Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മരണത്തിനു പിന്നിലെ അവ്യക്തതകൾ
ഞെട്ടിക്കുന്ന വാർത്തകളാണല്ലോ ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ ആ ഞെട്ടൽ പടർന്നു പന്തലിക്കുകയും ചെയ്യാറുണ്ട്. അതു സമൂഹത്തിൽ പ്രശസ്തരായവരെക്കുറിച്ചാണെങ്കിൽ പിന്നെ പറയാനുമില്ല. അത്തരം വാർത്തകളിലേക്കിതാ അവ്യക്തമായ മറ്റൊരു വാർത്തകൂടി.
ഇതു നിസാര വ്യക്തിയോ, നമ്മുടെ നാട്ടുകാരിയോ അല്ല. മുൻ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റും കോടീശ്വരനുമായിരുന്ന ഇസ്ലാം കരിമോവിന്റെ മൂത്തമകൾ ഗുൽനാറ കരിമോവിനെക്കുറിച്ചാണ് വാർത്ത പ്രചരിക്കുന്നത്. തന്റെ പിതാവിനെപ്പോലെ തന്നെ സാമ്പത്തികമായി മുൻപന്തിയിൽ തന്നെയായിരുന്നു ഗുൽനാറ കരിമോവയും. ഉസ്ബെക്കിസ്ഥാനിലെ ഒരു വലിയ കോടീശ്വരി തന്നെയായിരുന്നു ഇവർ.
നവംബർ അഞ്ചിന് ഈ 44 വയസുകാരി വിഷം ഉളളിൽ ചെന്നു മരിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. സെൻട്രൽ ഏഷ്യൻ ന്യൂസാണ് ഈ വാർത്ത ലോകത്തെ അറിച്ചത്. എത്രത്തോളം വിശ്വസനീയമാണ് ഈ വാർത്ത എന്നതാണ് ഇപ്പോൾ ഗൗരവമായി നിലനിൽക്കുന്നത്. ഇവർ എവിടെയാണെന്നോ എന്തു ചെയ്യുന്നുവെന്നോ കൃത്യമായ വിവരങ്ങളില്ല. അതിനാൽ തന്നെ ഇത്തരത്തിലുളള വാർത്തയുടെ പ്രാധാന്യം സമൂഹമാധ്യത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഗുൽനാറ മരിച്ചതായും അവരുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം ശവകുടീരം നിർമിക്കാതിരിക്കാൻ അവിടം ഇടിച്ചു നിരപ്പാക്കിയെന്നുമുളള അതിശക്തമായ വാർത്തകളാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത.് ഇവരുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ചാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നതെന്നാണ് ചാനലിന്റെ വാദം. ഏതു വാർത്തയും പോലെ തന്നെ ഉസ്ബെക്കിസ്ഥാനെയും ഈ സംഭവം പിടിച്ചു കുലുക്കിയിരിക്കുകയാണ്.
ഗുൽനാറയെ അഴിമതിയുടെ പേരിൽ 2013 മുതൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇത് തികച്ചും അനൗദ്യോഗികമായ നടപടിയായിരുന്നെന്നും പല മാധ്യമങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു രാഷ്ട്രിയപ്രേരിതമാണെന്നും ഇവരെ തകർക്കുവാനുളള ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഗുൽനാറയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുറച്ചു മാസങ്ങൾക്കു മുമ്പ് മാനസികാരോഗ്യ ആശുപത്രിയിൽ കഴിയുകയായിരുന്നു, ഇസ്രയേലിൽ ഒളിച്ചു താമസിക്കുകയാണ് തുടങ്ങിയ വാർത്തകളും പുറത്തുവന്നിരുന്നു. ഇവരുടെ മരണവാർത്തയെക്കുറിച്ച് ഉസ്ബെക്ക് അധികൃതർ വ്യക്തമായ പരാമർശങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
1972 ജൂലൈ എട്ടിന് റഷ്യയിലെ ഫെർഗാന എന്ന സ്ഥലത്തായിരുന്നു ഗുൽനാറ കരിമോവിന്റെ ജനനം. ഉസ്ബെക്കിസ്താൻ പ്രസിഡന്റായിരുന്ന ഇസ്ലാം കരിമോവിന്റെയും ടാറ്റിയാന കരിമോവിന്റെയും മൂത്തമകളായിരുന്നു ഗുൽനാറ. നടാലിയ പെട്രോണ കുച്മിയായിരുന്നു ഇസ്ലാമിന്റെ ആദ്യ ഭാര്യ. ഇതിൽ പീറ്റർ എന്ന മകനുണ്ട്. ഇവരുമായുളള വിവാഹമോചനത്തിനു ശേഷം 1967ൽ ഇസ്ലാം ടാറ്റിയാനയെ വിവാഹം കഴിച്ചു. ഇതിൽ ഗുൽനാറയും ലോലയുമാണ് മക്കൾ. ഇസ്ലാം കരിമോവ് മസ്തിഷ്ക സംബന്ധമായ രോഗത്തിന്റെ പിടിയിൽ അകപ്പെട്ട് ഈ വർഷം സെപ്റ്റംബർ രണ്ടിനായിരുന്നു മരണമടഞ്ഞത്.
കുറഞ്ഞ സമയത്തിനുളളിൽ എല്ലാ മേഖലകളിലും തന്നെ തന്റേതായ വ്യക്തിമുദ്രപതിപ്പിക്കാൻ ഗുൽനാറയ്ക്ക് സാധിച്ചു. പ്രതാപകാലത്ത് സാമ്പത്തിക–സാമൂഹിക–കലാമേഖലകളിലെല്ലാം തന്റേതായ സാനിധ്യ മറിയിച്ച താരമായിരുന്നു ഇവർ. 1988ൽ താഷ്കന്റിലെ യൂത്ത് മാത്തമാറ്റിക്സ് അക്കാദമിയിൽ നിന്നു ബിരുദം നേടി. 1989 മുതൽ 1994 വരെയുളള കാലഘട്ടത്തിൽ താഷ്കന്റ് സംസ്ഥാന യൂണിവേഴ്സിറ്റിയിൽ നിന്നു ഇന്റർനാഷണൽ എക്കണോമിക്സിൽ ബിരുദം നേടി.
കൂടാതെ 1992ൽ നൃൂയോർക്കിലെ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ആഭരണ നിർമാണ പഠനവും പൂർത്തിയാക്കി. 1998, 2000–2003 തുടങ്ങിയ കാലഘട്ടങ്ങളിൽ ഉസ്ബെക്കിസ്ഥാനു വേണ്ടി നൃൂയോർക്കിൽ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിരുന്നു. തുടർന്ന് ഉസ്ബെക്കിസ്ഥാൻ എംബസിയുടെ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയായും 2003–2008 വർഷങ്ങളിൽ ഇവർ പ്രവർത്തിച്ചിട്ടുണ്ട്. 2010 ജനുവരിയിൽ ഉസ്ബെക്കിസ്ഥാൻ സ്ഥാനപതിയായി സ്പെയിനിലും സേവനമനുഷ്ഠിച്ചു.
ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദാനന്തരബിരുദം നേടിയ ഇവർ നിരവധി ധർമാശ്രമങ്ങൾ വഴിയായി സാമൂഹ്യപ്രവർത്തനങ്ങളിലും കർമനിരതയായിരുന്നു. പൊതുവായ വികസനം, സ്ത്രീകളുടെ ക്ഷേമം, രോഗനിവാരണ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും കാൻസർ ബാധിതർക്കു വേണ്ടിയുളള പദ്ധതികൾ തുടങ്ങിയവയിൽ ഇവർ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. കൂടാതെ കുട്ടികളിലെ കലാവാസനകൾ വളർത്തുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും ഗുൽനാറ മുൻകൈയെടുത്തിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ മുൻനിരയിലേക്ക് നിരവധിപ്പേരാണ് എത്തിച്ചേർന്നത്. ഉസ്ബെക്കിസ്ഥാനിലെ രാഷ്ട്രീയ വളർച്ചയ്ക്ക് അർപ്പണ ബോധത്തോടെയായിരുന്നു ഇവരുടെ പ്രവർത്തനം. എല്ലാ മേഖലകൾക്കും ആവശ്യത്തിനുളള പരിഗണന ഇവർ നൽകിയിരുന്നു. 2006ൽ ആയിരുന്നു ഗുൽനാറ കരിമോവ് തന്റെ ആദ്യത്തെ മ്യൂസിക്കൽ ആൽബം പുറത്തിറക്കിയത്. തനിക്ക് കിട്ടിയ തനതായ വാസനയിലൂടെ തന്നെ ആൽബത്തിൽ ഇവർ ഗാനം ആലപിച്ചു. ഇതിനു ശേഷം ഉസ്ബെക്കിസ്ഥാനിലുളള ഇവരുടെ ജനപ്രീതി വർദ്ധിച്ചു. ഇതിനൊപ്പം തന്നെ മോഡലിംഗും ആഭരണ നിർമണത്തിലെ വൈഭവവും കാത്തുപരിപാലിക്കുവാൻ ഇവർക്കു സാധിച്ചു.
ബിരുദവും ബിരുദാനന്തര ബിരുദവും അവാർഡുകളും വാരിക്കൂട്ടിയ ഇവർ ബിസിനസ് മേഖലയിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. തൊട്ടതിനെ മുഴുവൻ പൊന്നാക്കിക്കൊണ്ടായിരുന്നു ബിസിനസിലെ ഗുൽനാറയുടെ വളർച്ച. ജൂഡോ ബ്ലാക്ക് ബെൽറ്റായ ഇവർ വിദേശ നയതന്ത്രജ്ഞ, സാമൂഹ്യ പ്രവർത്തക, ഫാഷൻ ഡിസൈനർ, മോഡൽ, പോപ്പ് സ്റ്റാർ തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്.
1991ൽ മൻസൂർ മസൂദിയുമായി ഗുൽനാറയുടെ വിവാഹം നടന്നു. അമേരിക്കൻ ബിസിനസുകാരനായ ഇദ്ദേഹം അഫ്ഗാനിസ്ഥാൻ–ഉസ്ബെക്ക് സ്വദേശിയായിരുന്നു. 1992ൽ ഇവർക്ക് ഇസ്ലാം എന്ന മകനും 1998ൽ ഇമൻ എന്ന മകളുമുണ്ടായി.
2001ഓടെ വിവാഹബന്ധത്തിൽ പാളിച്ചകൾ അനുഭവപ്പെട്ടതോടെ ഗുൽനാറ തന്റെ മക്കളുമായി അമേരിക്ക വിട്ട് ഉസ്ബേക്കിസ്ഥാനിലേക്കു മാറി താമസിച്ചു. തുടർന്ന് വിവാഹ മോചനവും നേടി. മറ്റു മേഖലകളിൽ കൈവരിച്ച വിജയം ഇവർക്ക് വിവാഹ ജീവിതത്തിൽ നേടാനായില്ല. എന്നാൽ മരണത്തിന്റെ കാര്യത്തിലും വ്യക്തതയില്ലാത്ത കഥകളാണ് ഇവരുടെ പേരിൽ പ്രചരിക്കുന്നത്.
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Latest News
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top