Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിറ്റഴിക്കപ്പെടുന്ന വിയറ്റ്നാം സന്തതികൾ
അവിടെ ചതിയുടെ പൊട്ടാത്ത വലക്കണ്ണികളുമായി എത്തുന്നത് അപരിചിതരല്ല. അയൽക്കാർ മുതൽ അടുത്ത ബന്ധുക്കൾ വരെ... കാമുകൻ മുതൽ കൂടപ്പിറപ്പു വരെ... ഇങ്ങനെ ആരും കെണിയൊരുക്കാം. മധുരത്തിൽ പൊതിഞ്ഞ വാക്കുകൾ. ഭാവിയെ കുറിച്ചുള്ള സുന്ദരസ്വപ്നങ്ങൾ. വമ്പൻ ശമ്പളം ഉറപ്പാക്കുന്ന തൊഴിലിൽ തുടങ്ങി അല്ലലില്ലാതെയുള്ള ആഡംബരപൂർണമായ ജീവിതം വരെ നീളുന്ന വാഗ്ദാനങ്ങൾ. ഇതൊക്കെ മനസിലുടക്കി പോയാൽ, മറ്റൊന്നു ചിന്തിക്കാൻ നേരമില്ലാതായാൽ, കാര്യങ്ങളൊക്കെ ഏറെക്കുറെ തീരുമാനമായെന്ന് തന്നെ കരുതാം. കിയാബിന്റെയും ലാങിന്റെയും മേ നായ്ടെയും ലാനിന്റെയും ഹോങ്തി വാനിന്റെയും ഹെയ്നിന്റെയുമൊക്കെ ജീവിതങ്ങൾ ഇത്തരത്തിലുള്ള എണ്ണമറ്റ ഉദാഹരണങ്ങളായി വിയറ്റ്നാമിനെ വേദനിപ്പിക്കുന്നു.
വധുവിനെ ആവശ്യമുണ്ട്
വടക്കൻ വിയറ്റ്നാമിലെ ഒരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാമെന്ന സഹോദരന്റെ വാക്കുകളാണ് പതിനാറുകാരിയായ കിയാബിനെ കുടുക്കിയത്. ചൈനയിലെ ഒരു കുടുംബത്തിലേക്ക് അവളെ ഈ സഹോദരൻ നിർദാക്ഷിണ്യം വധുവായി വിറ്റു. സഹോദരന് കൈനിറയെ പണം കിട്ടി. പക്ഷെ, കഷ്ടതകളുടെയും കൊടുംയാതനകളുടെയും കാലമാണ് അവൾക്കായി വിധിക്കപ്പെട്ടത്. വിയറ്റ്നാമിന്റെ അതിരുകൾക്കുള്ളിൽ നിന്നും അറിയാത്ത ദൂരത്തേക്ക് ആനയിക്കപ്പെട്ട അവൾ എങ്ങനെയോ ചില സന്നദ്ധ സംഘടനകളുടെ തണലിൽ അഭയം പ്രാപിച്ചു. കമ്മ്യൂണിസ്റ്റ് അയൽപക്കക്കാരായ വിയറ്റ്നാമും ചൈനയും നിയമാനുസൃതമായും അനധികൃതമായുമുള്ള പല കടത്തുകളുടെയും രണ്ട് കണ്ണികളാണ്. അതിർത്തിപ്രദേശങ്ങളിലെ കുഞ്ഞുങ്ങളും സ്ത്രീകളും ഏതു നിമിഷവും ആർക്കും വിൽക്കപ്പെട്ടേക്കാം എന്ന സ്ഥിതിവിശേഷമാണ് വർഷങ്ങളായി വിയറ്റ്നാമിൽ നിലനിൽക്കുന്നതെന്ന് ലാങ് നിറകണ്ണുകളോടെ പറയുന്നു. കേവലം ഒരു ഉപഭോഗവസ്തു കണക്കെ വിൽക്കപ്പെടുന്നതിന്റെ വേദന നന്നായി തിരിച്ചറിഞ്ഞവളാണ് ലാങ്. അവൾ ജ
വനു തുല്യം സ്നേഹിച്ച കാമുകനാണ് ലാങിനെ ചൈനയിലേക്ക് വിറ്റത്. ഇന്ന് രക്ഷാകേന്ദ്രത്തിലെ അന്തേവാസിയാണെങ്കിലും ഇന്നലെകളിൽ നേരിടേണ്ടി വന്ന ദുരിതങ്ങളുടെ അധ്യായങ്ങൾ അത്ര പെട്ടെന്ന് മറക്കാനാവുന്നില്ലെന്ന് പതിനെട്ടുകാരിയായ ലാങ് കൂട്ടിച്ചേർത്തു.
വില ഒരു വിഷയമേയല്ല...
ഉറക്കമുണർന്നപ്പോൾ ചൈനയിലായി രുന്നു എന്ന് താൻ അറിഞ്ഞില്ല.. തിരിഞ്ഞുനോക്കാൻ ആഗ്രഹമില്ലെങ്കിലും വിയറ്റ്നാമിലെ സുഹൃത്തുക്കളോടും പുതിയ തലമുറക്കാരോടും ഓരോ ചുവടും ജാഗ്രതയോടെ വേണമെന്ന് ലാൻ ഓർമിപ്പിക്കുന്നു. ബിരുദ വിദ്യാർഥിനിയായി രുന്നപ്പോഴാണ് ആ സംഭവം. ഉത്തര വിയറ്റ്നാമിൽ നിന്നുള്ള കൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് ഒരു സത്കാര ചടങ്ങിൽ സംബന്ധിച്ചു. പാട്ടും നൃത്തവുമൊക്കെ സായാഹ്നത്തിന് കൊഴുപ്പേകി. ഇതിനിടയിൽ അവർ അവൾക്ക് ഒരു പാനീയം നൽകി. ദാഹപരവശയായിരുന്ന ലാൻ മുഴുവനും കുടിച്ചു. പിന്നീടൊന്നും അവൾക്ക് ഓർമയില്ല. സ്വബോധം വീണ്ടെടുത്തപ്പോൾ ജന്മനാട്ടിൽ നിന്നും കാതങ്ങൾ അകലെയായിരുന്നു.
ചൈനയിലെ പുരുഷന്മാർക്കു വേണ്ടിയാണ് വിയറ്റ്നാമിൽ നിന്നും കൊച്ചുസുന്ദരികളെ കടത്തുന്നത്. ചൈനീസ് സ്ത്രീകളെ വിവാഹം ചെയ്യാൻ അവിടത്തെ പുരുഷന്മാർക്ക് ചെലവ് കൂടുതലാണ്. മാത്രമല്ല, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണം വളരെ കുറവും. ഒട്ടുമിക്ക ചൈനീസ് ദമ്പതികൾക്കും ആൺകുഞ്ഞു ങ്ങളോടാണ് പ്രതിപത്തി. പെൺഭ്രൂണഹത്യ നടത്താൻ പലരും തയറാകുന്നത് അടുത്ത കുഞ്ഞ് ആണായിരിക്കും എന്ന പ്രതീക്ഷയിലാണ്. മനുഷ്യത്വത്തോടുള്ള ഏറ്റവും വലിയ ക്രൂരതയായി തന്നെയാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ തോത് കുറഞ്ഞ സാഹചര്യത്തിൽ സ്വാഭാവികമായും പല ചൈനീസ് പുരുഷന്മാരും അന്യനാട്ടുകാരികളെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നു. ചൈനയുടെ സംസ്കാരവുമായി സാമ്യമുള്ള വിയറ്റ്നാമുകാർക്കാണ് മുൻഗണന. കുറഞ്ഞത് മൂവായിരം ഡോളർ മുതൽ വധുവിനെ എത്തിക്കുന്ന ഇടപാടുകാരന് പ്രതിഫലമായി ലഭിക്കും. പ്രസവം കഴിഞ്ഞാലുടൻ ഈ വിയറ്റ്നാമുകാരിയെ ഏതെങ്കിലും വേശ്യാലയത്തിലേക്കോ ഫാക്ടറിയിലേക്കോ വിൽക്കും. എതിർക്കുന്നവർക്ക് മൃഗീയമായ മർദനമുറകളായിരിക്കും പ്രതികരണം. കുടിവെള്ളവും ആഹാരവും പോലും നൽകാതെയുള്ള നിരന്തര പീഡനം ജീവനു വരെ ഭീഷണിയായേക്കും.
അക്രമിസംഘങ്ങൾ നിയന്ത്രണാതീതം
തന്റെ അമ്മായിയുമൊരുമിച്ച് വയൽവരമ്പിലൂടെ നടക്കുകയായിരുന്നു ഹോങ് തി വാൻ. പെട്ടെന്നാണ് മൂന്നംഗ സംഘം ചാടിവീണത്. അമ്മായിയെ അടിച്ച് നിലത്തു വീഴ്ത്തിയ അക്രമിസംഘം നിറതോക്ക് ചൂണ്ടി അവളെ സമീപത്തെ മലഞ്ചരിവിലേക്ക് വലിച്ചിഴച്ചു. പോലീസ് വിവരം അറിഞ്ഞ് എത്തുന്നതിനിടയിൽ അക്രമികൾ രക്ഷപ്പെട്ടു. ഊർജിതമായ അന്വേഷണത്തിനൊടുവിൽ അവർ പിടിക്കപ്പെട്ടു. ഒരാൾ വിയറ്റ്നാമുകാരനും രണ്ടു പേർ ചൈനാക്കാരുമാണ്. മുമ്പും പല തവണ അവർ വിയറ്റ്നാമിൽ നിന്നും പെൺകുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് കീഴ്പെടുത്തി ചൈനയിലേക്ക് വൻതുകയ്ക്ക് വിറ്റിട്ടുണ്ടെന്ന് പോലീസിനോട് സമ്മതിച്ചു.
ചൈനയിലേയ്ക്കു മാത്രമല്ല, കംബോഡിയ, തായ്ലണ്ട്, കൊറിയ, മലേഷ്യ, തായ്വാൻ, മകാവു, ബ്രിട്ടൺ, അയർലൻഡ് മുതലായ രാജ്യങ്ങളിലേയ്ക്കും വിയറ്റ്നാമിലെ സ്ത്രീകളെയും കുരുന്നുകളെയും ലൈംഗിക ചൂഷണത്തിനും മറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്കും വിവിധ തൊഴിലിടങ്ങളിലേക്കും ഉപയോഗിക്കാൻ യഥേഷ്ടം കൊണ്ടുപോകുന്നുണ്ട്.
പത്തുവയസ്സേയുള്ളൂ ഹെയ്ന്. എവിടെ നിന്ന് വന്നെന്നോ എവിടെയാണെന്നോ അവന് അറിയില്ല. യുകെ യിലെ കഞ്ചാവ് ഫാക്ടറിയിലെ ഒരു തൊഴിലാളിയാണ് അവൻ. അമ്മാവൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ സ്കൂളിൽ നിന്നും അവനെ കൂട്ടിക്കൊണ്ടുപോയത് തീരെ കുഞ്ഞായിരിക്കുമ്പോഴാണ്. ബാങ്കോക്കിൽ നിന്നും ബ്രിട്ടണിലേക്കുള്ള യാത്രക്കിടയിൽ എവിടൊക്കെ ചെലവഴിക്കേണ്ടിവന്നു എന്ന് അവൻ ഓർക്കാനും ഇഷ്ടപ്പെടുന്നില്ല.
പല വീടുകളിലും പണിയെടുത്തിട്ടാണ് ഈ ഫാക്ടറിയിൽ തൊഴിലാളിയായത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടണിലെ ലഹരി ഉത്പാദന യന്ത്രശാലകളിൽ അഹോരാത്രം വിയർപ്പൊഴുക്കുന്ന അസംഖ്യം വിയറ്റ്നാം കുട്ടികളിലൊരാളാണ് ഹെയ്ൻ.
ഇവിടെ വസ്ത്രശാലകളിലും വേശ്യാലയങ്ങളിലുമൊക്കെ വിയറ്റ്നാംകാരായ ഇളംതലമുറക്കാരെ കാണാം. വീടുകളിൽ അടിമകളെപ്പോലെ അധ്വാനിക്കുന്നവരെയും കണ്ടെത്താനാവും. ഉടമകളുടെ മർദനത്തിനും അവർ പലപ്പോഴും വിധേയരാകുന്നു. കുഴഞ്ഞുവീഴുന്നതു വരെ മദ്യം ബലമായി കുടിപ്പിക്കുക എന്നതാണത്രെ ചിലരുടെ ഹോബി.
ഇനി വരുന്നൊരു തലമുറയ്ക്ക്...
നിയമം നടപ്പാക്കുന്നതിലെ അപാകതകളും ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും വിയറ്റ്നാമിലെ തീർത്തും ദു:ഖകരമായ അവസ്ഥകൾക്കു കാരണമായി പറയപ്പെടുന്നു. തൊട്ടുമുമ്പേയുള്ള അഞ്ചു വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2011 മുതൽ 2015 വരെയുള്ള കാലയളവിൽ 11.6 ശതമാനം വർധനവാണ് മനുഷ്യക്കടത്തിലുണ്ടായിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്.
രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,500 ലധികം പേർ ഇരകളായി. മനുഷ്യക്കടത്തിനെതിരേ നിയമം കർശനമായി നടപ്പിലാക്കാൻ വിയറ്റ്നാം ഗവൺമെന്റ് ശ്രമിക്കുന്നു.
തദ്ദേശവാസികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ഈ വർഷം മുതൽ ജൂലൈ 30 മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നു. എങ്കിലും വിയറ്റ്നാമിൽ നിന്നുള്ള അനധികൃത മനുഷ്യക്കടത്തിന് പൂർണമായും വിരാമമിടാൻ ഇനിയും എത്ര നാൾ കഴിയുമെന്നത് പ്രവചിക്കാനാവില്ല.
ഗിരീഷ് പരുത്തിമഠം
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top