐവി ബാധിതരായ കുട്ടികൾ അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലും സൗജന്യവിദഗ്ധ ചികിത്സ നൽകുന്ന ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട, തിരൂർ, മഞ്ചേരി, മാനന്തവാടി, പൈനാവ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പുനലൂർ, താലൂക്ക് ആശുപത്രികളിലും എആർടി സെന്ററുകൾ പ്രവർത്തിക്കുന്നു.
സർക്കാർ അവഗണന
സർക്കാർ മേഖലയിൽ പ്രത്യേകം പാർപ്പിട സൗകര്യമില്ലാത്തതും എയ്ഡ്സ് മൂലം ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ദുരിതക്കയത്തിലാക്കുന്നുണ്ട്. എയ്ഡ്സ് ബാധിതരായ കുട്ടികളെ അനാഥാലയത്തിൽ പാർപ്പിക്കാതെ ബന്ധുക്കൾ ഏറ്റെടുത്തു സംരക്ഷിക്കണമെന്നാണു നിബന്ധന. കുട്ടികളുടെ സംരക്ഷണത്തിനു ഇത്തരം ദത്തെടുക്കൽ തന്നെയാണ് പൂർണപരിഹാരമെങ്കിലും ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ജീവിതം ചോദ്യ ചിഹ്നമായി തുടരുന്നു. എആർടി സെന്ററുകളിൽ പ്രതിരോധശേഷിക്കായുള്ള മരുന്നുകളുടെ അപര്യാപ്തതയും കുട്ടികളുടെ വലക്കുന്നുണ്ട്. പലയിടത്തും എയ്ഡ്സ് പ്രതിരോധ ശേഷിക്കുള്ള മരുന്നുകളുടെ കുറവും കുട്ടികളെ ദുരിതത്തിലാക്കുന്നു. ആരോഗ്യശേഷി, വയസ്, തൂക്കം എന്നിവക്കനുസരിച്ചാണ് മരുന്നു നൽകുന്നത്. എല്ലാ ദിവസവും ഒരെണ്ണം വീതം മരുന്നു വേണം. മരുന്നുകിട്ടാതെ വരുമ്പോൾ സമയത്തിനു കിട്ടാതെ വരുമ്പോൾ മാനസികമായി സമ്മർദമുണ്ടാക്കുന്നു. പ്രതിരോധശേഷി തന്നെ തകാറിലാക്കുന്നു. വേറെ രോഗങ്ങൾക്കും കീഴ്പ്പെടുന്നു. പാർശ്വഫലങ്ങളും കുട്ടികൾ അനുഭവിക്കേണ്ടി വരുന്നു. വിറ്റാമിൻ ടാബ്ലറ്റ് അടക്കമുള്ളവയും പലയിടത്തും നൽകുന്നില്ലെന്ന പരാതിയുണ്ട്. അനുബന്ധ അസുഖം വന്നാൽ മരുന്നു വേറെ സ്ഥലത്തു നിന്നു വാങ്ങണം.
ആദിവാസി കുട്ടികളിലെയും ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളിലെ എച്ച്ഐവി പരിശോധനയും പ്രതിരോധ സംവിധാനങ്ങളും നടപ്പാക്കണം. എച്ച്ഐവി ബാധിതരായ അമ്മമാരിൽ നിന്നു കുട്ടികളിലേക്ക് എച്ച്ഐവി പകരുന്നത് തടയാനുള്ള തീവ്രയജ്ഞത്തിലാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി. ഉപേക്ഷിക്കപ്പെടുന്നതും നിർധനരുമായ കുട്ടികൾക്കുള്ള ബാലമന്ദിരങ്ങൾ കൂണുപോലെയുണ്ട്. സമൂഹത്തിന്റെ കാരുണ്യവും ഒപ്പമുണ്ട്. എന്നാൽ എയ്്ഡ്സ് ബാധിതരായ കുട്ടികൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും പ്രവണത കുറഞ്ഞിട്ടില്ല.
കൈത്താങ്ങാകണം നമ്മൾ
വിദേശരാജ്യങ്ങൾ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കർശനനിയമങ്ങൾ പാലിക്കുമ്പോൾ ഇന്ത്യ ബാലാവകാശസംരക്ഷണത്തിൽ പിച്ചവയ്ക്കുകയാണ്. സാമൂഹികയാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള പ്രായം അവർക്കായിട്ടില്ലാത്തതിനാൽ പൊതുസമൂഹവും സർക്കാരുമാണ് കുട്ടികളുടെ ക്ഷേമത്തിൽ ജാഗ്രത പുലർത്തേണ്ടത്. കുട്ടികളുടെ അവകാശങ്ങൾ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ഭാവപൗരൻമാരെ വാർത്തെടുക്കാൻ ഉതകുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ജാഗ്രത പുലർത്തണം.മറ്റു സംവിധാനങ്ങളോടൊപ്പം തന്നെ കുട്ടികളുടെ മാനസികവ്യാപാരങ്ങളും കണക്കിലെടുത്താവണം ശിശുക്ഷേമപദ്ധതികൾ. സുരക്ഷിതമായ ബാല്യകാലം അവർക്ക് ഉറപ്പുവരുത്തണം.
ബാലനീതി നിയമപ്രകാരം നിർബന്ധമാക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ കൗൺസിലിംഗ് സൗകര്യം മിക്കതിലുമില്ല എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. അനാഥർക്ക് സംവരണം, റേഷൻ കാർഡ്, ബിപിൽ കാർഡ്, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, ഇലക്്ഷൻ കാർഡ്, സ്വയം തൊഴിലിനുള്ള ലോണുകൾ എന്നീ വാഗ്ദാനങ്ങൾ പൂർണമായ തോതിൽ നടപ്പാക്കിയിട്ടില്ല. ഓർഫനേജുകളിൽ 100 കുട്ടികൾക്ക് 25 ജീവനക്കാരെന്ന കണക്കിന് ഉദ്യോഗസ്ഥരെയും മറ്റും നിയമിക്കണമെന്ന് ബാലനീതി നിയമം റൂൾ 68 (9) പ്രകാരവും ശയ്യോപകരണങ്ങൾ, ഭക്ഷണക്രമം എന്നിവ റൂൾ 44 പ്രകാരവും വ്യവസ്ഥയുണ്ട്. എന്നാൽ അതൊന്നും പാലിക്കപ്പെടുന്നില്ല. അച്ഛനും അമ്മയുമില്ലാത്ത കുട്ടികൾ സംബന്ധിച്ച വിവരങ്ങൾ അനാഥാലയങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഇതിനായി ജില്ലാ പ്രൊട്ടക്ഷൻ കൗൺസിൽ പലയിടത്തും നോട്ടീസ് കൊടുത്തുകഴിഞ്ഞു.
സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്കുള്ള സഹായം കണ്ടെത്തുന്ന പദ്ധതി എല്ലായിടത്തും വിജയകരമാക്കണം. നിലവിൽ സ്പോൺസർഷിപ്പ് പദ്ധതിയിലൂടെ 2000 രൂപയാണ് കുട്ടികൾക്ക് നൽകുന്നത്. ഈവർഷം 216 പേർക്കാണ് സഹായം നൽകിയത്. തീരദേശ, മലയോര, ആദിവാസി മേഖലകളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ, ചികിത്സാ പദ്ധതികൾ കാര്യക്ഷമമാക്കണം. ബാലമന്ദിരങ്ങളിൽ വയസ്, കേസ് ഹിസ്റ്ററി എന്നിവ അനുസരിച്ചു കുട്ടികളെ പാർപ്പിക്കണം. അതിനായി പ്രത്യേകം കേയർ പ്ലാൻ ആവിഷ്കരിക്കണം. വിദ്യാഭ്യാസത്തിനായി പ്രത്യേക സെന്ററുകളാണ് ആവശ്യം. കുട്ടികളുടെ കലാകായിക വാസനകൾ പോഷിപ്പിക്കാനും സംവിധാനങ്ങൾ വേണം. 18 വയസ് ആകുമ്പോഴേക്കും കുട്ടികളെ സ്വയംപര്യാപ്തമാക്കണം.
കേരളത്തിൽ ജനസംഖ്യയുടെ 6.7 ശതമാനമാണ് വിധവകൾ. ജനസംഖ്യാഅനുപാതത്തിൽ കണക്കിലെടുത്താൽ ഇന്ത്യയിൽ തന്നെ കേരളം മുൻനിരയിലാണ്. ഭർത്താവ് മരണപ്പെട്ടവരോ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവരോ ആയവരാണ് അധികവും. ദാരിദ്ര്യത്താൽ കുട്ടികളെ സുരക്ഷിതമാക്കാൻ അനാഥാലയങ്ങളിൽ പാർപ്പിക്കാൻ നിർധനരായ വിധവകൾ നിർബന്ധിതരാകുന്നു. മനുഷ്യവകാശകമ്മീഷൻ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അധികൃതർ, സാമൂഹികക്ഷേമവകുപ്പ് അധികൃതർ എന്നിവർ അനാഥാലയങ്ങളിൽ സന്ദർശനം നടത്തുന്നത് നിർബന്ധമാക്കണം. അനാഥമന്ദിരങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികൃതർ അനാഥാലയങ്ങളിൽ നിരന്തര സന്ദർശനം നടത്തുന്നത് പതിവാക്കണം.
കുട്ടികളുടെ സംരക്ഷണത്തിനു മലപ്പുറം ജില്ലയിൽ സാമൂഹികനീതി വകുപ്പും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും നടപ്പാക്കുന്ന ഒപ്പം പദ്ധതിയും യൂണിസെഫിന്റെ ബാലസൗഹൃദപഞ്ചായത്ത് പദ്ധതിയും മാതൃകയാണ്. 2016ലെ ബാലനീതി നിയമം കേന്ദ്രസംസ്ഥാനസർക്കാരുകൾ കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്നത് ശുഭസൂചനയാണ്. കർശനമായ നിയമങ്ങളായതിനാൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത അനാഥാലയങ്ങൾ അടച്ചുപൂട്ടാൻ തുടങ്ങിയിട്ടുമുണ്ട്.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 1,295 ഓർഫനേജുകളാണുള്ളത്. ഇതിൽ 50 ഓളം ഓർഫനേജുകൾ അടച്ചുപൂട്ടിക്കഴിഞ്ഞു. കുട്ടികളുടെ സന്തോഷകരവും സുരക്ഷിതവുമായ ജീവിതം മുൻനിർത്തി ബാലമന്ദിരങ്ങളും അനാഥാലയങ്ങളുമില്ലാത്ത നാടാണ് രാജ്യത്തിന്റെ സ്വപ്നം. ബാലസൗഹൃദസംസ്ഥാനമെന്ന കേരളത്തിന്റെ ഖ്യാതി പേരിൽ മാത്രമൊതുങ്ങരുത്. സമനസുകളായ കുടുംബങ്ങളും സമൂഹവും ഇത്തരം കുട്ടികളെ ഏറ്റെടുക്കുന്ന പദ്ധതികൾ പൂർണമായി വിജയമാകുന്നതുവരെ ബാലമന്ദിരങ്ങളും അനാഥാലയങ്ങളും ബാലസൗഹൃകേന്ദ്രങ്ങളായി മാറ്റേണ്ടതും ഭരണകൂടത്തിന്റെ കടമയാണ്.
കടപ്പാട്: യൂണിസെഫ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
രഞ്ജിത്ത് ജോൺ
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Latest News
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top